Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെക്‌സിൽ ഏർപ്പെടുന്നത് വീഡിയോയിൽ പകർത്തി സൂക്ഷിച്ചത് പിന്നീട് കണ്ട് രസിക്കാൻ; ലൈംഗിക തൊഴിലാളികളെ ഉപയോഗിച്ചിരുന്നത് മയക്ക് മരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം; എപ്പോഴും ഒപ്പം കൊണ്ടു നടന്നത് സ്വന്തം കാമകേളികളുടെ മെമ്മറി കാർഡുകളും സെക്‌സ് ടോയ്കളും; ഡോക്ടർ മനീഷ് അറസ്റ്റിലായതോടെ പുറംലോകം അറിയുന്നത് സെക്‌സ് സൈക്കോ ആയ പ്ലാസ്റ്റിക് സർജന്റെ യഥാർത്ഥ മുഖം

സെക്‌സിൽ ഏർപ്പെടുന്നത് വീഡിയോയിൽ പകർത്തി സൂക്ഷിച്ചത് പിന്നീട് കണ്ട് രസിക്കാൻ; ലൈംഗിക തൊഴിലാളികളെ ഉപയോഗിച്ചിരുന്നത് മയക്ക് മരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം; എപ്പോഴും ഒപ്പം കൊണ്ടു നടന്നത് സ്വന്തം കാമകേളികളുടെ മെമ്മറി കാർഡുകളും സെക്‌സ് ടോയ്കളും; ഡോക്ടർ മനീഷ് അറസ്റ്റിലായതോടെ പുറംലോകം അറിയുന്നത് സെക്‌സ് സൈക്കോ ആയ പ്ലാസ്റ്റിക് സർജന്റെ യഥാർത്ഥ മുഖം

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്യുന്നതിന് അമേരിക്കയിൽ അറസ്റ്റിലായത് ഇന്ത്യൻ വംശജനായ ഡോക്ടർ. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ ആണ് ഒഹിയോയിലെ പ്ലാസ്റ്റിക് സർജനായ ഡോ. മനീഷ് ഗുപ്തയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. മനീഷ് ഗുപ്തയുടെ വീട്ടിൽനിന്നും കാറിൽനിന്നും നിരവധി മെമ്മറി കാർഡുകളും സെക്സ് ടോയ്കളും കണ്ടെടുത്തു.

ഇതിനുപുറമേ ക്യാമറ, മയക്കുമരുന്ന് ഗുളികകൾ തുടങ്ങിയവയും കണ്ടെടുത്തു. മനീഷ് ഗുപ്തയുടെ ക്ലിനിക്കിൽനിന്ന് ലഭിച്ച മെമ്മറി കാർഡിൽനിന്ന് അദ്ദേഹത്തിന്റെ നിരവധി വീഡിയോകൾ ലഭിച്ചതായി ഒരു ജീവനക്കാരനും മൊഴി നൽകിയിരുന്നു. സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പടുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പി്ന്നീട് കണ്ട് രസിക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി.

അബോധാവസ്ഥയിലായ സ്ത്രീയെ ഡോക്ടർ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു അതെല്ലാം. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മനീഷ് ഗുപ്ത നിരവധി സ്ത്രീകളെ ഇത്തരത്തിൽ ബലാത്സംഗം ചെയ്തതായി കണ്ടെത്തിയത്. 2016 ൽ നടന്ന സംഭവത്തിൽ ലൈംഗികത്തൊഴിലാളിയായ ഒരു യുവതി നൽകിയ പരാതിയിലാണ് മനീഷ് ഗുപ്തയുടെ കാമകേളികൾ പുറംലോകം അറിയുന്നത്.

2016 ൽ ലോസ് ആഞ്ജലിസിൽ ഡോക്ടർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയ മനീഷ് ഗുപ്ത അവിടെവെച്ച് ഒരു ലൈംഗികത്തൊഴിലാളിയായ യുവതിയെ ഹോട്ടലിലേക്ക് ക്ഷണിച്ചിരുന്നു. തുടർന്ന് യുവതിയെ മയക്കുമരുന്ന് നൽകി അബോധവസ്ഥയിലാക്കിയ ശേഷം ബലാത്സംഗം ചെയ്തു. ഇതെല്ലാം ക്യാമറയിൽ ചിത്രീകരിച്ചു. സംഭവത്തിന് ശേഷം സംശയം തോന്നിയ യുവതി പിന്നീട് വൈദ്യപരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയത്. മാത്രമല്ല, ബലാത്സംഗത്തിനിരയായെന്നും പരിശോധനയിൽ തെളിഞ്ഞു.

അന്ന് ഡോക്ടർക്കെതിരെ പരാതി നൽകാതിരുന്ന യുവതി ഇക്കാര്യം മറ്റുള്ള ലൈംഗികത്തൊഴിലാളികളുമായി പങ്കുവെച്ചിരുന്നു. ഇവരുടെ ഓൺലൈൻ വേദിയിൽ നിരവധിപേരാണ് മനീഷ് ഗുപ്തക്കെതിരെ സമാന പരാതിയുമായി രംഗത്തെത്തിയത്. മയക്കുമരുന്ന് നൽകി ബോധംകെടുത്തി ബലാത്സംഗം ചെയ്തെന്നും അത് ചിത്രീകരിച്ചെന്നുമായിരുന്നു എല്ലാവരുടെയും പരാതി.

ഇതിനെ തുടർന്നാണ് യുവതി പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജനുവരി മുതൽ എഫ്.ബി.ഐ. അന്വേഷണം നടത്തിവരികയായിരുന്നു. തുടർന്നാണ് കഴിഞ്ഞദിവസം ഡോക്ടറെ അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തിയത്. ഇന്ത്യൻ വംശജനായ ഡോക്ടറെ കുറിച്ച് പിന്നീട് നിരവധി ലൈംഗിക തൊഴിലാളികളായ സ്ത്രീകളാണ് പരാതിയുമായി രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP