'പ്രണയത്തിന്റെ മനുഷ്യാവകാശരേഖ'
ഷാജി ജേക്കബ്
മതമൂല്യങ്ങളും ദൈവകല്പനകളും കൊണ്ട് സഭ കൂച്ചുവിലങ്ങിട്ടു നിർത്തിയിരിക്കുന്ന സത്യക്രിസ്ത്യാനി കുടുംബങ്ങൾക്കുളളിൽ സാറാജോസഫ് നിക്ഷേപിച്ച കുഴിബോംബാണ് 'ആളോഹരി ആനന്ദം'. സ്നേഹമെന്ന മനുഷ്യാവകാശത്തിനുമേൽ ഭരണകൂടവും പൗരോഹിത്യവും ചേർന്നു നടത്തുന്ന കയ്യേറ്റങ്ങൾക്കുനേരെ മുന്നോട്ടുവയ്ക്കപ്പെടുന്ന കുറ്റവിചാരണ. സ്വവർഗലൈംഗികതയെക്കുറിച്ച് പോപ്പ് ഫ്രാൻസിസ് ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗം മുതൽ കഴിഞ്ഞവർഷങ്ങളിൽ ഈ വിഷയത്തിൽ ഇന്ത്യയിൽ സജീവമായ ചർച്ചകളുടെയും ദൽഹി ഹൈക്കോടതിയുടെ വിധിയുടെയും വരെ പശ്ചാത്തലത്തിലെഴുതപ്പെട്ടതാണ് ഈ നോവൽ. ഈ കൃതിയുടെ പ്രസിദ്ധീകരണത്തിനുശേഷമാണ് സുപ്രീംകോടതി സ്വവർഗരതിയെ കുറ്റകൃത്യമായി പ്രഖ്യാപിച്ചത്. അതോടെ 'ആളോഹരി ആനന്ദം' ഉന്നയിച്ച ലൈംഗിക രാഷ്ട്രീയത്തിന് പുതിയ ഒരു പോരാട്ടമൂല്യം കൈവരികയും ചെയ്തിരിക്കുന്നു.
സാറാജോസഫിന്റെ സാഹിത്യജീവിതത്തിന്റെ തുടർച്ചകളുടെയും ഇടർച്ചകളുടെയും ഒരു ഓർമ്മപ്പുസ്തകം കൂടിയാണ് ഈ നോവൽ. സൂക്ഷ്മമായ സ്ത്രീ, ദലിത്, പരിസ്ഥിതിവിഷയങ്ങളിലും നിശിതമായ മതവിമർശനത്തിലും ഈ കൃതി ഒരു തുടർച്ചയാണെങ്കിൽ 377-ാം വകുപ്പു മുൻനിർത്തി സ്വവർഗരതിയെ വിമോചനരാഷ്ട്രീയമായി കാണുന്നതിൽ ഇതൊരു ഇടർച്ചയാണ്. എന്തെന്നാൽ സാറാജോസഫിന്റെ നോവലുകളിലോ കഥകളിലോ ലേഖനങ്ങളിൽ പോലുമോ സ്വവർഗരതിക്കനുകൂലമായ രാഷ്ട്രീയനിലപാടുകൾ ആളോഹരിക്കു മുൻപ് ഉണ്ടായിരുന്നില്ല. ബാർബറാ സ്മിത്തിനെപ്പോലുളളവർ ചൂണ്ടിക്കാണിച്ച, ചരിത്രത്തിലെ പുരുഷാധിപത്യവും വംശത്തിന്റെയും വർണത്തിന്റെയും സ്ത്രീവിരുദ്ധതയുമൊക്കെ നിരന്തരം സംവാദവിഷയങ്ങളാക്കിയപ്പോഴും സ്വവർഗലൈംഗികതയെ വിമോചനരാഷ്ട്രീയമായി സാറാജോസഫ് കണ്ടിരുന്നില്ല. 'ആളോഹരി ആനന്ദം' ഈയർഥത്തിൽ സാറാജോസഫിന്റെ രാഷ്ട്രീയ, ഭാവനാമണ്ഡലങ്ങളിൽ ഒരു വെളളിടിയായി മാറുന്നു.
മണ്ണിൽ തറവാടിന്റെ താവഴികളുടെയും അവിടങ്ങളിലെ സ്ത്രീപുരുഷന്മാരുടെയും അസംതൃപ്തജീവിതങ്ങളുടെ കഥയാണ് ഈ നോവൽ. മാമ്മോദീസ, വിവാഹം, കുരിശ്, പറുദീസ എന്നിങ്ങനെ നാലുഭാഗങ്ങൾ. കുടുംബം, ദാമ്പത്യം, മതം, ലൈംഗികത എന്നിവയുടെ ആണ്ടുകുമ്പസാരം. തീപിടിച്ച വീടുകൾക്കുളളിൽ ജീവിക്കുന്ന സ്ത്രീകൾ, വീടിനെ വെറുക്കുന്ന കുട്ടികൾ, ഭയവും കീഴടങ്ങലുമാണ് സ്ത്രീജീവിതമെന്നു വിശ്വസിക്കുന്ന പുരുഷന്മാർ. ടോൾസ്റ്റോയിയുടെ അന്നാകരിനീന പലവട്ടം ഓർമ്മയിലെത്തിക്കും 'ആളോഹരി ആനന്ദം'. 'സന്തുഷ്ടമായ എല്ലാ കുടുംബങ്ങളും ഒരുപോലെയാണ്: അസന്തുഷ്ടമായ ഓരോ കുടുംബവും ഓരോതരത്തിലും' എന്ന 'അന്ന'യുടെ വിഖ്യാതമായ ആരംഭനിരീക്ഷണം ഈ നോവലിലെ കുടുംബങ്ങൾക്കും ബാധകമാകുന്നു. അന്നയെ ഉദ്ദേശിച്ച് ഒരിക്കൽ കിറ്റി കരേനിനോടു പറയുന്നുണ്ട്, 'ക്രിസ്തുവിനെപ്രതി, നമ്മെ വെറുക്കുന്നവരെ നാം സ്നേഹിക്കണം' എന്ന്. കരേനിൻ തിരിച്ചടിച്ചു. 'എന്നെ വെറുക്കുന്നവരെ ഞാൻ സ്നേഹിക്കാം. പക്ഷെ ഞാൻ വെറുക്കുന്നവരെയോ?' വെറുക്കുന്നവരെ സ്നേഹിക്കാൻ കഴിയാത്ത മനുഷ്യരുടെ സങ്കടങ്ങളാണ് 'ആളോഹരി ആനന്ദം'.
സാറാജോസഫിന്റെ നോവലിലെ ഇഷാന എന്ന കഥാപാത്രം പറയുന്നു:''കല്യാണം പടുകുഴിയാണ്; കുടുംബം നരകവും'. ചിലത് കാരാഗൃഹം, ചിലത് ശവമഞ്ചം, ചിലത് പറുദീസ. ആളോഹരിയിലെ കുടുംബങ്ങൾ മിക്കതും പറുദീസയല്ല. അവ കാരാഗൃഹങ്ങളോ ശവമഞ്ചങ്ങളോ ആണ്.
വിവാഹം കഴിച്ചവരുടെയും കഴിക്കില്ല എന്നു തീരുമാനിച്ചവരുടെയും ജീവിതമാണ് ആളോഹരി. കിടപ്പറയിലെ ബലാത്സംഗം മുതൽ സംഗരഹിതമായ കിടപ്പറകൾവരെ അവരെ ചൂഴ്ന്നുനിൽക്കുന്നു. സ്ത്രീപുരുഷബന്ധം മാത്രമല്ല പ്രണയത്തിന്റെയും ആനന്ദത്തിന്റെയും മാർഗമെന്നു കണ്ടെത്തുന്ന സ്ത്രീകളുടെ അവകാശരേഖയുമാണ് ഈ നോവൽ. രാഷ്ട്രവും മതവും ഒരേസ്വരത്തിൽ സ്ത്രീക്കുമേൽ നടത്തുന്ന കയ്യേറ്റങ്ങൾ നോവലിലുടനീളമുണ്ട്. ഉഭയ, സ്വവർഗരതിതാൽപര്യങ്ങൾക്ക് ഒരേ മൂല്യവും സാധ്യതയുമാണുളളതെന്നു പ്രഖ്യാപിച്ചുകൊണ്ട് സ്ത്രീക്കും അവളുടെ ലൈംഗികതക്കും മേലുളള മത-ഭരണകൂടാധിനിവേശങ്ങൾക്കെതിരെ ഒളിപ്പോരുനടത്തുന്ന 'ആളോഹരി ആനന്ദം' ലിംഗാതീതമായ പ്രണയത്തിന്റെ മനുഷ്യാവകാശരേഖയാണ്.
ഉറൂബിന്റെ ഉമ്മാച്ചുവിനും മായനുംശേഷം ഇത്രമേൽ തീവ്രമായി പരസ്പരം പ്രണയിക്കുന്ന വിവാഹിതരുടെ സാന്നിധ്യം ഈ നോവലിലാണുളളത്. പോളും അനുവും പ്രതിനിധാനം ചെയ്യുന്ന വിവാഹിതരുടെ പ്രണയാനുഭവം കുടുംബങ്ങളിലെയും ദാമ്പത്യങ്ങളിലെയും കാപട്യങ്ങളുടെ മറനീക്കുമ്പോൾ, തെരേസയും രേഷ്മയും പ്രതിനിധാനം ചെയ്യുന്ന സ്ത്രീകളുടെ സ്വവർഗാനുരാഗം മതങ്ങൾ മുതൽ ഭരണകൂടം വരെയുളളവ അനുശാസിക്കുന്ന ലൈംഗിക നിയമങ്ങളുടെ മനുഷ്യവിരുദ്ധത തുറന്നുകാണിക്കുന്നു. മറ്റൊരു മലയാളനോവലും വിവാഹിതരുടെ പ്രണയവും സ്വവർഗരതിയുടെ രാഷ്ട്രീയവും ഇത്രമേൽ തീഷ്ണമായി ഇന്നോളമാവിഷ്ക്കരിച്ചിട്ടില്ല. വലിയൊരു വലിച്ചുതുറക്കലാണ് 'ആളോഹരി ആനന്ദം'. നമ്മുടെ കുടുംബ-ദാമ്പത്യ-ലൈംഗിക കാപട്യങ്ങളുടെ വലിയൊരു കല്ലറതുറക്കൽ. പ്രണയത്തിന്റെ വിചിത്ര സഞ്ചാരങ്ങൾക്കും ജീവിതത്തിന്റെ ആനന്ദമാർഗങ്ങൾക്കും ശരീരത്തിന്റെ കാമനാവേഗങ്ങൾക്കും ലൈംഗികതയുടെ വിമോചനരാഷ്ട്രീയങ്ങൾക്കും അനുകൂലമായി വിധിയെഴുതുന്ന ഒരു ദൈവത്തിന്റെ അദൃശ്യസാന്നിധ്യം ഈ നോവലിലെ മനുഷ്യർക്കുമേൽ സാറാജോസഫ് സൃഷ്ടിച്ചുനൽകുന്നു. 'ആളോഹരി ആനന്ദം' അങ്ങനെ മലയാളത്തിലെഴുതപ്പെട്ട ഏറ്റവും ശ്രദ്ധേയമായ ഒരു മതവിമർശനപാഠവും സ്ത്രീസ്വാതന്ത്ര്യരേഖയുമായിത്തീരുന്നു.
ആളോഹരി ആനന്ദം (നോവൽ)
സാറാജോസഫ്
കറന്റ്ബുക്സ്, തൃശൂർ
2013, വില: 350 രൂപ
നോവലിൽനിന്ന് ഒരു ഭാഗം
അനു ഒരു മുഖംമൂടി അണിഞ്ഞിട്ടില്ലെന്ന് പോൾ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാൻതക്ക അടുപ്പമോ അറിവോ അവളെപ്പറ്റി അയാൾക്കില്ല. എത്രകാലം ദുഃഖത്തിൽ കഴിഞ്ഞാലായിരിക്കും ഒരു സ്ത്രീയുടെ കൺതടങ്ങൾ ഇത്രയും ഇരുണ്ടുപോവുക?
എമ്മ അവളെ ചേർത്തുപിടിക്കുന്നതു കണ്ടു. അവൾ എമ്മയുടെ തോളിലേക്ക് ചായുന്നതും. ചിത്രത്തിലെഴുതിയതുപോലെയാണ് പോളിന് ആ സ്ത്രീകളുടെ ഇരിപ്പ് അനുഭവപ്പെട്ടത്. എമ്മ അനുവിന്റെ പുറത്ത് തലോടിക്കൊണ്ടിരുന്നു.
പെട്ടെന്ന്, അവളല്പം പരിഭ്രമത്തോടെ ചുറ്റും നോക്കി. സാരിത്തലപ്പുയർത്തി മുഖം തുടച്ചു. അവളെത്തന്നെ ഉറ്റുനോക്കിക്കൊണ്ട് അല്പമകലെ നില്ക്കുന്ന അയാളെ അപ്പോഴാണവൾ ശ്രദ്ധിച്ചത്. അയാൾക്ക് തോന്നിയതാവണം, അല്ലെങ്കിലയാൾ ആഗ്രഹിച്ചതാവണം, ഉദിച്ചുമായുന്നൊരു മിന്നൽപോലെ ഒരു നിമിഷത്തേയ്ക്കവളുടെ മുഖം പ്രകാശിച്ചു! പെട്ടെന്നയാൾ നോട്ടം പിൻവലിച്ചു. എന്തിനെന്നറിഞ്ഞുകൂടാ. അവളെത്തന്നെ നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു താനെന്ന് അവളറിയരുത് എന്ന് തോന്നിയിട്ടാവാം. എന്നാൽ അടുത്തനിമിഷംതന്നെ അവളിലേക്ക് പാഞ്ഞ കണ്ണുകളെ അയാൾ നിയന്ത്രിച്ചുമില്ല. അനു പരിചയഭാവത്തിൽ ചിരിച്ചു. അവൾ വീണ്ടും എമ്മയിലേക്ക് തിരിഞ്ഞപ്പോൾ അതവിടെ തീർന്നുവെന്നയാൾ കരുതി. ഒരേസമയം നിരാശയോടേയും ആശ്വാസത്തോടേയും. എന്നാൽ എമ്മയോട് സംസാരിച്ചുകൊണ്ടിരിയ്ക്കെത്തന്നെ അവളുടെ കണ്ണുകൾ അയാളെ തേടുന്നുണ്ടായിരുന്നു. തനിക്ക് തോന്നുന്നതാണ്. അയാൾ സംശയിച്ചു. അല്ല, തോന്നലല്ല. അയാൾ അദ്ഭുതപ്പെട്ടു. അയാളെങ്ങോട്ടു തിരിഞ്ഞാലും വളഞ്ഞൊഴുകുന്നൊരു പ്രകാശനദിപോലെ അവളുടെ നോട്ടം അയാളെത്തേടിയെത്തിക്കൊണ്ടിരിക്കുന്നു. അതിൽ മുങ്ങിമരിക്കുകയല്ലാതെ അയാൾക്ക് ഗത്യന്തരമില്ലെന്നായി.
ചെറിയ നിമിഷങ്ങൾ!
അതിനു പക്ഷേ യുഗങ്ങളുടെ ആഴം!
അടിവയറ്റിൽനിന്ന് കാളലുകൾ ഉയർത്തിക്കൊണ്ട് അതയാളെ ആകാശത്തേയ്ക്കെടുത്തെറിഞ്ഞു. ആഴിയിൽ മുക്കിത്താഴ്ത്തി. പരിസരബോധത്തിലേയ്ക്കുണരുകയും ഞെട്ടിപ്പി•ാറുകയും ചെയ്യുന്നതിന്റെ ഇടവേളകൾ ചുരുങ്ങിക്കൊണ്ടിരുന്നു. ചിലപ്പോഴൊരു നക്ഷത്രം കൈയിൽ വന്നുവീഴുംപോലെ അവളുടെ നോട്ടം അയാൾക്കു കിട്ടി. ചിലപ്പോഴൊരു കാറ്റ് വന്ന് എടുത്തുയർത്തിക്കൊണ്ടു പോകുംപോലെ അതയാളുടെ നിലതെറ്റിച്ചു. ഓർക്കാപ്പുറത്തെ വേനൽമഴയായിപ്പെയ്ത് അതയാളെ നൃത്തം ചെയ്യിച്ചു. ചിലപ്പോൾ കനലായി വീണ് അയാളുടെ നെഞ്ചെരിയിച്ചു.
ഒന്നും പറയേണ്ടിവന്നില്ല.
ഒരുറപ്പും കൊടുക്കേണ്ടി വന്നില്ല.
Stories you may Like
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- ഞാനിന്ന് സാറാ മുഹമ്മദ് റിയാസ് അല്ല; ഡിവോഴ്സ് ആഘോഷിച്ച ശാലിനി പറയുന്നു
- സാറാ ഷെരീഫിന്റെ പിതാവിനെയും പങ്കാളീയേയും അറസ്റ്റ് ചെയ്ത് ബ്രിട്ടീഷ് പൊലീസ്
- ഡീപ് ഫേക്കിനെതിരെ ശക്തമായ നടപടിക്ക് കേന്ദ്രം
- കുഴിയത്തെ വീട് അടക്കം പൊലീസ് നിരീക്ഷണത്തിൽ; ഇനി പ്രതികളെ പിടിക്കാൻ പൊലീസ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍