Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇതുവരെ മീഡിയാ വൺ തുടർന്ന് വന്ന പാത അങ്ങനെ തന്നെ മുന്നോട്ട് പോകും; ഞങ്ങൾ ഇരുട്ടിലായ 14 മണിക്കൂർ പിന്തുണച്ച രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവർക്കും ഒപ്പം നിന്ന ജനങ്ങൾക്കും നന്ദി; വിലക്കുന്നതായുള്ള അറിയിപ്പ് കിട്ടിയത് വിലക്കിന് ശേഷം; മാപ്പെഴുതി കൊടുത്തിട്ടില്ല; വിലക്ക് മാറ്റിയത് കേന്ദ്രം സ്വമേധയാ; 14 മണിക്കൂർ വിലക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ വിശദീകരണവുമായി എഡിറ്റർ ഇൻ ചീഫ്; ഏഷ്യാനെറ്റ് ന്യൂസിനെ ബഹുദൂരം പിന്നിലാക്കി മിഡീയാ വൺ; വിലക്കിലും താരമായി ജമാഅത്തെ ചാനൽ

ഇതുവരെ മീഡിയാ വൺ തുടർന്ന് വന്ന പാത അങ്ങനെ തന്നെ മുന്നോട്ട് പോകും; ഞങ്ങൾ ഇരുട്ടിലായ 14 മണിക്കൂർ പിന്തുണച്ച രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവർക്കും ഒപ്പം നിന്ന ജനങ്ങൾക്കും നന്ദി; വിലക്കുന്നതായുള്ള അറിയിപ്പ് കിട്ടിയത് വിലക്കിന് ശേഷം; മാപ്പെഴുതി കൊടുത്തിട്ടില്ല; വിലക്ക് മാറ്റിയത് കേന്ദ്രം സ്വമേധയാ; 14 മണിക്കൂർ വിലക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ വിശദീകരണവുമായി എഡിറ്റർ ഇൻ ചീഫ്; ഏഷ്യാനെറ്റ് ന്യൂസിനെ ബഹുദൂരം പിന്നിലാക്കി മിഡീയാ വൺ; വിലക്കിലും താരമായി ജമാഅത്തെ ചാനൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിലക്ക് നീക്കുമ്പോൾ താരമാകുന്നത് മീഡിയാ വൺ. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും 48 മണിക്കൂർ വിലക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയത് ഇന്നലെ രാത്ി ഏഴരയ്ക്കാണ്. നാളെ വൈകിട്ട് ഏഴര വരെ വിലക്കുണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ ഇന്ന് രാവിലെ ടി വി വച്ചു നോക്കിയപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ലൈവായി തന്നെ നടക്കുന്നു. പത്ത് മണി വരെ ഇത്തരത്തിലൊരു വിലക്ക് ഏഷ്യാനെറ്റ് ന്യൂസ് നേരിട്ടതായി പോലും വാർത്താ ചാനൽ ഒരു വരി പോലും വാർത്തായി നൽകിയില്ല. ഒന്നും സംഭവിക്കാത്ത മട്ടിൽ വാർത്തകൾ നൽകി. ബിജെപി എംപിയും ഏഷ്യാനെറ്റ് ഉടമയുമായ രാജീവ് ചന്ദ്രശേഖറിന്റെ അതിവേഗ ഇടപെടലുകളിലേക്ക് ചർച്ചകളെത്തി. എന്നാൽ പെട്ടെന്ന് മീഡിയാ വണ്ണും സംപ്രേഷണം തുടങ്ങി. ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും വിഭിന്നമായിരുന്നു അവിടെ കാര്യങ്ങൾ. കൃത്യമായി എല്ലാ വിശദീകരിച്ചാണ് മീഡിയാ വൺ വാർത്ത പ്രക്ഷേപണം തുടങ്ങിയത്.

48 മണിക്കൂർ വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കൃതമയാ വിശദീകരണം മീഡിയാ വൺ നൽകി. സത്യസന്ധമായ വാർത്തകളുമായി മുന്നോട്ട് പോകുമെന്നും മീഡിയാ വണിൻന്റെ നിലപാടിൽ ഒരു തരി മാറ്റം വരില്ലെന്നും ചീഫ് എഡിറ്റർ സി.എൽ തോമസ് ലൈവ് ചാനൽ ചർച്ചയിൽ വിശദീകരിച്ചു. ഞങ്ങൾ ഇരുട്ടിലായ 14 മണിക്കൂർ ഈ നാട്ടിലെ രാഷ്ട്രീയ പ്രവർത്തരും സംസ്‌കാരിക പ്രവർത്തകരും നൽകിയ പിന്തുണയ്ക്ക് നന്ദി. 14 മണിക്കൂർ കഴിഞ്ഞപ്പോൾ വിലക്ക് കേന്ദ്ര സർക്കാർ സ്വമേധയാ മാറ്റിയിരിക്കുന്നു. ജനങ്ങളുടെ പിന്തുണയാകാം വിലക്ക് പിൻവലിക്കാൻ കാരണമെന്നും സി.എൽ തോമസ് വിശദമാക്കുന്നു. ജനകീയ വികാരത്തെ സർക്കാർ മാനിക്കുന്നതിൽ സന്തോഷിക്കുന്നു. ഇന്നലെ 7: 30 നാണ് വിലക്ക് തുടങ്ങിയത്. പിന്നീടാണ് വിശദമായ കത്ത് മീഡിയ വണ്ണിന് ലഭിച്ചത്. ഇതുവരെ മീഡിയാ വൺ തുടർന്ന് വന്ന പാത അങ്ങനെ തന്നെ മുന്നോട്ട് കൊണ്ട് പോകും. ജനാധിപത്യത്തിന് കളങ്കം വരുത്താത്ത വാർത്താപാതയുമായി ഇനിയും ചാനൽ മുന്നോട്ട് പോകുമെന്നും സി.എൽ തോമസ് വിശദമാക്കുന്നു. ഇതിനൊപ്പം കേന്ദ്രത്തിന് മാപ്പൊന്നും എഴുതി നൽകിയെന്നും അറിയിച്ചു.

ഇത്തരത്തിലൊരു ധൈര്യമാണ് ഏഷ്യാനെറ്റ് ന്യൂസ് കാണിക്കാത്തത്. വിലക്ക് സ്വമേധയാ പിൻവലിച്ചതാണോ അതോ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണോ എന്ന് പോലും ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കിയില്ല. മീഡിയാ വൺ വിലക്ക് വാർത്ത നൽകിയ ശേഷമാണ് വാർത്ത പോലും നൽകിയത്. അതിന് ശേഷം സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ പത്രപ്രവർത്തക യൂണിയൻ നടത്തിയ ജാഥകളും കാട്ടി. നേതാക്കളുടെ പ്രതികരണവും കൊടുത്തത് രാവിലെ പത്ത് മണിക്ക് ശേഷമാണ്. എന്നാൽ മീഡിയാ വൺ പ്രക്ഷേപണം പുനരാരംഭിച്ചതോടെ തന്നെ പ്രതിഷേധങ്ങളും പ്രതികരണവും നൽകി. സി എൽ തോമസിന്റെ വിശദീകരണത്തിന് ശേഷം വൃന്ദാ കാരാട്ടിന്റെ പ്രതികരണമാണ് മീഡിയാ വൺ നൽകിയതെന്നതും ശ്രദ്ധേയമാണ്. അങ്ങനെ കൂടുതൽ ശക്തിയോടെ മീഡിയാ വൺ പ്രവർത്തനം പുനരാരംഭിച്ചു.

മീഡിയവൺ നിയമവിരുദ്ധമായി മാധ്യമപ്രവർത്തനം ചെയ്തിട്ടില്ല. 1995ലെ കേബിൾ ടിവി ആക്ട് ലംഘിച്ചു എന്നാണ് പരാതി. വർഗിയകലാപം കത്തിക്കാൻ ശ്രമിച്ചു എന്നാണ് കേന്ദ്ര സർക്കാർ നടപടിയിൽ പറയുന്നത്. ഡൽഹിയിൽ നടന്ന കലാപത്തെ അതുപോലെ തുറന്നുകാട്ടുകമാത്രമാണ് ചെയ്തത്. വിചിത്ര സംഭവം ആയതിനാൽ ഡൽഹി പൊലീസ് അനാസ്ഥ കാട്ടിയെന്നാണ് ചാനൽ വാർത്ത നൽകിയത്. ആർ.എസ്.എസിനെ വിമർശിച്ചു എന്ന് പറയുന്നു. കേന്ദ്രസർക്കാർ പിൻവലിച്ച നടപടി സന്തോഷം നൽകുന്നതാണ്. ജനങ്ങൾക്കൊപ്പം നിന്ന് സത്യസന്ധമായ വാർത്തകൾ നൽകുന്നതിൽ ചാനൽ മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും സി.എൽ തോമസ് വിശദമാക്കുന്നു.

കേന്ദ്രത്തിന് നൽകിയ മറുപടിയിൽ കേബിൾ ടിവി ആക്ട് ലംഘിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവർ ആരോപിച്ച ഓരോ കാര്യങ്ങൾക്കും വ്യക്തതയോടെയാണ് മറുപടി നൽകിയതെന്നും മീഡിയ വൺ എഡിറ്റർ ഇൻ ചീഫ് സി.എൽ തോമസ് പ്രതികരിച്ചത്. രാവിലെ 9: 30ന് വിലക്ക് നീക്കിയ ശേഷം 11മണിയുടെ ആദ്യ ബുള്ളറ്റിനിലായിരുന്നു വശദീകരണം നൽകിയത്. എന്നാൽ വിശദീകരണത്തിന് ശേഷം ചാനൽ നേരിട്ട നടപടി ചർച്ചയാക്കിയാണ് മീഡിയാ വൺ രംഗത്തെത്തിയിരിക്കുന്നത്. ചാനലിനോട് കേന്ദ്ര മന്ത്രാലയം പുലർത്തിയ നടപടിക്കെതിരെ ലൈവ് ചർച്ചയാണ് നടക്കുന്നത്. രമേശ് ചെന്നിത്തല അടക്കം നിരവധി പേരാണ് ചാനൽ നടപടിയിൽ വിശദീകരണവുമായി രംഗത്തെത്തിയത്.

ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിൽ അപാകതയുണ്ടെന്ന് ആരോപിച്ചായിരുന്നു വിലക്ക്. മാർച്ച് ആറിന് രാത്രി ഏഴരയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. 48 മണിക്കൂർ നേരത്തേക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്ന് രാവിലെ 9.30 ഓടെയാണ് നീക്കിയത്. വിലക്ക് ഏർപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നുവെന്നും മീഡിയാ വൺ പറഞ്ഞു. അതിന് ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് ഫ്ളാഷ് ന്യൂസ് നൽകിയത്. പിഴയടച്ചും മാപ്പു പറഞ്ഞുമാണ് ഏഷ്യാനെറ്റ് ന്യൂസ് വലിക്ക് പിൻവലിച്ചതെന്ന് സോഷ്യൽ മീഡിയ ആരോപണം ഉന്നയിച്ചിരുന്നു. ബിജെപി എംപി കൂടിയായ ഏഷ്യാനെറ്റ് ന്യൂസ് മുതലാളി രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലാണ് ഇതിന് കാരണമെന്നും വാദമെത്തി. ഇതിന് പിന്നാലെയാണ് മീഡിയാ വണ്ണിന്റെ വിലക്ക് സ്വമേധയാ കേന്ദ്ര സർക്കാർ മാറ്റിയത്.

കേബിൾടിവി മാർഗ്ഗ നിർദ്ദേശങ്ങൾ തെറ്റിച്ചതിനെ തുടർന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് സംപ്രേഷണം നിർത്തിവെയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടത്. ആരാധാനാലയങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു, കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തു, സംഘർഷ സാധ്യത നിൽക്കുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ കലാപം പടർന്നു പിടിക്കാൻ സഹായിക്കുന്ന രീതിയിൽ റിപ്പോർട്ട് ചെയ്തു മുതലായ കുറ്റങ്ങൾക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചത്. കലാപകാരികൾ സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ പൊലീസ് നോക്കി നിൽക്കെയാണ് വെടി ഉതിർത്തു എന്നാണ് റിപ്പോർട്ടർ വാർത്ത നൽകിയത്. എന്നാൽ ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. കലാപമേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട മിതത്വം ഏഷ്യാനെറ്റ് ന്യൂസ് ചാനൽ സ്വീകരിച്ചില്ല. സാമൂഹ്യ സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോർട്ട് ചെയ്യരുത് എന്ന നിബന്ധന ലംഘിച്ചു. ഒരു വിഭാഗമാണ് കാലപം നടത്തുന്നത് എന്ന രീതിയിൽ ഏകപക്ഷീയമായ വാർത്ത വിതരണരീതി അവലംബിച്ചുവെന്നും വിലക്ക് ഏർപ്പെടുത്തി കൊണ്ടുള്ള ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വിഷയത്തിൽ ചാനലുകളോട് വിശദീകരണം ചോദിച്ചെങ്കിലും നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്ാണ് നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് ഇരു ചാനലിന്റേയും സംപ്രേഷണം നിർത്തിവെച്ചത്. ബിജെപി എംപിയായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ. അതുകൊണ്ട് തന്നെ മണിക്കൂറുകൾക്കുള്ളിൽ ഏഷ്യാനെറ്റിന്റെ വിലക്ക് നീങ്ങിയത് സോഷ്യൽ മീഡിയയിൽ ചർച്ചയുമാണ്. ഇതിന് പിന്നാലെയാണ് മീഡിയ വണിന്റെയും വിലക്ക് നീങ്ങിയത്. ഇരു ചാനലുകളുടെയും ലൈവ് ടെലികാസ്റ്റിങ്, ലൈവ് സ്ട്രീമിങ് എന്നിവ നിലവിൽ തടസങ്ങളില്ലാതെ പ്രവർത്തിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി 7.30 മുതലാണ് ഇരുചാനലുകൾക്കും 48 മണിക്കൂർ നിരോധനം ഏർപ്പെടുത്തിയത്. ഡൽഹി കലാപം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തതിൽ രണ്ട് ചാനൽ അധികൃതരോടും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് നൽകിയിരുന്നു. ഇതിലെ വിശദീകരണം തള്ളിക്കളഞ്ഞിട്ടാണ് വിലക്ക് ഏർപ്പെടുത്തി ഉത്തരവ് ഇറക്കിയത്.

വിലക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കേരള പത്രപ്രവർത്തക യൂണിയനും വിവിധ രാഷ്ട്രീയ നേതാക്കളും കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനം രാജ്യത്ത് പാടില്ലെന്ന് ഉത്തരവിടുന്നതിന് തുല്യമാണ് സർക്കാർ നടപടിയെന്ന് മീഡിയ വൺ എഡിറ്റർ ഇൻ ചീഫ് സിഎൽ തോമസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അടിയന്തരാവസ്ഥ കാലത്തുപോലും ഉണ്ടാകാത്ത വിധത്തിലുള്ള ജനാധിപത്യ വിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം എന്നാണ് അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP