ടോം ജോസ് നല്ല ഉദ്ദേശത്തോടെ ചെയ്ത കാര്യത്തെ തെറ്റായി വ്യാഖ്യാനിക്കുക ആയിരുന്നോ? കെഎംഎംഎൽ മഗ്നീഷ്യം ഇറക്കുമതിക്കേസിൽ ചീഫ് സെക്രട്ടറിയെ വെള്ളപൂശി വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ ആയുസ് നാളെ അറിയാം; ഗ്ലോബൽ ടെൻഡർ നടത്തിയത് മാധ്യമവാർത്ത കരുവാക്കി; കൂടിയ വിലയ്ക്ക് മഗ്നീഷ്യം വാങ്ങിയപ്പോൾ നഷ്ടം വന്നത് 1 കോടി 21 ലക്ഷവും; ടോം ജോസിനു നൽകിയ ക്ലീൻ ചിറ്റിൽ വിജിലൻസ് പ്രത്യേക കോടതി തീരുമാനം നാളെ; മഗ്നീഷ്യം അഴിമതിക്കേസിലെ വിധി ചീഫ് സെക്രട്ടറിക്ക് നിർണ്ണായകം
എം മനോജ് കുമാർ
തിരുവനന്തപുരം: കെഎംഎംഎൽ എംഡിയായിരിക്കെ മഗ്നീഷ്യം ഇറക്കുമതി ചെയ്തതിനെ തുടർന്ന് വന്ന അഴിമതിക്കേസിൽ ചീഫ് സെക്രട്ടറി ടോം ജോസ് കുരുങ്ങുമോ? കേസിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി ടോം ജോസിനു ക്ലീൻ ചിറ്റ് നൽകി വിജിലൻസ് നൽകിയ റിപ്പോർട്ട് സ്വീകരിക്കണോ എന്ന കാര്യത്തിൽ കോടതി നാളെ വിധി പറയും. മഗ്നീഷ്യം ഇറക്കുമതി ഇടപാടിൽ കെഎംഎംഎല്ലിനു ഒരു കോടി 21 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയ കേസിൽ ടോം ജോസിനെ കുറ്റവിമുക്തനാക്കിയാണ് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.
പക്ഷെ പരാതി നൽകിയ രവീന്ദ്രൻ ആക്ഷേപം ഉന്നയിച്ചതിനെ തുടർന്ന് അഴിമതിക്കേസിനു ആധാരമായ രേഖകൾ റിപ്പോർട്ടിനൊപ്പം വിജിലൻസ് സമർപ്പിച്ചിരുന്നില്ല. ഇത് പരാതിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് രേഖകൾ ഹാജരാക്കാൻ വിജിലൻസ് പ്രത്യേക കോടതി നിർദ്ദേശം നൽകിയിരുന്നു. അന്തിമ റിപ്പോർട്ടിൽ ഒപ്പം സമർപ്പിക്കാത്ത രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയെങ്കിലും തുടർന്നും രേഖകൾ ഹാജരാക്കിയിരുന്നില്ല. ഇതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്. ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യണമെങ്കിൽ എല്ലാ രേഖകളും വേണം എന്നതിനാലാണ് കേസിന് ആധാരമായ രേഖകൾ കുറ്റവിമുക്തനാക്കിയ റിപ്പോർട്ടിനൊപ്പം ഹാജരാക്കാൻ വാദിഭാഗം കോടതിയിൽ ആവശ്യം ഉയർത്തിയത്.
നിലവിൽ ടോം ജോസിന് അനുകൂലമായ റിപ്പോർട്ട് ആണ് വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. നല്ല ഉദ്ദേശ്യത്തോടെ ചെയ്ത കാര്യത്തെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ഇറക്കുമതിയിൽ അഴിമതിയില്ല. ഈ റിപ്പോർട്ട് ആണ് വിജിലൻസ് സമർപ്പിച്ചത്. ആദ്യ അന്വേഷണത്തിൽ 2.54 കോടി നഷ്ടമുണ്ടായെന്നുമായിരുന്നു കേസ്. പ്രാഥമികാന്വേഷണത്തിനു ശേഷം നഷ്ടം 1.21 കോടിയുടേതാക്കി നിജപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. വിജിലൻസ് നൽകിയ അന്തിമ റിപ്പോർട്ട് പരിഗണിച്ച് വിജിലൻസ് പ്രത്യേക കോടതിക്ക് വേണമെങ്കിൽ കേസ് അവസാനിപ്പിക്കാം. അല്ലെങ്കിൽ തുടർ അന്വേഷണത്തിനു ഉത്തരവിടാം. അല്ലെങ്കിൽ ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളാനും കഴിയും. ഈ രീതിയിലുള്ള നീക്കം വന്നാൽ ചീഫ് സെക്രട്ടറി എന്ന നിലയിൽ ടോം ജോസിന് വൻ തിരിച്ചടിയാണ് ഈ കേസിൽ വരുക. ആദ്യം അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോം ജോസിനെ കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഈ ആശ്വാസം നിലനിൽക്കെ തന്നെയാണ് മഗ്നീഷ്യം ഇറക്കുമതി കേസിലും കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട് നൽകിയത്.
മഗ്നീഷ്യം കേസിൽ വാദി ഭാഗം എതിർപ്പ് രേഖപ്പെടുത്തിയതോടെയാണ് ആധാരമായ രേഖകൾ സമർപ്പിക്കാനും വിജിലൻസ് റിപ്പോർട്ട് സ്വീകരിക്കണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാനും കേസ് നീട്ടിയത്. ആ കേസാണ് ഇപ്പോൾ പരിഗണിക്കുന്നത്. കെഎംഎംഎല്ലിൽ കേസ്സിലെ നാളത്തെ വിധി അതുകൊണ്ട് തന്നെ ടോം ജോസിനു നിർണ്ണായകമായി മാറുകയാണ്. ഇ ടെൻഡർ വഴി സ്വകാര്യ കമ്പനികളിൽനിന്നു 88 മെട്രിക് ടൺ മഗ്നീഷ്യം വാങ്ങി. ബാക്കിയുള്ള 162 മഗ്നീഷ്യം കൂടിയവിലയ്ക്ക് വാങ്ങി. ഇതുവഴി കെഎംഎംഎല്ലിനു വൻ നഷ്ടം വന്നു. സ്ഥാപനത്തിനു 2.54 കോടി നഷ്ടമുണ്ടായെന്നുമായിരുന്നു ആദ്യകേസ്. പ്രാഥമികാന്വേഷണത്തിനു ശേഷം നഷ്ടം 1.21 കോടിയുടേതാക്കി നിജപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഗ്ലോബൽ ടെൻഡർ നടത്താതെ തന്നെ മഗ്നീഷ്യം ഇറക്കുമതി ചെയ്തിരുന്നെങ്കിൽ കെഎംഎംഎല്ലിനു വലിയ നഷ്ടം വരില്ലായിരുന്നു. ഗ്ലോബൽ ടെൻഡർ ഇല്ലാതെ മഗ്നീഷ്യം ഇറക്കുമതി ചെയ്താൽ കെഎംഎംഎല്ലിനു കോടികൾ നഷ്ടം വരുമെന്ന് അന്ന് മാധ്യമവാർത്തകൾ വന്നിരുന്നു. ഇതോടെയാണ് പൊതുജനതാത്പര്യാർഥം ഗ്ലോബൽ ടെൻഡർ നടത്തിയത്. ഗ്ലോബൽ ടെൻഡർ നടത്തിയാൽ മഗ്നീഷ്യത്തിനു വില കുറയുമോ എന്ന് മാർക്കറ്റ് സ്റ്റഡി കെഎംഎംഎൽ നടത്തിയില്ല. മാധ്യമവാർത്ത കണ്ട ശേഷം ഗ്ലോബൽ ടെൻഡറിന് തീരുമാനിക്കുകയായിരുന്നു. മഗ്നീഷ്യം ആദ്യം കെഎംഎംഎല്ലിനു നൽകിയ കോത്താരി മെറ്റൽസ് ലിമിറ്റഡ് തന്നെയാണ് ഫോറിൻ എജന്റ്റ് വഴി മഗ്നീഷ്യം എത്തിച്ചത് എന്നും സൂചനയുണ്ട്. കോത്താരിയിൽ നിന്ന് വിലകുറച്ച് മഗ്നീഷ്യം വാങ്ങിയശേഷം ഗ്ലോബൽ ടെൻഡർ വഴി കൂടിയ വിലയ്ക്ക് മഗ്നീഷ്യം ഇറക്കുമതി ചെയ്യുകയും ചെയ്തു. ഇതാണ് നഷ്ടത്തിൽ കലാശിച്ചത്. ഏകപക്ഷീയമായ തീരുമാനമാണ് മഗ്നീഷ്യം ഇറക്കുമതി കാര്യത്തിൽ ടോം ജോസ് എടുത്തതെന്നും സൂചനകളുണ്ട്.
201214 കാലത്താണ് കേസിനാസ്പദമായ ഇറക്കുമതി നടക്കുന്നത്. ഒരു മെട്രിക് ടൺ മഗ്നീഷ്യം 1.87 കോടി രൂപയ്ക്കാണ് വാങ്ങിയിരുന്നത്. എന്നാൽ, ടോം ജോസ് ആഗോള ടെൻഡർ വിളിച്ചെന്നും ഇതിനു പിന്നിൽ അഴിമതിയുണ്ടെന്നുമാണ് വിജിലൻസ് കണ്ടെത്തിയത്. 1.87 കോടി രൂപയ്ക്ക് ലഭിക്കുന്ന അതേ ഗുണനിലവാരമുള്ള മഗ്നീഷ്യം വിദേശത്തുനിന്ന് 2.62 കോടി രൂപയ്ക്ക് വാങ്ങി. ഈ രീതിയിൽ 162 മെട്രിക് ടൺ ഇറക്കുമതി ചെയ്തു. ഇതിലൂടെ സർക്കാർ ഖജനാവിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് എഫ്ഐആർ വന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍