കൊറോണ പടരുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ഇനി പരിഗണിക്കുക അടിയന്തിര സ്വഭാവമുള്ള കേസുകൾ മാത്രം; പൊതു ഇടങ്ങളിലെ സംഘംചേരൽ തടയാനാണ് ഈ രീതിയിലുള്ള തീരുമാനമെന്ന് സുപ്രീംകോടതി; ഉത്തരവ് പുറത്തിറങ്ങിയത് ഇന്നലെ; കേരളത്തിൽ കൊറോണ വ്യാപനം തുടരുമ്പോൾ സുപ്രീംകോടതി നോട്ടിഫിക്കേഷൻ ചർച്ചയാക്കി ഹൈക്കോടതിയും; കൊറോണ വ്യാപനം തടയാൻ കേരളവും അതിജാഗ്രതയിൽ തുടരവേ കോടതി നടപടികളിലും നിയന്ത്രണം വന്നേക്കും
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണ ബാധയുമായി ബന്ധപ്പെട്ടു കേന്ദ്രം നൽകിയ മാർഗനിർദ്ദേശം പാലിക്കാൻ സുപ്രീംകോടതി തീരുമാനം. അടിയന്തിര സ്വഭാവമുള്ള കേസുകൾ മാത്രം പരിഗണിക്കാനാണ് ബെഞ്ചുകൾക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയത്. കൊറോണ വ്യാപനം തടയാനാണ് അടിയന്തിര സ്വഭാവമുള്ള കേസുകൾ മാത്രം പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്. കൊറോണ പടരുന്നതിനാൽ അടിയന്തിര സ്വഭാവമുള്ള കേസുകൾ മാത്രം പരിഗണിച്ചാൽ മതിയെന്ന് സുപ്രീംകോടതി വിവിധ ബെഞ്ചുകൾക്ക് ഇന്നലെ നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച അറിയിപ്പും ഇന്നലെ സുപ്രീംകോടതി പുറത്തിറക്കിയിട്ടുണ്ട്. പക്ഷെ ഈ തീരുമാനം ഇതുവരെ ഹൈക്കോടതി ഉൾപ്പെടെയുള്ള കേരളത്തിലെ കോടതികളിൽ ബാധകമാക്കിയിട്ടില്ല. കേരളത്തിലും കൊറോണ പടരുന്ന സാഹചര്യത്തിൽ സുപ്രീംകോടതി കൈക്കൊണ്ട രീതിയിലുള്ള തീരുമാനം ഹൈക്കോടതിയിൽ നിന്നും വരാത്തത് ചർച്ചയാകുന്നുണ്ട്. പൊതു ഇടങ്ങളിൽ സംഘം ചേരൽ തടയാനാണ് കേന്ദ്ര നിർദ്ദേശം പരിഗണിച്ച് ഈ രീതിയിലുള്ള തീരുമാനം സുപ്രീംകോടതി കൈക്കൊണ്ടത്. കേരളത്തിലും കൊറോണ വ്യാപനം തുടരുന്നതിനാൽ സുപ്രീംകോടതി തീരുമാനത്തിന്റെ മറപിടിച്ചുള്ള തീരുമാനം വരാത്തതാണ് ചർച്ചയാകുന്നത്.
മാർച്ച് അഞ്ചിന് തന്നെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടു കൊറോണ തടയാനുള്ള മാർഗ നിർദ്ദേശം കേന്ദ്ര സർക്കാർ നൽകിയിരുന്നു. കൊറോണയുമായി ബന്ധപ്പെട്ടു പൊതു ഇടങ്ങളിൽ ആളുകൾ കൂടുന്നത് തടയാനുള്ള നടപടികൾ കൈക്കൊള്ളണമെന്നു ലോകാരോഗ്യ സംഘടനയുടെയും നിർദ്ദേശമുണ്ട്. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ ഒരു തീരുമാനം കൈക്കൊള്ളുകയാണ് എന്നാണ് സുപ്രീംകോടതി അറിയിക്കുന്നത്. പൊതുജനാരോഗ്യം മുൻനിർത്തിയുള്ള ഒരു കരുതലായാണ് തീരുമാനത്തെ സുപ്രീംകോടതി വിശേഷിപ്പിക്കുന്നത്. പക്ഷെ ഈ നോട്ടിഫിക്കേഷൻ ബാധകമാകുന്നത് സുപ്രീംകോടതിയിൽ മാത്രമാണ്. വാദികളും മറ്റുള്ളവരും കോടതിയിൽ വരുന്നത് ഈ അറിയിപ്പ് വഴി സുപ്രീംകോടതി പരിമിതപ്പെടുത്തുകയാണ്. വാദത്തിനു കഴിയുന്നതും അഭിഭാഷകർ മാത്രം ഹാജരാകുക. അടിയന്തിര സ്വഭാവമുള്ള കേസുകൾ മാത്രം പരിഗണിക്കുക. അല്ലാത്തത് മാറ്റി വയ്ക്കുക. ഇതാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്. സുപ്രീംകോടതി ഇന്നലെ നോട്ടിഫിക്കേഷൻ ഇറക്കിയത് കേരള ഹൈക്കോടതിയിലും ചർച്ചയായിരുന്നു. പക്ഷെ കേരളഹൈക്കോടതിയിൽ ഇത് സംബന്ധിച്ച തീരുമാനമൊന്നും വന്നിട്ടില്ല.
ഹൈക്കോടതിയിലും വിവിധ കോടതികളിലും കേസുകൾ വരുകയും പരിഗണിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് ഒരു നിർദ്ദേശം വരാത്തതിനാൽ കോടതികളുടെ പ്രവർത്തനത്തിനു തടസം വന്നിട്ടില്ല. സുപ്രീംകോടതി ഉത്തരവ് പിന്തുടർന്ന് ഹൈക്കോടതിയും ഇതേ രീതിയിൽ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന. ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് ഇന്നലെ തന്നെ ചർച്ചകൾ നടന്നതായാണ് അറിയുന്നത്. കൊറോണ കാരണം കോടതി നടപടികൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടു തീരുമാനങ്ങൾ ഒന്നും ഹൈക്കോടതിയിൽ നിന്നും വന്നിട്ടില്ല എന്നാണ് ഹൈക്കോടതി രജിസ്ട്രാർ ഓഫീസ് മറുനാടനോട് പ്രതികരിച്ചത്. ഇനി ഇത് സംബന്ധിച്ച് ഏതെങ്കിലും തീരുമാനം വരുമോ എന്നത് തിങ്കളാഴ്ച മാത്രമേ അറിയാൻ കഴിയൂ എന്നാണ് രജിസ്ട്രാറുടെ ഓഫീസിൽ നിന്നും വന്ന പ്രതികരണം. അതേസമയം കൊറോണ ജാഗ്രത നിലനിൽക്കുന്നതിനാൽ തിരുവനന്തപുരം ജില്ലയിലെ കോടതികളുടെ പ്രവർത്തനം പരിമിതപ്പെടുത്തിയതായി സൂചനയുണ്ട്. അടിയന്തിര സ്വഭാവമുള്ള കേസുകൾ മാത്രം പരിഗണിക്കാനാണ് തീരുമാനം വന്നത് എന്നാണ് സൂചന.
കൊറോണ ബാധയുമായി ബന്ധപ്പെട്ടു കേരളം അതിജാഗ്രതയിൽ തുടരുന്നതിന്നിടെ ഹൈക്കോടതി ഉൾപ്പെടെയുള്ള കേരളത്തിലെ കോടതികളുടെ പ്രവർത്തനത്തിലും ഒരു പക്ഷെ നിയന്തണങ്ങൾ വന്നേക്കും. ജനങ്ങളുടെ സംഘം ചേരൽ ഒഴിവാക്കാനാകും ഈ തീരുമാനം വരുന്നത്. കൊറോണയുമായി ബന്ധപ്പെട്ട് കേന്ദ്രം നൽകിയ ജാഗ്രതാ നിർദ്ദേശം പ്രാവർത്തികമാക്കാൻ സുപ്രീംകോടതി കൂടി തീരുമാനിച്ചതോടെയാണ് ഹൈക്കോടതി അടക്കമുള്ള കോടതികളുടെ പ്രവർത്തനം നിയന്ത്രിക്കപ്പെടാൻ സാധ്യത ഒരുങ്ങുന്നത്. പുതുതായി രണ്ടു കൊറോണ ബാധ കൂടി സ്ഥിരീകരിച്ചതോടെ, കേരളത്തിൽ ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്. ഇറ്റലിയിൽനിന്നെത്തിയ വിനോദസഞ്ചാരിക്കും ബ്രിട്ടനിൽനിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇവരുൾപ്പെടെ 19 പേരാണ് ഇപ്പോൾ വിവിധ ജില്ലകളിൽ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. കൊറോണ സംശയിക്കുന്ന 5468 പേർ നിരീക്ഷണത്തിലുണ്ട്.
ഇതിൽ 277 പേർ ആശുപത്രിയിലാണ്. മറ്റുള്ളവർ വീടുകളിലും. ഇവരെയും ഇവർസമ്പർക്കം പുലർത്തുന്നവരെയും നിരീക്ഷിക്കുകയാണ് ആരോഗ്യപ്രവർത്തകർ. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി കോഴിക്കോട് വിമാനത്താവളത്തിൽനിന്നു പോയ വഴി അധികൃതർ തയ്യാറാക്കി. ഈ സമയം ഇവിടെയുണ്ടായിരുന്നവരെ കണ്ടെത്താനാണിത്. കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽകോളേജിൽ രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം വെള്ളനാട് സ്വദേശിയുടെ സാംപിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്. അതിനു ശേഷമാണ് കൊറോണ സ്ഥിരീകരിച്ചതായി അറിയിപ്പ് നൽകിയത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍