പണിയിൽ മിടുക്കനായ വി.ആർ.പ്രേംകുമാറിനെ സർവേ ഡയറക്ടർ സ്ഥാനത്ത് നിന്ന് തെറിപ്പിച്ചത് പൊറുക്കാനാവുന്നില്ല; ഒരുപ്രകോപനവുമില്ലാതെ യുവ ഐഎഎസ് ഉദ്യോഗസ്ഥനെ നീക്കിയത് സിവിൽ സർവീസുകാരുടെ ആത്മാഭിമാനത്തെ തന്നെ മുറിപ്പെടുത്തി; മന്ത്രിസഭ തീരുമാനം തിരുത്താതെ വന്നതോടെ പ്രതിഷേധച്ചൂടിൽ അവധിക്ക് അപേക്ഷ നൽകി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണു; നിലപാടിൽ ഉറച്ച് ചീഫ് സെക്രട്ടറി ടോം ജോസും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വി.ആർ.പ്രേംകുമാറിനെ സർവേ ഡയറക്ടർ സ്ഥാനത്ത് നിന്ന് തെറിപ്പിച്ചതിനെ ചൊല്ലിയുള്ള തർക്കം വഷളാക്കി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണു അവധിക്ക് അപേക്ഷ നൽകി. ചീഫ് സെക്രട്ടറി ടോം ജോസിനാണ് വേണു അവധി അപേക്ഷ കൈമാറിയത്. വി.ആർ. പ്രേംകുമാറിനെ സർവേ ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കി ബുധനാഴ്ച സർക്കാർ ഉത്തരവിറക്കിയിരുന്നു. പ്രേംകുമാറിനെ ഡയറക്ടർ സ്ഥാനത്തു നിലനിർത്തണമെന്ന വേണുവിന്റെ അപേക്ഷ സർക്കാർ സ്വീകരിച്ചില്ല. ഗിരിജ ഐഎഎസാണ് പുതിയ സർവേ ഡയറക്ടർ. പ്രേംകുമാറിനു പകരം ചുമതല നൽകിയിട്ടില്ല.
മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതോടെ റവന്യൂ വകുപ്പിനുള്ളിൽ പൊട്ടിത്തെറിയുണ്ടായി. റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി വേണു അറിയാതെയാണ് കഴിഞ്ഞ ദിവസം മന്ത്രിതലത്തിൽ സർവേ ഡയറക്ടറെ മാറ്റാൻ തീരുമാനം കൈക്കൊണ്ടത്. ഇതിനെതിരെ കടുത്ത അമർഷവുമായി വേണു രംഗത്തെത്തി. അദ്ദേഹം ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രിക്കും തന്റെ അമർഷം എഴുതി അറിയിച്ചു. തീരുമാനം തിരുത്തണം എന്നാണ് റവവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ആവശ്യം.
സർക്കാർ നടപടിക്കെതിരേ ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷനും പ്രമേയം പാസാക്കിയിരുന്നു. സിവിൽ സർവീസ് ബോർഡിന്റെ മാർഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് ഐഎഎസ് ഉദ്യോഗസ്ഥനെ മാറ്റേണ്ടതെന്നും ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നു കഴിഞ്ഞ മന്ത്രിസഭയിലെ തീരുമാനം ഉത്തരവായി ഇറക്കാൻ കഴിഞ്ഞിരുന്നില്ല.
ജോലിക്കാര്യത്തിലെ സത്യസന്ധതയ്ക്ക് പേരുകേട്ട ഉദ്യോഗസ്ഥനാണ് വി ആർ പ്രേംകുമാർ. ദേവികുളം സബ് കലക്ടർ ആയിരിക്കവേ മുന്നാറിൽ കൈയേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നു അദ്ദേഹം. പ്രേംകുമാറിനെതിരെ ഇപ്പോൾ നടപടി കൈക്കൊണ്ടത് റവന്യൂ വകുപ്പിലെ തൊഴിലാളി യൂണിയനുകളുടെ താൽപ്പര്യത്തിനും ഭരണക്കാരുടെ അഴിമതിക്ക് അവസരം ഒരുക്കാനും വേണ്ടിയാണ് എന്ന ആക്ഷേപം ശക്തമാണ്. സമ്പൂർണ്ണ റീസർവേയിലേക്ക് സർവേ വിഭാഗം കടക്കുകയാണ്. ഭൂരേഖകളെ സർവേ ഭൂപടവുമായി ബന്ധിപ്പിക്കുന്ന പ്രവർത്തിയും നടക്കാനിരിക്കുന്നു. ഇതിന് വേണ്ടിയുള്ള ഉപകരണങ്ങളുടെ പർച്ചേസിങ് അടക്കം നടത്തുമ്പോൾ അഴിമതിക്കും കമ്മീഷനും ഇടനൽകാത്ത വിധത്തിൽ പ്രേകുമാർ കാര്യങ്ങൾ സുതാര്യമായി മുന്നോട്ടു നീക്കാൻ ശ്രമം തുടങ്ങിയിരുന്നു. ഇത് ചക്കരക്കുടം കണ്ടു മോഹിച്ച രാഷ്ട്രീയക്കാരെ ചൊടിപ്പിച്ചു. അതുകൊണ്ടു കൂടിയാണ് സ്ഥലം മാറ്റമെന്നാണ് പുറത്തുവരുന്ന വിവരം.
ഇങ്ങനെ ജോലിയിൽ മിടുക്കനായ ഉദ്യോഗസ്ഥനെ രാഷ്ട്രീയ പ്രേരിതമായി മാറ്റിയ നടപടിയാണ് വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി വേണുവിനെ ചൊടിപ്പിച്ചത്. വകുപ്പിലെ മോഡേണൈസേഷൻ അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു പ്രേംകുമാർ. വകുപ്പു സെക്രട്ടറി എന്ന നിലയിൽ മിടുക്കനായ ഉദ്യോഗസ്ഥനാണ് പ്രേംകുമാറെന്ന തനിക്ക് ബോധ്യമുള്ള കാര്യമാണെന്നും വേണു എതിർപ്പ് അറിയിച്ചു കൊണ്ടുള്ള നോട്ടിൽ കുറിച്ചു. ഒരു പ്രകോപനവുമില്ലാതെ എന്തിനാണ് സർവേ ഡയറക്ടർ സ്ഥാനത്തു നിന്നും പ്രേംകുമാറിനെ മാറ്റിയതെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. ഇത് ഞെട്ടിക്കുന്ന കാര്യമാണ്. അഥവാ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് വകുപ്പു മേധാവി എന്ന വിധത്തിൽ തന്റെ മുന്നിലാണ് വരേണ്ടതെന്ന കാര്യവും വേണു ചൂണ്ടിക്കാട്ടി.
ഒരു കാര്യവുമില്ലാത്ത സ്ഥലം മാറ്റം ഒരു യുവ ഐഎഎസുകാരന്റെ മനോവീര്യം തകർക്കുന്ന നടപടിയാണ്. മാത്രമല്ല, ഇത് സിവിൽ സർവീസുകാരുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറയുന്നു. റവന്യു വകുപ്പു തലവനെന്ന നിലയിൽ ഒരു കീഴുദ്യോഗസ്ഥന്റെ ആത്മവീര്യം സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് വിശ്വസിക്കുന്നതായും വേണു മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ വ്യക്തമാക്കുന്നുണ്ട്. അതിശക്തമായ ഭാഷയിൽ തന്റെ വിയോജിപ്പ് അറിയിച്ച റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉദ്യോഗസ്ഥനെ സർവേ ഡയറക്ടർ തസ്തികയിൽ തുടരാൻ അനുവദിക്കാത്ത പക്ഷം രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയെന്നും സൂചനയുണ്ട്.
ഭരണപക്ഷ യൂണിയനുകളുടെ സമ്മർദ്ദവും പ്രേംകുമാറിനെ മാറ്റിയതിന് പിന്നിലുണ്ടെന്ന് സൂചനയുണ്ട്. സ്ഥലം മാറ്റം മുൻഗണനാക്രമം അനുസരിച്ച് സ്പാർക്ക് വഴിയാക്കി ഏകീകരിച്ചതോടെ ഇതുമായി ബന്ധപ്പെട്ട കമ്മീഷൻ അടിച്ചിരുന്ന യൂണിയൻ നേതാക്കൾക്കാണ് പണി കിട്ടിയത്. സ്ഥലം മാറ്റത്തിന്റെ പേരിൽ പണം വാങ്ങിയിരുന്നവർ ശക്തമായി വീണ്ടും രംഗത്തെത്തിയതോടെയാണ് വി ആർ പ്രേംകുമാറിനെ തെറിപ്പിച്ചതെന്നും സൂചനയുണ്ട്. അടുത്തിടെ ആരാധനാലയങ്ങളുടെ അധികഭൂമി തിരിച്ചു പിടിക്കാൻ റവന്യു വകുപ്പു ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് വിദ്യാധിരാജ ട്രസ്റ്റ് കൈവശം വെച്ച ഭൂമിയും തിരിച്ചു പിടിച്ചിരുന്നു.
ഭൂമിയിടെ രജിസ്റ്റ്രേഷൻ, റവന്യു രേഖകളിൽ സർവേ ഭൂപടവും യോജിപ്പിക്കുന്ന വിധത്തിൽ റവന്യു വകുപ്പിന്റെ ഡിജിറ്റൽ രേഖകൾ പരിഷ്കരിക്കുന്ന ചുമതല അടക്കം വി ആർ പ്രേംകുമാറിന് ഉണ്ടായിരുന്നു. സർവേ ഭൂപടവും ഉൾപ്പെടുന്നതോടെ ഭൂരേഖകളിലെ അളവുകളും ഉടമസ്ഥതയും സംബന്ധിച്ച പരാതികൾ വലിയ തോതിൽ പരിഹരിക്കാനാകും. നിലവിൽ രജിസ്റ്റ്രേഷൻ വകുപ്പിന്റെ പേൾ സോഫ്റ്റ്വെയറും റവന്യു വകുപ്പിന്റെ റെലിസ് (റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം) സംവിധാനവും യോജിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം സർവേ വിഭാഗത്തിന്റെ വിവരങ്ങളും കൂടി ചേർക്കുന്ന നപടിയാണു നടക്കാൻ പോകുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ, കോട്ടയം ജില്ലയിലെ കടുത്തുരുത്തി വില്ലേജുകളിലെ ഭൂരേഖകളിൽ ഇതു നടപ്പാക്കും. ഇതിനായി 2 വില്ലേജുകളിലും ഡിജിറ്റൽ സർവേയിലൂടെ ശേഖരിച്ച വിവരങ്ങൾ ഭൂനക്ഷ എന്ന സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കുന്ന നടപടികൾ താമസിയാതെ ആരംഭിക്കും. ഇതിന് 6 മുതൽ 8 മാസം വരെ വേണ്ടി വരും. 14.6 കോടി രൂപയാണു ചെലവ്.
വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന റീസർവേ നടപടികൾ വേഗത്തിലാക്കാൻ ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ആരംഭിച്ച പുതിയ സാങ്കേതികവിദ്യ കേരളത്തിലും വന്നേക്കും. സർവേ ഓഫ് ഇന്ത്യ ഉപയോഗിക്കുന്നതും രാജ്യാന്തര ശ്രദ്ധ നേടിയതുമായ കോർസ് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ജിപിഎസ് സർവേ ആണ് ഉദ്ദേശിക്കുന്നത്. 20 കിലോമീറ്റർ വരെ അകലത്തിലുള്ള 2 സ്ഥലങ്ങൾക്കിടയിലെ കനാലുകളും കെട്ടിടങ്ങളും വഴികളും ഉൾപ്പെടെ സൂക്ഷ്മതയോടെ ഡിജിറ്റൽ മാപ്പിങ് ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഇത്. ഇതിനുള്ള ഉപകരണങ്ങൾ വാങ്ങുന്നത് അടക്കം കോടികൾ മറിയുന്ന ഇടപാടാണ്. ഇതിലെ കമ്മീഷൻ മോഹികൾ കൂടിയാണ് ഇപ്പോൾ പ്രേംകുമാറിനെ മാറ്റി പകരം ഇഷ്ടക്കാരെ പ്രതിഷ്ടിക്കാൻ ഒരുങ്ങുന്നത്.
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകനെ കാറിടിച്ചുകൊന്ന കേസിൽ സസ്പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമന് പകരം സർവേ ഡയറക്ടറായി വി ആർ പ്രേംകുമാറിനെ നിയമിച്ചത്. അതിന് ശേഷം അധികകാലം കഴിയും മുമ്പാണ് ഈ സ്ഥാനത്തു നിന്നും പ്രേംകുമാറിനെ മാറ്റുന്നത്. തമിഴ്നാട് സ്വദേശിയായ പ്രേംകുമാർ സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് പേരെടുത്ത വ്യക്തമയാണ്. മുൻ എംപി ജോയ്സ് ജോർജിന്റെ അനധികൃത കയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചതു മുതൽ പ്രേംകുമാർ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി കൈയറ്റങ്ങൾ ഒഴിപ്പിക്കുന്നതിലും അദ്ദേഹം നടപടികൾ കൈക്കൊണ്ടിരുന്നു.
Stories you may Like
- സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ കോടതി നിർദ്ദേശം മറികടന്ന് സർക്കാർ ഉത്തരവ്
- മുഹമ്മദ് ഹനീഷ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതലയിലേക്ക് തിരിച്ചെത്തി
- ആഭ്യന്തരം ബിശ്വനാഥ് സിൻഹയ്ക്ക്; ധനകാര്യം രബീന്ദ്ര കുമാർ അഗർവാളിനും
- മുണ്ടുടുത്ത് ഇനി ചീഫ് സെക്രട്ടറി; വി വേണു ഐഎഎസുകാരിലെ വ്യത്യസ്തൻ
- ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി സ്ഥാനം ഒഴിഞ്ഞ് വേണു രാജാമണി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്