പ്രതിപക്ഷ നേതാവ് മീഡിയാ മാനിയാക് എന്ന് അധിക്ഷേപിക്കുമ്പോഴും ഹീറോയായി തലയുയർത്തി കേരളത്തിന്റെ ടീച്ചറമ്മ; കൊറോണയെ തുരത്താൻ രാജ്യം മാതൃകയായി ചൂണ്ടിക്കാണിക്കുന്നത് കേരളത്തിന്റെ ആരോഗ്യ മേഖല; ലോകമെങ്ങും മരണം വിതച്ച് കൊവിഡ് 19 എന്ന മഹാമാരി പടരുമ്പോൾ കേരളം ഭയക്കാതെ നിൽക്കുന്നത് സർക്കാർ ഒപ്പമുണ്ടെന്ന ഒറ്റവാചകത്തിൽ വിശ്വസിച്ച്; ആരോഗ്യ മേഖലയിലെ കേരള മോഡൽ ചർച്ചയാക്കി ദേശീയ മാധ്യമങ്ങളും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കൊവിഡ് 19നെ പ്രതിരോധിക്കാൻ കേരള കാട്ടുന്ന ജാഗ്രത രാജ്യം മുഴുവൻ ചർച്ചയാകുന്നു. നേരത്തേ ബിബിസി ഇന്ത്യ കേരളമാതൃകയെ കുറിച്ച് ചർച്ച ചെയ്തതിന് പിന്നാലെ ഇന്ത്യാ ടുഡെയും കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ജാഗ്രതയേയും കഴിവിനെയും ചർച്ചയാക്കുകയാണ്. രജ്ദീപ് സർദേശായി ഇന്നലെ നയിച്ച ചർച്ചയിലായിരുന്നു ഇന്ത്യാ ടുഡെ കേരളത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ചത്. കേരളത്തിലെ പ്രതിപക്ഷം ആരോഗ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തുന്ന സമയത്താണ് ദേശീയ മാധ്യമങ്ങൾ കേരളം കൈക്കൊള്ളുന്ന പ്രതിരോധ പ്രവർത്തനങ്ങളെ മാതൃകയായി ഉയർത്തിക്കാട്ടുന്നത്.
പബ്ലിക് ഹെൽത്ത് എമർജൻസി വിഭാഗം നോഡൽ ഓഫീസർ ഡോ. അമർ ഫെട്ടിൽ ചർച്ചയിൽ പങ്കെടുത്തു. കേരളം യുദ്ധസമാനമായ സാഹചര്യത്തിലാണ് കൊവിഡ് 19 നെ പ്രതിരോധിക്കുന്നതെന്ന് ഡോക്ടർ അമർ പറഞ്ഞു. 'ആദ്യം കൊവിഡ് 19 സ്ഥിരീകരിച്ച മൂന്ന് കേസുകളിലും ഉടൻ നടപടി സ്വീകരിക്കാൻ കഴിഞ്ഞു. അതാണ് അതിനെ ചെറുക്കാൻ കഴിഞ്ഞത്. എന്നാൽ നിലവിലെ സാഹചര്യം വൈറസ് ബാധിതരായ ഇറ്റലിയിൽ നിന്ന് വന്ന മൂന്ന് പേർ പരിശോധന നടത്താതെ രക്ഷപ്പെട്ടത് മൂലം ഉണ്ടായതാണ്. ഇവർ പലവഴിക്ക് സഞ്ചരിച്ചത് പ്രശ്നം രൂക്ഷമാക്കി. ഇവരുടെ സഞ്ചാരപാത കണ്ടെത്താൻ ഞങ്ങൾ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്.', ഡോക്ടർ അമർ പറഞ്ഞു. ആളുകളെ ജാഗരൂകരാക്കാൻ ഇത് സഹായിക്കുമെന്നും ഡോക്ടർ അമർ കൂട്ടിച്ചേർത്തു.
കേരളം ഒരുപാട് എൻ.ആർ.ഐകളുള്ള സംസ്ഥാനമാണെന്നിരിക്കെ വൈറസ് ബാധ കൂടുമെന്ന് സംശയിക്കുന്നുണ്ടോ അങ്ങനെയെങ്കിൽ പ്രതിരോധത്തിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് രജ്ദീപ് സർദേശായി ചോദിച്ചു. അങ്ങനെ കൂടാതിരിക്കാനാണ് തങ്ങൾ പരിശ്രമിക്കുന്നത് എന്ന് ഡോക്ടർ പറഞ്ഞു. 'അതിനായി ഞങ്ങൾ ഓരോനിമിഷവും പ്രവർത്തിക്കുകയാണ്. സ്കൂളുകൾ അടച്ചിട്ടു, സിനിമാ തിയേറ്ററുകൾ പ്രവർത്തിക്കുന്നില്ല, യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശിച്ചു. എയർപോർട്ടിൽ 100 ശതമാനം പരിശോധന നടക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. സഹായങ്ങൾക്കായി ദിശ ഹെൽപ്പ്ലൈൻ 24 മണിക്കൂറും പ്രവർത്തിക്കുന്നു.' അമർ കൂട്ടിച്ചേർത്തു. ഇന്ന് കേരളം ചിന്തിക്കുന്നത് പോലെ നാളെ ഇന്ത്യ മുഴുവൻ ചിന്തിക്കട്ടെ എന്ന് പറഞ്ഞായിരുന്നു രജ്ദീപ് സർദേശായി ചർച്ച അവസാനിപ്പിച്ചത്.
നേരത്തെ നിപ, കൊറോണ വൈറസുകളെ പ്രതിരോധിക്കുന്നതിൽ കേരളം മികച്ച മാതൃകയാണെന്ന് ബി.ബി.സിയും അഭിപ്രായപ്പെട്ടിരുന്നു. കൊവിഡ് 19 വൈറസിനെ സംബന്ധിച്ച് നടത്തിയ ചാനൽ ചർച്ചയ്ക്കിടെയായിരുന്നു കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങളെക്കുറിച്ച് അവതാരകയും പാനലിസ്റ്റും സംസാരിച്ചത്. ചൈനീസ് മാധ്യമപ്രവർത്തക ക്യുയാൻ സുൻ, സുബോധ് റായ്, ഡോ. ഷാഹിദ് ജമാൽ എന്നിവർ പങ്കെടുത്ത ചർച്ചയിൽ അവതാരക ദേവിന ഗുപ്തയാണ് വൈറസ് രോഗങ്ങളെ കേരളം നേരിട്ടത് ചൂണ്ടിക്കാണിച്ചത്.
'കേരളത്തിൽ മൂന്ന് കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും അവർക്ക് രോഗം ഭേദമായി. നിപ, സിക വൈറസുകൾക്കെതിരെയും കേരളം പോരാടുകയും കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്തു', ദേവിന ഗുപ്ത ചുണ്ടിക്കാണിച്ചു. ഈ മാതൃകകളിൽ നിന്ന് എന്താണ് പഠിക്കാനുള്ളതെന്നായിരുന്നു പാനലിസ്റ്റുകളോടുള്ള ദേവിനയുടെ ചോദ്യം.
പ്രമുഖ വൈറോളജിസ്റ്റായ ഡോക്ടർ ഷഹീദ് ജമീലാണ് ഇതിന് മറുപടി നൽകിയത്. ആരോഗ്യ മേഖലയിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ഷഹീദ് ജമീൽ പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ വളരെ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാഥമിക ആരോഗ്യ രംഗത്ത് കേരളത്തിന്റെ പ്രവർത്തനം മികച്ചതാണെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി. 'ആശുപത്രികൾ മാത്രമല്ല, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ. അതാണ് ജനങ്ങൾ ആദ്യം എത്തുന്ന ഇടം. ഒരുവശത്ത് അവ നന്നായി പ്രവർത്തിക്കുമ്പോൾ മറ്റൊരു വശത്ത് രോഗനിർണയം വളരെ ഫലപ്രദമായി ചെയ്യുന്നു. ഈ വൈറസുകളെയും അതിന്റെ വ്യാപനത്തെയും അവർ മികച്ച രീതയിൽ പിന്തുടരുന്നു', ഡോ. ഷാഹിദ് ജമാൽ ചൂണ്ടിക്കാണിച്ചു.
കേരളത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ സംസ്ഥാന സർക്കാരിനെയും ആരോഗ്യ മന്ത്രിയേയും പ്രതിപക്ഷം രൂക്ഷമായി വിമർശിക്കുന്ന സാഹചര്യത്തിലാണ് ദേശീയ മാധ്യമങ്ങൾ കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇമേജ് ബിൽഡിംഗിന് ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. കൊറോണ പ്രതിരോധ നടപടികളോട് പ്രതിപക്ഷം നല്ല രീതിയിൽ സർക്കാരിനോട് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണ്. ആരോഗ്യമന്ത്രിയുടെ മീഡിയാ മാനിയയും ഇമേജ് ബിൽഡിംഗും അവസാനിപ്പിക്കണം. പ്രതിച്ഛായ വളർത്താനാണ് മന്ത്രിയുടെ ശ്രമം. എല്ലാ ദിവസവും നാലു വാർത്താസമ്മേളനം വീതമാണ് മന്ത്രി നടത്തുന്നത്.', ചെന്നിത്തല പറഞ്ഞു. എപ്പോഴും വാർത്താസമ്മേളനം നടത്തേണ്ടതില്ലെന്നും വാർത്താക്കുറിപ്പ് ഇറക്കിയാലും മതിയെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയിലെ കാര്യങ്ങൾ തനിക്ക് അനുകൂലമായി മന്ത്രി പ്രചരിപ്പിച്ചുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾ വലിയ തോതിലുള്ള വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്. രാഷ്ട്രീയ ഭേദമന്യേ നിരവധി ആളുകളാണ് കൊറോണ വ്യാപനം തടയുന്നതിൽ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളെ പ്രശംസിച്ച് രംഗത്തെത്തിയത്. ഈ സാഹചര്യത്തിൽ ഇതിന് മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയതിനെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ഉയർന്നിരുന്നു.
പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് സംസ്ഥാനം സന്ദർശിച്ച് ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കിയ തെലങ്കാന സർക്കാരിന്റെ പ്രതിനിധിസംഘം അഭിപ്രായപ്പെട്ടിരുന്നു. കൊറോണ വൈറസ് പ്രതിരോധിക്കുന്നത്തിന് ഒഡീഷ, ഡൽഹി, കർണാടക സർക്കാരുകളും കേരളത്തോട് സഹായം അഭ്യർത്ഥിച്ചിരുന്നു.
ആദ്യം കൊറോണ അണുബാധയേറ്റ മൂന്നുപേരെ രോഗവിമുക്തരാക്കിയ സംസ്ഥാനമാണ് കേരളം. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങൾ തങ്ങളുടെ പ്രതിനിധികളെ കേരളത്തിലേക്ക് അയച്ചത്. തെലങ്കാനയിൽ നിന്നുള്ള സംഘമാണ് ആദ്യം സംന്ദർശിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന്റെ നേട്ടം നേരിട്ടറിയാനായി 12 അംഗ പ്രതിനിധി സംഘമാണ് എത്തിയത്. ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാർഗങ്ങൾ, വീട്ടിലെ നിരീക്ഷണം, ഐസലേഷൻ വാർഡ് സജ്ജീകരണം, ഉപകരണങ്ങളുടെ ലഭ്യത തുടങ്ങിയ കാര്യങ്ങൾ പഠിച്ച ശേഷമാണ് ഇവർ മടങ്ങിയത്.
വൈറസുകളെ പ്രതിരോധിച്ച കേരളം ലോകമാധ്യമങ്ങളിലും ചർച്ചയായിരുന്നു. ബിബിസിയിൽ പോലും ചർച്ചയായിരുന്നു. ബിബിസിയുടെ വർക്ക് ലൈഫ് ഇന്ത്യ എന്ന പരിപാടിയിൽ കൊറോണ വൈറസിനെ ചെറുക്കാനായി കേരളം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ പരാമർശിക്കപ്പെട്ടു. ആരോടും പറയാതെ ഇറ്റലിയിൽ നിന്നും എത്തിയ വൈറസ് വാഹകരായ മൂന്നുപേർ കറങ്ങി നടന്നതാണ് പിന്നീട് കേരളത്തിൽ കൊറോണയുടെ സാന്നിധ്യം എത്തിച്ചത്. അൽപ്പം വൈകിയെങ്കിലും വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ആരോഗ്യമേഖല കൂടുതൽ ജാഗ്രതയോടെ രംഗത്തെത്തുകയായിരുന്നു. കൊറോണ വൈറസ് വ്യാപനം തടയാനും വൈറസ് ബാധിതരെ തിരികെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാനും നടത്തുന്ന ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങൾ പൊതുവെ സ്വാഗതം ചെയ്യപ്പെടുകയാണ്.
മീഡിയാ മാനിയാക് എന്ന വിളിക്കും തകർക്കാൻ കഴിയാത്ത കരുത്ത്
കേരളത്തിന്റെ പൊതു സമൂഹം ഒന്നാകെ ഇന്ന് അമ്മേ എന്ന് വിളിക്കുന്നത് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെയാണ്. സോഷ്യൽ മീഡിയയിലും പൊതു സമൂഹത്തിലും താര പരിവേഷമാണ് കേരളത്തിന്റെ ടീച്ചറമ്മക്ക്. കൊറോണ ആദ്യമായി തൃശ്ശൂരിൽ റിപ്പോർട്ട് ചെയ്തപ്പോൾ അവിടെ ഓടിയെത്തിയാണ് അവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. തുടർന്ന് രണ്ടാം ഘട്ടത്തിൽ പത്തനംതിട്ടയിൽ കൊറോണ റിപ്പോർട്ട് ചെയ്തപ്പോഴും തലസ്ഥാനത്ത് മന്ത്രിമന്ത്രിരത്തിൽ ഇരുന്ന് മേൽനോട്ടം വഹിക്കുകയല്ല, മറിച്ച് വൈറസ് ബാധിത ജില്ലയിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് അവർ ചെയ്തത്. ഇതോടെ കേരളം ആരോഗ്യമന്ത്രിയെ തങ്ങളുടെ ഹൃദയത്തിൽ ഏറ്റെടുക്കുകയായിരുന്നു.
കെ കെ ശൈലജ ടീച്ചർ ദുരന്തബാധിത പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഇതാദ്യമല്ല. പേരാമ്പ്രയിൽ നിപ്പ ബാധിച്ച സമയത്തും കേരളം ഇവരുടെ നിശ്ചയദാർഢ്യത്തിനും ഭയമില്ലായ്മക്കും സാക്ഷ്യം വഹിച്ചതാണ്. പത്രസമ്മേളനം നടത്തുന്നതാണ് മന്ത്രിയുടെ ഹോബിയെങ്കിൽ ഇവർക്ക് സുരക്ഷിതമായി തിരുവനന്തപുരത്ത് ഇരുന്ന് അതാകുമല്ലോ എന്നാണ് ശൈലജ ടീച്ചറിനെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
Stories you may Like
- ഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ
- ആന്റിമൈക്രോബിയൽ പ്രതിരോധം മൂലം ഉയർന്ന മരണനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- എക്സാലോജിക്കിന്റെ ഇടപാടുകളിലേക്ക് അന്വേഷണം കടക്കുമ്പോൾ പുറത്തുവരാൻ രഹസ്യങ്ങളേറെ
- വിഴിഞ്ഞം അടക്കമുള്ള തുറമുഖം പ്രതീക്ഷയെന്ന് ധനമന്ത്രി; ബജറ്റ് പ്രസംഗം തുടരുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്