Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവിന് പണം കൊടുക്കണമെന്ന് പറഞ്ഞ് ആദ്യം സമീപിച്ചത് മരുമകൾ: തർക്കം രൂക്ഷമായതോടെ മകനും ഭാര്യയും ചേർന്ന് അമ്മയെ കൊലപ്പെടുത്തി; സ്വാഭാവിക മരണമെന്ന് വരുത്തിതീർക്കാനുള്ള ശ്രമം പൊളിഞ്ഞത് സഹോദരന്റെ ഇടപെടലിൽ; പൊലീസ് ഇരുവരെയും ചോദ്യം ചെയ്തതോടെ ചുരുളഴിഞ്ഞത് മരുമകളുടെ ക്രൂരത

ഭർത്താവിന് പണം കൊടുക്കണമെന്ന് പറഞ്ഞ് ആദ്യം സമീപിച്ചത് മരുമകൾ: തർക്കം രൂക്ഷമായതോടെ മകനും ഭാര്യയും ചേർന്ന് അമ്മയെ കൊലപ്പെടുത്തി; സ്വാഭാവിക മരണമെന്ന് വരുത്തിതീർക്കാനുള്ള ശ്രമം പൊളിഞ്ഞത് സഹോദരന്റെ ഇടപെടലിൽ; പൊലീസ് ഇരുവരെയും ചോദ്യം ചെയ്തതോടെ ചുരുളഴിഞ്ഞത് മരുമകളുടെ ക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: പണത്തെ സംബന്ധിച്ചു തുടങ്ങിയ തർക്കത്തിൽ ഭർത്താവുമായി ചേർന്ന് ഭാര്യ ഭർത്യമാതാവിനെ കൊലപ്പെടുത്തി. സ്വാഭാവിക മരണമെന്ന് വരുത്തിതീർക്കാനുള്ള ശ്രമം ഭർതൃമാതാവിന്റെ സഹോദരന്റെ ഇടപെടലിലൂടെയാണ് വെളിച്ചത്തായത്്. സഹോദരന്റെ പരാതിയിൽ സംശയം തോന്നിയ പൊലീസ് ഇരുവരെയും ചോദ്യം ചെയ്തതോടെ കൊലക്കുറ്റം തെളിയുകയായിരുന്നു. പൊലീസ് ഭാര്യയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ബംഗളൂരുവിൽ കഴിഞ്ഞ ദിവസമാണ് സംഭവം. 41 വയസുകാരിയായ അനുസൂയാമ്മയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൊലപാതകത്തിൽ മകൻ രാജുവും ഭാര്യ വാണിയുമാണ് പിടിയിലായത്. കൂലിപ്പണിക്കാരിയായിരുന്നു അനുസൂയാമ്മ. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നത്. ആവശ്യപ്പെട്ട പണം നൽകാനാവില്ല എന്ന് അനുസൂയാമ്മ പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. തന്നെ നോക്കാൻ ആരുമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അനുസൂയാമ്മ മരുമകളുടെ ആവശ്യം തള്ളിയത്. തന്റെ ഭർത്താവ് രാജുവിന് പണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് വാണി ഭർതൃമാതാവിനെ സമീപിച്ചതും.

ആവശ്യം നിരസിച്ചതിൽ പ്രകോപിതയായ വാണി, അനുസൂയാമ്മയുടെ തല ഭിത്തിയിൽ ഇടിപ്പിക്കുകയായിരുന്നു. തുടർന്ന് വാണി ഇവരെ കഴുത്തുഞെരിച്ചു കൊന്നു എന്നാണ് കേസ്. സ്വാഭാവിക മരണം എന്ന് വരുത്തി തീർക്കാൻ ഭർതൃമാതാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ശരീരത്തിന്റെ പുറത്തുള്ള പാടുകളിൽ സംശയം തോന്നിയ ആശുപത്രി ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തുനിന്ന പൊലീസ് അനുസൂയാമ്മയുടെ സഹോദരന്റെ പരാതിയുടെ വെളിച്ചത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. ഇതിന് പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ രക്തസമ്മർദ്ദം കുറഞ്ഞ് ഭർതൃമാതാവ് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സ്ഥാപിക്കാനാണ് ദമ്പതികൾ ശ്രമിച്ചത്. എന്നാൽ വിവിധ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു . 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP