മീൻ വ്യാപാരിയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘത്തിന് നേതൃത്വം നൽകിയ ശേഷം കുടുംബത്തോടൊപ്പം കടന്നത് ദുബായിലേക്ക്; പൊലീസ് പ്രതിയെ തിരഞ്ഞ് നടക്കുമ്പോൾ ഗൾഫിൽ സുഖജീവിതവുമായി കൊലക്കേസിലെ ഒന്നാം പ്രതി; ചിന്നത്തുറ സ്വദേശി സജു എന്ന കിങ്സിലിൻ കേരള പൊലീസിന്റെ വലയിൽ പെട്ടത് ദുബായിൽ മറ്റൊരു കേസിൽ അറസ്റ്റിലായതോടെ കാര്യമറിയാനുള്ള ബന്ധുവിന്റെ ആകാംക്ഷ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൊലക്കേസ് പ്രതിയായ കിങ്സിലിയെ കേരള പൊലീസ് പിടികൂടിയത് ഏഴ് വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ. 2013ൽ വർക്കല് സ്വദേശി അഷ്റഫിനെ കൊലപ്പെടുത്തിയ കേസിലാണ് കളിയിക്കാവിള തുത്തൂർ ചിന്നത്തുറ സ്വദേശി സജു എന്നറിയപ്പെടുന്ന കിങ്സിലി(35)നെ പാറശ്ശാല പൊലീസ് ദുബായിൽനിന്നു പിടികൂടിയത്. മറ്റൊരു കേസിൽ ദുബായ് പൊലീസിന്റെ പിടിയിലായ പ്രതിയെ പൊലീസിന്റെ തന്ത്രപരമായ ഇടപെടലിലൂടെ തിരിച്ചറിയുകയും ദുബായ് പൊലീസുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
2013ൽ പാറശ്ശാലയ്ക്കു സമീപം ഇടിച്ചക്കപ്ലാമൂട്ടിൽ വച്ച് വർക്കല സ്വദേശി അഷറഫിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. വ്യാപാരത്തിലെ തർക്കമാണ് അഷറഫിന്റെ കൊലപാതകത്തിലേക്കു നയിച്ചത്. അഷറഫിന്റെ അനുജനായ വർക്കല സ്വദേശി ഷംസുദ്ദീനും കിങ്സിലിനും തമ്മിൽ മീൻ വ്യാപാരമുണ്ടായിരുന്നു. കച്ചവടത്തിൽ 25 ലക്ഷത്തോളം രൂപ ഷംസുദ്ദീൻ കിങ്സിലിന് നൽകാനുണ്ടായിരുന്നു. ഈ പണം നൽകാനുണ്ടായിരിക്കേ മറ്റൊരു വ്യാപാരിയിൽനിന്ന് ഷംസുദ്ദീൻ മീൻ വാങ്ങാൻ തുടങ്ങി. കിങ്സിലിന് പണം നൽകിയതുമില്ല. ഇതോടെ ഷംസുദ്ദീന്റെ ലോറി തട്ടിയെടുക്കാൻ കളിയിക്കാവിളയിലെ ക്രിമിനൽ സംഘത്തിന് കിങ്സിലിൻ ക്വട്ടേഷൻ നൽകുകയായിരുന്നു.
തൂത്തുകുടിയിൽ നിന്ന് മീനുമായി പുറപ്പെട്ട ലോറിയെ കിങ്സിലിൻ പിന്തുടർന്നു, വിവരം ക്രിമിനൽ സംഘത്തിനു കൈമാറി. പുലർച്ചെ 5 മണിയോടെ ഷംസുദ്ദീന്റെ ലോറി ഇടിച്ചക്ക പ്ലാമൂട്ടിലെത്തിയപ്പോൾ 11 പേരടങ്ങുന്ന ഗുണ്ടാസംഘം തടഞ്ഞു. ലോറിയിലുണ്ടായിരുന്ന അഷറഫ് ഉൾപ്പെടെയുള്ള ഏഴുപേരെ ആക്രമിച്ച് ലോറി തട്ടിയെടുത്തു. മർദനത്തിൽ പരുക്കേറ്റു ചികിൽസയിലിരിക്കേ അഷ്റഫ് മരിച്ചു. ഗുണ്ടാസംഘത്തിലെ 11 പേരെ പിടികൂടിയെങ്കിലും കിങ്സിലിനെ കണ്ടെത്താനായില്ല.
പിടിയിലായ ക്രിമിനൽ സംഘത്തിലെ ഒരാൾക്കു മാത്രമാണ് കിങ്സിലിനുമായി ബന്ധമുണ്ടായിരുന്നത്. ഈ സൗഹൃദത്തിന്റെ പേരിലാണ് ക്വട്ടേഷൻ നൽകിയതും. ഇയാൾ പിടിയിലാകുന്നതിനു മുൻപ് തന്നെ കിങ്സിലിൻ ഒളിവിൽ പോയി. പിന്നീടു രഹസ്യമായി കുടുംബത്തോടൊപ്പം വിദേശത്തേക്കു കടന്നു. പാറശാല സിഐ ബിനുവാണു തുടക്കത്തിൽ കേസ് അന്വേഷിച്ചത്. എഎസ്ഐ ഷാജി കുമാറായിരുന്നു കേസ് ഫയൽ കൈകാര്യം ചെയ്തത്. ആദ്യം ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. കിങ്സിലിൻ ദുബായിലുണ്ടെന്നു തിരിച്ചറിഞ്ഞതിനെത്തുടർന്ന് ഇന്റർപോളിന്റെ സഹായത്തോടെ റെഡ് കോർണർ നോട്ടിസ് പുറത്തിറക്കി.
അന്വേഷണം മുറപോലെ നടക്കുമ്പോഴും പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. അതേസമയം, കിങ്സിലിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്നു. 2018 സെപ്റ്റംബർ മാസത്തിൽ ഇയാളുടെ പാസ്പോർട്ടിന്റെ കാലാവധി അവസാനിച്ചിരുന്നു. കിങ്സിലിൻ പാസ്പോർട്ട് പുതുക്കിയോ, പുതുക്കാൻ അപേക്ഷ നൽകിയോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു. പാസ്പോർട്ട് പുതുക്കിയിട്ടില്ലെന്നു കണ്ടെത്തി.
കേരള പൊലീസ് ഇയാളെ കുറിച്ചുള്ള അന്വേഷണം നടത്തുന്നതിനിടയിലാണ് ജനുവരി 15ന് മറ്റൊരു കേസിൽ കിങ്സിലിൻ ദുബായിൽ പിടിയിലായത്. പിന്നാലെ ഒരു ബന്ധു എഎസ്ഐ ഷാജിയെ വിളിച്ചതു വഴിത്തിരിവായി. കിങ്സിലിൻ ദുബായിൽ പിടിയിലായി, അതു നാട്ടിലെ കൊലക്കേസുമായി ബന്ധപ്പെട്ടാണോ? ഇതായിരുന്നു ബന്ധുവിന് അറിയേണ്ടിയിരുന്നത്.
കിങ്സിലിൻ എന്നയാൾ ദുബായിൽ അറസ്റ്റിലായതിന്റെ കാരണമാണ് ബന്ധുവിന് അറിയേണ്ടിയിരുന്നത്. വിളിച്ചത് പാറശാല പൊലീസ് സ്റ്റേഷനിലെ എഎസ്ഐയെയും. വർഷങ്ങളായി കിങ്സിലിനെ തിരയുന്ന പാറശാല പൊലീസിന് അതൊരു പുതിയ അറിവായിരുന്നു. കിങ്സിലിൻ പിടിയിലായ വിവരം അറിഞ്ഞ് പൊലീസ് തന്ത്രപൂർവം നീങ്ങി. ദുബായ് പൊലീസ് ഭാര്യയ്ക്കു നൽകിയ നോട്ടിസ് ബന്ധുവഴി പാറശാല പൊലീസ് വാട്സാപ്പിലൂടെ വാങ്ങി. ഇത് യൂണിവേഴ്സിറ്റി കോളജിലെ അറബിക് വിഭാഗത്തിലെത്തിച്ച് തർജമ ചെയ്തു പ്രതി കിങ്സിലിൻ തന്നെയെന്ന് ഉറപ്പിച്ചു. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വഴി ഇന്റർപോളിനെയും ദുബായ് പൊലീസിനെയും സമീപിച്ച് കിങ്സിലിനെ വിട്ടുകിട്ടുന്നതിന് അപേക്ഷ നൽകി.
ദുബായിൽ സോഫ്റ്റ്വെയർ കമ്പനിയുടെ മാനേജരായി ജോലി ചെയ്തിരുന്നതായാണ് കിങ്സിലിൻ പൊലീസിനോട് പറഞ്ഞത്. ഇയാൾ എംബിഎ പഠനം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമുണ്ട്. പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതിനാൽ കുടുംബത്തിന് ഇനി ദുബായിൽ തുടരാനാകില്ല. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിനോദ് കുമാർ, പാറശാല സിഐ:കണ്ണൻ, ക്രൈംബ്രാഞ്ച് ഇന്റർനാഷണൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ എസ്ഐ ഫിറോസ് എന്നിവർ ദുബായിലെത്തി പ്രതിയെ അറസ്റ്റു ചെയ്തു. ഇന്നലെ പുലർച്ചെ നാട്ടിലെത്തിച്ച പ്രതിയെ റിമാൻഡ് ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍