ജോയിൻ ചെയ്തപ്പോൾ തന്നെ ജീവനക്കാരെ കമ്പനി 'പണി' പഠിപ്പിച്ചു; ഒരു മാസത്തെ ശമ്പളം രണ്ടു മാസമായി നൽകും; ജീവനക്കാർ എത്ര ജോലി ചെയ്താലും പോരാ..പോരാ എന്ന് കമ്പനി; ശമ്പളം പോരാ പോരായെന്ന് ജീവനക്കാരും; ആറ് വർഷം പണിയെടുത്തവരിൽ പലർക്കും ശമ്പള കുടിശിക ഒരുലക്ഷത്തിലേറെ; ഗ്രാറ്റുവിറ്റി നൽകാതെയും കുരങ്ങുകളിപ്പിക്കുന്ന ഇൻഫോപാർക്കിലെ ഐഡിഎസ്ഐ കമ്പനിയെ വിടാതെ ടെക്കികൾ
എം മനോജ് കുമാർ
കൊച്ചി: ജോയിന്റ് ലേബർ കമ്മിഷണറുടെ ഉത്തരവുണ്ടായിട്ടും പിരിഞ്ഞു പോയ ഐടി പ്രൊഫഷണലുകൾക്ക് ഗ്രാറ്റുവിറ്റി തുക നൽകാതെ ഇൻഫോ പാർക്കിലെ ഐടി കമ്പനിയുടെ കള്ളക്കളി. കൊച്ചി ഇൻഫോ പാർക്കിലെ ഐഡിഎസ്ഐ ടെക്നോളജിയാണ് ആറു ലക്ഷത്തോളം വരുന്ന ഗ്രാറ്റുവിറ്റി തുക നൽകാതെയും ശമ്പള കുടിശിക നൽകാതെയും ടെക്കികളെ കുരങ്ങു കളിപ്പിക്കുന്നത്. ഗ്രാറ്റുവിറ്റി തുക നൽകാത്തതിനെ തുടർന്ന് ലേബർ കമ്മിഷണർക്ക് പരാതി നൽകിയപ്പോൾ ഐഡിഎസ്ഐയിലെ ആറു ജീവനക്കാർക്കും ഗ്രാറ്റുവിറ്റി തുക നൽകാൻ ലേബർ കമ്മിഷണർ ഉത്തരവായിരുന്നു. തുക നൽകാൻ കാലതാമസം വരുത്തിയതിനെ തുടർന്ന് റവന്യൂ റിക്കവറി നടപടികൾ നേരിടേണ്ടി വരുമെന്നും കമ്പനി്ക്ക് നൽകിയ കത്തിൽ ലേബർ കമ്മിഷണർ വ്യക്തമാക്കുന്നുണ്ട്. ഗ്രാറ്റുവിറ്റി തുക നൽകാനുള്ള കാലാവധി കഴിഞ്ഞ വർഷം തന്നെ അവസാനിച്ചെങ്കിലും ഇതുവരെ തുക കമ്പനി നൽകിയിട്ടില്ല. ശമ്പള കുടിശികയുടെ കാര്യവും തഥൈവ തന്നെ. ഇതോടെയാണ് കേസും കൂട്ടവുമായി ടെക്കികൾ അധികാര സ്ഥാപനങ്ങൾക്ക് മുന്നിൽ കയറിയിറങ്ങാൻ തുടങ്ങിയത്.
പരാതി നൽകിയ ജീവനക്കാർക്ക് കിട്ടാനുള്ള തുകയുടെ കണക്ക് ഇങ്ങനെ: മാർസലിൻ ആന്റണിക്ക് 1,39,213, ജോസഫ് ജോണിന് 1,22,926, വിനോദ് നായർക്ക് 1,12,218, ബിനീഷ് പിബിക്ക് 41,838, സനൽ കുമാറിന് 42,924, മാത്യു ജോസിനു 53,307 രൂപയും ഗ്രാറ്റുവിറ്റി ഇനത്തിൽ കമ്പനി നൽകാനുണ്ട്. ഇതിനു പുറമേയാണ് ശമ്പള കുടിശികവരുന്നത്. പിരിഞ്ഞു പോയിട്ടും ശമ്പള കുടിശിക നൽകാത്തതിന്റെ പേരിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ഇവർ വേറെയും പരാതി നൽകിയിട്ടുണ്ട്. ഈ പരാതി ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ കമ്പനി അധികൃതരെ വിളിച്ചു വരുത്തിയിരുന്നു. എപ്പോൾ കുടിശിക നൽകുമെന്ന് ചോദിച്ചപ്പോൾ ഫെബ്രുവരിയിൽ നൽകാമെന്നാണ് ഐഡിഎസ്ഐ മറുപടി നൽകിയത്. ഇത് എഴുതി നൽകാൻ പറഞ്ഞപ്പോൾ കമ്പനി എഴുതി നൽകുകയും ചെയ്തു. ഈ തുകയും ഫെബ്രുവരി മാസം നൽകേണ്ടതാണ്. ഇപ്പോൾ പൊലീസിനു ഇവർ എഴുതിയ നൽകിയ കാലാവധിയും കഴിഞ്ഞെങ്കിലും ഇതുവരെ ശമ്പള കുടിശിക കമ്പനി നൽകിയിട്ടില്ല.
പരാതി നൽകിയ ടെക്കികൾ ആറു വർഷത്തോളം ഐഡിഎസ്ഐയിൽ ജോലി ചെയ്തിട്ടുണ്ട്. ആറു വർഷം ജോലി ചെയ്താൽ ഗ്രാറ്റുവിറ്റി തുകയ്ക്ക് അപേക്ഷിക്കാം എന്നുള്ളതിനാൽ ഇവർ ഗ്രാറ്റുവിറ്റിക്കും ശമ്പള കുടിശികയ്ക്കും അപേക്ഷ നൽകുകയായിരുന്നു. ഗ്രാറ്റുവിറ്റി പോയിട്ട് ശമ്പള കുടിശിക പോലും നൽകുന്നതിന് പോലും കമ്പനി അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി വന്നില്ല. ഇതോടെയാണ് പരാതി നൽകിയത്. ഗ്രാറ്റുവിറ്റിക്ക് ലേബർ കമ്മിഷണർ ഓഫീസിലും ശമ്പള കുടിശികയ്ക്ക് കൊച്ചി സിറ്റി പൊലീസിലുമാണ് ഇവർ പരാതി നൽകിയത്. ജോയിൻ ചെയ്തപ്പോൾ തന്നെ തന്ത്രപരമായാണ് കമ്പനി നീങ്ങിയത് എന്നാണ് സിറ്റി പൊലീസിൽ ഇവർ നൽകിയ പരാതിയിൽ പറയുന്നത്. ഒരു മാസത്തെ ശമ്പളം രണ്ടു മാസമായി നൽകും. ഈ സമയം കുടിശികയും വരും. ജീവനക്കാരെക്കൊണ്ട് മാക്സിമം ജോലി ചെയ്യിക്കുക. അതേസമയം ശമ്പളം നൽകാതിരിക്കുക. ഇതാണ് ഐഡിഎസ്ഐ ചെയ്തത്.
ഇങ്ങനെ ആറു വർഷം ജോലി ചെയ്തവർക്ക് പലർക്കും ഒരു ലക്ഷത്തിലേറെ തുക ശമ്പള കുടിശിക ഇനത്തിൽ തന്നെ നൽകാനുണ്ട്. ശമ്പള കുടിശിക നൽകാത്ത കമ്പനി ഗ്രാറ്റുവിറ്റി നൽകുമെന്ന ഒരു ചിന്ത പോലും ആവശ്യമില്ലാത്തതിനാലാണ് ഇവർ ശമ്പള കുടിശികയ്ക്ക് സിറ്റി പൊലീസ് കമ്മിഷണർക്കും ഗ്രാറ്റുവിറ്റിക്ക് ലേബർ കമ്മിഷണർക്കും പരാതി നൽകിയത്. ശമ്പളം നൽകുന്നതിൽ വരുത്തിയ വീഴ്ച ഇവർ ലേബർ കമ്മിഷണറുടെ സിറ്റിംഗിലും പിന്തുടർന്നു. സിറ്റിംഗിൽ ഇവർ ഹാജരായില്ല. തുടർന്ന് പരാതി നൽകിയവർക്ക് ഗ്രാറ്റുവിറ്റി തുക നൽകാൻ റീജിയണൽ ജോയിന്റ് കമ്മിഷണർ ഉത്തരവിടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ റവന്യൂ റിക്കവറി വരുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കമ്പനി അനങ്ങിയിട്ടില്ല.
2017 മുതൽ ശമ്പളം നൽകുന്നതിൽ കമ്പനി വീഴ്ച വരുത്തിക്കൊണ്ടിരുന്നു. പിരിയുമ്പോൾ പലർക്കും അഞ്ചു മാസത്തോളം ശമ്പള കുടിശിക നിലനിൽക്കുന്നുണ്ട്. ഇവിടെ ശമ്പള പ്രശ്നം വന്നപ്പോൾ ജീവനക്കാർ പിരിഞ്ഞുപോയി വേറെ കമ്പനികളിൽ ജോയിൻ ചെയ്യുകയായിരുന്നു. പക്ഷെ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഗ്രാറ്റുവിറ്റി, ശമ്പള കുടിശിക പ്രശ്നങ്ങളിൽ കമ്പനി അനങ്ങിയില്ല. ജീവനക്കാർ ഈയ്യിടെ ഓഫീസിൽ ഈ ആവശ്യവുമായി ബന്ധപ്പെട്ട് പോയെങ്കിലും അകത്ത് പോലും കമ്പനി ഇവരെ കയറ്റിയില്ല. ജീവനക്കാരെ കമ്പനിക്ക് അകത്ത് കയറ്റരുത് എന്ന് റിസപ്ഷനിൽ ഇവർ നിർദ്ദേശം നൽകുകയായിരുന്നു. നിരവധി മെയിലുകൾ ഈ പ്രശ്നവുമായി ബന്ധപ്പെട്ട് കമ്പനിക്ക് അയച്ചെങ്കിലും ഇതിനൊന്നും തന്നെ മറുപടി നൽകിയില്ല. ഇപ്പോൾ കമ്പനി വിഭജിച്ച് വേറൊരു ബ്രൈഡ് ടെക്നോളജീസ് എന്നപേരിൽ മറ്റൊരു ഡിവിഷൻ കൂടി തുടങ്ങിയിട്ടുണ്ട് എന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. ലേബർ കമ്മിഷണറുടെ സിറ്റിംഗിൽ ആദ്യം കമ്പനി ഹാജരായിരുന്നെങ്കിൽ തുടർ സിറ്റിംഗിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇതോടെയാണ് ഗ്രാറ്റുവിറ്റി തുക നൽകാൻ റീജിയണൽ ലേബർ കമ്മിഷണർ ഉത്തരവിട്ടത്.
ശമ്പളം നൽകുന്നതിൽ കമ്പനി നടത്തിയ തുടർ വീഴ്ചകൾ കാരണമാണ് ഞങ്ങൾ ജോലിയിൽ നിന്നും രാജിവെച്ചത്. പക്ഷെ ശമ്പള കുടിശികയും ഗ്രാറ്റുവിറ്റിയും നൽകിയില്ല-പരാതിക്കാരിൽ ഒരാളായ വിനോദ് നായർ മറുനാടനോട് പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർക്കും ലേബർ കമ്മിഷണർക്കും പരാതി നൽകിയപ്പോൾ തന്നെ ഇൻഫോപാർക്ക് അഡ്മിനിസ്ട്രെഷൻ വിംഗിനും ഞങ്ങൾ പരാതി നൽകിയിരുന്നു. കെഎസ്ആർടിസി തന്നെ ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ല. അപ്പോഴാണ് ഒരു സ്വകാര്യ ഐടി കമ്പനി എന്ന വിചിത്രമായ മറുപടിയാണ് കമ്പനി നൽകിയത്. ഇപ്പോൾ ഗ്രാറ്റുവിറ്റി തുകയ്ക്ക് വേണ്ടിയും ശമ്പള കുടിശികയ്ക്ക് വേണ്ടിയും കേസിന് പോകേണ്ടി വന്ന അവസ്ഥയിലാണ്. കമ്പനി പണം നൽകുന്നത് വരെ കേസുമായി കയറിയിറങ്ങും-വിനോദ് പറയുന്നു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍