രാഹുൽ ഗാന്ധിക്ക് നഷ്ടമായത് രാഷ്ട്രീയ നീക്കങ്ങളിലെ വലംകൈ; മധ്യപ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി മുഴുവൻ കമൽനാഥിന്റെ നിയന്ത്രണത്തിൽ ആയതു മുതൽ തുടങ്ങിയ പ്രശ്നങ്ങൾ; ഗുണ ലോക്സഭാ മണ്ഡലത്തിലെ തോൽവിയോടെ ഭിന്നത മൂർച്ഛിച്ചു; നവംബറിൽ ട്വിറ്റർ അക്കൗണ്ടിലെ മേൽവിലാസം തിരുത്തി പ്രതിഷേധ സൂചന നൽകി; രാജ്യസഭാ സീറ്റ് നൽകുന്നതിലും ഉടക്കുവന്നതോടെ രാജിവെച്ച് മറുകണ്ടം ചാടൽ; ജ്യോതിരാദിത്യ സിന്ധ്യ പുറത്തു പോയതോടെ കോൺഗ്രസിലെ 'കിഴവൻ ഗ്യാങി'നെതിരെ പുതുതലമുറയിൽ രോഷം പുകയുന്നു
മറുനാടൻ ഡെസ്ക്
ഭോപ്പാൽ: കോൺഗ്രസിലെ യുവതലമുറയിൽ എടുത്തുകാട്ടാവുന്ന വ്യക്തിത്വങ്ങളായിരുന്നു സച്ചിൻ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും. രാഹുൽ ഗാന്ധിയുടെ ഇടതും വലതും നിന്നു വളർന്ന രണ്ട് നേതാക്കൾ. ഇതിൽ രാഹുലിന് ഇപ്പോൾ വലംകൈ തന്നെയാണ് നഷ്ടമായിരിക്കുന്നത്. ഇതിന് ഇടയാക്കിയ നിഷ്ക്രിയത്വത്തിൽ രാഹുൽ ഗാന്ധിക്കുള്ള പങ്കും ചെറുതല്ല. 2018ലെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തുടങ്ങിയ അസ്വാരസ്യങ്ങളാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയിൽ കലാശിക്കാൻ ഇടയാക്കിയത്. ഗാന്ധി കുടുംബവുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിത്വമായിരുന്നു ജ്യോതിരാദിത്യയുടേത്. അതുകൊണ്ട് തന്നെ ഈ രാജിയുടെ നഷ്ടം വളരെ വലുതാണ്.
ചെറുപ്പം മുതൽ രാഹുൽ ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്ന ജ്യോതിരാദിത്യ, രാഷ്ട്രീയ നീക്കങ്ങളിലെല്ലാം അദ്ദേഹത്തിന്റെ വലംകയ്യായിരുന്നു. എന്നാൽ, 2018 ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സർക്കാരിന്റെയും സംസ്ഥാനത്തെ പാർട്ടിയുടെയും നിയന്ത്രണം പൂർണമായും കമൽനാഥിന്റെ കൈകളിലായി. അന്നു മുതലുള്ള തർക്കങ്ങളാണ് ഇപ്പോൾ ജ്യോതിരാദിത്യയുടെ രാജിയിൽ കലാശിച്ചത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്കയ്ക്കൊപ്പം ജ്യോതിരാദിത്യയെയും രാഹുൽ നിയമിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല.
പാർട്ടി പ്രവർത്തക സമിതി യോഗങ്ങളിൽ പ്രിയങ്കയുടെ വലതു വശത്തായിരുന്നു ജ്യോതിരാദിത്യയുടെ സ്ഥാനം. കഴിഞ്ഞ 26നു നടന്ന പ്രവർത്തക സമിതിയിലും ഇരുവരും ഒന്നിച്ചിരുന്നു. യോഗത്തിനുശേഷം, ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തെക്കുറിച്ചു ജ്യോതിരാദിത്യയുടെ ട്വീറ്റുമുണ്ടായി. 2002 ൽ അച്ഛൻ മാധവറാവു സിന്ധ്യയുടെ അപകടമരണ ശേഷം മധ്യപ്രദേശിലെ ഗുണ ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ചു രാഷ്ട്രീയ ജീവിതത്തിനു തുടക്കമിട്ട ജ്യോതിരാദിത്യ, 18 വർഷത്തിനു ശേഷമാണു കോൺഗ്രസിൽനിന്നു പടിയിറങ്ങുന്നത്.
മധ്യപ്രദേശിൽ 15 വർഷത്തെ ബിജെപി ഭരണത്തിനു വിരാമമിട്ട് 2018 ഡിസംബറിൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തിനായി ജ്യോതിരാദിത്യ അവകാശവാദം ഉന്നയിച്ചിരുന്നു. അന്നു പാർട്ടി അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിലാണു മുഖ്യമന്ത്രിസ്ഥാനം കമൽനാഥിനു നൽകാൻ ജ്യോതിരാദിത്യ സമ്മതിച്ചത്. ചർച്ചയ്ക്കു ശേഷം ഇരുനേതാക്കളെയും ചേർത്തുപിടിച്ചുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ച രാഹുൽ അടിക്കുറിപ്പിട്ടതു റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിയുടെ വാക്കുകൾ: 'ക്ഷമയും സമയവുമാണ് ഏറ്റവും വലിയ പോരാളികൾ'. ക്ഷമ നശിച്ചും കമൽനാഥിനോടു പാർട്ടിക്കുള്ളിൽ പോരാടി സമയം കളയാനില്ലെന്നു തീരുമാനിച്ചുമാണു ജ്യോതിരാദിത്യ പടിയിറങ്ങുന്നത്.
മുഖ്യമന്ത്രിസ്ഥാനത്തിനു പകരമാണു പടിഞ്ഞാറൻ യുപിയുടെ ചുമതല രാഹുൽ നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുണ മണ്ഡലത്തിൽ തോറ്റതോടെ ജ്യോതിരാദിത്യ പാർട്ടിക്കെതിരെ തിരിഞ്ഞു. തോൽവിയിൽ കമൽനാഥിന്റെ രഹസ്യനീക്കങ്ങൾ സംശയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ പരാജയമായപ്പോൾ, യുപിയുടെ ചുമതലയിൽ നിന്ന് ഒഴിഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് പടപൊരുതിയപ്പോൾ, കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് ജ്യോതിരാദിത്യ പാർട്ടിയോടുള്ള എതിർപ്പ് പരസ്യമാക്കി. കഴിഞ്ഞ നവംബറിൽ തന്റെ ട്വിറ്റർ അക്കൗണ്ടിലെ മേൽവിലാസം തിരുത്തിയും അദ്ദേഹം പ്രതിഷേധ സൂചന നൽകി. രാഷ്ട്രീയ വിശേഷണം ഉപേക്ഷിച്ച് 'പൊതുസേവകൻ, ക്രിക്കറ്റ് പ്രേമി' എന്ന പുതിയ ട്വിറ്റർ വിലാസം സ്വീകരിച്ചു.
അമർഷത്തിൽ ജ്യോതിരാദിത്യ പുകഞ്ഞപ്പോൾ, മറുവശത്ത് പിസിസി പ്രസിഡന്റ് പദവിയും ഉപേക്ഷിക്കാൻ ഒരുക്കമല്ലെന്നു കമൽനാഥ് വ്യക്തമാക്കിയതു കാര്യങ്ങൾ സങ്കീർണമാക്കി. ജ്യോതിരാദിത്യ നിർദ്ദേശിച്ചയാളെ പിസിസി പ്രസിഡന്റാക്കാനാകില്ലെന്നു നിലപാടെടുത്ത കമൽനാഥ്, രാജ്യസഭാ സീറ്റ് അദ്ദേഹത്തിനു നൽകുന്നതിനെയും എതിർത്തു. രാജ്യസഭയിലേക്കു താൻ സ്ഥാനാർത്ഥിയായാലും പരാജയപ്പെടുത്താൻ കമൽനാഥ് ശ്രമിക്കുമെന്ന ആശങ്കയും ജ്യോതിരാദിത്യയ്ക്കുണ്ടായി.
ജ്യോതിരാദിത്യ ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകൾ വന്നതോടെ അനുനയിപ്പിക്കാൻ ദേശീയ നേതൃത്വം നിർദ്ദേശിച്ചെങ്കിലും ഫോൺ വിളിക്കാൻ പോലും താനില്ലെന്ന് കമൽനാഥ് തുറന്നടിച്ചു. ജ്യോതിരാദിത്യയുടെ രാജിയും ഭരണനഷ്ടവും ഒരുമിച്ചു സംഭവിക്കുമെന്നാകുമ്പോൾ പാർട്ടി സ്തബ്ധമാകുന്ന അവസ്ഥയിലാണ്. ഹിന്ദി ഹൃദയഭൂമിയിലെ കരുത്തുറ്റ നേതാക്കളിലൊരാളായ ജ്യോതിരാദിത്യയെ അനുനയിപ്പിക്കാൻ കഴിഞ്ഞ ഒരു വർഷത്തോളം കാര്യമായ നീക്കങ്ങൾ കോൺഗ്രസ് നടത്താതിരുന്നതാണ്, ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നു കൂടി നഷ്ടമാകുന്ന അവസ്ഥയിലേക്കു കാര്യങ്ങൾ എത്തിച്ചത്. കമൽനാഥും ദിഗ്വിജയ് സിങ്ങും കൈകോർത്ത് തനിക്കെതിരെ നടത്തിയ നീക്കങ്ങൾ പാർട്ടി ദേശീയ നേതൃത്വം ഗൗനിക്കുന്നില്ലെന്ന പരാതിയുമായി പലകുറി ജ്യോതിരാദിത്യ ഡൽഹിയിലെത്തിയിരുന്നു. പാർട്ടിയും സർക്കാരുമായുള്ള ഏകോപനം സുഗമമാക്കാൻ ദേശീയ നേതൃത്വം രൂപീകരിച്ച സമിതി ഫലം കാണാതിരുന്നതു സ്വാഭാവികം രണ്ടിന്റെയും തലപ്പത്തു കമൽനാഥായിരുന്നു.
പ്രശ്നങ്ങൾ താൻ പരിഹരിച്ചുകൊള്ളാമെന്നും സംസ്ഥാനഭരണം പ്രതിസന്ധിയിലാകില്ലെന്നുമുള്ള കമൽനാഥിന്റെ ഉറപ്പുകൾ വിശ്വസിച്ചു ദേശീയ നേതൃത്വം അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ ജ്യോതിരാദിത്യയുടെ അമർഷം ഇരട്ടിച്ചു. അതു മുതലാക്കി, ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങളാണ് അദ്ദേഹത്തിന്റെ രാജിയിൽ കലാശിച്ചത്. മധ്യപ്രദേശിൽ നിന്നു സിന്ധ്യയ്ക്കു രാജ്യസഭാ സീറ്റ് നൽകുന്നതിനെ കമൽനാഥ് എതിർത്തപ്പോൾ, ബിജെപി അദ്ദേഹത്തിന് അതു മടിയില്ലാതെ വാഗ്ദാനം ചെയ്തു. 3 സീറ്റിലേക്കാണ് മധ്യപ്രദേശിൽ ഈ മാസം 26നു രാജ്യസഭാ തിരഞ്ഞെടുപ്പ്. 2 സീറ്റ് കോൺഗ്രസിനു ലഭിക്കുമെന്ന കഴിഞ്ഞ ദിവസംവരെയുള്ള സ്ഥിതി ഇനി മാറാം. ലഭിക്കാവുന്ന ഒരു സീറ്റ് ദിഗ്വിജയ് സിങ്ങിനു നൽകാൻ പാർട്ടിയും കമൽനാഥും താൽപര്യപ്പെടുക സ്വാഭാവികം.
കാര്യങ്ങൾ കൈവിട്ടു പോയെന്നു കോൺഗ്രസ് ദേശീയ നേതൃത്വം തിരിച്ചറിഞ്ഞ തിങ്കളാഴ്ച രാത്രി നേരിൽക്കാണാൻ പോലുമാകാത്ത വിധം ജ്യോതിരാദിത്യ അകന്നിരുന്നു. രാഹുൽ ഗാന്ധി, സോണിയയുടെ വസതിയിലേക്ക് അർധരാത്രിയോടെ എത്തി പ്രശ്നപരിഹാരത്തിന് അവസാനശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല, അനുനയ നീക്കവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ജ്യോതിരാദിത്യ വഴങ്ങിയില്ല. 'ഇനി വയ്യ' എന്ന മറുപടിയിൽ സിന്ധ്യ കോൺഗ്രസ് ജീവിതം അവസാനിപ്പിച്ചു.
അതേസമയം യുവമുഖമായി ജ്യോതിരാദിത്യ സിന്ധ്യയുടെ മലക്കം മറിച്ചിൽ പാർട്ടിയിലെ മറ്റു നേതാക്കളെയും മറുകണ്ടം ചാടാൻ പ്രേരിപ്പിക്കുന്നുണ്ട്. രാഹുൽ ഗാന്ധി രാജിവെച്ചതോടെ കോൺഗ്രസിൽ വീണ്ടും പിടി മുറുക്കിയിരിക്കുന്നത് ആ പഴയ പടതന്നെയാണ്. ഈ കിഴവൻ പടക്കെതിരെയാണ് ഇപ്പോൾ യുവതലമുറയുടെ രോഷം പുകയുന്നതും. കോൺഗ്രസ് ദേശീയ പ്രസിഡന്റ് പദവിയിലേക്കു സോണിയ ഗാന്ധി തിരിച്ചെത്തിയതോടെ പാർട്ടിയിൽ പിടിമുറുക്കിയ പഴയ തലമുറ നേതാക്കളോടു പുതുതലമുറയ്ക്കുള്ള നീരസത്തിന്റെ മുഖമാണു സിന്ധ്യ.
തന്റെ രീതികളെ പാർട്ടിയിൽ ഒരു വിഭാഗം അംഗീകരിക്കുന്നില്ലെന്ന് അടുത്തിടെ തുറന്നടിച്ച രാഹുൽ ഗാന്ധിയിലും കണ്ടത് ഇതേ നീരസം. രാജസ്ഥാനിൽ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെലോട്ടിന്റെ രീതികളിൽ യുവനേതാവും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റും അസ്വസ്ഥനാണ്. തലമുറ യുദ്ധത്തിൽ നീറിപ്പുകയുന്ന കോൺഗ്രസിനെ ഉറപ്പിച്ചു നിർത്തുന്നതിൽ അനുനയത്തിന്റെ മുഖമായ സോണിയ വരും ദിവസങ്ങളിൽ നടത്തുന്ന നീക്കങ്ങൾ നിർണായകമാകും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്