സംശയാസ്പദ സാഹചര്യത്തിൽ രോഗി എത്തിയത് ഡിഎംഒയെ വാട്സ് ആപ്പിലൂടെ അറിയിച്ചിരുന്നു; എന്നിട്ടും അയാൾ ഖത്തറിലേക്ക് കടന്നു; തന്നെ കേസിൽ കുടുക്കുന്നത് വീഴ്ച്ചവരുത്തിയ ഉദ്യോഗസ്ഥരുടെ മുഖം രക്ഷിക്കാൻ വേണ്ടി മാത്രം; തനിക്ക് സംശയം തോന്നിയ കാര്യം ആരോടും മിണ്ടാതെ ഇക്കാര്യങ്ങൾ ഒളിച്ചു വെക്കണോ? മറ്റൊരു പത്തനം തിട്ട സംഭവം ഉണ്ടാവട്ടെ എന്ന് കരുതി നിശ്ശബ്ദയായിരിക്കണോ? ജാമ്യമില്ലാ വകുപ്പ് ചാർത്തി കേസു കൊടുത്തവർക്കെതിരെ ആഞ്ഞടിച്ചു ഡോ. ഷിനു ശ്യാമളൻ
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: തന്നെ കാണാനെത്തിയ രോഗിയിൽ കൊറോണ സംശയിച്ചു ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്ത നടപടിക്കെതിരെ ആഞ്ഞടിച്ച് ഡോ. ഷിനു ശ്യാമളൻ. ഉദ്യോഗസ്ഥരുടെ വീഴ്ച്ച മറയ്ക്കാനാണ് തനിക്കെതിരെ കേസെടുത്തത് എന്നാണ് ഷിനു ശ്യാമളൻ ആരോപിച്ചത്. രോഗി എത്തിയ വിവരം ഡിഎംഒയെ വാട്സ് ആപ്പിലൂടെ അറിയിച്ചിരുന്നു. ഇതിൽ നടപടി എടുക്കാമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞതുമാണ്. എന്നിട്ടും രോഗി ഖത്തറിലേക്ക് യാത്ര പോയി.
നമ്മുടെ ജനങ്ങളേക്കാൾ, അവരുടെ ആരോഗ്യത്തേക്കാൾ, സമൂഹത്തേക്കാൾ, സർക്കാറിന്റെ നന്മ നിറഞ്ഞ ശ്രമങ്ങളേക്കാൾ വലുതായിരുന്നില്ല ഈ ഉദ്യോഗസ്ഥർ എന്നതു കൊണ്ടാണ് താൻ ഫേസ്ബുക്കിലൂടെ എല്ലാം അറിയിച്ചതെന്നും ഷിനു ശ്യാമളൻ പറഞ്ഞു. ഇത്ര കാലവും എന്നെ അറിയുന്ന എന്നെ പിന്തുണക്കുന്ന നിങ്ങളോരോരുത്തരിലുമുള്ള വിശ്വാസം കൊണ്ടാണ്, നീതി ഉണ്ടാവുമെന്ന വിശ്വാസത്താലാണ് ഞാനത് ചെയ്തത്. അതറിഞ്ഞ് എന്റെ അടുത്ത് വന്ന മാധ്യമങ്ങളോട് ഞാനക്കാര്യം പങ്കു വെച്ചത്. അത് എത്തേണ്ടിടത്ത് എത്തിയതിനാലാണ് ഇത് വരെ നിസ്സംഗതയും കുറ്റകരമായ അനാസ്ഥയും കാണിച്ച ഉദ്യോഗസ്ഥർക്ക് മാറ്റി പറയേണ്ടി വന്നത്. എന്നെ പിരിച്ചു വിട്ട ആശുപത്രി മുതലാളിക്ക് അക്കാര്യം മറച്ചു വെച്ച് പ്രതികരിക്കേണ്ടി വന്നത്.
അതിനാലാണ് ഞാനിപ്പോൾ വേട്ടയാടപ്പെടുന്നതും. അതിനാലാണ് കേസിൽ കുടുക്കുമെന്ന ഭീഷണി ഉണ്ടായത്. ഉദ്യോഗസ്ഥരുടെ മുഖം രക്ഷിക്കാൻ വേണ്ടിയാണ് ഇതെല്ലാം. വേണ്ട സമയത്ത് ഒന്നും ചെയ്യാത്ത അവരുടെ അനാസ്ഥ മറച്ച് വെക്കാനാണ്, കാര്യക്ഷമമായി ഈ അവസ്ഥ മറി കടക്കാൻ ശ്രമിക്കുന്ന ആരോഗ്യ മന്ത്രി അടക്കമുള്ളവരെ മറയാക്കി ഈ പ്രതികാര നടപടി- ഷിനു ശ്യാമളൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കൊവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചതിന് ഡോക്ടർ ഷിനു ശ്യാമളനെതിരെ കേസെടുത്തത് തൃശൂർ ഡിഎംഒയുടെ പരാതിയിലാണ്. ആരോഗ്യ പ്രവർത്തകർക്കെതിരെ അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചതോടെയാണ് ഡിഎംഒ പരാതി നൽകിയത്. ഷിനു ശ്യാമളനെതിരേ രൂക്ഷ വിമർശനവുമായി കലക്ടർ എസ് ഷാനവാസ് രംഗത്തെത്തിയിരുന്നു.
സമൂഹത്തിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചെന്ന കുറ്റം ചുമത്തിയാണ് വാടാനപ്പള്ളി പൊലീസ് ഷിനുവിനെതിരെ കേസെടുത്തത്. ഐപിസി 505 , കെപി ആക്ട് 120 ( ഒ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. രണ്ടു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൊവിഡ് ലക്ഷണമുള്ള രോഗി ചികിത്സക്ക് എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവർ വേണ്ട നടപടി കൈക്കൊണ്ടില്ല എന്നായിരുന്നു ഷിനു ശ്യാമളന്റെ ആരോപണം. എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഷിനു ശ്രമിച്ചത് എന്നാണ് ഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നത്.
ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ജാമ്യമില്ലാ വകുപ്പ് ചാർത്തി എനിക്കെതിരെ കളക്ടർ കേസ് കൊടുത്തു.
ഈ നാട്ടിൽ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നാണ് വിശ്വാസം. എന്റെ അനുഭവമാണ് ഞാൻ പറഞ്ഞത്.
ഡി. എം. ഒ യുടെ പ്രസ്താവനയിൽ ഞാൻ 'കോറോണ ഉണ്ടെന്ന നിഗമനത്തിലെത്തി' എന്നു കണ്ടു. ഞാൻ എവിടെയും അങ്ങനെ പറയുകയോ, എഴുതുകയോ ചെയ്തിട്ടില്ല.
അവർ പറയുന്നു എന്റെ ഭാഗത്തു വീഴ്ച്ച ഉണ്ടായെന്ന്. എന്റെ ഭാഗത്തു വീഴ്ച്ച ഉണ്ടായിട്ടില്ല. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഡോക്ടർ എന്ന രീതിയിൽ ഞാൻ ആ സാഹചര്യത്തിൽ പെരുമാറിയിട്ടുള്ളൂ.
ആരെയും ഭയപ്പെടുത്തുന്ന രീതിയിൽ എങ്ങും പറഞ്ഞിട്ടില്ല.
ഖത്തറിൽ പോകുന്ന എല്ലാവർക്കും 14 ദിവസം ക്വാറന്റിനെ ഉണ്ടാകുമെന്നും അവർ പറയുന്നു. അയാൾക്ക് ആ സമയത്തു പനിയുണ്ടായിരുന്നു. ഡൽഹി, കുലു, മനാലി,ആഗ്ര ഒക്കെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് അയാൾ ഈ പ്രദേശങ്ങളിൽ യാത്ര ചെയ്ത വിവരം ഡി. എം. ഒ. മറച്ചു വെക്കുന്നു?
കേരളത്തിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്ത് വിട്ട വാർത്താ കുറിപ്പ് പ്രകാരം എനിക്കെതിരെ കേസ് എടുക്കാൻ തൃശൂർ ജില്ലാ കലക്ടർ ഉത്തരവിട്ടിട്ടുണ്ട്. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ആരോഗ്യ വകുപ്പിനെയും ഉദ്യോഗസ്ഥരെയും അപകീർത്തിപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് ഈ നടപടി എന്നാണ് പി ആർ ഡി പത്രക്കുറിപ്പിൽ പറയുന്നത്. ഇത് ആടിനെ പട്ടിയാക്കലാണ്. ജനങ്ങൾ മുഴുവൻ ഒന്നിച്ച് ഒരു മഹാവ്യാധിയെ ചെറുക്കുന്നതിനിടയിൽ ഉദ്യോഗസ്ഥർ അവരുടെ വീഴ്ച മറച്ചു വെക്കുന്നതിന് തെറ്റായ കാര്യങ്ങൾ ആരോപിച്ച് ഉദ്യോഗസ്ഥദുഷ്പ്രഭുത്വം നടപ്പാക്കുകയാണ്. കേരളീയർ ഏൽപ്പിച്ച വിശ്വാസത്തിന്റെ മറവിൽ ദുരധികാരം ഉപയോഗിച്ച് ആളുകൾക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണ്. ഇത് സർക്കാർ മുന്നോട്ട് വെക്കുന്ന സദുദ്ദേശ്യങ്ങളെ അട്ടിമറിക്കലാണ്. പകപോക്കാൻ വേണ്ടി അധികാരം ഉപയോഗിക്കുകയാണ്. സ്വന്തം വീഴ്ച മറച്ചു വെക്കാൻ നിരപരാധികളെ ഇരയാക്കുകയാണ്.
സത്യത്തിൽ ഞാൻ എന്താണ് ചെയ്തത്? പത്തനം തിട്ടയിൽ കൊവിഡ് 19 ബാധിച്ച് വിദേശത്തു നിന്നു വന്ന്, അത് മറച്ച് വെച്ച് നാടിനാകെ ആപത്ത് വിതയ്ക്കപ്പെട്ട ഒരു സന്ദർഭത്തിൽ, അത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ മനുഷ്യപ്പറ്റുള്ള, ജനങ്ങളോടും സമൂഹത്തോടും കടപ്പാടും പ്രതിബദ്ധതയുമുള്ള ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ പ്രവർത്തിക്കുക മാത്രമാണ് ചെയ്തത്. എന്റെ ക്ലിനിക്കിൽ വന്ന്, കൊവിഡ് 19 സംബന്ധിച്ച ചോദ്യങ്ങൾക്ക് തെറ്റായ മറുപടി നൽകിയ ഒരു വിദേശമലയാളി സംശയകരമായ സാഹചര്യത്തിൽ മുങ്ങിയ സന്ദർഭം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കുക മാത്രമാണ് ഞാൻ ചെയ്തത്.
ഇതാണ് നടന്ന സംഭവം: മാർച്ച് 8 തീയതി വൈകിട്ട് സ്വകാര്യ ക്ലിനിക്കിൽ നല്ല പനിയുമായി ഒരു രോഗി വന്നു. 101 °F. കൂടെയുള്ള ഭാര്യ ഫെബ്രുവരി 30 എത്തി എന്നു പറഞ്ഞു.അങ്ങനെ ഒരു തീയതി ഇല്ലലോ. അത് തെറ്റാണ് എന്നത് പോലെ അദ്ദേഹം ഖത്തറിൽ നിന്ന് ജനുവരി 30 എത്തിയെന്ന് അയാൾ തിരുത്തി. ഇതു കൂടാതെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ അദ്ദേഹം ഡൽഹി, ആഗ്ര, കുളു, മനാലിയൊക്കെ വിമാന മാർഗ്ഗം സഞ്ചരിച്ചിരുന്നു.
കൊറോണ ഡൽഹി, ആഗ്രയിലൊക്കെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോരാത്തതിന് എയർപോർട്ടിലും വിമാനത്തിലുമെല്ലാം അയാൾ എത്ര പേരുമായി ഇടപ്പെട്ടിട്ടുണ്ടാകും? അങ്ങനെയേ അപ്പോൾ ഒരു ഡോക്ടർ എന്ന നിലയിൽ എനിക്ക് ചിന്തിക്കുവാൻ സാധിച്ചുള്ളൂ. അയാൾ ആരോഗ്യ വകുപ്പിനെ അറിയിച്ചോ എന്ന് ഞാൻ ചോദിച്ചപ്പോൾ അയാൾ രോഗമുള്ളതോ വന്ന വിവരമോ അറിയിച്ചില്ല എന്നാണ് അറിഞ്ഞത്. അയാൾ കഴിഞ്ഞ രണ്ടു ദിവസത്തിൽ ഒരു സർക്കാർ ആശുപത്രിയിൽ പനിക്ക് ചികിത്സ തേടുകയും കുറയാതെ വന്നപ്പോൾ എന്റെയടുത്തു വരികയുമായിരുന്നു. അദ്ദേഹത്തിന്റെ അഡ്രസ്സു വാങ്ങി.വണ്ടി നമ്പർ റിസപ്ഷനിൽ നോട്ട് ചെയ്യുവാൻ ഞാൻ വിളിച്ചു പറഞ്ഞു.
ഈ ശേഖരിച്ച വിവരങ്ങളെല്ലാം തൃശൂർ DSO വൈകിട്ട് 6.34 PM വിളിച്ചു ഞാൻ കൈമാറിയിരുന്നു. തെളിവിനായി അദ്ദേഹത്തിന് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും, കാൾ വിഷാദംശങ്ങളുമുണ്ട്. ഏകദേശം പത്തു മണിക്ക് ഡെപ്യൂട്ടി ഡിഎംഒ യെ വിളിച്ചും സംസാരിച്ചിരുന്നു. അദ്ദേഹം രോഗിയുടെ നമ്പർ എവിടെ? CCTV എവിടെ? എന്ന ഞെട്ടിക്കുന്ന ചോദ്യങ്ങൾ തിരിച്ചു ചോദിച്ചു. അപ്പോൾ ഞാൻ ഒരു രോഗിയെ കണ്ടെത്താൻ അദ്ദേഹത്തിന്റെ അഡ്രസ്സും, വണ്ടി നമ്പറും പോരെ എന്നു ചോദിച്ചു. അപ്പോൾ അദ്ദേഹം ഒകെ എന്നാൽ പൊലീസിനെ ഇപ്പോൾ തന്നെ വിട്ട് അയാളെ കണ്ടെത്താം എന്ന മറുപടി കിട്ടി.
പിറ്റേന്ന് 9 മണിക്ക് വീണ്ടും ഞാൻ DSO വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. അപ്പോൾ അദേഹം പറഞ്ഞത് ഫീൽഡ് സ്റ്റാഫിനെ അറിയിച്ചു, എയർപോർട്ടിൽ ഇമിഗ്രേഷൻ അറിയിച്ചിട്ടുണ്ട് ,ഇനിയധവ അയാൾ എയർപോർട്ടിൽ എത്തിയാൽ അവിടെ പിടിക്കാം എന്നോക്ക എന്നോട് പറഞ്ഞു.
മാര്ച്ച് 9 ഇതേ വിവരങ്ങൾ ഡി.എം ഒ. യുടെ വാട്സാപ്പിലും ഞാൻ അയച്ചിരുന്നു. വിളിച്ചും പറഞ്ഞിരുന്നു.
ഇതൊക്കെ കേട്ട് വിശ്വസിച്ചു ഞാൻ അവിടെ ഇരുന്നു. പിന്നെ ഒരു സുഹൃത്തിന്റെ ഉപദേശം മാനിച്ചു ഞാൻ എന്റെ വഴിക്ക് അന്വേഷണം നടത്തിയപ്പോൾ അയാൾ ഖത്തറിലേക്ക് മാര്ച്ച് 9 തീയതി രാവിലെ പോയി എന്നു അറിഞ്ഞു. വിലപ്പെട്ട 15 മണിക്കൂർ കിട്ടിയിട്ടും അയാളുടെ ഒരു ബ്ലഡ് ടെസ്റ്റ് ചെയ്യുവാൻ സാധിച്ചില്ല? അറിയിക്കേണ്ടവരെ ഞാൻ അറിയിച്ചിരുന്നു. എന്നിട്ടും അദ്ദേഹം ഖത്തറിൽ പോയി.
പോകുന്നതിന് മുൻപ് അദ്ദേഹത്തിനെ ടെസ്റ്റ് ചെയ്ത ഉറപ്പ് വരുത്തണം എന്നത് മാത്രമേ വേണ്ടിയിരുന്നുള്ളൂ.
ഇതാണ് ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട സംഭവങ്ങൾ:
മുകളിൽ പറഞ്ഞതാണ് നിർണായകമായ സമയത്ത് ആരോഗ്യവകുപ്പ് അധികൃതരുടെ പ്രതികരണം:
ഇനി നിങ്ങൾ പറയൂ...ഇത് പോലൊരു അവസ്ഥയിൽ ഞാൻ എന്ത് ചെയ്യണം. ആരോടും മിണ്ടാതെ ഇക്കാര്യങ്ങൾ ഒളിച്ചു വെക്കണോ? മറ്റൊരു പത്തനം തിട്ട സംഭവം ഉണ്ടാവട്ടെ എന്ന് കരുതി നിശ്ശബ്ദയായിരിക്കണോ? എന്റെ തൊഴിൽ സാധ്യതകൾ അടക്കംമുൻ കൂട്ടിക്കണ്ട് എനിക്ക് നൂറു ശതമാനം ബോധ്യമായ ഒരു കാര്യം മറച്ച് വെച്ച് ഉദ്യോഗസ്ഥർക്ക് മുന്നിൽ മിണ്ടാതിരിക്കണോ?
ഉറപ്പാണ് അങ്ങനെ ചെയ്തെങ്കിൽ ഞാനിതൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. ആരും എനിക്കെതിരെ തെറി വിളിക്കില്ലായിരുന്നു. സ്വകാര്യ ക്ലിനിക്കിലെ എന്റെ ജോലി പോവില്ലായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതരുടെ പകയ്ക്ക് ഇരയാവില്ലായിരുന്നു. ഇത് പോലൊരു കേസിനു മുന്നിൽ കുറ്റവാളിയെ പോലെ നിൽക്കേണ്ടി വരില്ലായിരുന്നു.
പക്ഷേ ഞാനത് ചെയ്തില്ല. എനിക്ക് പ്രധാനം എന്റെ സഹജീവികളായ മനുഷ്യരായിരുന്നു. അവരുടെ ആരോഗ്യം ആയിരുന്നു. ഇത് പോലൊരു ദുരന്തത്തിനെതിരെ ഒന്നിച്ച് നിൽക്കാനുള്ള നമ്മുടെ ജനതയുടെ ശ്രമങ്ങൾ ആയിരുന്നു. എല്ലാ നിലയ്ക്കും ഈ അവസ്ഥയെ മറികടക്കാനുള്ള മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സർക്കാറിന്റെയും ശ്രമങ്ങളായിരുന്നു. അതാണ് സത്യം തുറന്നു പറയാനും, സത്യസന്ധമായി ഇടപെടുന്ന സർക്കാറിന്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന ഉദ്യോഗസ്ഥരുടെ വീഴ്ചകൾ തുറന്നു കാണിക്കാനും ഞാൻ തയ്യാറായത്. എനിക്ക് വേണ്ടി ആയിരുന്നില്ല അത്. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ആയിരുന്നു. എന്റെ സഹജീവികളുടെ നന്മയ്ക്ക് വേണ്ടി ആയിരുന്നു.
നമ്മുടെ ജനങ്ങളേക്കാൾ, അവരുടെ ആരോഗ്യത്തേക്കാൾ, സമൂഹത്തേക്കാൾ, സർക്കാറിന്റെ നന്മ നിറഞ്ഞ ശ്രമങ്ങളേക്കാൾ വലുതായിരുന്നില്ല എനിക്കീ ഉദ്യോഗ്സ്ഥർ. അവർ ഉയർത്തിയേക്കാവുന്ന ഭീഷണികൾ.
അതിനാലാണ് ഞാൻ ഫേസ് ബുക്കിലൂടെ എല്ലാം അറിയിച്ചത്. ഇത്ര കാലവും എന്നെ അറിയുന്ന എന്നെ പിന്തുണക്കുന്ന നിങ്ങളോരോരുത്തരിലുമുള്ള വിശ്വാസം കൊണ്ടാണ്, നീതി ഉണ്ടാവുമെന്ന വിശ്വാസത്താലാണ് ഞാനത് ചെയ്തത്. അതറിഞ്ഞ് എന്റെ അടുത്ത് വന്ന മാധ്യമങ്ങളോട് ഞാനക്കാര്യം പങ്കു വെച്ചത്.
അത് എത്തേണ്ടിടത്ത് എത്തിയതിനാലാണ് ഇത് വരെ നിസ്സംഗതയും കുറ്റകരമായ അനാസ്ഥയും കാണിച്ച ഉദ്യോഗസ്ഥർക്ക് മാറ്റി പറയേണ്ടി വന്നത്. എന്നെ പിരിച്ചു വിട്ട ആശുപത്രി മുതലാളിക്ക് അക്കാര്യം മറച്ചു വെച്ച് പ്രതികരിക്കേണ്ടി വന്നത്.
അതിനാലാണ് ഞാനിപ്പോൾ വേട്ടയാടപ്പെടുന്നതും. അതിനാലാണ് കേസിൽ കുടുക്കുമെന്ന ഭീഷണി ഉണ്ടായത്. ഉദ്യോഗസ്ഥരുടെ മുഖം രക്ഷിക്കാൻ വേണ്ടിയാണ് ഇതെല്ലാം. വേണ്ട സമയത്ത് ഒന്നും ചെയ്യാത്ത അവരുടെ അനാസ്ഥ മറച്ച് വെക്കാനാണ്, കാര്യക്ഷമമായി ഈ അവസ്ഥ മറി കടക്കാൻ ശ്രമിക്കുന്ന ആരോഗ്യ മന്ത്രി അടക്കമുള്ളവരെ മറയാക്കി ഈ പ്രതികാര നടപടി.
ഞാനൊരു സാധാരണ മനുഷ്യനാണ്. എനിക്ക് ശരിയെന്ന് തോന്നുന്നതാണ് ആരെയും ഭയക്കാതെ പൊതു നന്മ മാത്രം ലക്ഷ്യമാക്കി ഞാൻ ചെയ്തത്. അതിനാണ് ഈ പീഡനങ്ങൾ. എല്ലാ സാധാരണക്കാരെയുംപോലെ അധികാരത്തിന്റെ അഹന്തയ്ക്ക് മുന്നിൽഞാനും നിസ്സഹായയാണ്. ഒരാൾക്ക് ഒറ്റയ്ക്ക് ഇവരെ നേരിടുക എളുപ്പമല്ല.
അതിനാൽ കൂട്ടുകാരേ, ഈ അധികാര ദുർവിനിയോഗത്തിന്റെ, അഹന്തയുടെ വൈറസുകൾക്കെതിരെ നിങ്ങളും ഒപ്പം നിൽക്കണം. എല്ലാവരുടെയും പിന്തുണ ഞാൻ ഈ സാഹചര്യത്തിൽ തേടുകയാണ്.
എനിക്ക് നീതി ലഭിക്കണം.
ഡോ. ഷിനു ശ്യാമളൻ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്