റിമി ടോമിയും ഇടവേള ബാബുവും കൂറു മാറിയതോടെ ദിലീപ് ക്യാമ്പിൽ വീണ്ടും വലിയ പ്രതീക്ഷ; മഞ്ജു വാര്യരെ വിചാരണ കോടതി എടുത്തിട്ടു കുടഞ്ഞെന്നും മകളെ കൊണ്ട് സമ്മർദ്ദം ചെലുത്തി എന്ന് പറഞ്ഞപ്പോൾ എങ്കിൽ മകളെ കൂടി പ്രതി ചേർക്കട്ടേ എന്ന് ജഡ്ജി ചോദിച്ചെന്നും സിനിമാക്കാർക്കിടയിൽ ചർച്ചകൾ; നടിയെ ആക്രമിച്ച കേസിൽ വിചാരണ മുറുകുമ്പോൾ തങ്ങൾക്ക് അനുകൂലമായാണ് കാര്യങ്ങളെന്ന സൂചന പുറത്തു വിട്ട് ദിലീപും സംഘവും; കലൂരിലെ കോടതി മുറിയിലേക്ക് മലയാള സിനിമയുടെ ശ്രദ്ധമാറുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ സിദ്ദിഖ്, നടി ബിന്ദു പണിക്കർ എന്നിവരെ വിസ്തരിക്കുന്നത് മാറ്റിവെച്ചു. പ്രോസിക്യൂട്ടർ ഹാജരാകാത്തതിനെ തുടർന്നാണ് വിസ്താരം മാറ്റിയത്. ബിന്ദു പണിക്കരെ മറ്റന്നാൾ വിസ്തരിക്കും. സിദ്ദിഖിനെ വിസ്തരിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് കോടതി അറിയിച്ചു. നടി ഭാമയുടെ സാക്ഷി വിസ്താരം ഇന്നലെ മാറ്റിവെച്ചിരുന്നു. മൊഴി നൽകാനായി ഭാമ രാവിലെ കൊച്ചിയിലെ കോടതിയിൽ എത്തിയിരുന്നെങ്കിലും പ്രോസിക്യൂഷൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് വിസ്താരം മാറ്റിയത്. മാർച്ച് പതിമൂന്നാം തീയതിയിലേക്കാണ് വിസ്താരം മാറ്റിയത്. ഇങ്ങനെ അപ്രതീക്ഷിതമായ പലതുമാണ് വിചാരണയ്ക്കിടെ നടക്കുന്നത്. അതിവേഗ വിചാരണയെന്ന ലക്ഷ്യം തെറ്റുന്നുവെന്ന സംശയമാണ് ഇതെല്ലാം ഉയർത്തുന്നത്. നേരത്തെ കേസിൽ ഇടവേള ബാബു മൊഴി മാറ്റിയിരുന്നു. റിമി ടോമിയും ദിലീപിനെതിരെ മൊഴി മാറ്റാൻ പ്രോസിക്യൂഷൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന നിലപാടാണ് കോടതിയിൽ പറഞ്ഞത്. ഇതെല്ലാം കേസിനെ സ്വാധീനിക്കുമെന്ന ആശങ്ക സജീവമാണ്.
ഇതിനിടെയാണ് സിനിമാക്കാർക്കിയിൽ മഞ്ജു വാര്യരുടെ വിസ്താവരവും ചർച്ചയാകുന്നത്. നടിയെ ആക്രമിച്ചതിന് പിന്നിൽ ദിലീപിന് പങ്കുണ്ടെന്ന് മഞ്ജു മൊഴി നൽകിയിട്ടില്ല. മറിച്ച് അവരുടെ കുടുംബ പ്രശ്നങ്ങളാണ് പറഞ്ഞത്. കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം താനറിഞ്ഞത് ആക്രമിക്കപ്പെട്ട നടിയിലൂടെയാണെന്നാണ് മഞ്ജു പറഞ്ഞത്. ഇതിനിടെ തന്നെ കേസിൽ മൊഴി മാറ്റി പറയാൻ സമർദ്ദം ചെലുത്തിയെന്ന സൂചനകളും മഞ്ജു പങ്കുവച്ചെന്ന് സിനിമാക്കർക്കിടയിൽ ചർച്ചയാണ്. ദിലീപിനൊപ്പമുള്ള തന്റെ മകളെ കൊണ്ട് ഫോണിൽ വിളിപ്പിച്ചുവെന്ന് മഞ്ജു പറഞ്ഞതായാണ് സിനിമാക്കാർ പറയുന്നത്. ഇത് കേട്ടപ്പോൾ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് മകളെ പ്രതിയാക്കി കേസെടുക്കണമോ എന്ന ചോദ്യം കോടതിയിൽ ഉയർന്നു. ഇതോടെ മഞ്ജു വിയർത്തുവെന്നാണ് സിനിമാക്കാർ പറയുന്നത്. മകളെ കേസിലേക്ക ഈ അമ്മ എന്തിന് വലിച്ചിഴച്ചുവെന്ന ചർച്ചയാണ് ഇവർ ഉയർത്തുന്നത്.
റിമി ടോമിയും ഇടവേള ബാബുവും കൂറു മാറിയതോടെ ദിലീപ് ക്യാമ്പിൽ വീണ്ടും വലിയ പ്രതീക്ഷയാണുള്ളത്. മഞ്ജു വാര്യരെ വിചാരണ കോടതി എടുത്തിട്ടു കുടഞ്ഞെന്നും മകളെ കൊണ്ട് സമ്മർദ്ദം ചെലുത്തി എന്ന് പറഞ്ഞപ്പോൾ എങ്കിൽ മകളെ കൂടി പ്രതി ചേർക്കട്ടേ എന്ന് ജഡ്ജി ചോദിച്ചെന്നുമുള്ള ചർച്ചകളും ഈ ആത്മവിശ്വാസത്തിന് പുതിയ തലം നൽകുന്നു. നടിയെ ആക്രമിച്ച കേസിൽ വിചാരണ മുറുകുമ്പോൾ തങ്ങൾക്ക് അനുകൂലമായാണ് കാര്യങ്ങളെന്ന സൂചന പുറത്തു വിട്ട് ദിലീപും സംഘവും ചർച്ചകൾ സജീവമാക്കുകയാണ്. ഇതിനിടെയാണ് സാക്ഷി വിസ്താരം വൈകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നത്. അഡ്വക്കേറ്റ് രാമൻപിള്ളയുടെ ഇടപെടലുകൾ ദിലീപിന് തുണയാകുമെന്നും താരം കുറ്റ വിമുക്തി നേടുമെന്നും ദിലീപ് അനുകൂലികൾ പറയുന്നു. എന്നാൽ ഇടവേള ബാബുവിന്റെ മൊഴി മാറ്റമൊന്നും കേസിനെ സ്വാധീനിക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ പക്ഷം. ഗൂഢാലോചനയും കുറ്റകൃത്യവും കോടതിയിൽ തെളിയുമെന്നും പ്രതികളെല്ലാം ശിക്ഷിക്കപ്പെടുമെന്നും അവരും പറയുന്നു. അങ്ങനെ ഇനിയുള്ള ദിവസം കലൂരിലെ കോടതി മുറിയിൽ നടക്കുന്ന വാദ പ്രതിവാദങ്ങൾ ഏറെ പ്രാധാന്യമുള്ളതാകും. ദിലീപിന്റെ കരിയറിൽ ഏറെ പ്രാധാന്യമുള്ളതായി അത് മാറുകയും ചെയ്യും.
ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് പ്രൊസിക്യൂഷൻ മൊഴിയെടുക്കുന്നത്. ദിലീപ് തന്റെ അവസരങ്ങൾ തട്ടിത്തെറിപ്പിക്കുന്നതായി ആക്രമണത്തിനിരയായ നടി നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഭാമയേയും സാക്ഷിയാക്കിയത്. കേസിലെ പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന 'അമ്മ'യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു കഴിഞ്ഞ ദിവസം നടന്ന വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. പൊലീസിന് നൽകിയ മൊഴിയിൽ നിന്ന് ബാബു പിന്മാറി. ദിലീപിന് അനുകൂലമായിട്ടാണ് ഇടവേള ബാബുവിന്റെ കൂറുമാറ്റം. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു. കേസിൽ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്. റിമി ടോമി പഴയ കാര്യങ്ങളെല്ലാം കോടതിയിൽ സമ്മതിച്ചു. എന്നാൽ ഗൂഢാലോചനയിൽ ദിലീപിന് നേരിട്ട് പങ്കുണ്ടെന്ന് പറയിക്കാൻ പ്രോസിക്യൂഷൻ സമ്മർദ്ദം ചെലുത്തിയെന്ന് കോടതിയെ റിമി അറിയിച്ചുവെന്നാണ് സിനിമാക്കാർക്കിടയിൽ പ്രചരിക്കുന്നത്. ഇടവേള ബാബു അമ്മയുടെ ജനറൽ സെക്രട്ടറിയാണ്. ഇടവേള ബാബു മൊഴി മാറ്റിയതോടെ മുഖ്യധാര സിനിമാക്കർ ദിലീപിനൊപ്പമാണെന്ന ധാരണ പകരുകയും ചെയ്തു.
ദീലീപ് തന്റെ സിനിമാ അവസരങ്ങൾ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ബാബുവിന്റെ മുൻ മൊഴി. ഇക്കാര്യം ദിലീപിനോട് സൂചിപ്പിച്ചെന്നും എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നതെന്ന് ചോദിച്ചിരുന്നെന്നും മൊഴിയിലുണ്ടായിരുന്നു. താര സംഘടനയായ അമ്മയുടെ കൊച്ചിയിൽ നടന്ന റിഹേഴ്സൽ ക്യാംപിനിടെ നടിയോട് ദിലീപ് മോശമായി പെരുമാറിയ സംഭവവും മൊഴിയിലുൾപ്പെടുത്തിയിരുന്നു. എന്നാൽ കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടന്ന വിസ്താരത്തിനിടെ ഇടവേള ബാബു പഴയ നിലപാട് തള്ളിപ്പറഞ്ഞു. ഒന്നും ഓർമ്മയില്ലെന്നായിരുന്നു ഇടവേള ബാബുവിന്റെ മൊഴി. അങ്ങനൊരു പരാതിയെപ്പറ്റി ഓർക്കുന്നില്ലെന്നാണ് ഇടവേള ബാബു വ്യാഴാഴ്ച കോടതിയിൽ പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ അമ്മ സംഘടനയിൽ നിന്നും നേരത്തേ പുറത്താക്കിയിരുന്നു. എന്നാൽ പിന്നീട് തിരിച്ചെടുത്തു. ഇതിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാർ സംഘടനയിൽ നിന്നും രാജിവെച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിനെ ഏറെ പ്രാധാന്യത്തോടെയാണ് സിനിമാക്കാർ എടുത്തിട്ടുള്ളത്. ദിലീപിനെ ശിക്ഷിച്ചാലും വെറുതെ വിട്ടാലും അത് സിനിമയിലെ സമവാക്യങ്ങളെ ബാധിക്കുമെന്ന് ഏവരും കരുതുന്നു. ഇതിനിടെയാണ് മഞ്ജു വാര്യരും മറ്റും എത്തി തുടക്കത്തിൽ ദിലീപിന് എതിരെ മൊഴി നൽകിയത്. ഗൂഢാലോചന തെളിയുമെന്ന സ്ഥിതിയും വന്നു. ഇതിനിടെയാണ് കുഞ്ചാക്കോ ബോബൻ മൊഴി നൽകാനെത്താതെ മാറി നിന്നത്. ആദ്യ ദിവസം കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഇതോടെ അടുത്ത ദിവസം അവധി അപേക്ഷ നൽകി കുഞ്ചാക്കോ മാറി നിന്നു. ഇതിന് പിന്നാലെയാണ് റിമി ടോമി മൊഴി കൊടുക്കാനെത്തിയത്. പിന്നാലെ ഇടവേള ബാബുവും. റിമി ടോമിയുടേതും മൊഴി മാറ്റമായിരുന്നോ എന്ന ചോദ്യത്തോട് പ്രോസിക്യൂഷൻ പ്രതികരിച്ചിട്ടില്ല. രഹസ്യ വിചാരണയാണ് ഇക്കാര്യത്തിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ പ്രതികളും വാദി ഭാഗവും മൗനത്തിലാണ്. ഇതിനിടെയാണ് സിനിമാക്കാർ എല്ലാം ദിലീപിന് അനുകൂലമാണെന്ന ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.
ഇടവേള ബാബുവിന്റേതാണ് ആദ്യ കൂറുമാറ്റമെന്നാണ് ഉയരുന്ന വിലയിരുത്തൽ. ഇതിനിടെയാണ് റിമി ടോമിയാണ് ആദ്യം ദിലീപിന് അനുകൂലമായി മൊഴി കൊടുത്തതെന്ന് സിനിമാക്കർ പറയുന്നത്. ദിലീപിനെതിരെ മൊഴി കൊടുക്കാൻ തന്റെ മേൽ വലിയ സമ്മർദ്ദം ഉണ്ടെന്ന് പോലും ജഡ്ജി ഹണി എം വർഗ്ഗീസിന് മുന്നിൽ റിമി പറഞ്ഞതായാണ് സിനിമാക്കർ പറയുന്നത്. നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച രാത്രിയിൽ റിമി ടോമി കേസിൽ അറസ്റ്റിലായ ദിലീപുമായി ഫോണിൽ സംസാരിച്ചുവെന്ന റിപ്പോർട്ടുകൾ നേരത്തെ ചർച്ചയായിരുന്നുു. ദിലീപിനേയും കാവ്യയേയും രണ്ടു വട്ടമാണ് റിമി ഫോണിൽ വിളിച്ചതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് രാത്രി ഒമ്പതിനും 11 നും ഇടയിൽ റിമി, ദിലീപിനേയും കാവ്യയേയും രണ്ടു തവണ ഫോണിൽ വിളിച്ചിരുന്നു. അന്നു തന്നെ വൈകിട്ട് 5നും രാത്രി 12.30നും ദിലീപിനേയും വിളിച്ചിരുന്നതായി പൊലീസിന് തെളിവുകൾ ലഭിച്ചു. ഫെബ്രുവരി 17നായിരുന്നു ആക്രമണം. ഇക്കാര്യം വാർത്തയായത് അടുത്ത ദിവസം രാവിലേയും. ഇതെല്ലാം സംശയങ്ങൾക്ക് ഇട നൽകി. എന്നാൽ കേസിന് ബലം നൽകാൻ റിമിയെ സാക്ഷിയാക്കുകയായിരുന്നു പൊലീസ് ചെയ്തത്. പ്രോസിക്യൂഷൻ സാക്ഷിയായിരുന്നു കേസിൽ ശ്രീകുമാർ മേനോൻ. ശ്രീകുമാർ മേനോനെ പിന്നീട് പ്രോസിക്യൂഷൻ ഒഴിവാക്കി. മഞ്ജു വാര്യരുമായി ശ്രീകുമാർ മേനോൻ തെറ്റിയെന്ന തിരിച്ചറിവിലാണ് ഇത്.
എന്നാൽ ശ്രീകുമാർ മേനോനെ സാക്ഷിയായി എത്തിക്കാൻ ദിലീപ് ശ്രമിക്കുന്നുണ്ട്. കേസിൽ പൊലീസിന് മൊഴി നൽകിയ ശ്രീകുമാർ മേനോനെ പ്രതിഭാഗം സാക്ഷിയായി എത്തിച്ച് കോടതിയിൽ വിസ്തരിക്കും. ഇതിനൊപ്പം മഞ്ജു വാര്യരും ദിലീപും തമ്മിലെ പിണക്കമാണ് കേസിലെ ഗൂഢാലോചനയ്ക്ക് പിന്നിലെ ആരോപണം ഉയരാൻ കാരണമെന്ന വാദവും അഡ്വക്കേറ്റ് രാമൻപിള്ള ചർച്ചയാക്കി കഴിഞ്ഞു. ഇനി കോടതിയിൽ മൊഴി നൽകാനെത്തുന്ന സിനിമാക്കാരുടെ മൊഴി ദിലീപിന് അനുകൂലമായാൽ കേസ് ആകെ താളം തെറ്റും. ഈ ആശങ്ക പ്രോസിക്യൂഷനും ഉണ്ട്.
Stories you may Like
- 'ഫിലിപ്പ്സ് കലക്കി മുകേഷേട്ടാ, 300 സിനിമകൾ പൂർത്തിയാക്കിയതിന് ആശംസകൾ ചേട്ടാ
- സൗഹൃദത്തിന്റെ ആഴം പറഞ്ഞ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജുവാര്യർ
- സീരിയൽ നടിമാരെ വിമർശിച്ച് സിപിഐ നേതാവ്, മറുപടി നൽകി മഞ്ജു പത്രോസ്
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- സന്ദീപ് ജി.വാര്യരും പി.ആർ. ശിവശങ്കറും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്