പ്രളയകാലത്തു കേരളത്തിന് താങ്ങാകാൻ ബ്രിട്ടണിലെ കുഞ്ഞുങ്ങൾ തെരുവിൽ എത്തിയതറിഞ്ഞു ഇരുകയ്യും നീട്ടിയെത്തിയ സൗമ്യസാന്നിധ്യം; ഒന്നര പതിറ്റാണ്ടായി മലയാളി സമൂഹത്തിനു സൗജന്യമായി പള്ളി വാതിൽ തുറന്നിട്ട വൈദികൻ ഓർമ്മയായി; വൈദിക സേവനം പണം വാങ്ങാൻ ഉള്ള മാർഗം അല്ലെന്നു പറയുന്ന ഫാ. ബോബ് റൈറ്റ് മലയാളികളുടെ ആശ്രയവും ആശ്വാസവും ആയി മാറിയത് സ്നേഹത്തിന്റെ വഴിയിലൂടെ
മറുനാടൻ ഡെസ്ക്
ബ്രിട്ടൻ: കേരളം കണ്ട ആദ്യ പ്രളയകാലത്തു ലോകമലയാളികൾ ഒരേ മനസോടെ പിറന്ന നാടിനു വേണ്ടി കൈകോർത്തു നിന്ന സമയത്തു ഏറ്റവും മുന്നിൽ നിൽക്കാൻ ഓടി എത്തിയവരാണ് മൂന്നു വയസ് മുതൽ ടീനേജുകാർ വരെയുള്ള കവൻട്രിയിലെ മലയാളി കുഞ്ഞുങ്ങൾ. പ്രളയ ജലം വീടുകളുടെ മേൽക്കൂരക്കും മേലെ ഉയർന്നു കയറിയപ്പോൾ ഇനി അടങ്ങിയിരുന്നിട്ടു കാര്യമില്ല എന്ന തിരിച്ചറിവിൽ തെരുവുകളിൽ എത്തി ചില്ലിക്കാശ് ചോദിക്കാൻ തയ്യാറായ കുട്ടികളുടെ ആവേശവും ആത്മവിശ്വാസവും കണ്ടു മനസ് നിറഞ്ഞാണ് കവൻട്രിയിലെ ഇംഗ്ലീഷ് സമൂഹം കേരളത്തിന് കൈത്താങ്ങാകാൻ പണം നൽകിയത്.
സ്ട്രീറ്റ് അപ്പീൽ എന്ന് പേരിട്ട ഈ പണപ്പിരിവിന്റെ രണ്ടാം നാൾ പ്രായം ചെന്ന ഏതാനും സ്ത്രീകൾ കുട്ടികളുടെ അടുത്തെത്തി കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. കവൻട്രി ജോൺ ഫിഷർ പള്ളിയിലെ പാരിഷ് അംഗങ്ങൾ ആയിരുന്നു ആ സ്ത്രീകൾ. അവർ നേരെ ചെന്ന് പള്ളി വികാരി ഫാ: ബോബ് റൈറ്റിനോട് കാര്യം പറഞ്ഞപ്പോൾ മലയാളികളിൽ തനിക്കു കൂടുതൽ പരിചയം ഉള്ള ബീറ്റജ് അഗസ്റ്റിനെ തേടി അദ്ദേഹത്തിന്റെ ഫോൺവിളി എത്തുക ആയിരുന്നു.
സാന്ദർഭികമായി താൻ കൂടി നേതൃത്വം നൽകുന്ന കേരള സ്കൂളിലെ കുട്ടികൾ ആണ് സ്ട്രീറ്റ് അപ്പീലിന് മുന്നിൽ നിന്നതു എന്ന് ബീറ്റജ് അറിയിച്ചതോടെ തന്റെ പോക്കറ്റിൽ നിന്നും ആയിരം പൗണ്ട് കേരളത്തിന് വേണ്ടി നൽകാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിക്കുക ആയിരുന്നു. എന്നാൽ കാര്യമായ വരുമാനം ഇല്ലാത്ത വൈദികന്റെ പോക്കറ്റിൽ നിന്നും പണം വേണ്ട പകരം കുർബാന മദ്ധ്യേ ഒരു അപ്പീൽ നടത്തിയാൽ തന്നെ ഏറെ ഉപകാരം എന്ന് പറഞ്ഞപ്പോഴും അത് വേറെ നടത്താം ആദ്യം എന്റെ പണം സ്വീകരിക്കൂ എന്നാണ് അദ്ദേഹം മറുപടി നൽകിയത്.
അന്ന് അദ്ദേഹം നൽകിയ പണവും ചേർത്ത് കവൻട്രി കേരള സ്കൂൾ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനു കണ്ടെത്തിയ 5025 പൗണ്ടിൽ ബോബ് അച്ചന്റെ വിഹിതമായ ആയിരം പൗണ്ടും ചേർന്നിരുന്നു. പല മലയാളികൾക്കും തോന്നാത്ത സ്നേഹം ഏതോ നാട്ടിലെ കുറെ പാവങ്ങളോട് തോന്നിയ ഈ സ്നേഹവായ്പ്പ് ഇനിയില്ലെന്ന ഞെട്ടലാണ് ഇന്നലെ കവൻട്രി മലയാളികൾക്ക് കേൾക്കാനായത്. മലയാളം പഠിപ്പിക്കുന്ന കേരള സ്കൂളിന് ക്ലാസുകൾ നടത്താൻ പള്ളിയോടു ചേർന്ന പാരിഷ് ഹാൾ സൗകര്യം ഉപയോഗിക്കാൻ മടിക്കണ്ട എന്ന വാഗ്ദാനവും അദ്ദേഹം തുടക്കത്തിലേ നൽകിയിരുന്നു.
എന്നാൽ ആ സൗകര്യത്തിനും മേലെ കുട്ടികൾ എത്തിയതോടെയാണ് ആറു ക്ലാസുകൾ നടത്താൻ സൗകര്യം ഉള്ള മറ്റൊരിടം തേടി കേരള സ്കൂൾ അധികൃതർ എത്തിയത്. ഇത്തരത്തിൽ പൊതു മലയാളി സമൂഹത്തിനു ഏതു വിധത്തിലും ആശ്രയിക്കാവുന്ന ബോബ് അച്ചന്റെ വിയോഗം ഒരു വൈദികൻ എന്നതിലപ്പുറം ഒരു മനുഷ്യസ്നേഹിയുടെ വേർപാടായാണ് കവൻട്രി മലയാളികൾ തിരിച്ചറിയുന്നതും. അദ്ദേഹത്തിന് പകരം വയ്ക്കാൻ മറ്റൊരാളില്ല എന്നതും ഇപ്പോൾ ആ തിരിച്ചറിവിൽ അലിഞ്ഞു ചേരുകയാണ്.
ഇക്കഴിഞ്ഞ ജനുവരി 11 നു താൻ ക്യാനസർ രോഗത്തിന്റെ അവസാന ഘട്ടത്തിൽ ആണെന്നും ഏതാനും ആഴ്ച കൂടി മാത്രമേ ജീവിതം ബാക്കിയുള്ളൂ എന്നും പറഞ്ഞു പള്ളി ചുമതല ഒഴിയുന്ന വിവരമാണ് അദ്ദേഹം തന്നെ കാണാൻ എത്തിയവരെ അറിയിച്ചത്. അമ്മക്കിളി ഉപേക്ഷിച്ചു പോയ കൂട്ടിലെ അനാഥ പക്ഷികളെ പോലെയാണ് കവൻട്രിയിലെ മലയാളി ക്രൈസ്തവ വിശ്വാസികൾ ഈ വിവരം കേട്ടറിഞ്ഞത്. അതിനു ശേഷം പള്ളിയിലെ കാര്യങ്ങളിൽ നിന്നും ചുമതല ഒഴിഞ്ഞ ബോബ് അച്ചൻ തികച്ചും സ്വകാര്യതയിൽ ആണ് കഴിഞ്ഞിരുന്നത്.
വീട്ടുകാർ അച്ചന് വേണ്ടി വാങ്ങിയ വീട്ടിലേക്കു സ്നേഹത്തോടെ വിളിച്ചെങ്കിലും പള്ളിയിൽ തന്നെ അവസാന കാലം കഴിയണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ചുമതലകൾ ഒഴിഞ്ഞെങ്കിലും വെള്ളിയാഴച്ചകളിൽ പള്ളി വൃത്തിയാക്കുന്നിടത്തു അദ്ദേഹം രണ്ടാഴ്ച മുൻപ് വരെ എത്തിയിരുന്നു. കഴിഞ്ഞ ആഴ്ച രോഗനില കലശലായപ്പോൾ സഹോദരിയെ പറഞ്ഞയച്ചു എല്ലാവരുടെയും സുഖ വിവരം അന്വേഷിക്കാനും ആ മനുഷ്യസ്നേഹി മറന്നില്ല.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് അദ്ദേഹം വീട്ടുകാരുടെയും മറ്റും സാന്നിധ്യത്തിൽ പള്ളിയോടു ചേർന്ന താമസസ്ഥലത്തു വച്ച് മരണത്തിനു കീഴടങ്ങുന്നത്. രോഗ വിവരം വ്യക്തമായി ഏകദേശം എട്ടാഴ്ചയാണ് അദ്ദേഹത്തിന് ജീവിതം നീട്ടിക്കിട്ടിയത്. ഒരു വൈദികൻ എന്നാൽ ആരായിരിക്കണം, എങ്ങനെ ആയിരിക്കണം എന്ന് ചുരുങ്ങിയ പക്ഷം കവൻട്രി മലയാളികളിൽ പലരും തിരിച്ചറിഞ്ഞത് ബോബ് അച്ചനിലൂടെയാണ്. സ്വകാര്യ ആവശ്യത്തിന് കുർബാന നടത്തിയാൽ പോലും പലരിൽ നിന്നും അദ്ദേഹം കുർബാന പണം വാങ്ങാത്ത അനുഭവ കഥകൾ പറയാനുണ്ട്.
നിർബന്ധിച്ചു കൊടുത്താലും വാങ്ങില്ലെന്ന് അറിയുന്നവർ ഒടുവിൽ പണം കവറിലാക്കി അദ്ദേഹത്തിന്റെ മേശയിൽ ഉപേക്ഷിച്ചു പോകുന്നതും അപൂർവമല്ല. നെയ്യും കൊഴുപ്പും ചേർന്ന ഭക്ഷണം ഒഴിവാക്കിയിരുന്ന അദ്ദേഹം പലവട്ടം മലയാളി ഭക്ഷണത്തിന്റെ രുചിയും ഏറെ ആസ്വദിച്ചിട്ടുണ്ട്. മലയാളികളുടെ ആദരവും പെരുമാറ്റവും എപ്പോഴും ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ആർക്കും ഏതു സമയത്തും ആശ്രയിക്കാമായിരുന്ന വ്യക്തി കൂടിയായിരുന്നു.
കഴിഞ്ഞ പതിനഞ്ചു വർഷത്തിലേറെയായി മലയാളി സമൂഹത്തിനു പ്രാർത്ഥിക്കാനും കുർബാനയ്ക്കുമായി പള്ളി സൗജന്യമായി തുറന്നു നൽകിയതും ബോബ് അച്ചനെ എന്നും ഓർത്തിരിക്കാൻ മലയാളി സമൂഹത്തിനു കാരണമാണ്. യുകെയിൽ ഇങ്ങനെ ഒരു സേവനം ലഭിക്കാൻ ഇടയായ സ്ഥലങ്ങൾ അപൂർവം ആയിരിക്കു.
ഒരു കുർബാനയ്ക്കു പലയിടത്തും നൂറു പൗണ്ട് ചുരുങ്ങിയത് നൽകണം എന്നിരിക്കെ ഒരു വർഷം മലയാളികൾക്കായി മുപ്പതിലേറെ കുർബാനകൾക്കു പള്ളി വിട്ടു നൽകിയ ഈ വൈദികൻ ആ വകയിൽ മലയാളികൾക്ക് സമ്മാനിച്ചത് ആയിരകണക്കിന് പൗണ്ടിന്റെ ദാനം കൂടിയാണ്.ഇതുകൊണ്ടു കൂടിയാണ് കവൻട്രിയിൽ പലയിടത്തും മലയാളികൾ സ്വന്തമായി പള്ളി എന്ന ആശയവുമായി മുന്നോട്ടു പോയപ്പോൾ കവൻട്രിയിൽ അത്തരം ചിന്താഗതികൾ സജീവമാകാതെ പോയതും.
ഏതു സമയത്തും കയറി ചെല്ലാൻ സ്വന്തമായി എന്നവിധം ഒരു പള്ളിയും സൗകര്യവും ഉള്ളപ്പോൾ എന്തിനു മറ്റൊരു സംവിധാനം എന്നതും ഇതിനു കാരണമാണ്. നൂറിലേറെ മലയാളി കത്തോലിക്കാ കുടുംബങ്ങൾ ഉള്ളതിൽ അൻപതിൽ ഏറെ പേരും ആശ്രയിക്കുന്നതും ജോണ്‍ ഫിഷർ പള്ളി തന്നെയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍