അയാളൊരു സൈക്കോ ആണെന്ന് ഞാൻ പറഞ്ഞപ്പോ.. എല്ലാരും എന്റെ തലയിൽ കേറി.... നിങ്ങൾ ദേഷ്യപ്പെടലുകൾ മാത്രേ കണ്ടൊള്ളൂ.. എന്തിനായിരുന്നൂ എന്നതിനുള്ള കാരണങ്ങൾ.. ഇതുപോലെ ഓരോ സൈക്കോ പ്രാന്തുകൾ ചെയ്തതു കൊണ്ടായിരുന്നൂ.. അയാൾക്ക് വെളിവില്ലെന്ന് ജസ്ല; മുളക് തേയ്ക്കലിൽ വനിതാ കമ്മീഷനും പൊലീസിനും പരാതി; രജിത് കുമാറിനെ അറസ്റ്റ് ചെയ്യാൻ സാധ്യത; ബിഗ് ബോസിലെ മത്സരാർത്ഥിയെ അറസ്റ്റ് ചെയ്തേയ്ക്കും; എൻഡമോൾഷൈനിന്റെ റിയാലിറ്റി ഷോ ഏഷ്യാനെറ്റിന് പുലിവാലുകമോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 2 ന്റെ ജനപ്രിയ മത്സരാർത്ഥി രജിത് കുമാറിനെതിരെ കേസെടുത്തേക്കും. സീസണിലെ 66-ാം എപ്പിസോഡിൽ നടന്ന ചർച്ചാവിഷയമായി മാറിയ സംഭവത്തിൽ അറസ്റ്റിനും സാധ്യതയുണ്ട്. സഹ മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ പച്ചമുളക് പേസ്റ്റ് തേച്ചു പിടിപ്പിച്ചതാണ് വിവാദത്തിന് കാരണം. സ്ത്രീയെ ശാരീരികമായി ആക്രമിക്കുകയായിരുന്നു രജത് കുമാറെന്നാണ് ഉയരുന്ന ആരോപണം. ഇതോടെ ബിഗ് ബോസ് ഷോയും വിവാദത്തിലേക്ക് കടക്കുകയാണ്
വിദ്യാർത്ഥികളും അദ്ധ്യാപകരുമായി മത്സരത്തിൽ രണ്ട് ടീമുകളായി തിരിഞ്ഞുള്ള ടാസ്കിനിടെയാണ് പച്ച മുളക് തേച്ചത്. ആര്യ, ദയ, സുജോ, ഫുക്രു എന്നിവരായിരുന്നു അദ്ധ്യാപകർ. രജിത് കുമാർ, രേഷ്മ, അഭിരാമി, അമൃത, ഷാജി, അലീന എന്നിവർ വിദ്യാർത്ഥികളായി എത്തി. ടാസ്കിനു ശേഷം എല്ലാവരും രേഷ്മയുടെ ജന്മദിനം ആഘോഷിച്ചു. രജിത് പുറത്തേക്കിറങ്ങി പച്ചമുളക് പേസ്റ്റ് രേഷ്മയുടെ കണ്ണുകളിൽ പുരട്ടി. കരയാൻ തുടങ്ങിയ രേഷ്മ കണ്ണുകളിൽ പുകയുന്ന പോലുള്ള അനുഭവമുണ്ടായതായി പരാതിപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ട് നിർമ്മാതാക്കൾ രജിത്തിന് കർശന ശിക്ഷ നൽകി
രജിത്തിന്റെ നടപടി ക്രിമിനൽ കുറ്റമാണ്. ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച്, സെക്ഷൻ 324, 323, 325 എന്നിവയിൽ ഉൾപ്പെടുന്ന വിവിധ കുറ്റങ്ങളിൽ രജിത്തിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ 'ബിഗ്ബോസ്' എന്ന റിയാലിറ്റി ഷോയിൽ സ്ത്രീകൾക്കെതിരെ ശാരീരിക അക്രമം നടക്കുന്നതായി പൊലീസ് മേധാവിക്കും വനിതാ കമ്മീഷനിലും പരാതിയും എത്തി. ബിഗ്ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായ രജിത്കുമാർ മറ്റൊരു വനിതാ മത്സരാർത്ഥിയെ ശാരീരികമായി ഉപദ്രവിച്ചതും കണ്ണിൽ മുളക് തേച്ചതുമായ സംഭവം തന്നെയാണ് പരാതിക്ക് ആധാരം
അദ്ധ്യാപകനും സമൂഹത്തിൽ പിന്തുണക്കാരുമുള്ള ഡോ.രജിത്ത്കുമാറിനെ പോലുള്ളവരുടെ ഇത്തരം ചെയ്തികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുമെന്നും പരാതിയിൽ പറയുന്നു. തിരുവനന്തപുരം സ്വദേശിയായ വ്യക്തിയാണ് രജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിട്ടുള്ളത്. ബിഗ് ബോസിൽ നിന്ന് പുറത്തുപോയിരിക്കുകയാണ് പുറത്ത് ഏറെ ആരാധകരുള്ള രജിത് കുമാർ.
രജിത് കുമാറിനെതിരെ വലിയ കുറ്റമാണ് ബിഗ് ബോസ് ചുമത്തിയിരിക്കുന്നത്. കണ്ണിന് അസുഖമുള്ള രേഷ്മയുടെ കണ്ണിൽ മുളക് തേക്കുകയായിരുന്നു രജിത്. തുടർന്ന് രേഷ്മയെ ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോവുകയും രജിത്തിനെ താൽക്കാലികമായി പുറത്താക്കുകയും ചെയ്തു. സംഭവത്തിൽ വ്യാപകമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിനിടെ ബിഗ് ബോസിനകത്ത് ഒപ്പമുണ്ടായിരുന്ന ജസ്ലയുടെ പ്രതികരണവും എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ജസ്ല ചില കാര്യങ്ങൾ പറയുന്നത്.
രജിത് കുമാർ ഒരു സൈക്കോയാണെന്ന് ഞാൻ പറഞ്ഞപ്പോൾ എല്ലാവരും എന്റെ തലയിൽ കയറിയെന്നും നിങ്ങൾ ദേഷ്യപ്പെടലുകൾ മാത്രമേ കണ്ടിട്ടുള്ളൂവെന്നും എന്തിനാണെന്ന് കണ്ടിട്ടില്ലെന്നും ജസ്ല കുറിച്ചു. ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായത് രജിതും ജസ്ലയും തമ്മിലായിരുന്നു. ജസ്ല ബിഗ് ബോസിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ നിങ്ങളെ മാത്രം ഞാൻ മിസ് ചെയ്യില്ലെന്നു പറഞ്ഞായിരുന്നു പോന്നത്. രജിത് കുമാറിന് കൈ നൽകാൻ പോലും ജസ്ല തയ്യാറായതുമില്ല. 'അയാളൊരു സൈക്കോ ആണെന്ന് ഞാൻ പറഞ്ഞപ്പോ..എല്ലാരും എന്റെ തലയിൽ കേറി.. നിങ്ങൾ ദേശ്യപ്പെടലുകൾ മാത്രേ കണ്ടൊള്ളൂ..എന്തിനായിരുന്നൂ എന്നതിനുള്ള കാരണങ്ങൾ..ഇതുപോലെ ഓരോ സൈക്കോ പ്രാന്തുകൾ ചെയ്തതുകൊണ്ടായിരുന്നൂ.. അയാൾക് വെളിവില്ല.. Reshma ..from the heart sorry for you..?-ഇതാണ് ജസ്ലയുടെ പുതിയ കുറിപ്പ്.
സ്കൂളുമായി ബന്ധപ്പെട്ട ഒരു ടാസ്ക്കായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ആര്യ പ്രധാന അദ്ധ്യാപികയായി. ഫുക്രു പൊളിറ്റിക്സ് അദ്ധ്യാപകനായി. സുജോ മോറൽ സയൻസ് അദ്ധ്യാപകനായി. ദയ അശ്വതി ജീവിത പാഠങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപികയുമായി. മറ്റുള്ളവർ വികൃതികളായ വിദ്യാർത്ഥികളുമായി. ക്ലാസ് നടക്കുമ്പോഴായിരുന്നു രജിത് രേഷ്മയുടെ കണ്ണിൽ മുളക് തേച്ചത്. സംഭവം വലിയ പ്രശ്നമായതോടെ രേഷ്മയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. രജിത്തിനെ തൽക്കാലത്തേയ്ക്ക് പുറത്താക്കുന്നതായും ബിഗ് ബോസ് അറിയിച്ചു. രജിത്തിനെ പുറത്താക്കിയെന്ന് അറിഞ്ഞയുടൻ ബിഗ് ബോസ് വീട്ടിൽ അതിനെക്കുറിച്ച് ചർച്ചയിലായിരുന്നു എല്ലാവരും. എല്ലാവരും രജിത്തിനെ ന്യായീകരിക്കാത്ത സമീപനമായിരുന്നു ആദ്യം സ്വീകരിച്ചത്. എന്നാൽ രജിത്തിനെ പുറത്താക്കിയെന്ന് അറിഞ്ഞപ്പോൾ സങ്കടത്തിലായി. എന്തുകൊണ്ടാണ് രജിത് അങ്ങനെ ചെയ്തത് എന്നായി എല്ലാവരുടെയും ചർച്ച. പുറത്തുപോയാൽ രജിത്തിനെ അത് എങ്ങനെ ബാധിക്കും എന്നായിരുന്നു എല്ലാവരും ചർച്ച ചെയ്തത്.
അതിനിടയിലായിരുന്നു രേഷ്മ ബിഗ് ബോസ്സിലേക്ക് തിരിച്ചെത്തിയത്. സംഭവത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് രേഷ്മയോട് ബിഗ് ബോസ് ചോദിച്ചു. എന്ത് പറയാൻ, എന്തുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്തത് എന്ന് രേഷ്മ ചോദിച്ചു. ദേഷ്യത്തിൽ ഉള്ളപ്പോൾ പോലും രജിത് അങ്ങനെ ചെയ്തില്ല. കണ്ണിന് മുളക് തേച്ചത് എന്തിനായിരുന്നു. അത് ഗൗരവമുള്ള കാര്യമാണ് എന്നും രേഷ്മ പറഞ്ഞു. ഗൗരവമായി തന്നെയാണ് എടുത്തത് അതുകൊണ്ടാണ് രജിത്തിനെ തൽക്കാലത്തേയ്ക്ക് പുറത്താക്കിയത് എന്നും ബിഗ് ബോസ് പറഞ്ഞു. രജിത് പുറത്താക്കപ്പെട്ടത് അപ്പോഴാണ് രേഷ്മ അറിയുന്നത്. താൻ എന്തുപറയാൻ എന്നായിരുന്നു രേഷ്മയുടെ മറുപടി.
രേഷ്മ ബിഗ് ബോസ് വീട്ടിനുള്ളിൽ കയറിയപ്പോൾ ആകെ ശോകമൂകമായിരുന്നു രംഗം. രജിത്തിനെ പുറത്താക്കിയ കാര്യം തന്നോട് പറഞ്ഞുവെന്ന് രേഷ്മ എലീനയോട് പറഞ്ഞു. തന്നോട് എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നുവെന്ന് രേഷ്മ പറഞ്ഞു. തന്റെ കണ്ണിന്റെ അവസ്ഥ അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നിട്ടും അങ്ങനെ ചെയ്തു. ബിഗ് ബോസിലെ ഇപ്പോഴത്തെ അവസ്ഥ മോശമാണെന്ന് വന്നപ്പോഴാണ് അറിയുന്നത് എന്നും രേഷ്മ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍