Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിൽ ആദ്യത്തെ കൊറോണ മരണം സ്ഥിരീകരിച്ചു; കഴിഞ്ഞ ദിവസം കർണാടകയിലെ കൽബുർഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖി മരിച്ചതുകൊവിഡ് 19 വൈറസ് ബാധയെ തുടർന്ന്; 76കാരൻ തീർത്ഥാടനം കഴിഞ്ഞ് സൗദിയിൽ നിന്നും മടങ്ങിയെത്തിയത് കഴിഞ്ഞ 29ന്; ന്യുമോണിയ ബാധിച്ചാണ് മരണമെന്ന് ആദ്യം കരുതിയെങ്കിലും കൊറോണ മരണമെന്ന സ്ഥിരീകരണം പരിശോധനാ ഫലങ്ങൾ പുറത്ത് വന്നതോടെ; രാജ്യത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത് 74 പേർക്ക്

ഇന്ത്യയിൽ ആദ്യത്തെ കൊറോണ മരണം സ്ഥിരീകരിച്ചു; കഴിഞ്ഞ ദിവസം കർണാടകയിലെ കൽബുർഗി സ്വദേശി  മുഹമ്മദ് ഹുസൈൻ സിദ്ദിഖി മരിച്ചതുകൊവിഡ് 19 വൈറസ് ബാധയെ തുടർന്ന്; 76കാരൻ തീർത്ഥാടനം കഴിഞ്ഞ് സൗദിയിൽ നിന്നും മടങ്ങിയെത്തിയത് കഴിഞ്ഞ 29ന്; ന്യുമോണിയ ബാധിച്ചാണ് മരണമെന്ന് ആദ്യം കരുതിയെങ്കിലും കൊറോണ മരണമെന്ന സ്ഥിരീകരണം പരിശോധനാ ഫലങ്ങൾ പുറത്ത് വന്നതോടെ; രാജ്യത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത് 74 പേർക്ക്

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ കൊറോണ മരണം സ്ഥിരീകരിച്ചു. കർണാടകയിസെ കൽബുർഗി ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മുഹമ്മദ് ഹുസൈൻ സിദ്ദിഖി എന്ന 76കാരൻ മരിച്ചതുകൊറോണ വൈറസ് ബാധയെ തുടർന്നാണ് എന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം മരിച്ചത്. കോവിഡ19 രോഗലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിദ്ദിഖിയുടെ സ്രവങ്ങൾ ബംഗളൂരുവിലെ ലാബിൽ പരിശോധനക്കായി അയച്ചിരുന്നു. ഇയാൾ അടുത്തിടെ തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക യാത്ര ചെയതിരുന്നു.

കൽബുർഗിയിൽ ഐസൊലേഷനിലുള്ള രണ്ട പേരിൽ ഒരാളായിരുന്നു മുഹമ്മദ ഹുസൈൻ സിദ്ദിഖി. ഇയാളുടെ കുടുംബാംഗങ്ങളെയും നേരിട്ട ബന്ധംപുലർത്തിയവരെയും നിരീക്ഷിക്കുന്നുണ്ട്. ചികിത്സയിലുള്ള മെറ്റാരാളുടെ നില ഗുരുതരമല്ലെന്നും സിദ്ദിഖിയുെട പരിശോധഫലങ്ങൾ വന്നതിനു ശേഷമേ കോവിഡ ബാധ മൂലമുള്ള മരണമാണോയെന്ന സ്ഥിരീകരിക്കാനാവൂയെന്നും ആരോഗ്യവകുപ്പ അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. ഇന്ന് പരിശോധനാ ഫലം വന്നതോടെയാണ് സിദ്ദിഖി കൊറോണ വൈറസ് ബാധയെ തുടർന്നാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.

ബുധനാഴ്ച മരിച്ച കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖി(76) തീർത്ഥാടനത്തിനു ശേഷം സൗദിയിൽ നിന്ന് കഴിഞ്ഞ 29നു ഹൈദരാബാദ് വഴിയാണ് മടങ്ങിയെത്തിയത്. ഹുസൈനു ന്യുമോണിയ ബാധിച്ചിരുന്നുവെന്നാണ് വിവരമെന്നും കോവിഡ് മൂലമാണ് മരണമെന്നു പറയാനാകില്ലെന്നുമായിരുന്നു സംസ്ഥാനത്തെ ആരോഗ്യമന്ത്രി ബി.ശ്രീരാമുലു പറഞ്ഞത്.

നിലവിൽ ഇന്ത്യയിൽ 74 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്.രോഗബാധിതരിൽ 56 ഇന്ത്യക്കാരും 17 വിദേശികളുമാണുള്ളത്. വ്യാഴാഴ്ച മാത്രം പുതുതായി 13 കേസുകൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലുവ് അഗർവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് 19 നെ നേരിടാൻ വിപുലമായ നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ച് വരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പരിഭ്രാന്തരാകരുത്, മുൻകരുതലെടുക്കുക, മോദി ട്വീറ്റ് ചെയ്തു. നിലവിലെ സാഹചര്യത്തിൽ, അതീവജാഗ്രതയാണ് പുലർത്തുന്നത്. ടൂറിസ്റ്റ് വിസ സസ്പെൻഡ് ചെയ്തതും ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ കൂട്ടിയതും അടക്കം എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ബഹുതല നടപടികൾ എടുത്തുവരുന്നു. 'കേന്ദ്ര മന്ത്രിമാർ ആരും തന്നെ വരും ദിവസങ്ങളിൽ വിദേശയാത്ര നടത്തില്ല. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ഞാൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. വലിയ കൂട്ടായ്മകൾ ഒഴിവാക്കി കൊണ്ട് രോഗ വ്യാപനം തടയാനും സുരക്ഷ ഉറപ്പാക്കാനും കഴിയുംട, പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തുകൊറോണ വൈറസ് ബാധിതരുടെ എണ്ണം 74 ആയി ഉയർന്ന പശ്ചാത്തലത്തിലാണ് മോദിയുടെ സന്ദേശം.

അതേസമയം, ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യാക്കാരെ പരിശോധിക്കാൻ മെഡിക്കൽ സംഘം ഇറ്റലിയിലേക്ക് തിരിച്ചു. ഇവരെ കഴിയും വേഗം എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇറാനിൽ കുടുങ്ങിയവരെ തിരികെ എത്തിക്കാൻ മൂന്നു വിമാനങ്ങൾ അയയ്ക്കും. അടുത്ത മൂന്നു ദിവസങ്ങളിലായി അവിടെ കുടുങ്ങിയവരെ മടചക്കിക്കൊണ്ടുവരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആവശ്യത്തിന് കോവിഡ് 19 പരിശോധനാ കേന്ദ്രങ്ങളുണ്ട്. ഒരുലക്ഷം ടെസ്റ്റിങ് കിറ്റുകൾ ലഭ്യമാണ്. കൂടുതൽ കിറ്റുകൾ സംഭരിച്ചുവരികയാണ്. പുറത്തുനിന്ന് വന്നവരെയും അവരുടെ അടുത്ത കുടുംബാംഗങ്ങളെയുമാണ് ഇപ്പോൾ വൈറസ് ബാധിച്ചിരിക്കുന്നത്. അത് മറ്റുതരത്തിൽ വ്യാപിക്കാത്തത് വലിയ അനുഗ്രഹമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.

കൊറോണ പടർന്നുപിടിക്കുന്ന ഇറാനിൽ കുടുങ്ങിക്കിടക്കുന്നത് 6,000 ഇന്ത്യക്കാരാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ലോക്സഭയിൽ ഇഅറിയിച്ചു. ഇതിൽ 1,000 പേർ മത്സ്യത്തൊഴിലാളികളാണ്. ഇവരിൽ കേരളത്തിൽ നിന്നുള്ളവരും ഉൾപ്പെടുന്നതായും മന്ത്രി അറിയിച്ചു.

ഇറാനിലെ വിവിധ പ്രവിശ്യകളിലായാണ് 6,000 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നത്. ലഡാക്ക്, ജമ്മു കശ്ഷ്മീർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള 1,100 തീർത്ഥാടകർ, ജമ്മു കശ്മീരിൽ നിന്നുള്ള 300 വിദ്യാർത്ഥികൾ, കേരളം, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നുള്ള 1,000 മത്സ്യത്തൊഴിലാളികൾ, മമ്പുതന്നെ ഇറാനിൽ കഴിയുന്നവർ, മതപഠന വിദ്യാർത്ഥികൾ എന്നിവർ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു, ജയശങ്കർ പറഞ്ഞു.ഇവരിൽ തീർത്ഥാടനത്തിനായി പോയവരെ തിരികെ കൊണ്ടുവരുന്നതിനാണ് സർക്കാർ ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും ജയശങ്കർ വ്യക്തമാക്കി.

ഇറാനിൽനിന്ന് 529 പേരുടെ സാമ്പിളുകളാണ് സർക്കാരിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇവരിൽ 299 പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്നും മന്ത്രി അറിയിച്ചു. 900 ഇന്ത്യൻ പൗരന്മാരെ വിവിധ രാജ്യങ്ങളിൽ നിന്നായി ഒഴിപ്പിച്ചുകഴിഞ്ഞു.അതേസമയം, ഡൽഹിയിലെ എല്ലാ സിനിമാ ഹാളുകളും മാർച്ച് 31 വരെ അടച്ചിടും. പരീക്ഷകൾ നടക്കാത്ത സ്‌കൂളുകളും കോളേജുകളും തുറക്കില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP