സാഹിത്യ വാരഫലവുമായി ഷാജി ജേക്കബ്; സാമൂഹ്യ വിമർശനവുമായി മാധവദാസ്: അനുഭവകഥ പറഞ്ഞ് ഗോപി കോട്ടമുറിക്കൽ; രാഷ്ട്രീയ പാഠങ്ങളുമായി മാത്യു കുഴൽനാടൻ: ആഴ്ചയിൽ ഏഴ് ദിവസവും ഇനി മറുനാടനിൽ പംക്തികൾ വായിക്കാം
മറുനാടൻ മലയാളിയുടെ പരിഷ്കാരങ്ങളുടെ ഭാഗമായി ഇനി ആഴ്ചയിൽ ഏഴ് ദിവസവും വായനക്കാർക്ക് വായിക്കാൻ ഗൗരവമേറിയ പംക്തികളും ആരംഭിക്കുന്നു. സാഹിത്യ-സാമൂഹിക-മത-രാഷ്ട്രീയ വിമർശനങ്ങൾ അടക്കമുള്ള ശക്തമായ തുറന്ന് പറച്ചിലുകൾ നടത്തുന്ന പംക്തികളാകും മറുനാടനിൽ ആരംഭിക്കുക. കഴിഞ്ഞ ആഴ്ച ആരംഭിച്ച പത്രപ്രവർത്തകനും കോളമിസ്റ്റുമായ ഷാജി ജേക്കബിന്റെ സാഹിത്യ വാരഫലം ഇനി മുതൽ എല്ലാ ഞായറാഴ്ചയും പ്രസിദ്ധീകരിക്കും. പ്രമുഖ അസ്ട്രോളജിസ്റ്റ് ജയശ്രീ എഴുതിക്കൊണ്ടിരിക്കുന്ന ജ്യോതിഷ പംക്തി ഇനി മുതൽ എല്ലാ തിങ്കളാഴ്ചകളിലും പ്രസിദ്ധീകരിക്കും. മറുനാടൻ മലയാളിയിൽ ഇടയ്ക്കിടെ എം മാധവദാസ് എന്ന തൂലികാ നാമത്തിൽ ശ്രദ്ധേയമായ ലേഖനങ്ങൾ എഴുതുന്ന പ്രമുഖ പത്രപ്രവർത്തകൻ ഡെവിൾസ് അഡ്വക്കേറ്റ് എന്ന പേരിൽ ഇനി മുതൽ ചൊവ്വാഴ്ച ദിവസങ്ങളിൽ സാമൂഹ്യ വിമർശനാത്മകമായ ലേഖനങ്ങൾ എഴുതും. ഷാജി ജേക്കബിന്റെയും മാധവ ദാസിന്റെയും ജയശ്രീയുടെയും ലേഖനങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്. അടുത്ത ആഴ്ച മുതൽ ഈ ലേഖനങ്ങൾ മുകളിൽ സൂചിപ്പിച്ച ദിവസങ്ങളിൽ ആയിരിക്കും പ്രസിദ്ധീകരിക്കുക.
ഇതിനകം പ്രസിദ്ധീകരിച്ച ലേഖനങ്ങളിലേക്കുള്ള ലിങ്ക് ചുവടെ കൊടുക്കുന്നു:
- പ്രണയത്തിന്റെ മനുഷ്യാവകാശരേഖ - ഷാജി ജേക്കബ് / പുസ്തകവിചാരം
- ഉമ്മൻ ചാണ്ടി എന്ന സോഷ്യൽ ഫാസിസ്റ്റ് - എം മാധവദാസ് / ഡെവിൾസ് അഡ്വക്കേറ്റ്
- അശുഭഗ്രഹങ്ങളും നാലാംഭാവവും - നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ / വാരഫലം
മുൻ സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കൽ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ. മാത്യു കുഴൽനാടൻ, മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ എന്നിവരുടെ കോളങ്ങൾ വരും ദിവസങ്ങളിൽ ആരംഭിക്കുന്നതാണ്. ഇവരെ കൂടാതെ കോളങ്ങൾ ആരംഭിക്കാനായി ഒട്ടേറെ പ്രമുഖരുമായി ചർച്ചകൾ നടന്നു വരുന്നു. ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഗോപി കോട്ടമുറിക്കൽ എഴുതുന്ന രാത്രിയുടെ വിശകലന ലേഖനങ്ങൾ ഏറെ ശ്രദ്ധനേടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ആഴ്ച തന്നെ ഗോപിയുടെ ആദ്യ ലേഖനം പ്രസിദ്ധീകരിക്കും. ജെഎൻയുവിൽ നിന്നും ഡോക്ടറേറ്റ് എടുത്ത ശേഷം ന്യൂ ജനറേഷൻ രാഷ്ട്രീയം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന യുവജന നേതാവായ മാത്യു കുഴനാടന്റെ രാഷ്ട്രീയ ലേഖനങ്ങളും ഉടൻ ആരംഭിക്കുന്നതാണ്. മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതുന്ന കാഴ്ചകൾ എന്ന കോളവും ഈ ആഴ്ച മുതൽ പ്രസിദ്ധീകരിച്ച് തുടങ്ങും. കത്തോലിക്കാ സഭയുടെ കടുത്ത വിമർശകനായ ജോസഫ് പുലിക്കുന്നേലിന്റെ തെരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളും പംക്തിയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച് തുടങ്ങുന്നതാണ്.
മുൻ ഇന്ത്യാ ടുഡേ ലേഖകനും കാലടി സംസ്കൃത സർവ്വകലാശാല അദ്ധ്യാപകനുമായ ഷാജി ജേക്കബ് തന്റെ ആഴ്ചാ കോളത്തിലൂടെ എല്ലാ ആഴ്ചയിലും മലയാളികൾ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകത്തെ പരിചയപ്പെടുത്തുകയാണ്.
ചാനൽ വിമർശകൻ എന്ന നിലയിൽ ഷാജി ജേക്കബ് റിപ്പോർട്ടർ ചാനലിൽ എഴുതിയിരുന്ന കോളം വൻ വിവാദം സൃഷ്ടിച്ചിരുന്നു. കേരളസർവകലാശാലയിൽ ഗവേഷകവിദ്യാർത്ഥിയായിരുന്ന 1992-95 കാലത്താണ് ഷാജി ജേക്കബ് കലാകൗമുദി വാരികയിൽ തുടർച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങുന്നത്. രാഷ്ട്രീയ-സാഹിത്യ-സാമൂഹിക-കലാ-സാംസ്കാരിക മണ്ഡലങ്ങളെ മുൻനിർത്തി നിശിതമായ രാഷ്ട്രീയബോധത്തോടെ എഴുതിയവയായിരുന്നു ഈ രചനകളും വിവിധ രംഗങ്ങളിലെ പ്രഗത്ഭരുമായി നടത്തിയ അഭിമുഖങ്ങളും. സമകാലികമലയാളം വാരിക, മാദ്ധ്യമം ആഴ്ചപ്പതിപ്പ് എന്നിവയിലും മറ്റുപല ആനുകാലികങ്ങളിലും രാഷ്ട്രീയ-സാംസ്കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതി. വിശേഷിച്ചും മാദ്ധ്യമ, നോവൽപഠനങ്ങൾ. 2003 മുതൽ മൂന്നുവർഷം മലയാളം വാരികയിലും പിന്നീട് രണ്ടുവർഷം മാദ്ധ്യമത്തിലും ടെലിവിഷൻ നിരൂപണം പ്രതിവാരപംക്തിയായി എഴുതി. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമർശനരംഗത്തും സജീവമായ ഇക്കാലത്ത് വിവിധ വിഷയങ്ങളിൽ നൂറുകണക്കിനു രചനകൾ പുറത്തുവന്നു. മലയാളം, മാദ്ധ്യമം, ഇന്ത്യാടുഡെ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ നിരവധി ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളെക്കുറിച്ച് റിവ്യൂ എഴുതി. സമകാല മാദ്ധ്യമ, സാഹിത്യപഠനരംഗങ്ങളിൽ ഏറെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ 2003-2013 കാലത്ത് രണ്ടു മേഖലകളിലുമായി പത്തോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.
ചരിത്രത്തിന്റെ രാഷ്ട്രീയം: ആനന്ദിന്റെ ദർശനം (1997), നോവൽ: ചരിത്രത്തിന്റെ പാഠഭേദം (2003), ടെലിവിഷൻ : കാഴ്ചയും സംസ്കാരവും (2004), മാദ്ധ്യമങ്ങളുടെ രാഷ്ട്രീയം (2006), നോവലും സംസ്കാരവും (2008), ജനപ്രിയസംസ്കാരം: ചരിത്രവും സിദ്ധാന്തവും (2008), വിപരീതങ്ങൾ (2012), മലയാളനോവൽ: ഭാവനയുടെ രാഷ്ട്രീയം (2013) പൊതുമണ്ഡലവും മലയാളഭാവനയും (2013) എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. മലയാളനോവൽ : ദേശഭാവനയും രാഷ്ട്രീയ ഭൂപടങ്ങളും (സാഹിത്യ അക്കാദമി, 2010), ആധുനികാനന്തര മലയാളസാഹിത്യവിമർശനം (2013) സാംസ്കാരികവിമർശവും മലയാളഭാവനയും (2014) എന്നിവ എഡിറ്റു ചെയ്തു. ശശിതരൂരിന്റെ നെഹ്റു, ഇന്ത്യയെകണ്ടെത്തൽ (2008) വിവർത്തനം ചെയ്തു. സംസ്കാരപഠനം : ചരിത്രം, സിദ്ധാന്തം, പ്രയോഗം (2007) എന്ന ഗ്രന്ഥത്തിന്റെ എഡിറ്റർമാരിലൊരാൾ.
മറുനാടൻ മലയാളിവായനക്കാർക്കുവേണ്ടി ഷാജി ജേക്കബ് എഴുതിത്തുടങ്ങുന്ന പുസ്തകവിചാരം എന്ന പംക്തി, മലയാളത്തിൽ നാനാമണ്ഡലങ്ങളിൽ പ്രസിദ്ധീകൃതമാകുന്ന മികച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തും. സാഹിത്യം, കല, യാത്ര, ആത്മകഥ, സിനിമ, മാദ്ധ്യമം എന്നിങ്ങനെ മലയാളിയുടെ വായനയിൽ തരംഗങ്ങളുണ്ടാക്കുന്ന ശ്രദ്ധേയമായ രചനകളുടെ സൂക്ഷ്മമായ അപഗ്രഥനമായി ഭാവനചെയ്യപ്പെടുന്ന ഈ പംക്തിയെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചുമുളള വായനക്കാരുടെ അഭിപ്രായങ്ങൾ സാദരം ക്ഷണിക്കുന്നു.
കേരളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ സീനിയർ ലേഖകനാണ് എം മാധവദാസ് എന്ന തൂലികാ നാമത്തിൽ ഡെവിൾസ് അഡ്വക്കേറ്റ് എന്ന കോളം എഴുതുന്നത്. ആരും തുറന്ന് പറയാൻ മടിക്കുന്ന വസ്തുക്കൾ തുറന്നെഴുതാൻ വേണ്ടി തന്നെയാണ് മാധവൻ മറുനാടനിലൂടെ തൂലിക ചലിപ്പിക്കുന്നത്. ഇതിന് മുമ്പ് മാധവനും മറുനാടനിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനങ്ങൾ ഒക്കെ ഇത്തരം ഒട്ടേറെ ഒച്ചപ്പാടുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇനി മുതൽ മാധവദാസിന്റെ രൂക്ഷമായ പേന എല്ലാ ആഴ്ചയിലും മറുനാടനിൽ വായിക്കാം.
ഒരു ബഹുരാഷ്ട്രകമ്പനിയുടെ നിയമോപദേശകയായ എറണാകുളം സ്വദേശിയായ ജയശ്രീ ജീവിതാന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയതാണ് ജ്യോതിഷപ്രവചനം. ഒന്നരപ്പതിറ്റാണ്ട് നീണ്ട ആത്മീയ പഠനങ്ങൾക്ക് ശേഷം ദൈവീകശക്തി എല്ലാ മനുഷ്യരുടെയും ഉള്ളിൽ കുടികൊള്ളുന്നുവെന്ന സത്യം തിരിച്ചറിഞ്ഞ്, ആ ആന്തരികശക്തിയെ ഉപാസിക്കാൻ തുടങ്ങിയതിലൂടെയാണ് ജയശ്രീ മനുഷ്യഭാവങ്ങളെയും അവരുടെ വർത്തമാനത്തെയും ഭാവിയേയും മനനസ്സിലാക്കാൻ തുടങ്ങിയത്. വിശുദ്ധഗ്രന്ഥങ്ങളുടെ സഹായത്തോടെയോ അല്ലാതെയോ തീർത്തും യുക്തിവിചാരം മാത്രം അടിസ്ഥാനമാക്കി മനസ്സിന്റെ മുറിവുണക്കുന്നതിൽ വിദഗ്ദ്ധയാണവർ. മന്ത്രങ്ങളുടെയോ പൂജാവിധികളുടെയോ സഹായമില്ലാതെ തന്നെ ദൈവീകജ്ഞാനനത്തിന്റെ സഹായത്താൽ ജീവിതത്തിന്റെ പ്രായോഗികപാത കണ്ടെത്താൻ തന്നെ തേടിയെത്തുന്നവരെ സഹായിക്കുന്നതിലൂടെയാണ് ജയശ്രീ ശ്രദ്ധേയയായത്. ജയശ്രീയുടെ വാരഫലം എന്ന കോളം എല്ലാ ആഴ്ചയും വായിക്കാം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍