ഡൽഹി കലാപത്തിൽ കേന്ദ്രം നോട്ടമിട്ടത് മൂന്ന് മലയാളം ചാനലുകളെ; അംബാനിയുടെ ന്യൂസ് 18നെ ഒഴിവാക്കിയത് മറുപടിയിലെ കരുതലുകൾ തിരിച്ചറിഞ്ഞ്; രണ്ട് ചാനലുകളുടെ സംപ്രേഷണം നിർത്തിച്ചത് സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ അതീവ രഹസ്യമായി; ചാനൽ ബ്ലാക്കായതോടെ മുന്നിൽ നിന്ന് കരുക്കൾ നീക്കിയത് രാജീവ് ചന്ദ്രശേഖർ തന്നെ; ബിജെപി എംപിയായതോടെ ചെയർമാൻ സ്ഥാനം രാജിവച്ചെങ്കിലും പ്രധാന ഓഹരി ഉടമ നടത്തിയത് നിർണ്ണായക നീക്കങ്ങൾ; ഏഷ്യാനെറ്റ് ന്യൂസ് മാപ്പുപറഞ്ഞപ്പോൾ തല ഉയർത്തി മീഡിയാ വൺ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഡൽഹി കലാപ റിപ്പോർട്ടിംഗിൽ കേന്ദ്ര സർക്കാർ പ്രതിസ്ഥാനത്ത് നിർത്തിയത് ഏഷ്യാനെറ്റ് ന്യൂസിനേയും ന്യൂസ് 18നേയും മീഡിയാ വണ്ണിനേയും ആയിരുന്നു. ഇതിൽ മൂന്ന് പേർക്കും നേരെ നടപടി എടുക്കാനായിരുന്നു കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം. ആദ്യമേ ന്യൂസ് 18 വിശദീകരണത്തിൽ കരുതലുകൾ എടുത്ത് നടപടി ഒഴിവാക്കിയതായാണ് സൂചന. ഇതോടെ വിലക്ക് നടപടി ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും എതിരെ മാത്രമായി. ഇരുചെവിയറിയാതെ കേന്ദ്ര സർക്കാർ കരുക്കൾ നീക്കി.
ഇതോടെ ഇന്നലെ ഏഴരയോടെ ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയാ വണ്ണിന്റേയും വിലക്ക് എത്തി. മീഡിയാ വണ്ണിന് ഇതിന്റെ അറിയിപ്പ് ലഭിച്ചതു പോലും സംപ്രേഷണത്തിൽ നിന്ന് ഒഴിവാക്കിയതിന് ശേഷമാണ്. ഇതോടെ കടുത്ത പ്രതികരണവുമായി മീഡിയാ വൺ രംഗത്ത് എത്തി. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമായി വിശദീകരിച്ച് പത്രക്കുറിപ്പ് ഇറക്കി. അപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മൗനത്തിലായിരുന്നു. ഇതിന്റെ കാരണമാണ് കേന്ദ്ര മന്ത്രി വി മുരളീധരന്റെ മാപ്പു പറയൽ വെളിപ്പെടുത്തലിലൂടെ പൊളിയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മാപ്പു പറഞ്ഞതോടെയാണ് ശനിയാഴ്ച പുലർച്ചെ വിലക്ക് പിൻവലിച്ചതെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി.മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിയമങ്ങൾ പാലിക്കാനുള്ള ഉത്തരവാദിത്വം രാജ്യത്തെ മാധ്യമങ്ങൾക്കുണ്ട്. നിയമം ലംഘിച്ചതിനാണ് നടപടി ഉണ്ടായത്. ഇതിന് പിന്നാലെ ചാനൽ ക്ഷമ ചോദിച്ചതിനാലാണ് സംപ്രേഷണം പുനരാരംഭിച്ചത്. എന്നാൽ രണ്ട് മാധ്യമങ്ങൾക്ക് രണ്ട് നീതി അല്ലാത്തതിനാലാണ് ഏഷ്യാനെറ്റിന് പിന്നാലെ രണ്ടാമത്തെ ചാനലിന്റെ വിലക്കും പിൻവലിക്കാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തലകുനിക്കാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞ് ഏഷ്യാനെറ്റ്
മാധ്യമ ചരിത്രത്തിലെ അത്യപൂർവ്വ സംഭവമായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനേയും മീഡിയാ വണ്ണിനേയും വിലക്കിയ തീരുമാനം. ചാനലുകൾ അപ്രത്യക്ഷമായതിന് പിന്നാലെ തന്നെ പ്രതിഷേധ കുറിപ്പുമായി മീഡിയ വൺ രംഗത്തെത്തിയിരുന്നു. മാനേജ്മെന്റും ജീവനക്കാരും സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടേയിരുന്നു. ഈ സമയമെല്ലാം അത്ഭുതകരമായ മൗനമായിരുന്നു ഏഷ്യാനെറ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാൽ അതേസമയം, ഡൽഹിയിൽ തിരക്കിട്ട ചർച്ചകളുമായി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ഏഷ്യാനെറ്റ് മാനേജ്മെന്റ് സജീവമായിരുന്നു. ഇതിനിടയിലാണ് മാപ്പപേക്ഷ പോലും ഏഷ്യാനറ്റ് നടത്തിയത്. ഈ സമയമത്രയും സംഭവത്തെ അപലപിക്കാനോ എന്താണ് തങ്ങളുടെ ചാനലിന് സംഭവിച്ചത് എന്ന് പറയാനോ ഏഷ്യാനെറ്റ് മാനേജ്മെന്റ് തയ്യാറായില്ല.
പുലർച്ചെ മൂന്നരയോടെ സംപ്രേഷണം പുനഃസ്ഥാപിക്കുമ്പോഴും ഏഷ്യാനെറ്റ് കഴിഞ്ഞ കുറേ മണിക്കൂറുകൾ തങ്ങളുടെ ചാനലിന് എന്ത് സംഭവിച്ചു എന്ന് പറയാൻ തയ്യാറായില്ല. പിന്നീട് ഒമ്പതരയോടെ മീഡിയ വൺ സംപ്രേഷണാനുമതി ലഭിച്ച ഉടൻ തന്നെ ബ്രേക്കിങ് വിട്ടത് തന്നെ ഈ സംഭവമായിരുന്നു. മീഡിയ വൺ വാർത്തകൾ സംപ്രേഷണം ചെയ്തതോടെ ഏഷ്യാനെറ്റ് ചാനൽ നിരോധനത്തിനെ എതിർത്തുള്ള പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടയിലാണ് കേന്ദ്രമന്ത്രി വി മുരളീധരൻ ഏഷ്യാനെറ്റ് മാപ്പ് പറഞ്ഞെന്ന വാർത്ത പുറത്ത് പറയുന്നത്. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും മയപ്പെട്ടു. പല കാര്യങ്ങളിലും നിശബ്ദത പാലിച്ചു.
തലയുയർത്തി മീഡിയ വൺ
48 മണിക്കൂർ വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കൃതമയാ വിശദീകരണം മീഡിയാ വൺ നൽകി. സത്യസന്ധമായ വാർത്തകളുമായി മുന്നോട്ട് പോകുമെന്നും മീഡിയാ വണ്ണിന്റെ നിലപാടിൽ ഒരു തരി മാറ്റം വരില്ലെന്നും ചീഫ് എഡിറ്റർ സി.എൽ തോമസ് ലൈവ് ചാനൽ ചർച്ചയിൽ വിശദീകരിച്ചു. ഞങ്ങൾ ഇരുട്ടിലായ 14 മണിക്കൂർ ഈ നാട്ടിലെ രാഷ്ട്രീയ പ്രവർത്തരും സംസ്കാരിക പ്രവർത്തകരും നൽകിയ പിന്തുണയ്ക്ക് നന്ദി. 14 മണിക്കൂർ കഴിഞ്ഞപ്പോൾ വിലക്ക് കേന്ദ്ര സർക്കാർ സ്വമേധയാ മാറ്റിയിരിക്കുന്നു. ജനങ്ങളുടെ പിന്തുണയാകാം വിലക്ക് പിൻവലിക്കാൻ കാരണമെന്നും സി.എൽ തോമസ് വിശദമാക്കുന്നു. ജനകീയ വികാരത്തെ സർക്കാർ മാനിക്കുന്നതിൽ സന്തോഷിക്കുന്നു. ഇന്നലെ 7: 30 നാണ് വിലക്ക് തുടങ്ങിയത്. പിന്നീടാണ് വിശദമായ കത്ത് മീഡിയ വണ്ണിന് ലഭിച്ചത്. ഇതുവരെ മീഡിയാ വൺ തുടർന്ന് വന്ന പാത അങ്ങനെ തന്നെ മുന്നോട്ട് കൊണ്ട് പോകും. ജനാധിപത്യത്തിന് കളങ്കം വരുത്താത്ത വാർത്താപാതയുമായി ഇനിയും ചാനൽ മുന്നോട്ട് പോകുമെന്നും സി.എൽ തോമസ് വിശദമാക്കുന്നു. ഇതിനൊപ്പം കേന്ദ്രത്തിന് മാപ്പൊന്നും എഴുതി നൽകിയെന്നും അറിയിച്ചു.
മീഡിയവൺ നിയമവിരുദ്ധമായി മാധ്യമപ്രവർത്തനം ചെയ്തിട്ടില്ല. 1995ലെ കേബിൾ ടിവി ആക്ട് ലംഘിച്ചു എന്നാണ് പരാതി. വർഗിയകലാപം കത്തിക്കാൻ ശ്രമിച്ചു എന്നാണ് കേന്ദ്ര സർക്കാർ നടപടിയിൽ പറയുന്നത്. ഡൽഹിയിൽ നടന്ന കലാപത്തെ അതുപോലെ തുറന്നുകാട്ടുകമാത്രമാണ് ചെയ്തത്. വിചിത്ര സംഭവം ആയതിനാൽ ഡൽഹി പൊലീസ് അനാസ്ഥ കാട്ടിയെന്നാണ് ചാനൽ വാർത്ത നൽകിയത്. ആർ.എസ്.എസിനെ വിമർശിച്ചു എന്ന് പറയുന്നു. കേന്ദ്രസർക്കാർ പിൻവലിച്ച നടപടി സന്തോഷം നൽകുന്നതാണ്. ജനങ്ങൾക്കൊപ്പം നിന്ന് സത്യസന്ധമായ വാർത്തകൾ നൽകുന്നതിൽ ചാനൽ മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും സി.എൽ തോമസ് വിശദമാക്കുന്നു.
കേന്ദ്രത്തിന് നൽകിയ മറുപടിയിൽ കേബിൾ ടിവി ആക്ട് ലംഘിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവർ ആരോപിച്ച ഓരോ കാര്യങ്ങൾക്കും വ്യക്തതയോടെയാണ് മറുപടി നൽകിയതെന്നും മീഡിയ വൺ എഡിറ്റർ ഇൻ ചീഫ് സി.എൽ തോമസ് പ്രതികരിച്ചത്. രാവിലെ 9: 30ന് വിലക്ക് നീക്കിയ ശേഷം 11മണിയുടെ ആദ്യ ബുള്ളറ്റിനിലായിരുന്നു വശദീകരണം നൽകിയത്. എന്നാൽ വിശദീകരണത്തിന് ശേഷം ചാനൽ നേരിട്ട നടപടി ചർച്ചയാക്കിയാണ് മീഡിയാ വൺ രംഗത്തെത്തിയത്.
പ്രതിഷേധത്തിനും കാത്തിരുന്നെങ്കിലും ആരും എത്തിയില്ല
ഏഷ്യാനെറ്റിന്റെയും മീഡിയ വണ്ണിന്റെയും വിലക്ക് സ്ഥിരീകരിച്ചതോടെ രാത്രിയിൽ തന്നെ പത്രപ്രവർത്തക യൂണിയനും കെഎൻഇഎഫും തിരുവനന്തപുരം പ്രസ്ക്ലബും പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് പ്രസ്ക്ലബിന് മുന്നിൽ നിന്നും ആരംഭിച്ച് ജിപിഓക്ക് മുന്നിലേക്കായിരുന്നു പ്രതിഷേധ മാർച്ച്. മീഡിയ വൺ ജീവനക്കാർ പ്രതിഷേധത്തിനെത്തിയപ്പോൾ ഏഷ്യാനെറ്റിൽ നിന്നും എത്തിയത് പരിപാടി റിപ്പോർട്ട് ചെയ്യാനുള്ള ക്യാമറാമാനും റിപ്പോർട്ടറുമായിരുന്നു. ഏഷ്യാനെറ്റ് ജീവനക്കാർ എത്തിയില്ലെങ്കിലും പ്രതിഷേധത്തിന് മറ്റ് മാധ്യമപ്രവർത്തകരും എത്തി. നാളെ ഇത് തങ്ങൾക്കും സംഭവിച്ചേക്കാം എന്ന തിരിച്ചറിവിൽ നിന്നാണ് പ്രതിഷേധത്തിനായി മാധ്യമപ്രവർത്തകർ എത്തിയത്.
ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിൽ അപാകതയുണ്ടെന്ന് ആരോപിച്ചായിരുന്നു വിലക്ക്. മാർച്ച് ആറിന് രാത്രി ഏഴരയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. 48 മണിക്കൂർ നേരത്തേക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്ന് രാവിലെ 9.30 ഓടെയാണ് നീക്കിയത്. കേബിൾടിവി മാർഗ്ഗ നിർദ്ദേശങ്ങൾ തെറ്റിച്ചതിനെ തുടർന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് സംപ്രേഷണം നിർത്തിവെയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടത്. ആരാധാനാലയങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു, കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തു, സംഘർഷ സാധ്യത നിൽക്കുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ കലാപം പടർന്നു പിടിക്കാൻ സഹായിക്കുന്ന രീതിയിൽ റിപ്പോർട്ട് ചെയ്തു മുതലായ കുറ്റങ്ങൾക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചത്.
കലാപകാരികൾ സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ പൊലീസ് നോക്കി നിൽക്കെയാണ് വെടി ഉതിർത്തു എന്നാണ് റിപ്പോർട്ടർ വാർത്ത നൽകിയത്. എന്നാൽ ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. കലാപമേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട മിതത്വം ഏഷ്യാനെറ്റ് ന്യൂസ് ചാനൽ സ്വീകരിച്ചില്ല. സാമൂഹ്യ സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോർട്ട് ചെയ്യരുത് എന്ന നിബന്ധന ലംഘിച്ചു. ഒരു വിഭാഗമാണ് കാലപം നടത്തുന്നത് എന്ന രീതിയിൽ ഏകപക്ഷീയമായ വാർത്ത വിതരണരീതി അവലംബിച്ചുവെന്നും വിലക്ക് ഏർപ്പെടുത്തി കൊണ്ടുള്ള ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വിഷയത്തിൽ ചാനലുകളോട് വിശദീകരണം ചോദിച്ചെങ്കിലും നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്ാണ് നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് ഇരു ചാനലിന്റേയും സംപ്രേഷണം നിർത്തിവെച്ചത്. ബിജെപി എംപിയായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ. അതുകൊണ്ട് തന്നെ മണിക്കൂറുകൾക്കുള്ളിൽ ഏഷ്യാനെറ്റിന്റെ വിലക്ക് നീങ്ങിയത് സോഷ്യൽ മീഡിയയിൽ ചർച്ചയുമാണ്. ഇതിന് പിന്നാലെയാണ് മീഡിയ വണിന്റെയും വിലക്ക് നീങ്ങിയത്. ഇരു ചാനലുകളുടെയും ലൈവ് ടെലികാസ്റ്റിങ്, ലൈവ് സ്ട്രീമിങ് എന്നിവ നിലവിൽ തടസങ്ങളില്ലാതെ പ്രവർത്തിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി 7.30 മുതലാണ് ഇരുചാനലുകൾക്കും 48 മണിക്കൂർ നിരോധനം ഏർപ്പെടുത്തിയത്. ഡൽഹി കലാപം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തതിൽ രണ്ട് ചാനൽ അധികൃതരോടും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് നൽകിയിരുന്നു. ഇതിലെ വിശദീകരണം തള്ളിക്കളഞ്ഞിട്ടാണ് വിലക്ക് ഏർപ്പെടുത്തി ഉത്തരവ് ഇറക്കിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്