Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടും; അവശതകളും കഷ്ടപ്പാടും വിവരിച്ച് പണം കൈക്കലാക്കും; വഴുതിപ്പോകുന്നവരെ വലയിലാക്കുന്നത് വേണ്ടതെല്ലാം നൽകാമെന്ന് വിശ്വസിപ്പിച്ചും; കൂടി കാഴ്ചയ്ക്ക് സ്ഥലവും സമയവും നിശ്ചയിക്കുന്ന സുഹൃത്ത് ഉബൈസിനേയും കുട്ടി മൂന്നാർ പൊലീസ്; പെൺകണിയിൽ വൈറ്റില സ്വദേശിനി മീന ഇരയെ കുടുക്കുന്നത് ഈ കൂട്ടുകാരന്റെ സഹായത്താൽ; മൂന്നാർ ഹണിട്രാപ്പിലെ പ്രധാനി അകത്താകുമ്പോൾ

സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടും; അവശതകളും കഷ്ടപ്പാടും വിവരിച്ച് പണം കൈക്കലാക്കും; വഴുതിപ്പോകുന്നവരെ വലയിലാക്കുന്നത് വേണ്ടതെല്ലാം നൽകാമെന്ന് വിശ്വസിപ്പിച്ചും; കൂടി കാഴ്ചയ്ക്ക് സ്ഥലവും സമയവും നിശ്ചയിക്കുന്ന സുഹൃത്ത് ഉബൈസിനേയും കുട്ടി മൂന്നാർ പൊലീസ്; പെൺകണിയിൽ വൈറ്റില സ്വദേശിനി മീന ഇരയെ കുടുക്കുന്നത് ഈ കൂട്ടുകാരന്റെ സഹായത്താൽ; മൂന്നാർ ഹണിട്രാപ്പിലെ പ്രധാനി അകത്താകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടും. അവശതകളും കഷ്ടപ്പാടും വിവരിച്ച് പണം കൈക്കലാക്കും. വഴുതിപ്പോകുന്നവരെ വലയിലാക്കുന്നത് വേണ്ടതെല്ലാം നൽകാമെന്ന് വിശ്വസിപ്പിച്ചും. കൂടി കാഴ്ചയ്ക്ക് സ്ഥലവും സമയവും നിശ്ചയിക്കുന്നത് സുഹൃത്തും. ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയതിന് അറസ്റ്റിലായ വൈറ്റില സ്വദേശിനി മീനയുടെ സഹായിയും പൊലീസ് പിടിയിൽ.

യുവതിയുടെ നേതൃത്വത്തിൽ വ്യാപാരിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച് മർദിച്ച് പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ ഒളിവിൽ ക്കഴിഞ്ഞ രണ്ടാംപ്രതിയെയാണ് അറസ്റ്റു ചെയ്തത്. തൃശ്ശൂർ മണ്ണുത്തി സ്വദേശി യു.ഉബൈസാണ്(24) അറസ്റ്റിലായത്. സംഭവത്തിൽ പ്രധാനപ്രതി വൈറ്റില സ്വദേശിനി പൂത്തനാപ്പള്ളി മീന(32)യെയും കൂട്ടുപ്രതികളായ മൂന്നാർ സ്വദേശികളും ടൂറിസ്റ്റ് ഗൈഡുമാരുമായ നാലുപേരെയും നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഒരാൾ ഇപ്പോഴും ഒളിവിലാണ്.

2019 മെയ്‌ 28-നായിരുന്നു സംഭവം. കൊച്ചി പച്ചാളം സ്വദേശി കെ.ഷാജിയും അറസ്റ്റിലായ യുവതിയും മൂന്നാർ കോളനിയിലെ ലോഡ്ജിൽ മുറിയെടുത്തു. ഉടനെ രണ്ടുപേരെത്തി, സഹോദരിയെ തട്ടിക്കൊണ്ടുവന്നെന്നാരോപിച്ച് മുറിയുടെ വാതിൽ തകർത്ത് അകത്തുകടന്നു. ഈസമയം പുറത്തുനിന്ന മൂന്നാർ സ്വദേശികളായ നാലുപേരും ഉള്ളിൽക്കടന്ന് ഷാജിയെ മർദിക്കുകയായിരുന്നു. കഴുത്തിലുണ്ടായിരുന്ന മാലയും പണവും എ.ടി.എം. കാർഡും തട്ടിയെടുത്ത് കടന്നു. ഈ എ.ടി.എം. കാർഡുപയോഗിച്ച് സംഘം പിന്നീട് 20,000 രൂപ പിൻവലിച്ചു.

സംഭവത്തിനുശേഷം ഷാജി, യുവതിയോടൊപ്പമെത്തി മൂന്നാർ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ്, തട്ടിപ്പ് ആസൂത്രണംചെയ്തത് യുവതിയാണെന്ന് കണ്ടെത്തിയത്. മീന ഇതുവരെ എത്രപേരെ കബളിപ്പിച്ചിട്ടുണ്ടെന്ന കാര്യത്തിൽ ഇനിയും കൃത്യമായ വിവരം പുറത്തുവന്നിട്ടിവന്നിട്ടില്ല. പണം നഷ്ടപ്പെട്ടവർ നാണക്കേടോർത്ത് പരാതിയുമായി എത്താത്തതാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

പണം തട്ടുന്നതിന് മീനയ്ക്ക് പിന്നിൽ നിരവധി പേരടങ്ങുന്ന സംഘം പ്രവർത്തിച്ചിരുന്നു. കിട്ടുന്ന പണം ഇവർ പങ്കിട്ടെടുത്തിരുന്നെന്നും തട്ടിപ്പ് ആസുത്രണം ചെയ്തത് ഉബൈസാണെന്നും സൂചന ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇയാളുടെ അറസ്റ്റ് അന്വേഷണത്തിൽ നിർണ്ണായകമാകും.വ്യാപാരിയെ മൂന്നാറിലെ ലോഡ്ജിലെത്തിച്ച് മർദിച്ച് പണവും ആഭരണങ്ങളും തട്ടിയെടുത്തെന്ന കേസിൽ ഗൈഡുകളാണ് ആദ്യം പിടിയിലായത്. ഇവരിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മീനയെ പൊക്കിയത്.

കൊച്ചി പച്ചാളം സ്വദേശിയും വ്യാപാരിയുമായ കെ.ഷാജിയെ പ്രലോഭിപ്പിച്ച് മൂന്നാറിലെത്തിച്ചായിരുന്നു പണം തട്ടൽ.ഇയാളും അറസ്റ്റിലായ യുവതിയും മൂന്നാർ കോളനിയിലെ ലോഡ്ജിൽ മുറിയെടുത്തു. തങ്ങളുടെ സഹോദരിയെ ഷാജി തട്ടിക്കൊണ്ടുവന്നതാണെന്നാരോപിച്ച്, മുറിയുടെ വാതിൽ തകർത്ത് രണ്ടുപേർ അകത്ത് കടന്നു. ഈസമയം പുറത്ത് നിന്നിരുന്ന മൂന്നാർ സ്വദേശികളായ നാലുപേരുംകൂടി ഉള്ളിൽ കടന്ന് ഷാജിയെ മർദിച്ചു.

പണവും എ.ടി.എം. കാർഡും കഴുത്തിലുണ്ടായിരുന്ന മാലയും തട്ടിയെടുത്ത് ആറുപേരും കടന്നു. എ.ടി.എം. കാർഡുപയോഗിച്ച് സംഘം പിന്നീട് 20,000 രൂപയും എടുത്തുവെന്നാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP