കുഞ്ഞിന്റെ കാര്യമൊക്കെ പറഞ്ഞ് വിഷമിച്ച ആര്യയ്ക്ക് പ്രശ്നമുണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ ക്യാപ്റ്റൻസി സ്ഥാനം കൊടുക്കാമെന്ന് രജിത് കുമാർ; ഇത് എന്തു സ്പോർട്സ്മാൻ സ്പിരിറ്റാണെന്ന ചോദ്യവുമായി സൂപ്പർ സ്റ്റാർ; കുഞ്ഞിനെ തൊട്ട് ആണയിട്ട് ആര്യ...! മോഹൻലാൽ എല്ലാം നശിപ്പിച്ചു..! രജിത്തിന്റെ മുന്നിൽ ആര്യ വീണ്ടും ശശി ! ശത്രുവായ ആര്യയെ വരെ കരയിപ്പിച്ച് രജിത്ത് സാർ: ബിഗ് ബോസിൽ അടുത്ത ഇലിമിനേറ്റർ ആര്? ഏഷ്യാനെറ്റിന്റെ റേറ്റിങ് ഉയർത്തി ബിഗ് ബോസ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പ്രേക്ഷകരിൽ വളരെ ഏറെ പ്രതീക്ഷകളും ആകാംക്ഷകളും നിലനിർത്തിയാണ് വെള്ളിയാഴ്ചത്തെ ബിഗ്ബോസ് ആരംഭിച്ചത്. എന്തൊക്കെയോ ബിഗ്ബോസ് ഹൗസിൽ നടപ്പാക്കുമെന്ന് കാണിച്ചുകൊണ്ടായിരുന്നു മോഹൻലാലിന്റെ എൻട്രി. പരിപാടിയുടെ അവസാന പ്രെമോയിലും അങ്ങനെ ഒന്നായിരുന്നു സൂചിപ്പിച്ചിരുന്നത്. കഴിഞ്ഞ ക്യാപ്റ്റൻസി ടാസ്ക്കിൽ ആര്യയ്ക്ക് നേരെയുണ്ടായ നീതി നിഷേധത്തിൽ തീരുമാനം ഉണ്ടാക്കണമെന്നായിരുന്നു ആര്യയുടെ ആവശ്യം. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും, ഇതിനെതിരെ ലാലേട്ടൻ ശക്തമായി എന്തെങ്കിലും തീരുമാനം എടുക്കുമെന്നുമായിരുന്നു പ്രേക്ഷകർ കരുതിയിരുന്നത്. എന്നാൽ ഈ പ്രതീക്ഷകളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടുള്ളതായിരുന്നു മോഹൻലാലിന്റെ ഇടപെടൽ. ലാലേട്ടന്റെ ആറ്റിറ്റൂടും ആര്യയുടെ സ്റ്റാൻഡുമാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.
മത്സരങ്ങൾ, ഭീഷണികൾ, ബലപ്രയോഗങ്ങൾ, ഗ്രൂപ്പിസം എന്നിങ്ങനെ പറഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസത്തെ ബിഗ്ബോസ് വീക്കെൻഡ് എപ്പിസോഡ് ആരംഭിച്ചത്. ഷോ തുടങ്ങിയപ്പോൾ മുതൽ എല്ലാ മത്സരാർത്ഥികളോടും എങ്ങനെയുണ്ട് ടാസ്ക്കുകൾ എന്നും ബിഗ്ബോസ് ഹൗസിലെ മുന്നോട്ടുള്ള പോക്കിനെക്കുറിച്ചും ചോദിച്ചു. പരിഹാസം കലർന്ന ചിരിയോടെയായിരുന്നു മോഹൻലാൽ മത്സരാർത്ഥികളോട് സംസാരിച്ച് തുടങ്ങിയത്. എല്ലാവരോടും അവരവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ മോഹൻലാൽ ആര്യയിലേക്ക് എത്തിയപ്പോൾ കഴിഞ്ഞ ക്യാപ്റ്റൻസി ടാസ്ക്കിൽ രജിത്തിനെ വിജയിയായി ബിഗ് ബോസ് പ്രഖ്യാപിച്ചത് നിയമം ലംഘിച്ചാണെന്നും ഇക്കാര്യത്തിൽ വിശദീകരണം കിട്ടിയില്ലെങ്കിൽ താൻ ഷോ ക്വിറ്റ് ചെയ്യുമെന്നുമുള്ള ആര്യയുടെ ശപഥത്തിൽ വിശദീകരണം നൽകുകയായിരുന്നു വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ചെയ്തത്.
വീക്കെൻഡ് എപ്പിസോഡിൽ ആര്യയ്ക്ക് നീതി നിഷേധിച്ചതിൽ ഒരു തീരുമാനം പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. എന്താണ് ആര്യയ്ക്ക് പറയാനുള്ളത് എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ. ഒന്നും പറയാനില്ലെന്നായിരുന്നു ആര്യ പറഞ്ഞ മറുപടി. എന്നാൽ മോഹൻലാൽ വീണ്ടും വീണ്ടും ചോദിച്ചപ്പോൾ രജിത് കുമാറാണ് ജയിച്ചതെന്ന് എല്ലാവരും പറയുന്നുണ്ടെന്നും അത് താൻ അംഗീകരിക്കുന്നുവെന്നുമായിരുന്നു ആര്യ പറഞ്ഞത്. പക്ഷെ കഴിഞ്ഞ ദിവസം കളിയിൽ നിന്ന് ക്വിറ്റ് ചെയ്യുമെന്ന് പറഞ്ഞത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഓർമിപ്പിച്ചായിരുന്നു ലാലേട്ടന്റെ ചോദ്യം. അത് പെട്ടെന്നു വിഷമത്തിൽ പറഞ്ഞു പോയതാണെന്നു ആര്യ പറഞ്ഞു. പക്ഷെ മോഹൻലാൽ വിടാൻ തയ്യാറായിരുന്നില്ല.
ആര്യയ്ക്ക് പറയാനുള്ളത് പറയണമെന്ന് മോഹൻലാൽ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ആര്യ തന്റെ വാദം തുറന്നു പറഞ്ഞു. ആ സംഘത്തെയാണ് മത്സരാർഥിയായി കണക്കാക്കുന്നതെന്ന് ബിഗ് ബോസ് ആവർത്തിച്ചു അറിയിച്ചിരുന്നുവെന്നും തന്റെ ടീമിലെ പാഷാണം ഷാജിയുടെ കാൽ വരയിലെത്തുന്നത് മുകളിലിരുന്ന താൻ കണ്ടിരുന്നുവെന്നും ആര്യ പറഞ്ഞു. പക്ഷെ ഭൂരിപക്ഷ തീരുമാനപ്രകാരം വിജയിയായി തെരഞ്ഞെടുത്തത് രജിത്തിനെയായിരുന്നു. നിയമത്തിൽ സംശയം വന്നപ്പോൾ വീണ്ടും ടാസ്ക് ഫയലെടുത്ത് പരിശോധിച്ചെന്നും ആര്യ പറഞ്ഞു. ഇക്കാര്യത്തിൽ നീതിപൂർവ്വമായല്ല തീരുമാനമെടുത്തതെന്ന് തോന്നിയതു കൊണ്ടാണ് താൻ അങ്ങനെ പറഞ്ഞതെന്നും ആര്യ വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ കാര്യമൊക്കെ പറഞ്ഞ് വിഷമിച്ച ആര്യയ്ക്ക് ഇക്കാര്യത്തിൽ പ്രശ്നമുണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ തന്റെ ക്യാപ്റ്റൻസി സ്ഥാനം കൊടുക്കാൻ തയ്യാറാണെന്ന് രജിത് പറഞ്ഞത്. എന്നാൽ രജിത്തിന്റെ ഈ തീരുമാനത്തെ മോഹൻലാൽ വിമർശിക്കുകയായിരുന്നു. തനിക്ക് ക്യാപ്റ്റൻ സ്ഥാനം വേണ്ടെന്ന് ആര്യ പറഞ്ഞിട്ടുണ്ടെന്നും ആര്യയ്ക്ക് വേണ്ടെങ്കിൽ രജിത് എന്തിനാണ് ക്യാപ്റ്റൻ സ്ഥാനം കൊടുക്കുന്നതെന്നും മോഹൻലാൽ ചോദിച്ചു. ഇത് എന്തു സ്പോർട്സ്മാൻ സ്പിരിറ്റാണെന്നും മോഹൻലാൽ രജിത്തിനോടു ചോദിക്കികയായിരുന്നു.
കഴിഞ്ഞ ക്യാപ്റ്റൻസി ടാസ്ക്കിൽ നിയമം ലംഘിച്ചാണ് രജിത്ത് വിജയിച്ചതെന്ന് ആര്യ ശക്തമായി വാദിച്ചെങ്കിലും ആ കാര്യത്തിൽ ഒരു മറുപടി പറയാൻ ബിഗ്ബോസ് തയ്യാറായില്ല. ആര്യ ഇക്കാര്യം ആവർത്തിച്ച് പറഞ്ഞിട്ടും കൂടി രജിത്തിനെ തന്നെ ക്യാപ്റ്റനാക്കി പ്രഖ്യാപിക്കുന്ന രീതിയായിരുന്നു ബിഗ്ബോസ് കാണിച്ചതെന്നത് വ്യക്തമാണ്. വലിയ പ്രേക്ഷക പിന്തുണയാണ് ബിഗ് ബോസിന് കിട്ടുന്നത്. ഏഷ്യാനെറ്റ് ചാനലിന്റെ റേറ്റിംഗിന് അത് കുത്തനെ ഉയർത്തുകയാണ്. ഇന്ന് ബിഗ് ബോസിൽ എലിമിനേഷനാണ്. അതാരാകുമെന്നതാണ് ഇനി നിർണ്ണായകം.
രജിത്ത് സാർ പറഞ്ഞത് കേട്ടപ്പോൾ തന്നെ ആര്യ കരഞ്ഞുപോയി... പിന്നെ പിടിച്ചിട്ട് കിട്ടിയതുമില്ല...!
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന തിരനോട്ടം ടാസ്ക്കിൽ മത്സരാർത്ഥികളെല്ലാവരും തങ്ങളുടെ മറക്കാനാവാത്ത അനുഭവങ്ങൾ പങ്കുവെച്ചിരുന്നു. വീണയും സുജോയുമെല്ലാം അവരുടെ അനുഭവങ്ങൾ പങ്കുവെച്ച് മത്സരാർത്ഥികളെ ചിരിപ്പിച്ചിരുന്നു. എന്നാൽ ഇതിനിടയിൽ പ്രേക്ഷകരെയും മത്സരാർത്ഥികളെയും കരയിപ്പിച്ചത് രജിത്ത് സാറിന്റെ അനുഭവമായിരുന്നു. രജിത്ത് സാറിന്റെ ശത്രുക്കളിൽപ്പെടുന്ന ആര്യയെപോലും കരയിപ്പിച്ച അനുഭവമാണ് ഇപ്പോൾ എല്ലാവരും ചർച്ചചെയ്യുന്നത്.
തിരനോട്ടം ടാസ്ക്കിൽ മത്സരാർത്ഥികൾ മറ്റുള്ളവർക്ക് രസകരമാകും വിധം അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായ അനുഭവം പറഞ്ഞത് രജിത്തായിരുന്നു. തിരികെ പോകാൻ ആഗ്രഹിക്കുന്ന ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷം പറയാനാണ് ഡോ. രജിത്ത് കുമാറിന് കിട്ടിയ ചീട്ട്. അങ്ങനെ തിരിച്ച് പോകാൻ ആഗ്രഹിക്കുന്ന നിമിഷത്തെക്കുറിച്ച് രജിത്ത് പറഞ്ഞപ്പോഴാണ് ബിഗ്ബോസ് ഹൗസിലെ മത്സരാർത്ഥികളുടെയും കണ്ണ് നിറച്ചത്. സ്വന്തം അമ്മയെക്കുറിച്ചാണ് രജിത്ത് സാർ പറഞ്ഞത്. അമ്മ മരിക്കാനിടയായ കാര്യങ്ങൾ ഓരോന്നായി പറഞ്ഞപ്പോൾ രജിത്ത് സാറിന്റെ കണ്ണുകൾ നിറയുകയും വാക്കുകൾ ഇടറുകയും ചെയ്തു. താൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ അമ്മ മരിക്കില്ലെന്നായിരുന്നു രജിത്തണ്ണൻ പറഞ്ഞത്. മാത്രമല്ല താൻ പറയുന്നതൊന്നും അമ്മ കേട്ടിരുന്നില്ലെന്നും പറഞ്ഞായിരുന്നു സാറിന്റെ സംസാരം. എന്നാൽ പെട്ടെന്നു തന്നെ വിഷമം സഹിക്കാനാകാതെ കരയുകയായിരുന്നു അദ്ദേഹം. രജിത്ത് സാർ കരയരുതെന്നെല്ലാം ഒപ്പമുള്ള മത്സരാർത്ഥികൾ പറയുന്നുണ്ടായിരുന്നു. മാത്രമല്ല രഘുവും പാഷാണം ഷാജിയും തങ്ങളുടെ സീറ്റുകളിൽ നിന്നും എഴുന്നേറ്റ് ചെന്ന് രജിത്ത് സാറിനെ സമാധാനിപ്പിക്കുകയായിരുന്നു.
എന്റെ ജീവിതം എന്റെ അമ്മയ്ക്ക് വേണ്ടിയുള്ളതാണെന്ന് രജിത്ത് നേരത്തെ പറഞ്ഞിരുന്നതാണ്. ആ അമ്മയെക്കുരിച്ച് തന്നെയാണ് രജിത്ത് പറഞ്ഞത്. എന്റെ അമ്മ ഇട്ടിരുന്ന കരിമ്പനടിച്ച അടിപാവാടകളെ ഞാൻ കണ്ടിട്ടുള്ളു. കപ്പലിൽ ഒരു പ്രാവശ്യം കൊണ്ട് പോകണമെന്നുള്ളത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും രജിത്ത് ടാസ്ക്കിൽ പറഞ്ഞു. അനുസരിക്കില്ല എന്നത് മാത്രമായിരുന്നു അമ്മയുടെ പ്രശ്നം. എനിക്ക് തിരിച്ച് അമ്മയുടെ അടുത്തേക്ക് പോകണമെന്നും രജിത്ത് പറഞ്ഞപ്പോൾ കേട്ടുനിന്നവരെല്ലാം കരയുകയായിരുന്നു. തുടർന്ന് അമ്മയെ സ്വപ്നം കണ്ടതിനെക്കുറിച്ച് തന്റെ ഗ്രൂപ്പിലുള്ളവരോട് രജിത്ത് പറഞ്ഞു. മാത്രമല്ല അമ്മ ഇന്നലെ എന്റെ സ്വപ്നത്തിൽ വന്നിരുന്നു. എന്നെ തലോടി, നല്ല സുഖമായി ഉറങ്ങിയെന്നും.
അമ്മ മരിച്ചിട്ട് പത്ത് മാസമാകുന്നു. 2019 ആണോ 2020 ആണോ എന്നും പോലും തിരിച്ചറിയാൻ എനിക്ക് ഇപ്പോൾ പറ്റുന്നില്ല. അമ്മയുടെ കാര്യത്തിലേക്ക് എത്തിയാൽ എന്റെ കൺട്രോള് വിട്ടുപോകും എന്നെല്ലാം രജിത്ത് പറഞ്ഞു. എന്നാൽ ഇതെല്ലാം പറഞ്ഞതിന് ശേഷം ലോകം ഇടിഞ്ഞു വീണാലും ഞാൻ തകരില്ലെന്ന് രജിത്ത് പറഞ്ഞു. ഞാൻ ഡബിൾ സ്ട്രോംഗാണ്. ട്രിപ്പിൾ സ്ട്രോംഗാണ്. പക്ഷേ അമ്മയുടെ കാര്യത്തിൽ ഞാൻ തകരും. അമ്മയുടെ കാര്യത്തിലേക്ക് എത്തുമ്പോൾ ഞാൻ ഫ്ളാറ്റ് ആകും. അതുകൊണ്ടല്ലേ ഓരോ സ്ത്രീകളുടെ കരിച്ചിലിലിൽ ഓരോ അമ്മമാരുടെ കരച്ചിലിൽ വീണുപോകുന്നതെന്നും രജിത്ത് പറയുകയുണ്ടായി.
രജിത്ത് സാറുമായി എപ്പോഴും പ്രശ്നമുണ്ടാക്കുന്ന അല്ലെങ്കിൽ രജിത്ത് സാറിന്റെ ശത്രുക്കളിലൊരാളാണെന്ന് പ്രേക്ഷകർ പറയുന്ന ആളാണ് ആര്യ. ആ ആര്യയെ വരെ രജിത്ത് സാറിന്റെ വാക്കുകൾ കരയിപ്പിച്ചു. ഏറെ വികാരാധീനനായി നിൽക്കുന്ന സാറിനെ കണ്ട എല്ലാവർക്കും ഒരുപോലെ വിഷമമായി. അതവരുടെ മുഖത്ത് വ്യക്തവുമായിരുന്നു. എന്തായാലും കണ്ണ് നിറഞ്ഞ് നിൽക്കുന്ന രജിത്ത് സാറും, സാറിന്റെ അനുഭവങ്ങളുമെല്ലാം സാറിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്..
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്