ഇളമുറ തമ്പുരാനെ കാണാൻ ആ നാട്ടിലെ പാവപ്പെട്ടവർ ഗ്വാളിയോർ കൊട്ടാരത്തിലെ സ്വീകരണ മുറിയിൽ വരും; ജ്യോതിരാദിത്യ സിന്ധ്യ ചന്ദനത്തിൽ സ്വർണം പൂശിയ പഴയ രാജ പ്രൗഢിയോട് കൂടിയ നീളൻ കസേരയിൽ ഇരിക്കും; കാണാൻ വരുന്നവർ ഒക്കെ ആ കാല് വന്ദിച്ച് സ്വീകരണ മുറിക്ക് പുറത്ത് പോകും; അധികാരമോഹത്തിന്റെ താമര പൂങ്കാവനത്തിൽ എടുത്ത് ചാടിയ ജ്യോതിരാദിത്യയെ കടന്നാക്രമിച്ച് എൻഎസ് യു നേതാവ്; എൻ എസ് യു ദേശീയ സെക്രട്ടറി അബിൻ വർക്കി കോടിയാട്ടിന്റെ പോസ്റ്റ് വൈറലാകുമ്പോൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തി. എന്നാൽ ഒന്നും സംഭവിക്കില്ലെന്ന് പറയുകയാണ് എൻ എസ് യുവിന്റെ ദേശീയ സെക്രട്ടറിയായ അബിൻ വർക്കി കോടിയാട്ട്. ജ്യോതിരാദിത്യ സിന്ധ്യയുടെ ജീവിത ശൈലിയെ വിമർശിക്കുകയാണ് ഈ വിദ്യാർത്ഥി നേതാവ്. കോടിയാട്ടിന്റെ ഈ കുറിപ്പ് വൈറലാകുകയാണ്.
അബിൻ വർക്കി കോടിയാട്ടിന്റെ പോസ്റ്റ് ചുവടെ
ഗ്വാളിയോറിലെ ജയ് വിലാസ് പാലസിലെ ഒരു സ്ഥിരം പ്രഭാത കാഴ്ചയുണ്ട്. സിന്ധ്യ രാജകുടുംബത്തിലെ ഇളമുറ തമ്പുരാനെ കാണാൻ ആ നാട്ടിലെ പാവപ്പെട്ടവർ ഗ്വാളിയോർ കൊട്ടാരത്തിലെ സ്വീകരണ മുറിയിൽ വരും. ഇപ്പോഴത്തെ രാജാവ് ജ്യോതിരാദിത്യ സിന്ധ്യ ചന്ദനത്തിൽ സ്വർണം പൂശിയ പഴയ രാജ പ്രൗഢിയോട് കൂടിയ നീളൻ കസേരയിൽ ഇരിക്കും. അയാളുടെ കാല് മറ്റൊരു ചെറിയ സ്റ്റൂളിൽ വച്ചിട്ടുണ്ടാവും. കാണാൻ വരുന്നവർ ഒക്കെ ആ കാല് വന്ദിച്ച് സ്വീകരണ മുറിക്ക് പുറത്ത് പോകും ഇതൊന്നും ശ്രദ്ധിക്കാതെ നീളൻ കസേരയിൽ ഇരുന്ന് ജ്യോതിരാദിത്യ സിന്ധ്യ അന്നത്തെ പത്രം വായിക്കും. ഇതാണ് നമ്മൾ ഇപ്പോൾ ചർച്ച ചെയ്യുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ ജീവിതം.
ജനകീയനായിരുന്ന അച്ഛൻ മാധവറാവു പത്തൊൻപതാം നൂറ്റാണ്ടിൽ ഇത് ചെയ്യുന്നത് കണ്ട് ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത മകൻ ജ്യോതിരാദിത്യ ഇരുപതാം നൂറ്റാണ്ടിൽ ഇത് പയറ്റിയപ്പോൾ ആണ് ഗുണ എന്ന കുടുംബ മണ്ഡലത്തിൽ സ്വന്തം പി.എ ആയിരുന്ന ഒരു സാധാരണക്കാരനോട് അമ്പേ പരാജയപ്പെട്ടത്.
2001 തന്റെ പിതാവ് മാധവറാവു സിന്ധ്യ മരിക്കുന്നു. 'അമ്മ ഉൾപ്പെടെ കുടുംബം മുഴുവൻ ബിജെപി ചായവ് കാണിച്ചപ്പോഴും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അടിയുറച്ചു നിന്ന കോൺഗ്രസ് നേതാവ് മാധവറാവു സിന്ധ്യ. ആ ഒഴിവിലേക്ക് ഹാർവാർഡിലെയും സ്റ്റാൻഫോഡിലെയും വിദ്യാഭ്യാസം കഴിഞ്ഞ് 31 വയസ്സിൽ ഇന്ത്യയിൽ തിരിച്ചെത്തിയ ജ്യോതിരാദിത്യക്ക് നേരെ നറുക്ക് വീഴുന്നു. തന്റെ അച്ഛൻ പ്രതിനിധാനം ചെയ്ത ഗുണ മണ്ഡലത്തിൽ മത്സരിക്കുന്നു. അച്ഛന്റെ മരണത്തിന്റെ സഹതാപ തരംഗത്തിൽ , രാജ കുടുംബത്തോടുള്ള കടുത്ത ഭക്തിയിൽ 450000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുന്നു. അങ്ങനെ പ്രിവി പേഴ്സ് നിർത്തലാക്കിയതിൽ മനം നൊന്ത് ജനസംഘം രൂപീകരിക്കാൻ മുൻകൈ എടുത്ത വിജയ രാജ സിന്ദ്യയുടെ കൊച്ചു മകനും , രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജ സിന്ദ്യയുടെയും മധ്യപ്രദേശിലെ കഴിഞ്ഞ സർക്കാരിലെ മന്ത്രി യശോദ രാജ സിന്ധ്യയുടെയും സഹോദരപുത്രനും ആയ ജ്യോതിരാദിത്യ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നു. 2004ൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നു. 2007ൽ തന്റെ 36 വയസിൽ കേന്ദ്രമന്ത്രി. 2009ൽ വീണ്ടും മന്ത്രി. 2012ൽ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര മന്ത്രി 2014ൽ യു.പി.എ സർക്കാർ പോകുന്നത് വരെ ഇത് തുടരുന്നു. 2014 മുതൽ 2019 വരെ എംപി . 2019ൽ തന്റെ മുൻ പി.എ യോട് മത്സരിച്ച് തോൽക്കുന്നു. ഇതിനിടയിൽ മധ്യപ്രദേശ് സർക്കാരിൽ ഉപമുഖ്യമന്ത്രി സ്ഥാനം കൊടുക്കാം എന്നുള്ള വാഗ്ദ്ധാനം നിരസിക്കുന്നു. പക്ഷെ എ. ഐ.സി.സി ജനറൽ സെക്രട്ടറി ആയി നിയമിക്കുന്നു. ഇങ്ങനെ ഈ പ്രസ്ഥാനത്തിൽ നിന്ന് ചുരുങ്ങിയ കാലത്തിനുള്ളിൽ അനുഭവിക്കാവുന്നത് മുഴുവൻ ലഭിക്കുന്നു. എന്നിട്ടും സാധാരണക്കാരോട് അടുക്കാത്ത പ്രകൃതം , സാധാരണ പ്രവർത്തകരിൽ നിന്ന് അകലം പാലിക്കുന്നു. പഴയ രാജ പ്രൗഢിയുടെ ഇന്നത്തെ വക്താവും പ്രയോക്താവും.
2020 മാർച്ച് 9ന് ഏറെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ രാജി വെക്കുന്നു. മാർച്ച് 10 ന് പാവപ്പെട്ടവന് വേണ്ടി മധ്യപ്രദേശ് സർക്കാർ പ്രവർത്തിക്കുന്നില്ല എന്ന ആരോപിക്കുന്ന ജ്യോതിരാദിത്യ തന്റെ 1.5 കോടി വിലമതിക്കുന്ന റേഞ്ച് റോവർ കാറിൽ മോദിയെ കണ്ട് പാർട്ടി വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു.
കമൽനാഥിനെ പോലെ , ദിഗ്വിജയ് സിങിനെ പോലെ പവർ പൊളിറ്റിക്സ് കൈകാര്യം ചെയ്യാൻ കഴിവുള്ള മുഖ്യമന്ത്രിയെയും നേതാക്കളെയും വീട്ടിൽ ഇരുത്താൻ ഒക്കെ ആവശ്യപെട്ടാൽ അതൊന്നും സമ്മതിച്ചു കൊടുക്കാൻ സാധിക്കുന്നത് അല്ല കോൺഗ്രസ് ഹൈക്കമാന്റിന്. എങ്കിലും കൊടുക്കാവുന്ന ഉപമുഖ്യമന്ത്രി സ്ഥാനം തൊട്ട് എല്ലാം പറഞ്ഞത് ആണ്, പക്ഷെ കുറേ നാളുകൾക്ക് മുന്നേ പറഞ്ഞുറപ്പിച്ച തിരക്കഥ പോലെ ജ്യോതിരാദിത്യ ബിജെപി പാളയിത്തിലേക്ക് പോയി.
ആ തിരക്കഥ വ്യക്തമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നേ തന്നെ അതൃപ്തൻ ആയിരുന്ന ജ്യോതിരാദിത്യ , ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ച ജ്യോതിരാദിത്യ , കാശ്മീർ വിഷയത്തിൽ ബിജെപി അനുകൂല നിലപാട് , പൗരത്വ വിഷയങ്ങളിൽ രാജ്യത്ത് പ്രക്ഷോഭം ആളിപടർന്നപ്പോൾ മൗനിയായി നിന്ന ജ്യോതിരാദിത്യ , മൂന്ന് മാസങ്ങൾക്ക് മുന്നേ കോൺഗ്രസ് പ്രവർത്തകൻ എന്ന് ട്വിറ്ററിൽ നിന്ന് നീക്കം ചെയ്ത് മധ്യപ്രദേശ് സർക്കാരിനെ വിമർശിച്ചു കൊണ്ടിരിക്കുന്ന ജ്യോതിരാദിത്യ , വളരെ ചെറുതായ വിഷയങ്ങളിൽ പോലും അനാവശ്യ പരാതികൾ ഉന്നയിച്ച് തനിക്ക് പാർട്ടിയിൽ നിന്ന് നീതി ലഭിക്കുന്നില്ല എന്ന് ആളുകളെ വിശ്വസിപ്പിക്കുന്നു. ഇന്ന് താൻ വിശ്വസിച്ച പ്രസ്ഥാനം തന്നെ കരുതിയില്ല എന്ന് പൊതുബോധം ഉണ്ടാക്കുന്ന വിധത്തിൽ രാജി വച്ച് പുറത്ത് പോകുന്നു. ഇത് ഒക്കെ സമയവും സീനും മുന്നേ എഴുതി വച്ച തിരക്കഥ പോലെ നടപ്പാക്കുന്നു.
പാർട്ടി ഇത് മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നതിൽ കാര്യമായ വീഴ്ച വരുത്തി എന്നത് വാസ്തവം. തീരുമാനങ്ങൾ എടുക്കുന്നതിൽ പാർട്ടിക്ക് ഉള്ള വേഗത കുറവ് തന്നെയാണ് ഈ കാര്യത്തിലും ദൃശ്യമായത്. രാഹുൽ ഗാന്ധിയോടുള്ള വ്യക്തിപരമായ ബന്ധത്തിൽ മാത്രം കോൺഗ്രസിൽ തുടർന്ന ജ്യോതിരാദിത്യ സിന്ധ്യ, പറ്റിയ അവസരത്തിൽ പാർട്ടി വിടും എന്ന ധാരണ നേതാക്കന്മാർക്ക് ഉണ്ടാകാതെ പോയി.
അവസാനം ,ആരെയും തള്ളി പറയാതെ , ആരെയും ഒരു വാക്ക് കൊണ്ട് പോലും കുറ്റപ്പെടുത്താതെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് രാജി വച്ച് പ്രധാന വാതിലിൽ കൂടി അദ്ദേഹം പുറത്ത് പോയി. ചെറിയ ഗോപുര വാതിൽ തുറന്ന് കിടക്കുന്നു എന്നുള്ള വിശ്വാസവുമായി.
ഇങ്ങനെയുള്ള ഭാഗ്യാന്വേഷികളോട് കോൺഗ്രസിന് ഒന്നേ പറയാനുള്ളു. ഇവർ ഒക്കെ പാർട്ടി വിട്ട് പോയാൽ തീരുന്നത് അല്ല ഈ പാർട്ടി. കോൺഗ്രസ് എന്നത് ഒരു സംസ്കാരം ആണ് , അത് ഈ ഭൂമി ഉണ്ടാകുന്നിടത്തോളം കാലം ഇവിടെ തുടരുക തന്നെ ചെയ്യും..
അതുകൊണ്ട് തന്നെ അധികാരമോഹത്തിന്റെ താമര പൂങ്കാവനത്തിൽ എടുത്ത് ചാടിയ ജ്യോതിരാദിത്യയോട് പോടാ മോനെ സിന്ധ്യ എന്ന് വിളിച്ച് അവസാന ശ്വാസം വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സിന്ദാബാദ് എന്ന് വിളിക്കും...
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്