Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദ്യാർത്ഥികളെ മർദിച്ച് അവശരാക്കി കർണപുടം തകർക്കുന്ന ഏമാൻ! വസ്തു ഇടപാടുകളിലെ പരാതി പരിഹാരത്തിന് വിഹിതം പറഞ്ഞ് ഉറപ്പിച്ച് ശ്രീമോൻ'ഓപ്പറേഷൻ'; മർദ്ദിച്ചും ഭീഷിണിപ്പെടുത്തിയും മുദ്രപത്രത്തിൽ എഗ്രിമെന്റ് എഴുതിവാങ്ങി ഇഷ്ടക്കാർക്ക് നൽകുന്ന ക്രൂരൻ; ഫ്‌ളൈറ്റ് ടിക്കറ്റ് എടുത്തു നൽകിയാൽ ഇതര സംസ്ഥാനങ്ങളിലും ഓപ്പറേഷന് തയ്യാർ; ഡൽഹിയിൽ പറന്നൈത്തി ആളെ പൊക്കിയതും വമ്പൻ ഇടപാടിന് വേണ്ടി; ഒടുവിൽ ഡിറ്റക്ടീവ് ഇൻസ്പെക്ടർ ശ്രീമോന് തച്ചങ്കരി വക സസ്‌പെൻഷൻ സമ്മാനം

വിദ്യാർത്ഥികളെ മർദിച്ച് അവശരാക്കി കർണപുടം തകർക്കുന്ന ഏമാൻ! വസ്തു ഇടപാടുകളിലെ പരാതി പരിഹാരത്തിന് വിഹിതം പറഞ്ഞ് ഉറപ്പിച്ച് ശ്രീമോൻ'ഓപ്പറേഷൻ'; മർദ്ദിച്ചും ഭീഷിണിപ്പെടുത്തിയും മുദ്രപത്രത്തിൽ എഗ്രിമെന്റ് എഴുതിവാങ്ങി ഇഷ്ടക്കാർക്ക് നൽകുന്ന ക്രൂരൻ; ഫ്‌ളൈറ്റ് ടിക്കറ്റ് എടുത്തു നൽകിയാൽ ഇതര സംസ്ഥാനങ്ങളിലും ഓപ്പറേഷന് തയ്യാർ; ഡൽഹിയിൽ പറന്നൈത്തി ആളെ പൊക്കിയതും വമ്പൻ ഇടപാടിന് വേണ്ടി; ഒടുവിൽ ഡിറ്റക്ടീവ് ഇൻസ്പെക്ടർ ശ്രീമോന് തച്ചങ്കരി വക സസ്‌പെൻഷൻ സമ്മാനം

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: കോട്ടയം ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ എൻ.ജി.ശ്രീമോനെ സസ്പെൻഡ് ചെയ്തത് ഹൈക്കോടതി ഇടപെടലിനെ തുടർന്ന്. ശ്രീമോനെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശത്തെത്തുടർന്നാണ് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ ജെ.തച്ചങ്കരിയുടെ നടപടി. തൊടുപുഴ സിഐ. ആയിരുന്ന സമയത്ത് ശ്രീമോന് എതിരേ ഉയർന്ന 18 പരാതികളിൽ കഴമ്പുണ്ടെന്ന വിജിലൻസ് ഐ.ജി.യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

2016 ജൂലായ് മുതൽ 2018 ഒക്ടോബർവരെയാണ് ശ്രീമോൻ തൊടുപുഴ സിഐ. ആയിരുന്നത്. ഇക്കാലയളവിൽ സിവിൽ തർക്കത്തിൽ അന്യായമായി ഇടപെട്ട് ശ്രീമോൻ ഉപദ്രവിച്ചെന്ന് ആരോപിച്ച് ഉടുമ്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കി ഹർജി നൽകിയിരുന്നു. ഇതിനൊപ്പം, ശ്രീമോനെതിരേയുള്ള എല്ലാ പരാതികളും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിജിലൻസ് ഐ.ജി. എച്ച്.വെങ്കിടേഷിനെ കോടതി നിയോഗിച്ചു. തൊടുപുഴ സിഐ. ആയിരുന്നപ്പോൾ ശ്രീമോനെതിരേ മുപ്പതോളം പരാതികളുണ്ടെന്നും ഇതിൽ 18 എണ്ണത്തിൽ കഴമ്പുണ്ടെന്നും ഐ.ജി. റിപ്പോർട്ട് നൽകി. ഈ സാഹചര്യത്തിലാണ് നടപടിക്ക് ഹൈക്കോടതി ഉത്തരവുവന്നത്. വിദ്യാർത്ഥികൾ ഉൾെപ്പടെയുള്ളവരെ മർദിച്ച് അവശരാക്കിയെന്നും ഒരാളുടെ കർണപുടം തകർത്തെന്നും പരാതിയുണ്ടായിരുന്നു.

ഉടുമ്പന്നൂർ സ്വദേശിയായ വിജോ സ്‌കറിയയുമായി പങ്കുചേർന്ന് താൻ 2007 മുതൽ 2012 വരെ ബിസിനസ് നടത്തിയിരുന്നെന്നും അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ബിസിനസ് അവസാനിപ്പിച്ചുവെന്നും ഇനിയും കണക്കുകൾ തീർപ്പാക്കിയിട്ടില്ലന്നും ഈ സാഹചര്യത്തിൽ വിജോയുടെ പ്രേരണയിൽ തൊടുപുഴ സിഐ എൻ ജി ശ്രീമോൻ ഭീഷണിപ്പെടുത്തുന്നു എന്നുമായിരുന്നു ബേബിച്ചൻ വർക്കിയുടെ പരാതി. ഈ ഹരജിയിൽ ഡിജിപി, ആഭ്യന്തര വകുപ്പ് സെക്രട്ടറി എന്നിവരെ ഹൈക്കോടതി നേരത്തെ കക്ഷി ചേർത്തിരുന്നു. ഹർജി പരിഗണനയ്‌ക്കെടുത്തപ്പോൾ രണ്ട് പരാതികൾ മാത്രമേ ശ്രീമോനെതിരെ തന്റെ അറിവിൽപ്പെട്ടിട്ടുള്ളു എന്ന് കൊച്ചി റെയിഞ്ച് എസ്‌പി വിജയ് സാഖറെ സത്യവാംങ് മൂലം വഴി കോടതിയെ ധരിപ്പിച്ചു.

ഈയവസരത്തിൽ ശ്രീമോനെതിരെ പലരുടേതായി 11ലധികം പരാതികൾ ഉണ്ടെന്ന് ബേബിച്ചൻ വർക്കിയുടെ അഭിഭാഷകൻ അഡ്വ. തോമസ് ആനക്കല്ലുങ്കൽ കോടതിയെ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട രേഖകളും ചെക്കു കേസിൽ ആരോപണ വിധേയനായ ഒരാളെ തൊടുപുഴ കോടതി അങ്കണത്തിൽ നിന്നും ബലം പ്രയോഗിച്ച് ശ്രീമോൻ അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യവും കോടതിയിൽ സമർപ്പിച്ചു. അറസ്റ്റ് വിഷയത്തിൽ പ്രതിയുടെ അഭിഭാഷകർ ചീഫ് ജസ്റ്റീസിന് പരാതി നൽകിയിട്ടുണ്ടെന്നും അഡ്വ.തോമസ് ചൂണ്ടിക്കാട്ടി.ഐ.ജി ഹൈക്കോടതിയിൽ നൽകിയ മറുപടിയിൽ ഉൾപ്പെടാത്ത പല പരാതികളും ശ്രീമോനെതിരെ ഇപ്പോഴും ഐ.ജി ഓഫീസിൽ നിലനിൽക്കുന്നുണ്ടെന്നും കാണിച്ചുകൊണ്ടുള്ള രേഖകളും അഡ്വ.തോമസ് കോടതിയിൽ സമർപ്പിച്ചു.

വസ്തു ഇടപാടുമായി ബന്ധപ്പെട്ട പരാതികൾ പൊലീസ് സ്റ്റേഷനുകളിൽ കൈകാര്യം ചെയ്യേണ്ടെന്ന് കോടതി നിർദ്ദേശമുണ്ടെങ്കിലും സി ഐ ശ്രീമോൻ ഇത് കാര്യമാക്കാറില്ലന്നും കമ്മീഷൻ വ്യവസ്ഥയിൽ ഇത്തരം പരാതികൾ തന്റെ ഓഫീസിൽ പരിഹരിക്കുക ഇദ്ദേഹത്തിന്റെ പതിവായിരുന്നെന്നുമാണ് പരക്കെ ഉയർന്ന ആക്ഷേപം. ഇടപാട് തുകയിൽ തന്റെ വിഹിതം പറഞ്ഞ് ഉറപ്പിച്ച ശേഷമാവും ശ്രീമോൻ'ഓപ്പറേഷൻ' പ്ലാൻ ചെയ്യുക എന്നും മർദ്ദിച്ചും ഭീഷിണിപ്പെടുത്തിയും മുദ്രപത്രത്തിൽ എഗ്രിമെന്റ് എഴുതിവാങ്ങി വാദിക്ക് നൽകുകയാണ് ആദ്യഘട്ടത്തിലെ പ്രധാന ദൗത്യമെന്നുമാണ് പുറത്ത് പ്രചരിക്കുന്ന വിവരം.

ആവശ്യക്കാർ ഫ്‌ളൈറ്റ് ടിക്കറ്റ് എടുത്തുനൽകിയാൽ ഇതരസംസ്ഥാനങ്ങളിൽ നിന്നുപോലും ഇത്തരം കേസുകളിലെ പ്രതികളെ പൊക്കുന്നതിൽ ഈ സി ഐ താൽപര്യക്കാരനാണെന്നും അടുത്തിടെ ഡൽഹിയിൽ പറന്നൈത്തി ഒരാളെ സി ഐ പൊക്കിയിരുന്നെന്നും മറ്റുമുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് ഇപ്പോൾ സസ്‌പെൻഷൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP