Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിമുഖം നടത്തിയപ്പോൾ ഒന്നാം സ്ഥാനത്ത് വന്നത് ആലപ്പുഴയിലെ പാർട്ടി ബന്ധു; ആറാം സ്ഥാനത്ത് വന്ന ഭാര്യാ ബന്ധുവിനു വേണ്ടി ശ്രമം നടത്തിയത് സിപിഎം യൂണിറ്റിലെ ഉന്നതനും; റാങ്ക് ലിസ്റ്റ് അട്ടിമറി വാർത്ത നൽകിയത് മറുനാടൻ; ഹൈക്കോടതിയെ സമീപിച്ച് ഉദ്യോഗാർഥിയും; അഭിമുഖവേളയിൽ നൽകിയ മാർക്ക് ഉടനടി ഹാജരാക്കാൻ ഉത്തരവിട്ടു ഹൈക്കോടതിയും; കേസ് നാളെ വീണ്ടും പരിഗണിക്കും; കെഎംഎംഎൽ നിയമനം അട്ടിമറിക്കാനുള്ള ശ്രമത്തിനു ഹൈക്കോടതിയുടെ മൂക്കുകയർ

അഭിമുഖം നടത്തിയപ്പോൾ ഒന്നാം സ്ഥാനത്ത് വന്നത് ആലപ്പുഴയിലെ പാർട്ടി ബന്ധു; ആറാം സ്ഥാനത്ത് വന്ന ഭാര്യാ ബന്ധുവിനു വേണ്ടി ശ്രമം നടത്തിയത് സിപിഎം യൂണിറ്റിലെ ഉന്നതനും; റാങ്ക് ലിസ്റ്റ് അട്ടിമറി വാർത്ത നൽകിയത് മറുനാടൻ; ഹൈക്കോടതിയെ സമീപിച്ച് ഉദ്യോഗാർഥിയും; അഭിമുഖവേളയിൽ നൽകിയ മാർക്ക് ഉടനടി ഹാജരാക്കാൻ ഉത്തരവിട്ടു ഹൈക്കോടതിയും; കേസ് നാളെ വീണ്ടും പരിഗണിക്കും; കെഎംഎംഎൽ നിയമനം അട്ടിമറിക്കാനുള്ള ശ്രമത്തിനു ഹൈക്കോടതിയുടെ മൂക്കുകയർ

എം മനോജ് കുമാർ

തിരുവനന്തപുരം: കെഎംഎംഎൽ എക്സിക്യുട്ടീവ് ട്രെയിനി പോസ്റ്റിലേക്കുള്ള നിയമനം അട്ടിമറിക്കാനുള്ള ശ്രമത്തിനു ഹൈക്കോടതിയുടെ മൂക്കുകയർ. അഭിമുഖം, ഗ്രൂപ്പ് ഡിസ്‌ക്കഷൻ എന്നിവയിൽ ഉദ്യോഗാർത്ഥികൾക്ക് നൽകിയ മാർക്ക് അടിയന്തിരമായി ഹാജരാക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. നിയമനത്തിൽ അട്ടിമറി സാധ്യത നിലനിൽക്കുന്നുവന്നു ചൂണ്ടിക്കാട്ടി ഫൈനൽ ലിസ്റ്റിൽ വന്ന പത്തുപേരിലുള്ള നയന എസ് രാജീവ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഈ കാര്യത്തിലുള്ള ഹൈക്കോടതി ഉത്തരവ് വന്നത്.

കേരളാ മിനറൽസ് ആൻഡ് മെറ്റൽസിലെ എക്സിക്യുട്ടീവ് ട്രെയിനി പോസ്റ്റിലേക്കുള്ള നിയമനത്തിലെ അട്ടിമറി ചൂണ്ടിക്കാട്ടി മാർച്ച് അഞ്ചിന് മറുനാടൻ വിശദമായ വാർത്ത നൽകിയിരുന്നു. ഇതേ ദിവസം തന്നെയാണ് ഉദ്യോഗാർഥിയും ഹൈക്കോടതിയെ സമീപിച്ചത്. ഒമ്പതിന് ഹൈക്കോടതി കേസ് പരിഗണിച്ചു. അടിയന്തിരമായി മാർക്കിന്റെ ടാബുലേഷൻ ഹാജരാക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇന്നലെ കേസ് വീണ്ടും പരിഗണിക്കേണ്ടിയിരുന്നെങ്കിലും കെഎംഎംഎൽ സമയം നീട്ടി ചോദിച്ചതിനാൽ കേസ് നാളെ വീണ്ടും പരിഗണിക്കും.

നിയമനങ്ങളിലേക്കുള്ള അഭിമുഖം നടന്നാൽ ഇരുപത്തിനാല് മണിക്കൂറിൽ റിസൽട്ട് പബ്ലിഷ് ചെയ്യണം എന്ന് സർക്കാർ ഉത്തരവ് തന്നെ നിലവിലുണ്ട്. മാർക്ക് പബ്ലിഷ് ചെയ്യണം. ഫൈനൽ ലിസ്റ്റ് പിന്നെ പബ്ലിഷ് ചെയ്താലും മതി. കെഎംഎംഎൽ ഇത് ലംഘിച്ചിരുന്നു. 2018 ജനുവരിയാണ് ഒഴിവുകളിലേക്കുള്ള നോട്ടിഫിക്കേഷൻ വന്നത്. എക്സാം നടന്നത് കഴിഞ്ഞ വർഷം ജനുവരിയും. അഭിമുഖം നടന്നത് കഴിഞ്ഞ വർഷം ഫെബ്രുവരിയും. ഇപ്പോൾ ഒരു വർഷം കഴിഞ്ഞും റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടില്ല. അട്ടിമറി സാധ്യത മനസിലാക്കിയാണ് ഉദ്യോഗാർഥി ഹൈക്കോടതിയെ സമീപിച്ചത്.

കെഎംഎംഎൽ എക്സിക്യുട്ടീവ് ട്രെയിനി പോസ്റ്റിലേക്കുള്ള നിയമനത്തിനു മുപ്പത് പേരാണ് പരിഗണിക്കപ്പെട്ടത്. അതിൽ പത്തുപേർ ഫൈനൽ ലിസ്റ്റിൽ വന്നു. ഈ ലിസ്റ്റാണ് അട്ടിമറിക്കാൻ കെഎംഎംഎല്ലിൽ നിന്നും ശ്രമം നടന്നത്. കെഎംഎംഎൽ യൂണിയനിലെ ഉന്നതന്റെ ഭാര്യ ബന്ധുവിനെ തിരുകി കയറ്റാനാണ് ശ്രമം നടന്നത്. പക്ഷെ മറുനാടൻ വാർത്ത നൽകിയതോടെ സംഭവം പുറത്തറിഞ്ഞു. ഇതോടെയാണ് ഉദ്യോഗാർഥി ഹൈക്കോടതിയെ സമീപിച്ചത്. നിയമനത്തിലെ മാർക്ക് ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ കെഎംഎംഎൽ പെട്ടിരിക്കുകയാണ്. വാർത്ത വന്നതോടെ ഇന്റർവ്യൂ ബോർഡ് ഫൈനൽ മാർക്ക് ലിസ്റ്റിൽ ഒപ്പിടാൻ മടിക്കുകയാണ്. എന്തെങ്കിലും പ്രശ്‌നം വന്നാൽ അത് തങ്ങൾക്ക് നേരെ തിരിയും എന്നുള്ളതുകൊണ്ടാണ് ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ ഫൈനൽ ലിസ്റ്റിൽ ഒപ്പിടാൻ മടിക്കുന്നത്. പ്രശ്‌നം ഹൈക്കോടതിക്ക് മുൻപാകെയായതിനാൽ മാർക്ക് ടാബുലേഷൻ ഹൈക്കോടതി പരിശോധിക്കുകയും ചെയ്യും. ഇതോടെയാണ് കെഎംഎംഎൽ വെട്ടിലായത്. കേന്ദ്ര-സംസ്ഥാന പ്രതിനിധികൾ അടക്കമുള്ള നാല് പേരാണ് ഇന്റർവ്യൂ ബോർഡിലുള്ളത്. ഇവർ നൽകിയ പേരുകൾ അട്ടിമറിച്ച് താത്പര്യമുള്ളവരുടെ പേരുകൾ എഴുതി ചേർക്കാനാണ് ശ്രമം നടന്നത്. പ്രശ്‌നത്തിൽ സിപിഎമ്മിൽ നിന്നും തന്നെ വടംവലികളുണ്ട്. ഒന്നാംസ്ഥാനത്ത് വന്നത് ആലപ്പുഴ ജില്ലയിലെ പാർട്ടി ബന്ധുവാണ്. ആറാമത് വന്നത് കെഎംഎല്ലിലെ സിപിഎം യൂണിയൻ നേതാവിന്റെ ഭാര്യാ ബന്ധുവും. ഭാര്യാ ബന്ധുവിനെ ഒന്നാംസ്ഥാനത്ത് പ്രതിഷ്ടിക്കാനാണ് ശ്രമം നടന്നത്. ഇത് മനസിലാക്കി ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറിയും പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു. ആലപ്പുഴ സിപിഎം ആവശ്യപ്പെട്ടത് അഭിമുഖത്തിൽ ഒന്നാമത് വന്നയാൾക്ക് തന്നെ ഒന്നാമതായി പരിഗണിക്കുക. അതിൽ അട്ടിമറി നടത്തരുത്. കെഎംഎംഎല്ലിൽ നടക്കുന്ന നീക്കം മുൻകൂട്ടി അറിഞ്ഞാണ് സിപിഎം ജില്ലാ സെക്രട്ടറി പ്രശ്‌നത്തിൽ ഇടപെട്ടത് എന്നാണ് അറിയാൻ കഴിഞ്ഞത്.

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലെ എക്സിക്യുട്ടീവ് ട്രെയിനി (പേഴ്സണൽ) പോസ്റ്റിലേക്കുള്ള നിയമനം അട്ടിമറിക്കപ്പെടാൻ നടക്കുന്ന നീക്കങ്ങൾ മനസിലാക്കിയാണ് ഈ പ്രശ്‌നത്തിൽ മറുനാടൻ വാർത്ത നൽകിയത്. ഈ നിയമനവുമായി ബന്ധപ്പെട്ട് കെഎംഎംഎല്ലിൽ തയ്യാറായ റാങ്ക്ലിസ്റ്റ് അട്ടിമറിക്കാനാണ് അണിയറയിൽ നീക്കം നടക്കുന്നത്. നാല്പത് ലക്ഷത്തോളം രൂപ കൈമറിഞ്ഞ ഇടപാടാണ് നിയമന അട്ടിമറിയുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. വ്യവസായമന്ത്രി അറിയാതെ ഓഫീസിലെ ഉന്നതരിൽ ചിലരാണ് നിയമന അട്ടിമറിക്ക് ചുക്കാൻ പിടിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. പ്രശ്നം ആലപ്പുഴ സിപിഎമ്മിൽ പുകയുന്നുമുണ്ട്. നിലവിൽ ഒരു റാങ്ക് ലിസ്റ്റ് അണിയറയിൽ തയ്യാറായിട്ടുണ്ട്. അതിൽ പാർട്ടി ബന്ധുതന്നെയാണ് ഒന്നാമത് ഉള്ളത്. ഈ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് യൂണിയൻ നേതാവിന്റെ ഭാര്യ ബന്ധുവിനെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ടിച്ച് പുതിയ ലിസ്റ്റ് ഇറക്കാനാണ് നീക്കം നടക്കുന്നത്. ഇതിനായി ഇന്റർവ്യൂ ബോർഡിനെ സ്വാധീനിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. നടന്നിരുന്നു. എച്ച്എൽഎല്ലിലെ എച്ച് ആർ വകുപ്പിലെ ഉദ്യോഗസ്ഥ,ഇൻഡസ്ട്രിയൽ വകുപ്പിലെ ഉദ്യോഗസ്ഥ, മീറ്റർ കമ്പനിയിലെ ഉദ്യോഗസ്ഥൻ, കെഎംഎംഎൽ ജിഎം എന്നിങ്ങനെ നാല് പേരാണ് ഇന്റർവ്യൂ ബോർഡ്. ഈ ഇന്റർവ്യൂ ബോർഡിനെ തന്നെ സ്വാധീനിച്ച് പുതിയ ലിസ്റ്റ് ഇറക്കാനാണ് ശ്രമം നടക്കുന്നത്. റാങ്ക് ലിസ്റ്റ് പുറത്ത് വരാത്തത് ഇതിനു ബലം പകരുന്നുമുണ്ട്.

2018 ജനുവരിയാണ് ഒഴിവുകളിലേക്കുള്ള നോട്ടിഫിക്കേഷൻ വന്നത്. എക്സാം നടന്നത് കഴിഞ്ഞ വർഷം ജനുവരിയും. അഭിമുഖം നടന്നത് കഴിഞ്ഞ വർഷം ഫെബ്രുവരിയും. എന്നാൽ അക്കൗണ്ട്സിലെ നിയമനത്തിനു റാങ്ക് ലിസ്റ്റ് വരുകയും ഈ പോസ്റ്റിൽ നിയമനം നടക്കുകയും ചെയ്തു. എന്നാൽ എക്സിക്യുട്ടീവ് ട്രെയിനി (പേഴ്സണൽ ) എന്ന എച്ച് ആർ പോസ്റ്റിലേക്ക് ടെസ്റ്റും അഭിമുഖവും നടന്നെങ്കിലും ഇതുവരെ റാങ്ക് ലിസ്റ്റ് പുറത്ത് വിട്ടിട്ടില്ല. സിപിഎം യൂണിയൻ നേതാവിന്റെ ഭാര്യാ ബന്ധുവിനെ പോസ്റ്റ് ചെയ്യാനാണ് ഇത്രയും നാൾ റാങ്ക് ലിസ്റ്റ് പുറത്ത്വിടാത്തത് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഒന്നാം സ്ഥാനത്ത് പാർട്ടി ബന്ധുവായതിനാൽ ഭാര്യ ബന്ധുവിന്റെ നിയമനം ഉറപ്പിക്കാൻ ലക്ഷങ്ങൾ കൂടി ഈ കാര്യത്തിൽ ചെലവിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ റാങ്ക് ലിസ്റ്റ് പുറത്തും വന്നില്ല. ഇപ്പോൾ ധൃതിയിൽ സിപിഎം യൂണിയൻ നേതാവിന്റെ ബന്ധുവിനെ ഒന്നാം സ്ഥാനത്ത് പ്രതിഷ്തിച്ചുള്ള റാങ്ക് ലിസ്റ്റ് ഇറക്കാനാണ് ശ്രമം നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് വാർത്ത പുറത്ത് വന്നതും.

ഇതാദ്യമായല്ല കെഎംഎംഎല്ലിൽ നിയമന അട്ടിമറി നടക്കുന്നത്. എക്‌സിക്യൂട്ടീവ് ട്രെയിനി (കെമിക്കൽ) തസ്തികയിലേക്കുള്ള ഇന്റർവ്യൂവിന് നിയമവിരുദ്ധമായി കൂടുതൽ മാർക്ക് നിശ്ചയിച്ച് നിയമനങ്ങൾ നടത്തിയതിൽ കമ്പനി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു. പക്ഷെ നിയമനം റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടില്ല. എഴുത്തു പരീക്ഷയിൽ 44.75 മാർക്കോടെ ഏഴാം റാങ്ക് ലഭിച്ച ഹർജിക്കാരനെ പിന്തള്ളി 27.75 മാർക്ക് വാങ്ങിയ 33-ാം റാങ്കുകാരനെയും 21.25 മാർക്ക് നേടിയ 48-ാം റാങ്കുകാരനെയും നിയമിച്ചെന്നായിരുന്നു ആക്ഷേപം. ഇന്റർവ്യൂവിൽ ഉയർന്ന മാർക്ക് നൽകിയാണ് ഇവരെ നിയമിച്ചതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഹർജിക്കാരന് അഭിമുഖത്തിന് 20 മാർക്ക് ലഭിച്ചപ്പോൾ മറ്റുള്ളവർക്ക് യഥാക്രമം 44, 46 മാർക്കുകൾ ലഭിച്ചിരുന്നു.

ഇതോടെയാണ് പ്രശ്നം കോടതി കയറിയത്. മുൻവർഷങ്ങളിൽ എഴുത്തു പരീക്ഷയ്ക്ക് 100 മാർക്കും ഇന്റർവ്യൂവിന് 20 മാർക്കുമായിരുന്നെങ്കിൽ എഴുത്തു പരീക്ഷയ്ക്കും അഭിമുഖത്തിനും 50 മാർക്ക് വീതമാണ് നിശ്ചയിച്ചത്. ഇതു നിലവിലെ ചട്ടത്തിന് വിരുദ്ധമാണെന്നും ഇന്റർവ്യൂ നിലനിൽക്കില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഈ നിയമന അട്ടിമറിയുടെ പൊടിപടലങ്ങൾ മായുന്നതിനു മുൻപ് തന്നെയാണ് കെഎംഎംഎല്ലിൽ നിന്നും വീണ്ടും നിയമന അട്ടിമറി വിവാദം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP