Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തീവണ്ടി പാളത്തിൽ എടുത്ത് വച്ചത് കൂറ്റൻ മരകഷ്ണങ്ങൾ; പാലരുവി എക്സ്‌പ്രസിനെ മറിച്ചിടാൻ നടന്നത് ബോധപൂർവ്വമായ നീക്കം; തിരുന്നൽവേലിയിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന തീവണ്ടി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വൻ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിൽ റെയിൽവേ; ആലപ്പുഴയിലെ രണ്ട് അട്ടിമറി ശ്രമങ്ങൾക്ക് പിന്നാലെ കൊല്ലത്തിന് അടുത്ത് ചീരൻകാവിലും ഗൂഢാലോചന; സംശയിക്കുന്നത് പൗരത്വ ഭേദഗതി നിയമത്തിലെ പ്രതിഷേധക്കാരെ; കേരളത്തെ ഞെട്ടിച്ച് വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം

തീവണ്ടി പാളത്തിൽ എടുത്ത് വച്ചത് കൂറ്റൻ മരകഷ്ണങ്ങൾ; പാലരുവി എക്സ്‌പ്രസിനെ മറിച്ചിടാൻ നടന്നത് ബോധപൂർവ്വമായ നീക്കം; തിരുന്നൽവേലിയിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന തീവണ്ടി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വൻ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിൽ റെയിൽവേ; ആലപ്പുഴയിലെ രണ്ട് അട്ടിമറി ശ്രമങ്ങൾക്ക് പിന്നാലെ കൊല്ലത്തിന് അടുത്ത് ചീരൻകാവിലും ഗൂഢാലോചന; സംശയിക്കുന്നത് പൗരത്വ ഭേദഗതി നിയമത്തിലെ പ്രതിഷേധക്കാരെ; കേരളത്തെ ഞെട്ടിച്ച് വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കേരളത്തിൽ വീണ്ടും ട്രയിൻ അട്ടിമറി ശ്രമം. പാലരുവി എക്സ്‌പ്രസിനെ മറിച്ചിടാനായിരുന്നു ശ്രമം. ഭാഗ്യം കൊണ്ട് വലിയ ദുരന്തം ഒഴിവായി. പാളത്തിലേക്ക് വലിയ മരക്കഷ്ണം എടുത്തു വച്ചായിരുന്നു ട്രെയിൻ മറിക്കാനുള്ള ശ്രമം. കുണ്ടറയ്ക്ക് അടുത്ത് ചീരൻകാവിന് സമീപം പുലർച്ചെ 3.55നായിരുന്നു അപകടമുണ്ടാക്കാനുള്ള ശ്രമം നടന്നത്. ദിവസവും പുലർച്ചെ 3.25 ന് പുനലൂരിൽ നിന്നും പുറപ്പെടുന്ന ട്രെയിനിനെ അപകടത്തിലാക്കാനായിരുന്നു ശ്രമം.

ആലപ്പുഴയിൽ സമാനമായ രണ്ട് അട്ടിമറി ശ്രമങ്ങൾ നടന്നിരുന്നു. റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് കട്ടി എടുത്തു വയ്ക്കുകയായിരുന്നു അന്ന് രണ്ട് അവസരത്തിലും ചെയ്തത്. അന്ന് ഇതിനെ തട്ടിയിട്ട് ട്രെയിൻ മുമ്പോട്ട് പോവുകയായിരുന്നു. അതുകൊണ്ട് ദുരന്തം ഒഴിവാക്കി. രണ്ടു മൂന്ന് പേർ ചേർന്ന് എടുത്തു വച്ചാലെ ഇത്തരം കട്ടികൾ പാളത്തിൽ സ്ഥാപിക്കാനാകൂ. അതുകൊണ്ട് തന്നെ ഇതൊരു അട്ടിമറി ശ്രമമാണെന്ന വിലയിരുത്തൽ സജീവമായിരുന്നു. ഇതിന് സമാനമാണ് ഇന്ന് പുലർച്ചെ പാലരുവി എക്സ്‌പ്രസിന് നേരെയുണ്ടായതും. ആറ്റുകാൽ പൊങ്കാലയ്ക്ക് തലേദിവസമുള്ള ഈ അട്ടിമറി ശ്രമത്തിൽ റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുണ്ടറ-കൊല്ലം ഭാഗത്ത് തീവണ്ടി വേഗത കുറച്ചാണ് ഓടാറുള്ളത്. അതുകൊണ്ട് എഞ്ചിൻ ഡ്രൈവറുടെ ശ്രദ്ധയിൽ കുറകെ വച്ചിരുന്ന തടി ശ്രദ്ധയിൽ പെടുകയായിരുന്നു. അതുകൊണ്ടാണ് അപകടം ഒഴിവായത്.

ആലപ്പുഴയിൽ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന തീവണ്ടിക്ക് നേരെയായിരുന്നു അട്ടിമറി ശ്രമമുണ്ടായത്. അതിന്റെ അന്വേഷണത്തിൽ തുമ്പൊന്നും കിട്ടിയില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന തീവ്ര സ്വഭാവമുള്ള സംഘടനകൾ തീവണ്ടി അപകടത്തിന് ശ്രമിക്കുന്നതായി ഇന്റലിജൻസും റിപ്പോർട്ട് ചെയ്തിരുന്നു. മുമ്പ് സമാനമായ അട്ടിമറി ശ്രമങ്ങൾ മലബാറിൽ ഉണ്ടായിട്ടുണ്ട്. അതിലൊന്നും ഒരു പ്രതി പോലും പിടിയിലായില്ല. ഇരുട്ടിന്റെ മറവിൽ തീവണ്ടി അപകടമുണ്ടാക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾക്ക് കാരണവും ഇത് തന്നെയാണ്.

തിരുന്നൽവേലിയിൽ നിന്ന് പാലക്കാട്ടേക്കുള്ള ദിവസ തീവണ്ടിയാണ് പാലരുവി എക്സ്‌പ്രസ്. രാത്രിയിൽ യാത്ര തുടങ്ങുന്ന തീവണ്ടി അടുത്ത ദിവസം രാവിലെ ഉച്ചയോടെ പാലക്കാട്ടെത്തും. പുലർച്ച 3.42ന് കൊട്ടാരക്കര എത്തുന്ന തീവണ്ടി കൊല്ലത്തേക്കുള്ള യാത്ര വഴിയിലായിരുന്നു. ഇതിനിടെയാണ് പാളത്തിലെ അട്ടിമറി ശ്രമം ശ്രദ്ധയിൽപ്പെട്ടത്. വലിയ ദുരന്തമാണ് ഒഴിവാകുന്നത്. ആറ്റുകാൽ പൊങ്കാലയ്ക്ക് തിരുവനന്തപുരത്തേക്ക് വരാനുള്ള നിരവധി ആളുകളും ഈ തീവണ്ടിയിൽ ഉണ്ടായിരുന്നു. കൊല്ലത്ത് ഇറങ്ങി തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ഇവരുടെ ലക്ഷ്യം. നല്ല തിരക്കുള്ള തീവണ്ടിയെയാണ് മറിച്ചിടാനുള്ള ശ്രമം ഉണ്ടായിരിക്കുന്നത്.

2019 ഡിസംബറിൽ അയനിക്കാട് പെട്രോൾപമ്പിനു പിൻഭാഗത്തുള്ള റെയിൽപ്പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് തീവണ്ടി മറിക്കാനാണെന്നായിരുന്നു വിലയിരുത്തൽ. പാളത്തിൽ 50 മീറ്ററോളം ദൂരത്താണ് കരിങ്കൽ കഷണങ്ങൾ നിരത്തിവെച്ചത്. ഇവിടെത്തന്നെ കോൺക്രീറ്റ് സ്ലീപ്പറും പാളവുമായി ബന്ധിപ്പിക്കുന്ന ക്ലിപ്പുകൾ അഴിഞ്ഞുമാറിയ നിലയിൽ കണ്ടെത്തി. ഇത്തരത്തിലുള്ള 20 എണ്ണമുണ്ടായിരുന്നു. കല്ലുവെച്ച പാളത്തിന്റെ മറുവശത്തുള്ള പാളത്തിലെ ക്ലിപ്പുകളാണിവ. സാധാരണ തീവണ്ടി കടന്നുപോയാലും ഗ്രീസ് ഇട്ടാലും ഇങ്ങനെ സംഭവിക്കുമെങ്കിലും മറ്റുഭാഗങ്ങളിൽ ഇങ്ങനെ ഉണ്ടാവാത്തതാണ് അട്ടിമറി സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്. പാളത്തിൽ കല്ലുകണ്ട സ്ഥലത്ത് പാളത്തിനു സമീപത്തായി വീടുകളില്ല. ഇതും സംശയങ്ങൾക്ക് ഇടനൽകുന്നു.മംഗലാപുരത്തേക്ക് പരശുറാം എക്സ്‌പ്രസാണ് കടന്നുപോയത്. വണ്ടി കടന്നുപോയപ്പോൾ അസ്വാഭാവികത അനുഭവപ്പെട്ടെന്ന എൻജിൻ ഡ്രൈവറുെട പരാതി അറിയിച്ചു. ഇതോടെയാണ് പരിശോധന നടത്തിയത്.

തീവണ്ടി വടകര നിർത്തിയപ്പോൾ എൻജിൻ ഡ്രൈവർ സ്റ്റേഷൻ സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകി. തുടർന്ന് തിക്കോടി ബ്ലോക്ക് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് ഈ സ്ഥലത്ത് തീവണ്ടികൾ വേഗംകുറച്ചു പോകാൻ നിർദ്ദേശം നൽകി. രാത്രി തന്നെ കൊയിലാണ്ടിയിൽ നിന്ന് സീനിയർ സെക്ഷൻ എൻജിനിയറുടെയും വടകരയിൽനിന്ന് ആർ.പി.എഫും പയ്യോളി പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിലാണ്, പാളത്തിൽ കല്ലുകൾവെച്ചതായി കണ്ടത്. ഈ പരിശോധനയ്ക്കുശേഷം കുഴപ്പം പരിഹരിച്ചാണ് തീവണ്ടികൾക്ക് വേഗത കൂട്ടിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ക്ളിപ്പുകൾ അഴിഞ്ഞനിലയിൽ കണ്ടെത്തിയത്. ആർ.പി.സി.എഫ്. വിഭാഗവും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തി. എന്നാൽ ആരേയും പിടികൂടിയില്ല.

വടക്കൻ കേരളത്തിൽ റെയിൽവെ സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് പരാതി നേരത്തെയും ഉയർന്നിരുന്നു. മുമ്പ് നിരവധി തവണ തീവണ്ടി അട്ടിമറിക്കാൻ നീക്കം നടന്നിട്ടും വേണ്ടത്ര ജാഗ്രത പുലർത്താൻ അധികൃതർ തയ്യാറായിട്ടില്ല. ചെറുവത്തൂരിനും മംഗളൂരുവിനും ഇടയിലാണ് നിരവധി തവണ തീവണ്ടി അട്ടിമറി ശ്രമം നടന്നത്. മഞ്ചേശ്വരത്തിനും കാസർഗോഡിനുമിടയിൽ മാത്രം 4 തവണ ഇത്തരത്തിൽ നീക്കം 2016ൽ നടന്നു. മഞ്ചേശ്വരത്ത് പാളത്തിൽ മൈൽ കുറ്റിയും കൂറ്റൻ കല്ലുകളുമിട്ടാണ് തീവണ്ടി അട്ടിമറിക്കാൻ പദ്ധതിയിട്ടത്. ഇത്തരം വാർത്തകളും വിവാദങ്ങളും കാരണം മലബാറിൽ റെയിൽവേ സുരക്ഷ കർശനമാക്കി. ഇതോടെയാണ് തിരുവനന്തപുരത്തിനും ആലപ്പുഴയ്ക്കും ഇടയിലേക്ക് അട്ടിമറി ശ്രമങ്ങൾ നടക്കുന്നത്.

തീവണ്ടി അട്ടിമറിയിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക് ബന്ധമുള്ളതായി ഇന്റജിലൻസ് വകുപ്പ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ഉന്നതതല യോഗം ചേർന്നിരുന്നുവെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. മലബാറിൽ കുമ്പളയ്ക്കടുത്ത് റെയിൽവെ ട്രാക്കിലെ സേഫ്റ്റി പിൻ മുറിച്ച് മാറ്റിയ നിലയിൽ കണ്ടെത്തിയതും അന്ന് ചർച്ചയായിരുന്നു. പള്ളിക്കര ബേക്കലിൽ തീവണ്ടിക്കു നേരെ കല്ലേറും ഉണ്ടായി. റെയിൽവെ ട്രാക്കുകളിൽ ഏർപ്പെടുത്തിയ നിരീക്ഷണ സംവിധാനങ്ങൾ നിലച്ചതും സുരക്ഷാ വീഴ്‌ച്ചകളിലേക്കാണ് വിരൽ ചൂണ്ടിയിരുന്നു.

2016ൽ കാസർഗോഡ് കളനാടിന് സമീപം റെയിൽപ്പാളം മുറിച്ച് മാറ്റിയ നിലയിൽ കണ്ടെത്തിയത് രാവിലെ മാവേലി എക്സ്‌പ്രസ് കടന്ന് പോകുന്നതിന് തൊട്ട് മുമ്പായിരുന്നു. പാലം മുറിച്ചുമാറ്റിയത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളാണ് ഇത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP