ഇറ്റലിയിൽ നിന്നും രോഗ വാഹകരായി എത്തിയ കുടുംബത്തിലെ അമ്മയുടെ നില അതീവ ഗുരുതരമായി തുടരുന്നു; 89 വയസ്സുള്ള വയോധികയുടെ വൃക്കയുടേയും ഹൃദയത്തിന്റേയും പ്രവർത്തനം തകരാറിൽ; കൊറോണയിൽ കേരളത്തിൽ മരണം ഉണ്ടാവില്ലെന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രിയും; ഇതുവരെ ലഭിച്ച ബാക്കി ഫലങ്ങൾ എല്ലാം നെഗറ്റീവ് ആയതിന്റെ ആശ്വാസം തുടരുമ്പോഴും വയോധികയുടെ ആരോഗ്യ നില ആശങ്കപ്പെടുത്തുന്നു
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: 121 രാജ്യങ്ങളിൽ പടർന്നതോടെ കൊറോണ (കോവിഡ്-19) വൈറസ് ബാധ മഹാമാരിയായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) പ്രഖ്യാപിച്ചത് മണിക്കൂറുകൾക്ക് മുമ്പാണ്. ഡബ്ല്യു.എച്ച്.ഒ.യുടെ അധ്യക്ഷൻ േെടഡ്രാസ് അഥനോം ഗബ്രീസീയൂസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നിലവിൽ വിവിധരാജ്യങ്ങളിലെ 1,22,289 പേർക്കാണ് കൊേറാണ സ്ഥിരീകരിച്ചത്. 4389 പേർക്ക് ജീവൻ നഷ്ടമായി. ഇന്ത്യയും കൊറോണ ഭീതിയിലാണ്. എന്നാൽ ആരൂടേയും ജീവൻ നഷ്ടമാക്കാതെ നോക്കാനായി. ഇതിന് കാരണം കേരളാ മോഡലാണ്. കൃത്യമായ പ്രോട്ടോകോൾ ഒരുക്കി ആദ്യം കൊറോണയുമായെത്തിയ മൂന്ന് പേരെ ചികിൽസിച്ച് ഭേദമാക്കി. ഈ മാതൃക രാജ്യത്തിന് പ്രതീക്ഷയുമായി. എന്നാൽ ഇപ്പോൾ കേരളത്തിൽ പോലും കൊറോണ മരണമുണ്ടാകുമെന്ന ആശങ്ക സജീവമാണ്.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലുള്ള വയോധികയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇറ്റലിയിൽനിന്നുവന്ന, റാന്നി ഐത്തലയിലെ ഗൃഹനാഥന്റെ മാതാവാണ് ഇവർ. ഇവരും ഭർത്താവും മാർച്ച് എട്ടുമുതൽ ചികിത്സയിലായിരുന്നു. ഈ റാന്നിക്കാരിനിൽ നിന്നാണ് പത്തനംതിട്ടയിൽ കൊറോണ വ്യാപിച്ചത്. 89 വയസ്സുള്ള ഇവർക്ക് പ്രമേഹവും മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങളും ഉണ്ടായിരുന്നത് ആരോഗ്യനില വഷളാക്കി. വിദഗ്ധ ഡോക്ടർമാരുടെ സംഘം ഇവരെ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞദിവസം വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവർത്തനം തീരെ മോശമായി. ഇവരുടെ ഭർത്താവിന് 93 വയസ്സുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനിലയും മോശമാണ്. ഈ രണ്ടു പേർക്കും എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ്.
ഫെബ്രുവരി 29-നാണ് ഇറ്റലിയിൽനിന്നുള്ള ദമ്പതിമാരും മകനും ഐത്തലയിലെ വീട്ടിലെത്തിയത്. ഈ ദമ്പതിമാരുടെ കൊച്ചുമകൾ, ഭർത്താവ് എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. അവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ഇവരാണ് കുടുംബത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. ഇവരുടെ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. പ്രായാധിക്യമാണ് അച്ഛനേയും അമ്മയേയും ഗുരുതരാവസ്ഥയിൽ എത്തിക്കുന്നത്. ഇവരുടെ ജീവൻ രക്ഷിക്കാൻ ആവുന്നതെല്ലാം ഡോക്ടർമാർ ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൊറോണ ബാധിച്ചുള്ള മരണമുണ്ടാകില്ലെന്ന് ഉറപ്പുപറയാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വിശദീകരിക്കുന്നതും.
കൊറോണയെ നേരിടാനുള്ള കേരളാ മോഡൽ എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കാൻ കേന്ദ്രം നിർദ്ദേശിച്ചിരിക്കുകയാണ്. വിമാനത്താവളത്തിനുള്ളിൽ സർക്കാരിന് നിയന്ത്രണമില്ലാത്തതിനാൽ കേന്ദ്രവുമായി ആലോചിച്ചാണ് നിരീക്ഷണം നടത്തുന്നത്. ആദ്യഘട്ടത്തിൽ ചൈനയിൽനിന്നെത്തിയവരെയാണു നിരീക്ഷിച്ചത്. അത്തരം മൂന്ന് രോഗികളിൽനിന്ന് ഒരാൾക്കും രോഗംപകരാൻ അനുവദിച്ചില്ല. ഇറ്റലിയിൽനിന്നെത്തുന്നവരെ നിരീക്ഷിക്കാൻ കേന്ദ്രനിർദ്ദേശം ലഭിച്ചത് മാർച്ച് മൂന്നിനാണെന്നും മന്ത്രി പറഞ്ഞു. റാന്നിയിലെ കുടുംബം വിമാനത്താവളത്തിൽനിന്ന് സൂത്രത്തിൽ രക്ഷപ്പെടുകയായിരുന്നു. വിമാനത്താവളത്തിലിറങ്ങുമ്പോൾ ആരോഗ്യവകുപ്പിന്റെ ഹെൽപ്പ് ഡെസ്കിൽ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്ന് ഇവർ വന്ന വിമാനത്തിൽ മൂന്നുതവണ അനൗൺസ്മെന്റ് നടത്തിയിരുന്നു. പക്ഷേ പഴുതുകളുപയോഗിച്ച് ഇവർ പുറത്തിറങ്ങി. മൂന്നുപേരുടെയും ജീവൻ രക്ഷിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.
കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി ലാബുകളിൽ കൊറോണ വൈറസ് ബാധ പരിശോധിക്കാൻ അനുമതി ലഭിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിച്ചു. തിരുവനന്തപുരം പി.എച്ച്. ലാബ്, തൃശ്ശൂർ മെഡിക്കൽകോളേജ് ലാബ്, രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ലാബ് എന്നിവിടങ്ങളിൽ പരിശോധനയ്ക്കായി കേന്ദ്രത്തോട് അനുമതിതേടിയതും അംഗീകരിച്ചതായാണ് സൂചന. പുതിയൊരു വൈറസ് ഉണ്ടാകുകയും അത് ലോകംമുഴുവൻ പടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന അത് മഹാമാരിയായി പ്രഖ്യാപിക്കുന്നത്. പുതിയ വൈറസായതിനാൽ മനുഷ്യർക്ക് ഇതിനെതിരേ സ്വാഭാവിക പ്രതിരോധം ഉണ്ടാകില്ലെന്നതും ലോകാരോഗ്യസംഘടന കണക്കിലെടുക്കും. കോളറ, എബോള, പ്ലേഗ്, സിക, തുടങ്ങിയവയാണ് ലോകാരോഗ്യസംഘടന ഇതിനുമുന്‍പ് മഹാമാരിയായി പ്രഖ്യാപിച്ചവയിൽ ചിലത്.
ഇന്ത്യയിൽ കൊറോണ ബാധിതർ 67 പേരാണ്. മഹാരാഷ്ട്രയിൽ പുതുതായി 10 പേർക്ക് സ്ഥിരീകരിച്ചു. രാജ്യത്തുകൊറോണ വൈറസ് (കോവിഡ്-19) പടരുന്ന സാഹചര്യത്തിൽ 1897-ലെ പകർച്ചവ്യാധി തടയൽ നിയമത്തിന്റെ രണ്ടാംവകുപ്പനുസരിച്ച് നടപടിയെടുക്കാൻ സംസ്ഥാനസർക്കാരുകളോട് ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. പകർച്ചവ്യാധി തടയുന്നതിന് പ്രത്യേക നിയന്ത്രണങ്ങളേർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നതാണ് രണ്ടാംവകുപ്പ്. ഇതിലൂടെ കേന്ദ്ര ആരോഗ്യമന്ത്രാലയം യഥാസമയം നൽകുന്ന നിർദ്ദേശങ്ങൾ നടപ്പാക്കാൻ കഴിയും.
നിലവിൽ അനുവദിച്ചിട്ടുള്ള എല്ലാ വിസകളും വെള്ളിയാഴ്ചമുതൽ ഏപ്രിൽ 15 വരെ കേന്ദ്രസർക്കാർ സസ്പെൻഡ് ചെയ്തു. നയതന്ത്രപ്രതിനിധികൾ, ഐക്യരാഷ്ട്രസഭാ/അന്താരാഷ്ട്ര സംഘടനാ പ്രതിനിധികൾ എന്നിവർക്കുള്ള വിസകൾക്കു നിയന്ത്രണമില്ല. ഔദ്യോഗിക വിസകൾ, തൊഴിൽ, പ്രോജക്ട് വിസകൾ എന്നിവയും നിയന്ത്രണത്തിന്റെ പരിധിയിലില്ല. ഒ.സിഐ. കാർഡുള്ളവർക്ക് അനുവദിച്ചിരിക്കുന്ന സൗജന്യയാത്രയും ഏപ്രിൽ 15വരെ നിർത്തിവെച്ചിട്ടുണ്ട്. അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ ഒഴിവാക്കണം.
കേരളത്തിൽ പുതിയ പോസിറ്റീവ് കേസുകളൊന്നും ബുധനാഴ്ച റിപ്പോർട്ട് ചെയ്തില്ല. സംശയമുള്ളവരുടെ 1179 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 889 എണ്ണത്തിന്റെ പരിശോധനാഫലം നെഗറ്റീവാണ്. 213 സാമ്പിളുകളുടെകൂടി ഫലം കിട്ടാനുണ്ട്. 14 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. കോട്ടയത്ത് നിരീക്ഷണത്തിൽ കഴിയുന്ന ഏഴുപേർക്കും പത്തനംതിട്ടയിൽ 10 പേർക്കും വൈറസ് ബാധയില്ലെന്നു കണ്ടെത്തി. വൈറസ് സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതിമാരുടെ കുട്ടിയും ഇതിൽപ്പെടുന്നു. കോട്ടയത്തുനിന്ന് ഇതുവരെ പരിശോധനയ്ക്കയച്ചത് 54 സാമ്പിളുകൾ. ഇതിൽ 34 പേർക്കും കൊറോണയില്ലെന്നു കണ്ടെത്തി.
പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കി കളക്ടർ
കൊറോണ സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായിരുന്നതിനെത്തുടർന്ന് നിരീക്ഷണത്തിലായിരുന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പത്തനംതിട്ട കളക്ടറേറ്റിൽ ബുധനാഴ്ച രാവിലെ ജനപ്രതിനിധികളുടെ യോഗത്തിനെത്തി. ആരോഗ്യവകുപ്പ് അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് കളക്ടർ പി.ബി. നൂഹ് അദ്ദേഹത്തോട് പുറത്തുപോകാൻ ആവശ്യപ്പെട്ടു. നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങുന്നതു കണ്ടെത്താൻ കളക്ടറേറ്റിൽ ജി.പി.എസ്. സംവിധാനം ഏർപ്പെടുത്തിയതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റ് എത്തിയത്.
കൊറോണ സ്ഥിരീകരിച്ച, ഇറ്റലിയിൽനിന്നെത്തിയ കുടുംബത്തിലെ യുവാവ് പഞ്ചായത്ത് പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ ചെന്നെന്നു കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇദ്ദേഹത്തെ വീട്ടിൽ നിരീക്ഷണത്തിലാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍