ഗുരുവിന്റെ മകനെ മലർത്തിയടിച്ച ശിഷ്യൻ ശിഷ്യൻ! ആജാനുബാഹുവായ സരസ ഹൃദയൻ; ആകാരത്തിൽ കേരളകിസിഞ്ചർ ബേബി ജോണിന്റെ തലയെടുപ്പുള്ള അദ്ദേഹത്തിന്റെ ഉത്തമശിഷ്യൻ; ആർ എസ് പി പിളർന്നപ്പോൾ ഗുരുവിന് താങ്ങും തണലുമായ മദ്യ വ്യവസായി; മദ്യനയത്തിൽ ഉടക്കി ഉമ്മൻ ചാണ്ടിയേയും സുധീരനേയും വെല്ലുവിളിച്ചെത്തിയത് അരവിന്ദാക്ഷന്റെ സിഎംപിയിൽ; പിണറായിയുടെ എല്ലാ വേദികളിലും ഇരിപ്പിടം കിട്ടിയ സുഹൃത്ത്; വിടവാങ്ങുന്നത് ഓണാട്ടുകര അടക്കിവാണ രാഷ്ട്രീയക്കാരനായ മദ്യരാജാവ്; ചവറ വിജയൻ പിള്ള ഇനി ഓർമ്മ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഗുരുവിന്റെ മകനെ മലർത്തിയിച്ച ശിഷ്യൻ, രാഷ്ട്രീയനേതാവ്, ഓണാട്ടുകര അടക്കവാണ മദ്യരാജാവ്, ചവറയുടെ ശബ്ദം എന്നിങ്ങനെ പോകുന്നു ചവറ വിജയൻപിള്ള എന്ന നേതാവിന്റെ വിശേഷണങ്ങൾ. ചവറയുടെ രാഷ്ട്രീയം നിർണയിച്ച പൊതുജീവിതമായിരുന്നു വിജയൻപിള്ളയ്ക്ക്.
ആജാനുബാഹുവായ മനുഷ്യൻ.. നീളൻ കയ്യുള്ള വെള്ള ജുബയും മുണ്ടും വേഷം. ആകാരത്തിൽ കേരളകിസിഞ്ചർ ബേബി ജോണിന്റെ തലയെടുപ്പുള്ള അദ്ദേഹത്തിന്റെ തന്നെ ഉത്തമശിഷ്യൻ. ചവറയിൽ ബേബി ജോണിന്റെ മകൻ മന്ത്രി ഷിബു ബേബിജോണിനെ വീഴ്ത്തിയ വിജയൻ പിള്ളയുടെ രാഷ്ട്രീയ ജീവിതത്തിന് ആർഎസ്പിയുടെ ഉയർച്ചയിലും താഴ്ചയിലുമുള്ള സ്ഥാനം വളരെ വലുതാണ്. ചവറിലെ ഓരോ മണൽത്തരികൾക്ക് പോലും അദ്ദേഹം സുപരിചിതനായിരുന്നു. മരണവീടായാലും വിവാഹ സത്കാരമായാലും സദാ നടന്നുകയറിച്ചെല്ലുന്ന സധാരണക്കാരൻ. ചവറക്കാരുടെ മനസിൽ വിജയൻപിള്ള എന്ന രാഷ്ട്രീക്കാരനുള്ള സ്വാധീനം അത്രത്തോളമുണ്ടായിരുന്നു.
വിജയൻ പിള്ള ഏത് ഭാഗത്താണോ ആ കക്ഷി ജയിക്കും എന്നതാണ് കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളിലെ ചവറയുടെ രാഷ്ട്രീയ ഗതിയെന്ന് കണക്കാക്കിയിരുന്നത്. രാഷ്ട്രീയ ഗുരുവിന്റെ മകനെ വീഴ്ത്തിയാണ് അദ്ദേഹം ചവറയിൽ തകർപ്പൻ വിജയം കൈവരിച്ചത്. അതായത് ബേബി ജോണിന്റെ മകൻ ഷിബു ബേബി ജോണിനെ. ചവറയുടെ പൾസ് അറിയാവുന്നതായിരുന്നു ആർ എസ് പിയുടെ കോട്ടയിൽ വിജയൻ പിള്ളയുടെ കൈമുതൽ. വിജയൻ പിള്ളയെ ചവറയിൽ സ്ഥാനാർത്ഥിയാക്കിയത് പിണറായി വിജയന്റെ തന്ത്രപരമായ നീക്കമായിരുന്നു. അങ്ങനെ എംഎൽഎയായി. കാലാവധി പൂർത്തിയാകും മുമ്പേ ചവറയുടെ പ്രിയങ്കരൻ വിടവാങ്ങുകയാണ്.
രാഷ്ട്രീയത്തിൽ ഇറങ്ങി വിജയം വരിച്ച എംഎൽഎയായിരുന്നു ചവറയുടെ ഈ പ്രിയങ്കരൻ. ആർ.സി.പിയിൽ നിന്ന് വിട്ടതോടെ സി.എംപിയിലും പിന്നീട്, സിപിഎമ്മിലേക്കും ചുവടുമാറ്റം നാടത്തി. രാഷ്ട്രീയക്കാരൻ, വ്യാപാരി എന്നി നിലകളിൽ അദ്ദേഹത്തിന്റെ നിസ്തുല സേവനം മാറ്റിവയ്ക്കാൻ കഴിയാത്തതാണ്. ചവറ മുതൽ നീണ്ടകര വരെ നീണ്ടുകിടക്കുന്ന പാർട്ടിയെന്ന പരിഹാസം ആർ.എസ്പി എന്നും കേട്ടപ്പോഴും വിജയൻപിള്ളയെന്ന ബേബി ജോണിന്റെ ശിഷ്യനെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു ആ രാഷ്ട്രീയജീവിതം.
ബേബി ജോണാണ് വിജയൻപിള്ളയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്. 45 കൊല്ലമായി പൊതുരംഗത്ത് സജീവം. 1979ൽ ചവറയിൽ പഞ്ചായത്ത് അംഗമായി. 20 കൊല്ലം പഞ്ചായത്ത് അംഗമെന്ന നിലയിൽ പ്രവർത്തിച്ചു. ബേബി ജോണിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചു. 2000-05 കാലത്ത് ജില്ലാ പഞ്ചായത്ത് അംഗമായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി. വിവിധ സംഘടകളുടെ നേതൃസ്ഥാനത്ത് നിന്ന പൊതുപ്രവർത്തന രംഗത്ത് സജീവമായി നിലകൊണ്ടു. ബാർ ഹോട്ടലുകളുടെ ഉടമയാണ് വിജയൻ പിള്ള. ഉമ്മൻ ചാണ്ടി ബാർ ഹോട്ടലുകൾ അടച്ചപ്പോൾ ബിയൻവൈൻ പാർലറുകളിലേക്ക് മാറി. മദ്യവ്യാപാരിയെ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കിയെന്ന വിമർശനം യുഡിഎഫ് പ്രചാരണ രംഗത്ത് ഉന്നയിച്ചു. ചവറയിലെ ജനവിധിയെ അതൊന്നും സ്വാധീനിച്ചതേയില്ല
ബേബി ജോൺ നയിച്ച വഴിയിലൂടെയാണ് വിജയൻ പിള്ള രാഷ്ട്രീയത്തിൽ നടന്നത്. ആർഎസ്പി പിളർന്നപ്പോൾ ബേബി ജോണിനൊപ്പം പോയി. ബേബി ജോൺ മരിച്ചപ്പോൾ കെ കരുണാകരൻ രൂപീകരിച്ച ഡിഐസിയിൽ ചേർന്നു. ആ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലം ഡിഐസിക്ക് വേണ്ടി പ്രവർത്തിച്ചു. അതിന്റെ നേട്ടം ഡിഐസിക്കുണ്ടായി. ഡിഐസി കോൺഗ്രസിൽ ലയിച്ചപ്പോൾ ഒപ്പം പോകാൻ വിജയൻ പിള്ള ഒരുങ്ങിയില്ല. 2006ൽ എൻകെ പ്രേമചന്ദ്രനെ സഹായിച്ചു. അദ്ദേഹം ജയിച്ചു. കോൺഗ്രസ് നേതാവ് എകെ ആന്റണി ആവശ്യപ്പെട്ടതനുസരിച്ച് വിജയൻ പിള്ള കോൺഗ്രസിലെത്തി. ഡിസിസി സെക്രട്ടറിയായി. 2011ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഷിബു ബേബിജോൺ ജയിച്ചപ്പോൾ അതിന്റെ പിന്നിലെ തന്ത്രങ്ങളും ജയത്തിലേക്കുള്ള കരുനീക്കങ്ങളും വിജയൻപിള്ളയുടെ വകയായിരുന്നു.
ഉമ്മൻ ചാണ്ടി മദ്യയനം പ്രഖ്യാപിച്ചപ്പോൾ വിജയൻപിള്ള യുഡിഎഫിൽനിന്ന് അകന്നു. മദ്യവ്യവസായികൾ കോൺഗ്രസിൽ വേണ്ട എന്ന പരാമർശം കെപിസിസി അധ്യക്ഷൻ വി എം സുധീരൻ നടത്തി. വിജയൻ പിള്ളയെ ലക്ഷ്യമിട്ടായിരുന്നു പരാമർശം. ഡിസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് വിജയൻ പിള്ള പടിയിറങ്ങി. കോൺഗ്രസ് വിട്ടു. അതിനിടയിൽ എൽഡിഎഫ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്തു. അതിനാൽ കോൺഗ്രസ് പുറത്താക്കി. രാജിവെച്ചുവെന്ന് വിജയൻപിള്ള പറയും. പുറത്താക്കിയെന്ന് കോൺഗ്രസും.
പിണറായി വിജയൻ നവകേരള മാർച്ച് നടത്തിയപ്പോൾ ചവറയിലും കുന്നത്തൂരിലും പിണറായിക്കൊപ്പം വേദിയിലെത്തി.കുന്നത്തൂരിൽ പിണറായി താമസിച്ചത് വിജയൻപിള്ളയുടെ ഹോട്ടലിലായിരുന്നു. തുടർന്ന് എൽഡിഎഫ് സഹയാത്രികനായി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിഎംപി അരവിന്ദാക്ഷൻ വിഭാഗത്തിനൊപ്പം ചേർന്ന് ചവറയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി.
ഉദാരമായി സഹായിക്കും. സംഭാവനകൾ ആവശ്യത്തിന് നൽകും. സാധാരണക്കാർക്കും രാഷ്ട്രീയ നേതൃത്വത്തിനും വിജയൻ പിള്ളയിലേക്ക് അടുപ്പിക്കുന്നത് ഇതൊക്കെതന്നെയാണ്. ബേബി ജോണിന്റെ രാഷ്ട്രീയമുന്നേറ്റത്തിന് അച്ഛന്റെ സഹായം പലവിധത്തിൽ ലഭിച്ചിരുന്നു. പകരമായി രാഷ്ട്രീയാധികാരം ലഭിച്ചപ്പോൾ ബേബി ബോൺ തിരിച്ച് സഹായം ചെയ്തു. വ്യക്തിബന്ധം സൂക്ഷിക്കുന്നതിൽ മുന്നിലെന്നാണ് വിജയൻപിള്ളയുടെ അനുയായികൾ പറയുക. ആരെയും വീടിന് പുറത്ത് നിർത്തില്ല. എല്ലാവരെയും വീട്ടിൽ കയറ്റി ഇരുത്തും. ഒരു ഗ്ലാസ് വെള്ളമെങ്കിലും കൊടുത്തേ സംസാരം തന്നെ തുടങ്ങൂ. മിക്കവാറും ക്ഷണിച്ച എല്ലാ കല്യാണത്തിനും എത്തും.
സഹായം ആവശ്യമായവർക്ക് അത് നൽകും. മറ്റ് നേതാക്കൾ വീട്ടിലെത്തി മടങ്ങുമ്പോൾ വിജയൻപിള്ള മറിച്ചാണെന്നാണ് അനുയായികളുടെ വിശേഷണം. വധൂവരന്മാരെ അനുഗ്രഹിക്കും. വീട്ടിലും. രണ്ടുപേരെയും അനുഗ്രഹിക്കും. മണ്ഡലത്തിൽ നല്ല ബന്ധുബലമുണ്ട്. ഇതെല്ലാം ചേർന്നുവന്നപ്പോൾ മന്ത്രി ഷിബു ബേബി ജോണിനെ കൈവിടാനുള്ള ധൈര്യം ചവറയിലെ വോട്ടർമാർ കാണിച്ചു.
Stories you may Like
- ചവറയിൽ ഇൻസുലേറ്റഡ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു മരണം
- മരണവീട്ടിലെത്തിയ ആൾ സമീപത്തെ വീട്ടുമുറ്റത്തു പ്രവേശിച്ചു; തർക്കത്തിനിടയിൽ വെട്ടിവീഴ്ത്തി യുവാക്കൾ
- സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് പി.കെ.ആർ.പിള്ള ഓർമ്മയാകുമ്പോൾ
- മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ
- ഡീസൽ മോഷണം: പ്രതി പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍