കൊറിയ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാരെ 14 ദിവസം ക്വാറൻന്റൈൻ ചെയ്യണമെന്ന മാർഗ്ഗ നിർദ്ദേശം കേന്ദ്ര ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചത് ഫെബ്രുവരി 26ന്; പ്രവാസിയും കുടുംബവും വെന്നീസിൽ നിന്ന് ദോഹ വഴി കൊച്ചിയിൽ എത്തിയത് 29ന് രാവിലെ 8.20നും: ഐത്തലയിലെ കോവിഡ് 19 ഭീതിക്ക് കാരണക്കാർ നെടുമ്പാശ്ശേരിയിൽ 'ഇറ്റലിക്കാരെ' കണ്ടെത്തേണ്ടവർ തന്നെ; ഇറ്റലിക്കാരെ നിരീക്ഷിക്കാനുള്ള ഉത്തരവ് മാർച്ച് മൂന്നിന് കിട്ടിയെന്ന ശൈലജയുടെ വാദം പച്ചക്കളം
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണയിൽ ആരോഗ്യമന്ത്രി കെകെ ശൈലജ നിയമസഭയിൽ നടത്തിയത് തെറ്റായ അവകാശവാദമോ? ഇറ്റലിയിൽ നിന്നെത്തിയ കുടുംബം പത്തനംതിട്ടയിൽ രോഗം വ്യാപിപ്പിച്ചതിന് കാരണം പ്രവാസികളാണെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ ഇറ്റലിക്കാരെ വിമാനത്താവളത്തിൽ തടയാനാകാത്തത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്നും വാദമെത്തി. ഇതിനിടെയാണ് മാർച്ച് മൂന്നിനാണ് ഇറ്റലിക്കാരെ നിരീക്ഷിക്കാനുള്ള നിർദ്ദേശം കേന്ദ്രം നൽകിയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുകയാണ് ഫെബ്രുവരി 26ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശം. ഇറ്റലിയിൽ നിന്നെത്തുന്നവരെ അടക്കം 14 ദിവസത്തേക്ക് കരുതലിൽ വയ്ക്കണമെന്നായിരുന്നു ഫെബ്രുവരി 26ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശത്തിലുള്ളത്. ഇതിലെ വീഴ്ചയാണ് പത്തനംതിട്ടയിലെ കൊറോണ ഭീതിക്ക് കാരണം.
കൊറോണ തടയുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം നൽകിയ മാർഗനിർദ്ദേശം ലംഘിച്ചതാണ് കേരളത്തിൽ കൊറോണ വ്യാപിക്കാൻ ഇടയായത്. ഗുരുതരമായ വീഴ്ചയാണ് കൊറോണ തടയുന്ന കാര്യത്തിൽ കേരളത്തിന്റെ ഭാഗത്തും നിന്നും വന്നത്. സിംഗപ്പൂർ, കൊറിയ, ഇറാൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നും വരുന്നവരെ നിർബന്ധമായും ഐസൊലേഷന് വിധേയമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ഫെബ്രുവരി ഇരുപത്തിയാറിനാണ് കേന്ദ്രം ഈ കാര്യത്തിൽ മാർഗ നിർദ്ദേശം നൽകിയത്. കേരളത്തിൽ കൊറോണ പടർത്താൻ കാരണമായി എന്ന് ആരോഗ്യമന്ത്രി ആരോപിക്കുന്ന റാന്നിയിലെ കുടുംബം ഇറ്റലിയിൽ നിന്നും എത്തിയത് ഫെബ്രുവരി 29നാണ്. കേന്ദ്ര നിർദ്ദേശം വന്നത് ഫെബ്രുവരി ഇരുപത്തിയാറിനും.
കേന്ദ്രം ഫെബ്രുവരി ഇരുപത്തിയാറിനു തന്നെ ഈ നിർദ്ദേശം നൽകിയിരുന്നു എന്ന കാര്യം ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമസഭയിൽ നിന്നും ഇന്നലെ മറച്ചുവെച്ചു. നിയമസഭയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും കൊറോണ കാര്യത്തിൽ ആരോഗ്യമന്ത്രിയിൽ നിന്നും വന്നു. ഫെബ്രുവരി ഇരുപത്തിയാറിനു കേന്ദ്രം മാർഗ നിർദ്ദേശം നൽകിയപ്പോൾ കേന്ദ്ര നിർദ്ദേശം വന്നത് മാർച്ച് മൂന്നിനാണ് എന്നാണ് ഇന്നലെ നിയമസഭയിൽ മന്ത്രി അറിയിച്ചത്. ഫെബ്രുവരി തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഈ നിർദ്ദേശം മന്ത്രാലയം പബ്ലിഷ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര നിർദ്ദേശ പ്രകാരം ആരോഗ്യവകുപ്പ് ഇവർ ഇറ്റലിയിൽ നിന്നും എത്തിയ ഉടൻ പിടിച്ച് ഐസൊലെഷന് വിധേയമാക്കിയിരുന്നെങ്കിൽ കേരളത്തിൽ കൊറോണ പടരില്ലായിരുന്നു. ആരോഗ്യവകുപ്പിന് വന്ന ഗുരുതര വീഴ്ചയാണ്. ഈ വീഴ്ച മറച്ചുവെയ്ക്കാനാണ് ആരോഗ്യമന്ത്രി റാന്നി കുടുംബത്തെ കുറ്റപ്പെടുത്താൻ മുൻപിൽ നിൽക്കുന്നത് എന്ന് തന്നെ കരുതേണ്ടി വരുന്നു. ഇതോടെ കേരളത്തിൽ കൊറോണ വ്യാപന പ്രശ്നത്തിൽ ആരോഗ്യവകുപ്പിന് ഗുരുതരവീഴ്ച വന്നെന്നു വ്യക്തമാവുകയാണ്. ഇറ്റലിയിൽ നിന്ന് റാന്നിയിലേക്ക് വന്ന കുടുംബമാണ് കേരളത്തിൽ കൊറോണ പടർത്തിയത് എന്നാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇന്നലെയും കുടുംബത്തിന്നെതിരെ നിയമസഭയിൽ ആഞ്ഞടിച്ചത്. സമാന പ്രസ്താവന ആരോഗ്യമന്ത്രി മുൻപും ഈ കാര്യത്തിൽ നടത്തിയിരുന്നു. ഇതോടെയാണ് റാന്നിയിലെ ജനങ്ങളും മലയാളികളും ഈ കുടുംബത്തിനു നേരെ തിരിഞ്ഞത്.
29നാണ് മുമ്പാണ് 55 കാരനും ഭാര്യയും 24-കാരനായ മകനും ഇറ്റലിയിൽ നിന്നെത്തിയത്. ഇയാളുടെ മൂത്ത സഹോദരന് പനി വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കൊറോണബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഇവരുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തു. ഇതോടെയാണ് ഇറ്റലിയിൽ നിന്നെത്തിയ ബന്ധുക്കളുടെ കാര്യം അറിഞ്ഞത്. തുടർന്ന് ഇറ്റലിയിൽ നിന്ന് വന്നവരേയും ഭാര്യയേയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തുടർന്ന് ഇവരുടെ ശരീര സ്രവങ്ങൾ പരിശോധനക്കയക്കുകയായിരുന്നു. ഇവരുമായി ബന്ധപ്പെട്ടവർ നിലവിൽ നിരീക്ഷണത്തിലാണ്.
ഇറ്റലിയിൽ നിന്ന് എത്തിയവർ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയരായില്ല. ആരോഗ്യവകുപ്പ് അധികൃതർ ആവശ്യപ്പെട്ടപ്പോൾ ആശുപത്രിയിലേക്ക് വരാനും വിമുഖത കാണിച്ചിരുന്നുവെന്ന് മന്ത്രി കെ.ക.ശൈലജ പറഞ്ഞു. ഇറ്റലിയിൽ നിന്ന് ഫെബ്രുവരി 28-ന് ഖത്തർ എയർവേയ്സിന്റെ (ക്യു.ആർ-126) വെനീസ്-ദോഹ വിമാനത്തിലാണ് ഇവർ നാട്ടിലേക്ക് തിരിച്ചത്. 11.20ന് ഈ വിമാനം ദോഹയിലെത്തി. ഇവിടെ അവർ കൊച്ചിയിലേക്കുള്ള വിമാനത്തിനായി ഒന്നര മണിക്കൂറോളം കാത്തുനിന്നു. തുടർന്ന് ഖത്തർ എയർവേയ്സിന്റെ തന്നെ ക്യൂ.ആർ 514 വിമാനത്തിൽ കൊച്ചിയിലേക്ക് വന്നു. 29-ന് രാവിലെ 8.20 ഓടെയാണ് ഈ വിമാനം കൊച്ചിയിലെത്തിയത്.
ഇറ്റലിയിൽ നിന്നും വന്ന മൂന്ന് പേർക്കും അവരുടെ രണ്ട് ബന്ധുകൾക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംഭവത്തിൽ വിദേശത്തു നിന്നും വന്നവരുടെ ഭാഗത്ത് നിന്നുണ്ടായത് അതീവ ഗുരുതരവീഴ്ചയാണ് ഉണ്ടായത്. ഫെബ്രുവരി 28-ന് വെനീസിൽ നിന്നും ദോഹയിൽ എത്തിയ രോഗബാധിതരായ ദമ്പതികളും ഇവരുടെ മകനും അവിടെ നിന്നും മറ്റൊരു വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളിൽ നിന്നും വരുന്നവർ ആ വിവരം വിമാനത്താവളത്തിൽ അറിയിച്ച് പരിശോധന നടത്തി വേണം പുറത്തിറങ്ങാൻ എന്ന് നേരത്തെ തന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടതാണെന്നാണ് മാർച്ച് 26ന് പുറത്തിറങ്ങിയ മാർഗ്ഗ നിർദ്ദേശവും വ്യക്തമാകുന്നത്. എന്നാൽ ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ച പ്രവാസി കുടുംബം കൊച്ചി വിമാനത്താവളത്തിൽ ഈ പരിശോധനയ്ക്ക് വിധേയരാവാതെയാണ് പുറത്തിറങ്ങിയത്. ഇവരെ തടയാൻ ഔദ്യോഗിക സംവിധാനവും ഉണ്ടായിരുന്നില്ല.
കൊറിയ, ഇറാൻ, ഇറ്റലി രാജ്യങ്ങളിൽ നിന്ന് ആര് ഇന്ത്യയിൽ എത്തിയാലും നിർബന്ധപൂർവം ഐസലോഷന് വിധേയമാക്കണമെന്ന കേന്ദ്ര നിർദ്ദേശം ഇറ്റലിയിൽ നിന്ന് കുടുംബം വന്നപ്പോൾ ഒന്നും നോക്കാതെ ആരോഗ്യ വകുപ്പ് നടപ്പാക്കിയിരുന്നെങ്കിൽ റാന്നി കുടുംബത്തിനു ഇപ്പോൾ ഉയരുന്ന രോഷം നേരിടേണ്ടി വരില്ലായിരുന്നു. സമൂഹത്തിനു മുന്നിൽ ഇവർ കുറ്റക്കാരായി മാറുകയും ചെയ്യില്ലായിരുന്നു. നിയമസഭയിൽ ഒരു കരുണയും കൂടാതെയാണ് കുടുംബത്തിനു നേരെ ആരോഗ്യമന്ത്രി ആഞ്ഞടിച്ചത്. 'റാന്നിയിലെ കുടുംബം വിമാനത്താവളത്തിൽനിന്ന് സൂത്രത്തിൽ രക്ഷപ്പെടുകയായിരുന്നു. വിമാനത്താവളത്തിലിറങ്ങുമ്പോൾ ആരോഗ്യവകുപ്പിന്റെ ഹെൽപ്പ് ഡെസ്കിൽ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്ന് ഇവർ വന്ന വിമാനത്തിൽ മൂന്നുതവണ അനൗൺസ്മെന്റ് നടത്തിയിരുന്നു. പക്ഷേ പഴുതുകളുപയോഗിച്ച് ഇവർ പുറത്തിറങ്ങി. മൂന്നുപേരുടെയും ജീവൻ രക്ഷിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്'. ഇതാണ് മന്ത്രി പറഞ്ഞത്. ഈ കുടുംബത്തിന് നേരെ ഇത്രയും ശക്തമായി ആരോഗ്യ മന്ത്രി തന്നെ ആഞ്ഞടിക്കുമ്പോൾ അതിൽ സ്വന്തം വകുപ്പിന്റെ വീഴ്ച മറച്ചുവെയ്ക്കാനുള്ള ശ്രമം കൂടിയുണ്ട്. വസ്തുതകൾ ആരോഗ്യമന്ത്രിയുടെ ഈ ശ്രമത്തിനു നേർക്കാണ് വിരൽ ചൂണ്ടൽ നടത്തുന്നത്.
കൊറോണ ബാധിച്ചുള്ള മരണമുണ്ടാകില്ലെന്ന് ഉറപ്പുപറയാനാവില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. ഒരുവീഴ്ചയും വരുത്താതെ അതിസാഹസിക പ്രതിരോധപ്രവർത്തനമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്-മന്ത്രി പറഞ്ഞു. എന്നാൽ, വിമാനത്താവളത്തിലെത്തുന്നവരെ പരിശോധിക്കുന്നതിലടക്കം ഗുരുതരവീഴ്ചയുണ്ടായെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ഇതോടെ ബഹളവും തുടങ്ങി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനിടെയായിരുന്നു ബഹളം. സ്കൂളുകളും കോളേജുകളും സ്ഥാപനങ്ങളും അടച്ചിടുന്ന രീതിക്കുപകരം അമേരിക്കയിലും മറ്റും നടപ്പാക്കുന്ന, ചെറിയ ലക്ഷണങ്ങളുള്ളവരെ വീടുകളിൽത്തന്നെ പരിചരിക്കുന്ന രീതി നടപ്പാക്കണമെന്ന് ചെന്നിത്തല നിർദ്ദേശിച്ചു. ഈ സമയത്താണ് കേന്ദ്ര നിർദ്ദേശം ലഭിച്ചത് മാർച്ച് മൂന്നിനാണ് എന്ന് നിയമസഭയിൽ ആരോഗ്യമന്ത്രി പറഞ്ഞത്.
കൊറോണയെ നേരിടാനുള്ള കേരളാ മോഡൽ എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കാൻ കേന്ദ്രം നിർദ്ദേശിച്ചിരിക്കുകയാണ്. വിമാനത്താവളത്തിനുള്ളിൽ സർക്കാരിന് നിയന്ത്രണമില്ലാത്തതിനാൽ കേന്ദ്രവുമായി ആലോചിച്ചാണ് നിരീക്ഷണം നടത്തുന്നത്. ആദ്യഘട്ടത്തിൽ ചൈനയിൽനിന്നെത്തിയവരെയാണു നിരീക്ഷിച്ചത്. അത്തരം മൂന്ന് രോഗികളിൽനിന്ന് ഒരാൾക്കും രോഗംപകരാൻ അനുവദിച്ചില്ല. ഇറ്റലിയിൽനിന്നെത്തുന്നവരെ നിരീക്ഷിക്കാൻ കേന്ദ്രനിർദ്ദേശം ലഭിച്ചത് മാർച്ച് മൂന്നിനാണ്-ഇതാണ് മന്ത്രി പറഞ്ഞത്. വിമാനത്താവളത്തിലെ പരിശോധനയിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് വി.ഡി. സതീശനും ഷാനിമോൾ ഉസ്മാനും ആരോപിച്ചു. ഇത്തരം കാര്യങ്ങളിൽ ചീപ്പായി പെരുമാറരുതെന്നും ദോഷൈകദൃക്കാവരുതെന്നും ഷാനിമോളോട് മന്ത്രി പറഞ്ഞതോടെയാണ് ബഹളം തുടങ്ങുന്നത്.
മന്ത്രിക്ക് ധാർഷ്ട്യമാണെന്ന് അൻവർസാദത്തും പി.ടി. തോമസും വിളിച്ചുപറഞ്ഞു. ഇതോടെ ഭരണപക്ഷത്തുനിന്ന് എ.എൻ. ഷംസീർ, നൗഷാദ് എന്നിവരുടെ നേതൃത്വത്തിലും ബഹളം തുടങ്ങി. രാപകൽ പ്രവർത്തിച്ചിട്ടും കുറ്റംപറഞ്ഞപ്പോഴാണ് അങ്ങനെ പറയേണ്ടിവന്നതെന്ന് മന്ത്രി ശൈലജ പറഞ്ഞതോടെയാണ് പ്രതിഷേധം അവസാനിച്ചത്. അതേസമയം കൂടുതൽ ലാബുകളിലേക്ക് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി ലാബുകളിൽ കൊറോണ വൈറസ് ബാധ പരിശോധിക്കാൻ അനുമതി ലഭിച്ചതായാണ് മന്ത്രി പറഞ്ഞത്. തിരുവനന്തപുരം പി.എച്ച്. ലാബ്, തൃശ്ശൂർ മെഡിക്കൽകോളേജ് ലാബ്, രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ലാബ് എന്നിവിടങ്ങളിൽ പരിശോധനയ്ക്കായി കേന്ദ്രത്തോട് അനുമതിതേടിയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Stories you may Like
- കെ.കെ ശൈലജയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്, നേതാക്കൾക്ക് അതൃപ്തി
- വ്യാജ ഐ.ഡി വെച്ച് കള്ളി എന്നുവിളിച്ച് അധിക്ഷേപിക്കുന്നു: കെ.കെ ശൈലജ
- ടി.പി കേസ് തിരഞ്ഞെടുപ്പ് സമയത്ത് ചർച്ചയാക്കാൻ ആഗ്രഹിക്കുന്നില്ല: കെ.കെ ശൈലജ
- വീണ്ടും മന്ത്രി ആകാത്തതിൽ ഒട്ടും നിരാശയില്ലെന്ന് ശൈലജ ടീച്ചർ
- വടകരയിലെ രാഷ്ട്രീയ അടിയൊഴുക്കുകൾ ചർച്ചയാവുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്