ധ്യാനത്തിനും ധ്യാനകേന്ദ്രങ്ങൾക്കും എന്തിനാണ് ഇത്രയധികം പബ്ലിസിറ്റി? വിശ്വാസികളുടെ പരാജയങ്ങളും വേദനകളും ചൂഷണം ചെയ്യുമ്പോൾ കീശയിൽ പണം നിറയും; ആള് കൂടുന്നതനുസരിച്ച് പൈസ കൂടുന്ന പരിപാടിയാണിത്; കർത്താവിനെ വിറ്റുകാശാക്കുന്ന കരിസ്മാറ്റിക് കൺവെൻഷനുകൾക്ക് നമ്മൾ കൂട്ട് നിൽക്കരുത്; കരിസ്മാറ്റിക് കൺവെൻഷനുകളെ തള്ളിപ്പറഞ്ഞ സിഎംഐ സഭാ വൈദികനായ ഫാദർ ജോജോ തളികസ്ഥാനത്തിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ; ഈ വൈദികരെ സൂക്ഷിക്കുക എന്ന മുന്നറിയിപ്പുമായി പ്രവാചകശബ്ദം
എം മനോജ് കുമാർ
തിരുവനന്തപുരം: ഭൂമി കുംഭകോണങ്ങളും അഴിമതിആരോപണങ്ങളും സീറോ മലബാർ സഭയെ പിടിച്ചുലയ്ക്കുമ്പോൾ വിശ്വാസവുമായി ബന്ധപ്പെട്ടു വീണ്ടും സഭയിൽ വിവാദം. ധ്യാനകേന്ദ്രങ്ങൾ ദൈവത്തെ വിറ്റുകാശാക്കുന്ന ആലയങ്ങളാണെന്ന സിഎംഐ സഭാ വൈദികന്റെ പ്രസംഗമാണ് ഇപ്പോൾ കത്തോലിക്കാ സഭയ്ക്കുള്ളിൽ വിവാദത്തിന്റെ കാറ്റായി വീശുന്നത്. . വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും ഉലച്ച് സഭാ വൈദികനായ ഫാദർ ജോജോ തളികസ്ഥാനം നടത്തിയ പ്രസംഗമാണ് സഭയ്ക്കുള്ളിൽ പുകയുന്നത്. മനസുകൊണ്ട് സഭാ ഉന്നതരിൽ പലരും ഈ പ്രസംഗത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും കരിസ്മാറ്റിക് കൺവെൻഷനുമായി ബന്ധപ്പെട്ടവരിൽ നിന്നും വന്ന എതിർപ്പോടെയാണ് സിഎംഐ സഭാ നേതൃത്വം പ്രശ്നത്തിൽ ഇടപെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൻവിവാദമാണ് ജോജോയുടെ പ്രസംഗവുമായി ബന്ധപ്പെട്ടു ഉയരുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ വരുന്നുണ്ടെങ്കിലും കടുത്ത തെറിവിളി തന്നെയാണ് പ്രസംഗത്തിന്റെ പേരിൽ ഫാദറിന് നേരിടേണ്ടി വന്നിരിക്കുന്നത്. സോഷ്യൽ മീഡിയ വഴിയുള്ള സൈബർ അറ്റാക്ക് തന്നെയാണ് പ്രസംഗത്തിന്റെ പേരിൽ ജോജോയ്ക്ക് നേരെ ഉയരുന്നത്.
നസ്രാണി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഹൈറേഞ്ചിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലാണ് ജോജോയുടെ ഒന്നര മണിക്കൂർ പ്രസംഗം നടക്കുന്നത്. ഈ കഴിഞ്ഞ ദിവസം നടന്ന രണ്ടു സെഷനിൽ ആദ്യത്തെ സെഷനിലാണ് വിശ്വാസികളുടെ വിശ്വാസത്തിനു വേണ്ടി ആഞ്ഞടിച്ചുകൊണ്ട് ഫാദർ പ്രസംഗം നടത്തുന്നത്. ഈ പ്രസംഗമാണ് വിവാദമായത്. കോടികൾ കൈമാറിയുന്ന ഇടപാടാണ് കരിസ്മാറ്റിക് കൺവെൻഷനുകൾ. സഭയിലെ സ്വാധീന ശക്തികളായ ഒരു വലിയ വിഭാഗമാണ് കൺവെൻഷന് പിന്നിലുള്ളത്. സഭയിലെ കരുത്തുറ്റ കരങ്ങളാണ് ഈ കൺവെൻഷനുകളെ നിയന്ത്രിക്കുന്നതും. അതുകൊണ്ട് തന്നെ പ്രസംഗം കൺവെൻഷൻ സംഘത്തെ പിടിച്ചു കുലുക്കി. ഇതൊടെയാണ് ഇവർ സിഎംഐ സഭാ നേതൃത്വത്തിൽ ഇടപെടലുകൾ നടത്തിയത്. കരിസ്മാറ്റിക് കൺവെൻഷനുകൾ തലവേദനയായി വിശ്വാസി സമൂഹത്തിനു അനുഭവപ്പെട്ടു തുടങ്ങിയപ്പോൾ തന്നെയാണ് ഇത് മനസിലാക്കി വിശ്വാസികളുടെ വിശ്വാസത്തെ മുറുകെ പിടിച്ച് ആഞ്ഞടിക്കുന്ന പ്രസംഗം ജിജോ നടത്തിയത്. പ്രസംഗത്തിലെ രണ്ടര മിനിറ്റ് ഭാഗം തന്നെ കരിസ്മാറ്റിക് കൺവെൻഷനുകളുടെ അടിവേരുകൾ തന്നെ പറച്ചെറിയുന്ന വിധത്തിലുള്ളതാണ്.
നിങ്ങൾ വിശ്വാസത്തിൽ വളരാൻ വേണ്ടി പറയുന്നുവെന്നെയുള്ളൂ. ആരും വിശ്വാസികളെ ചൂഷണം ചെയ്യരുത്. നിങ്ങളുടെ പരാജയങ്ങളെയും വേദനകളെയും ചൂഷണം ചെയ്യുമ്പോൾ അവരുടെ കീശയിൽ പണം ഏറുകയാണ്. ആള് കൂടുന്നതനുസരിച്ച് പൈസ കൂടും. എന്തിനാണ് പബ്ലിസിറ്റി ഇത്രയധികം. ധ്യാനകേന്ദ്രങ്ങൾക്കും ധ്യാനങ്ങൾക്കും എന്തിനാണ് ഇത്രയധികം പബ്ലിസിറ്റി. പള്ളിയിൽ തിരുനാൾ വന്നാൽ ലോക്കൽ ചാനൽ തുറന്നുവെയ്ക്കാൻ കഴിയില്ല. മുഴുവൻ സമയം എഴുതി കാണിച്ചു കൊണ്ടിരിക്കും. ഇപ്പോൾ ഇന്നയാൾ കുർബാന ചൊല്ലിക്കൊണ്ടിരിക്കുന്നു... ഇന്നു ഇത്രയധികം ആളുകൾ വന്നിട്ടുണ്ട്. ...നാളെ ഇത്രയധികം ആളുകൾ വരും എന്ന് പ്രതീക്ഷിക്കുന്നു. നാളെ കുർബാന ചൊല്ലുന്നയാൾ ഇന്നയാളാണ്... ഇതെല്ലാം പറഞ്ഞു ആകർഷിക്കുകയാണ്. ഒരു തരത്തിൽ മാർക്കറ്റിങ് നടത്തുകയാണ്. ഒരു തരത്തിൽ കർത്താവീശോ മിശിഹായേ വിറ്റുകാശാക്കുന്നവരായി നമ്മൾ അധപതിച്ചു... അതിനു കൂട്ട് നിൽക്കുന്നവരായി നമ്മളോരോരുത്തരും... കർത്താവിനെ വിറ്റുകാശാക്കരുത്...അത് ചതിയാണ് ചെയ്യുന്നത്. മിശിഹാ തമ്പുരാൻ സഭ സ്ഥാപിച്ചത് അതിനല്ല... വിശ്വാസത്തിൽ നീതി പൂർവ്വം നിലകൊള്ളുന്ന ഒരു സമൂഹത്തെയാണ് നിർമ്മിച്ചത്. അവിടെ നിന്ന് അത് വഴി തെറ്റി... ഓരോരുത്തരും ഒരു ആശയങ്ങൾ പഠിപ്പിക്കുന്നവരായി. നിങ്ങൾ ശരിയായി രീതിയിൽ വിശുദ്ധ ഗ്രാന്ധം വായിക്കൂ, എന്നിട്ട് പറയൂ ഞാനീ പറയുന്നത് തെറ്റാണോ എന്ന്? എന്നിട്ട് നിങ്ങൾ എന്നെ വെല്ലുവിളിക്കൂ....ഈ പറഞ്ഞതുമായി ബന്ധപ്പെട്ടു നിങ്ങൾക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ചോദിക്കാം.... ഈ രീതിയിലാണ് ഫാദർ ജോജോയുടെ പ്രസംഗം പുരോഗമിക്കുന്നത്.
ഒരു ദിവസം പത്ത് ലക്ഷത്തോളം പേരാണ് ഈ പ്രസംഗ വീഡിയോ കണ്ടത്. കരിസ്മാറ്റിക് കൺവെൻഷൻ വിശ്വാസത്തെ വിറ്റുകാശാക്കുകയാണ് എന്ന അഭിപ്രായമുള്ളവർ ഏറെയുണ്ട് കത്തോലിക്കാ സഭയിൽ. ഈ പ്രശ്നം സഭയ്ക്കുള്ളിൽ ചലനങ്ങൾ സൃഷ്ടിക്കുമ്പോൾ തന്നെയാണ് ഫാദർ ജോജോയുടെ പ്രസംഗം കൂടി വരുന്നത്. അതുകൊണ്ട് തന്നെയാണ് പ്രസംഗത്തെ വിശ്വാസികളിൽ വലിയ പങ്കു കണ്ണുമടച്ച് പിന്തുണയ്ക്കുന്നത്. വരുന്നുണ്ട്. സുറിയാനി സഭയുടെ പാരമ്പര്യങ്ങളിലേക്കും സുറിയാനി ഭാഷയിലേക്കും തിരികെ പോകണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേർ സഭയിലുണ്ട്. അവരുടെ ഉയിർത്തെഴുന്നേൽപ്പാണ് ഫാദർ ജിജോയുടെ പ്രസംഗത്തിലൂടെ നടന്നത്. ഇതാണ് ജോജോയ്ക്കുള്ള സമ്മിതിയുടെ പിറകിൽ. അതുകൊണ്ട് തന്നെ കത്തോലിക്കാ സഭയെ പിടിച്ച് കുലുക്കും വിധം വിവാദം മാറണമെന്നാണ് വിശ്വാസികൾ ആഗ്രഹിക്കുന്നത്.
കരിസ്മാറ്റിക് കൺവെൻഷനുകളുടെ നെറുകിൽ ആഞ്ഞു പ്രഹരിക്കുന്ന പ്രസംഗമാണ് എക്സ്ട്രാ സ്മാർട്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈദികൻ നടത്തിയിരിക്കുന്നു. ഇതുകൊള്ളേണ്ടിടത്തുകൊണ്ടതോടെയാണ് സിഎംഐ സഭാ നേതൃത്വം പ്രതിസന്ധിയിലായത്. പ്രസംഗം പിൻവലിക്കാൻ ഫാദർക്ക് കഴിയില്ല. ജോജോ നടത്തിയിരിക്കുന്നത് ഒരു പ്രസംഗമാണ്. ഇത് പ്രചരിപ്പിക്കുന്നത് നസ്രാണി പഠനകേന്ദ്രമാണ്. ഈ വീഡിയോ പിൻവലിക്കാൻ കഴിയില്ലെന്ന് നസ്രാണി പഠനകേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഫാദർ ജോജോയ്ക്ക് ഈ കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയുകയുമില്ല. വന്നുപെട്ടിരിക്കുന്ന കുരുക്കിൽ നിന്ന് എങ്ങിനെ രക്ഷപ്പെടാൻ കഴിയുമെന്ന് സഭയ്ക്കോ ഫാദർ ജോജോയ്ക്കോ ഒരു പിടിയുമില്ല. പ്രസംഗമാണെങ്കിൽ വല്ലാതെ വൈറലും ആയി മാറിയിട്ടുമുണ്ട്. ആധികാരികതയോടെ പഠിച്ച് നടത്തിയ പ്രസംഗം ആയതിനാൽ ഫാദറിനു ഈ പ്രസംഗം നിഷേധിക്കാൻ കഴിയുകയുമില്ല-ഇതോടെയാണ് സഭയും ഫാദറും ഒരേ പോലെ ധർമ്മ സങ്കടത്തിൽ അകപ്പെടുന്ന അവസ്ഥ വന്നിരിക്കുന്നത്.
ആറു വർഷമായി ചങ്ങനാശ്ശേരി അതിരൂപതയിലാണ് വിവാദ പ്രസംഗം നടത്തിയ ജോജോ തളികസ്ഥാനമുള്ളത്. ചങ്ങനാശ്ശേരി അതിരൂപതയിലെ വേളപ്ര ഇടവകയിലാണ് അതിരമ്പുഴ പള്ളിയിലെ അസിസ്റ്റന്റ്റ് വികാരിയായിരുന്നു ആയിരുന്നു. ഈ പ്രസംഗത്തോടെയാണ് വിവാദനായകനായി അച്ചൻ മാറിയിരിക്കുന്നത്. ചരിത്രപരമായി വേരുകളുള്ള എന്നാൽ ഒരു വിഭാഗം വിശ്വാസി സമൂഹത്തിനു തലവേദനയാണ് കരിസ്മാറ്റിക് കൺവെൻഷനുകൾ. പക്ഷെ പല കാരണങ്ങൾക്കൊണ്ടും വിശ്വാസിസമൂഹത്തിനു കൺവെൻഷനുകളെ എതിർക്കാൻ കഴിയാറില്ല. ഈ പ്രശ്നം മുന്നിൽ നിൽക്കുമ്പോഴാണ് ഹൈറേഞ്ചു പരിപാടിയിൽ ജോജോ കത്തിക്കയറുന്നത്. ഇതോടെയാണ് സുറിയാനി സഭയുടെ പാരമ്പര്യങ്ങളിലേക്കും സുറിയാനി ഭാഷയിലേക്കും തിരികെ പോകണമെന്ന് ആഗ്രഹിക്കുന്നവർ ജോജോയുടെ പ്രസംഗത്തെ അനുകൂലിച്ച് രംഗത്ത് വന്നത്. ഈ വിശ്വാസ വിഭാഗത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണ് ഫാദർ ജിജോയുടെ പ്രസംഗത്തിലൂടെ നടന്നത്. ഇത് മനസിലാക്കിയാണ് കൺവെൻഷനുകളെ അനുകൂലിക്കുന്നവർ എതിർപ്പുമായി രംഗത്ത് വരുന്നത്. സൈബർ ആക്രമണം തന്നെയാണ് ഫാദർ ജോജോയുടെ പേരിൽ നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് അനുകൂലിച്ചു എതിർത്തുമായി സോഷ്യൽ മീഡിയയിൽ പ്രശ്നത്തിൽ പ്രകമ്പനങ്ങൾ ഉയരുന്നത്.
1962-ൽ പൊന്തക്കൊസ്ത് പ്രസ്ഥാനമായിട്ടാണ് കരിസ്മാറ്റിക് പ്രസ്ഥാനം ഉടലെടുക്കുന്നത്. 1967ലാണ് കത്തോലിക്കാ സഭയിലേക്ക് കരിസ്മാറ്റിക് പ്രസ്ഥാനം കടന്നുവരുന്നത്. 67-ൽ യൂറോപ്പിലെ ആളുകൾ വിട്ടു പോകുന്നത് പതിവായപ്പോൾ അവരെ പിടിച്ചു നിർത്താനാണ് കത്തോലിക്കാ സഭ ഈയൊരു പ്രസ്ഥാനത്തെ കാനോൻ വെള്ളം തളിച്ച് കത്തോലിക്കാ പ്രസ്ഥാനമാക്കി മാറ്റുന്നത്. സീറോ മലബാർ സഭയാണ് കരിസ്മാറ്റിക് കൺവെൻഷനുകളിൽ സജീവം. മറ്റു സ്ഥലങ്ങളിൽ ഒന്നും ഇത്ര വലിയ അഡിക്ഷനില്ല. പണം ഒഴുകുന്ന വഴികളാണ് കൺവെൻഷൻ. വലിയ വലിയ അസറ്റുകൾ ആണ് ഇതിൽ നിന്നും പിറവിയെടുക്കുന്നത്. നേരത്തെ സന്യാസ സഭകൾ. ഇപ്പോൾ ഇടവകകൾ തന്നെ നടത്തുന്നു. സീറോ മലബാർ സഭയിൽ ആരാധനാ പുനരുദ്ധാരണം നടക്കുന്നില്ല. ആരാധനാ ക്രമത്തിൽ ഊന്നിയ പ്രശ്നങ്ങൾ വരുമ്പോൾ എല്ലാവരും മാറി നിൽക്കുന്ന പ്രശ്നങ്ങളും വരുന്നുണ്ട്. സുറിയാനി സഭയുടെ പാരമ്പര്യങ്ങളിലേക്കും സുറിയാനി ഭാഷയിലേക്കും തിരികെ പോകണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേർ സഭയിലുണ്ട്. അവരുടെ ഉയിർത്തെഴുന്നേൽപ്പാണ് ഫാദർ ജിജോയുടെ പ്രസംഗത്തിലൂടെ നടന്നത്. ഇതാണ് ഇപ്പോൾ വിശ്വാസി സമൂഹത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ച് പുതിയ വിവാദമായി മാറുന്നത്.
കുരിശുയുദ്ധം തന്നെയാണ് ഫാദർ ജോജോയ്ക്ക് നേരെ നടക്കുന്നത്. ഈ വൈദികരെ സൂക്ഷിക്കുക എന്നാണ് പ്രവാചക ശബ്ദം വൈദിക പ്രസംഗത്തെ ക്കുറിച്ച് പറയുന്നത്. ഈ വൈദികരുടെ വാക്കുകൾ നിരീശ്വരവാദികളുടെ വായിലെ അപ്പക്കഷണങ്ങളായി മാറും എന്നതിന് തെളിവാണ് സോഷ്യൽമീഡിയയിലൂടെ കഴിഞ്ഞ ദിവസം പ്രചരിച്ച രണ്ടു പോസ്റ്റുകൾ. കരിസ്മാറ്റിക് ശുശ്രൂഷകളിൽ സംഭവിക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും വെറും തട്ടിപ്പാണെന്നും, പരിശുദ്ധാത്മാവിന്റെ വരങ്ങൾ വെറും അഭിനയമാണെന്നും, ആറാം പ്രമാണ ലംഘനം പാപമാണെന്നു പഠിപ്പിക്കരുതെന്നും വാദിക്കുന്ന ഇക്കൂട്ടർ ആരുടെ കൈയിലെ ഉപകരണങ്ങളാണ് എന്ന സത്യം വിശ്വാസികൾ തിരിച്ചറിയണം-പ്രവാചക ശബ്ദം ആവശ്യപ്പെടുന്നു. യുക്തിവാദികളും കരിസ്മാറ്റിക് വിരോധികളുമായ ഇത്തരം വൈദികർ വിശ്വസികളുടെ ആത്മീയ ജീവിതത്തിൽ വിതക്കുന്ന മാരകമായ വിഷവിത്തുകൾ നാം കണ്ടില്ലന്നു നടിക്കരുത്.
ഇക്കൂട്ടർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സഭാനേതൃത്വം തയ്യാറാകണം-പ്രവാചക ശബ്ദം ആവശ്യപ്പെടുന്നു. പരിശുദ്ധാത്മാവിന് എതിരായി ആരെങ്കിലും സംസാരിച്ചാൽ, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല' എന്ന ക്രിസ്തുവിന്റെ വചനം ഓർമ്മിക്കട്ടെ എന്ന് പറഞ്ഞാണ് ജോജോയ്ക്ക് അടക്കമുള്ളവർക്ക് എതിരായ ലേഖനം പ്രവാചക ശബ്ദം അവസാനിപ്പിക്കുന്നത്. എന്തായാലും വിശ്വാസവുമായി ബന്ധപ്പെട്ടു ഫാദർ ജോജോ നടത്തിയ പ്രസംഗം കത്തോലിക്കാ സഭയിൽ പുതിയ വിവാദത്തിനു തുടക്കമിട്ടിരിക്കുകയാണ്. ഈ വിവാദം കത്തിപ്പടരണമെന്നു ആഗ്രഹിക്കുന്നവരിൽ പലരും സഭയുടെ അകത്തളങ്ങളിൽ ഉണ്ടായിരിക്കുന്നതുകൊണ്ടാണ് ഈ വിവാദം കത്തിപ്പടരുന്നതും.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്