Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്വയം വിൽക്കപ്പെടുന്നവരാണോ എന്ന് വെളിപ്പെടുത്തേണ്ടത് ഫസൽ ഗഫൂർ പേരെടുത്ത് പറഞ്ഞ മാധ്യമപ്രവർത്തകർ എന്ന് സന്ദീപ് വാര്യർ; തന്നെ അവഹേളിച്ചതിന് മറുപടി പറയാത്തത് പന്നിയോട് മൽപ്പിടുത്തം നടത്താൻ പോയാൽ ദേഹത്ത് ചെളി പുരളുകയല്ലാതെ മറ്റൊരു ഗുണവും ഇല്ലെന്ന് അറിയാവുന്നതിനാൽ; എംഇഎസ് ചെയർമാന് തകർപ്പൻ മറുപടി നൽകി ബിജെപി വക്താവ്

സ്വയം വിൽക്കപ്പെടുന്നവരാണോ എന്ന് വെളിപ്പെടുത്തേണ്ടത് ഫസൽ ഗഫൂർ പേരെടുത്ത് പറഞ്ഞ മാധ്യമപ്രവർത്തകർ എന്ന് സന്ദീപ് വാര്യർ; തന്നെ അവഹേളിച്ചതിന് മറുപടി പറയാത്തത് പന്നിയോട് മൽപ്പിടുത്തം നടത്താൻ പോയാൽ ദേഹത്ത് ചെളി പുരളുകയല്ലാതെ മറ്റൊരു ഗുണവും ഇല്ലെന്ന് അറിയാവുന്നതിനാൽ; എംഇഎസ് ചെയർമാന് തകർപ്പൻ മറുപടി നൽകി ബിജെപി വക്താവ്

മറുനാടൻ ഡെസ്‌ക്‌

ഫസൽ ഗഫൂറിന് മറുപടിയുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. മുസ്ലിം യൂത്ത് ലീഗിന്റെ വേദിയിൽ മാധ്യമപ്രവർത്തകർ തങ്ങൾക്കൊപ്പമാണ് എന്ന് പേരെടുത്ത് പറഞ്ഞ് ഫസൽ ഗഫൂർ നടത്തിയ പ്രസംഗത്തെ പരാമർശിച്ച് ഫേസ്‌ബുക്കിലാണ് സന്ദീപ് വാര്യർ നിലപാട് വ്യക്തമാക്കിയത്. തനിക്കെതിരെ വ്യക്തിപരമായി നടത്തിയ അവഹേളനങ്ങൾക്ക് മറുപടി പറയാത്തത് പന്നിയോട് മൽപ്പിടുത്തം നടത്തിയാൽ ദേഹത്ത് ചെളിപുരളുകയല്ലാതെ മറ്റൊരു ഗുണവും ഇല്ലാത്തതിനാലാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

യൂത്ത് ലീഗിന്റെ സമ്മേളനത്തിൽ ഫസൽ ഗഫൂർ നടത്തിയ പ്രസംഗത്തെ പരാമർശിച്ചാണ് സന്ദീപിന്റെ പോസ്റ്റ്. കേരളത്തിലെ മാധ്യമ പ്രവർത്തകരെല്ലാം സംഘപരിവാർ വിരുദ്ധരാണെന്നും അതുകൊണ്ടാണ് എം.ഇ.എസിന്റെ സ്ഥാപനങ്ങളിൽ അവരെ പ്രസംഗിക്കാൻ വിളിക്കുന്നതെന്നും ഫസൽ ഗഫൂർ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന വക്താക്കളായ ബി. ഗോപാലകൃഷ്ണനേയും സന്ദീപ് വാര്യരേയും വ്യക്തിപരമായി ഫസൽ ഗഫൂർ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

 ഫേസ്‌ബുക്ക കുറിപ്പ് ഇങ്ങനെ..

ഫസൽ ഗഫൂർ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പേരെടുത്തു പറഞ്ഞ മാധ്യമപ്രവർത്തകർ സ്വയം വെളിപ്പെടുത്തട്ടെ. എംഇഎസ് സ്ഥാപനങ്ങളിലേക്ക് പ്രസംഗിക്കാൻ വിളിച്ചാൽ സ്വയം വിൽക്കപ്പെടുന്നവരാണോ അവരെന്ന് തുറന്നു പറയട്ടെ.

എനിക്കെതിരെ ഫസൽ ഗഫൂർ നടത്തിയ വ്യക്തിപരമായ അവഹേളനങ്ങൾക്ക് മറുപടി പറയുന്നില്ല. പന്നിയോട് മൽപ്പിടുത്തം നടത്താൻ പോയാൽ ദേഹത്ത് ചെളി പുരളുകയല്ലാതെ മറ്റൊരു ഗുണവും ഇല്ല എന്ന് എവിടെയോ വായിച്ചിട്ടുണ്ട്

ഫസൽ ഗഫൂറിന്റെ പ്രസംഗത്തിലെ വിവാദ ഭാഗം ഇങ്ങനെയായിരുന്നു..

'ഇവരുടെ കൂടെ വൃത്തികെട്ട ഒരുത്തനുണ്ടായിരുന്നു. അർണാബ് ഗോസാമി. ഞാൻ ഉപയോഗിക്കുന്ന വാക്കുകൾ കറക്ടാണ്. ഞാൻ എല്ലാരെ പറ്റീട്ടൊന്നും ആ വാക്കുകൾ ഉപയോഗിക്കാറില്ല. കൃഷ്ണദാസിനെ പറ്റീട്ടോ ശ്രീധരൻപിള്ളയെ പറ്റീട്ടോ അത്തരം വാക്കുകൾ ഉപയോഗിക്കില്ല. കാരണം അത്തരത്തിൽ സംസാരിക്കുന്നവരോട് അതേരീതിയിലെ സംസാരിക്കയുള്ളു. എന്റെ പല ബന്ധുക്കളും വിളിച്ച പറഞ്ഞു, ഡോക്ടർ ഒരു ന്യൂറോളജിസ്റ്റല്ലേ എന്ന്. ഞാൻ പറഞ്ഞു, ഞാൻ ഒരു ന്യൂറോളജിസ്റ്റ് ആയിരുന്നു. ഇപ്പോ തത്ക്കാലം ഞാൻ രാജിവെച്ചു. പ്രശ്‌നമൊക്കെ കഴിഞ്ഞതിന് ശേഷം ഞാൻ വീണ്ടും ന്യൂറോളജിസ്റ്റാകാം. അല്ലാതെ ന്യൂറോളജിസ്റ്റിന് ഒരു സ്വരമേ പാടുള്ളൂ. ഫിറോസിനെ ആർക്കു ചീത്തപറയാം, ഞാൻ ചീത്തപറയാൻ പാടില്ല. ചീത്ത പറയുമ്പോ നമ്മള് നല്ലോളം തിരിച്ച് അങ്ങോട്ടും ചീത്ത പറയണം.

കേരളത്തിലെ മീഡിയയിൽ ആരും അപ്പുറത്തില്ല. വേണു, മാതൃഭൂമിയിലെ. നിങ്ങൾ ഇടയ്ക്ക് ഒരാൾ അഭിപ്രായം പറയുമ്പോൾ അതിനടിയിലെഴുതും അവൻ വർഗീയ വാദിയാണെന്ന്. വിനു, വർഗീയവാദിയല്ല. ഞാനല്ലേ ചർച്ചക്ക് പോകുന്നത്. സുരേഷ്, ഏഷ്യാനെറ്റിലെ. നമ്മുടെ മീഡിയ വണ്ണിലെ അഭിലാഷ്. ഞങ്ങളെടുക്കുന്ന തന്ത്രം വ്യത്യസ്ത തന്ത്രമാണ്. ലീഗിന്റെ മാതിരി മാസ് ബേസുള്ള സംഘടനയല്ല. പക്ഷേ ഞങ്ങൾക്ക് ഇഷ്ടംപോലെ കോളജും സ്‌കൂളുമുണ്ട്. അവിടെയാണ് ഈ ചെറുപ്പക്കാര് വരുന്നത്. അവിടെ വർഗീയവത്ക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഭയങ്കര പ്രശ്‌നമാണ്. അവിടെ ിവരുടെ യൂണിറ്റുകളൊക്കെ സ്ഥാപിക്കപ്പെട്ടാൽ വലിയ പ്രോബ്ലമാണ്. അവരെ നമ്മള് രംഗത്തുകൊണ്ടുവരും. അപ്പോ അവര് ഓൾറെഡി ഒരു ഒഴുക്കിൽ പെട്ടിരിക്കുകയാണ്. അവിടൊക്കെ ഞങ്ങൾ ഇവരെ വിളിച്ചുകൊണ്ട് വരാറുണ്ട്. പ്രസംഗിക്കാനായിട്ട്. അതിൽ തന്നെ 24 ചാനലിലെ അരുണും, അറിയാലോ അരുണിന്റെ സമീപനം അറിയാലോ. ഗോപീന്റെ സമീപനം അറിയാലോ. പിന്നെ ആരാണ് ഇവരായിട്ട് നിൽക്കുന്നത്.

അപർണ ഫോർ എക്‌സാമ്പിൾ, നേരിട്ട് ഏറ്റുമുട്ടുകയാണ്. വേണു ഗെറ്റൗട്ട് അടിച്ചു. അതിന് ശേഷം ഞാനും ഗെറ്റൗട്ട് അടിച്ചു. കേരളത്തിലെ മീഡിയ ഒന്നടങ്കം സംഘപരിവാറിന് എതിരാണ്. മീഡിയ നമ്മുടെ കൂടെ നിൽക്കും. മീഡിയയിൽ കിടന്ന് ചിലയ്ക്കുന്ന ഒരു ഗോപാലകൃഷ്ണൻ, ഒരു സന്ദീപ് വാര്യർ ഒന്നുമല്ലല്ലോ ശത്രു. അവര് അതിൽ തന്നെ ഒരിടത്തും എത്താൻ പോണില്ല. ഈ ചെലയ്ക്കാനായിട്ട് അഴിച്ചുവിട്ട പട്ടികളിൽ പെട്ടതാ. ഇതല്ലല്ലോ, കേരളത്തിലെ ജനങ്ങളുടെ കൂട്ടത്തിൽ പെട്ട ആരുണ്ട് ഇവരുടെ കൂടെ? ' ഇതായിരുന്നു മുസ്ലിം യൂത്ത ലീഗിന്റെ വേദിയിൽ ഫസൽ ഗഫൂർ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP