മെഡിക്കൽ ചെലവുകൾക്കും മക്കളുടെ വിവാഹത്തിനും ഉന്നതവിദ്യാഭ്യാസത്തിനും കൂടുതൽ പണം പിൻവലിക്കുന്നതിന് തടസ്സമില്ല; പിൻവലിക്കൽ പരിധി 5 ലക്ഷം വരെ; 2.09 ലക്ഷം കോടിയുടെ നിക്ഷേപവും 28.6 ലക്ഷം സേവിങ്സ് ബാങ്ക് അക്കൗണ്ടുകളും; ആർബിഐ മൊറട്ടോറിയം ഏർപ്പെടുത്തിയെങ്കിലും യേസ് ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് പരിഭ്രമിക്കാൻ ഒന്നുമില്ല; ഒരാൾക്കും പണം നഷ്ടമാകില്ലെന്ന് ഉറപ്പ് നൽകി കേന്ദ്രധനമന്ത്രി നിർമല സീതാരാമനും; ആകെ വിഷമിക്കാനുള്ളത് ഓഹരി നിക്ഷേപകർക്ക് മാത്രം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ആർബിഐ മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും യേസ് ബാങ്കിലെ നിക്ഷേപകരുടെ പണം സുരക്ഷിതമെന്ന് ഉറപ്പ് നൽകി ധനമന്ത്രി നിർമല സീതാരാമൻ. ഈ വിഷയത്തിൽ ആർബിഐയുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണ്. പ്രശ്നത്തിന് വളരെ വേഗം പരിഹാരം കാണുമെന്ന് കേന്ദ്ര ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ട്. യേസ് ബാങ്കിലെ ഒരു നിക്ഷേപകനും പണം നഷ്ടപ്പെടില്ല. നിക്ഷേപകരുടെയും ബാങ്കിന്റെയും സമ്പദ് വ്യവസ്ഥയുടെയും താൽപര്യം കണക്കിലെടുത്താണ് നടപടികൾ സ്വീകരിക്കുന്നതെന്നും നിർമല സീതാരാമൻ പറഞ്ഞു.
മൊറട്ടോറിയം എന്താണ്?
50,000 രൂപ വരെയാണ് ഒരുമാസം യേസ് ബാങ്കിൽ നിന്ന് പിൻവലിക്കാൻ പരിധി ഏർപ്പെടുത്തിയിരിക്കുന്നത്. ഈ പരിധിക്കുള്ളിൽ നിന്ന് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ കഴിയുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്.
മെഡിക്കൽ ചെലവുകൾ, ഉന്നത വിദ്യാഭ്യാസം, കല്യാണം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് ഉയർന്ന തുക പിൻവലിക്കാം. ഇതിന്റെ പരിധി 5 ലക്ഷം രൂപയായിരിക്കും.
മൊറട്ടോറിയം എന്തിന്?
തിരിച്ചുകിട്ടാത്ത വായ്പകൾ ഏറെയാണ് യേസ് ബാങ്കിന്. ഒപ്പം നഷ്ടം നികത്താൻ വേണ്ട മൂലധനനിക്ഷേപവുമില്ല. മൂലധനം സമാഹരിക്കാൻ വിദേശ നിക്ഷേപകരുടെ അടക്കം സഹായം തേടാൻ ആർബിഐ സമയം നൽകിയെങ്കിലും ഒന്നും നടന്നില്ല. വലിയ നിക്ഷേപങ്ങൾ തുടർച്ചയായി ബാങ്കിൽ നിന്ന് പിൻവലിച്ചുകൊണ്ടുമിരുന്നു. ഇതാണ് ബാങ്കിനെ പ്രതിസന്ധിയിലാണ്.
യേസ് ബാങ്കിന്റെ ആസ്തി ബാധ്യതകൾ
ബാങ്കിന് 2.09 ലക്ഷം കോടിയുടെ നിക്ഷേപമുണ്ട്. ഡെബിറ്റ് കാർഡുകളുടെ എണ്ണം നോക്കിയാൽ, 28.6 ലക്ഷം സേവിങ്സ് ബാങ്ക് അക്കൗണ്ടുകളുണ്ട്.
എപ്പോഴാണ് നിയന്ത്രണങ്ങൾ എടുത്തുമാറ്റുക?
ഒരുപുനരുജ്ജീവന പദ്ധതി നടപ്പാക്കിയ ശേഷമാകും പണം പിൻവലിക്കൽ നിയന്ത്രണം നീക്കുക. 5 ലക്ഷം വരെയുള്ള നിക്ഷേപത്തിന് ഇൻഷുറൻസുണ്ട്. യേസ് ബാങ്കിനെ പുനരുദ്ധരിക്കാനോ ലയിപ്പിക്കാനോ ആർബിഐ പദ്ധതി തയ്യാറാക്കി വരുന്നു.
ബാങ്കിന്റെ ഓഹരിനിക്ഷേപകരെ എങ്ങനെ ബാധിക്കും?
നേരത്തെ ആർബിഐ മൊറട്ടോറിയം ഏർപ്പെടുത്തിയ ബാങ്കുകളുടെ അനുഭവം വച്ച് നോക്കുമ്പോൾ ഓഹരി നിക്ഷേപകരുടെ നഷ്ടം നികത്താൻ സാധ്യത കുറവാണ്.
30 ദിവസമാണ് മൊറട്ടോറിയം കാലാവധി. ആർബിഐ യേസ് ബാങ്കിനെ പുനരുദ്ധരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത് ദാസ് അറിയിച്ചു. ആശങ്കയ്ക്ക് വകയില്ലെന്നും സ്ഥിരത ഉറപ്പാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
ർവ് ബാങ്ക് നിയന്ത്രണമേർത്തിയതോടെ യെസ് ബാങ്കിന്റെ ഓഹരി കൂപ്പുകുത്തി. 82 ശതമാനത്തോളമാണ് വിലയിൽ ഇടിവുണ്ടായത്. എക്കാലത്തെയും താഴ്ന്ന നിലവാരമായ 5.65 പൈസയിലേയ്ക്ക് ഓഹരി വിലയെത്തി.
യേസ് ബാങ്കിന്റെ ധനകാര്യ സ്ഥിതി തുടർച്ചയായി താഴോട്ട് പോയതാണ് കാരണമെന്ന് കേന്ദ്ര ബാങ്കിന്റെ വിജ്ഞാപനത്തിൽ വിശദീകരിച്ചിരുന്നു.യേസ് ബാങ്കിന്റെ ബോർഡിനെയും ഉടനടി പിരിച്ചുവിട്ടു. മുൻ എസ്്ബിഐ സിഎഫ്ഒ പ്രശാന്ത് കുമാറിനെ ബാങ്കിന്റെ അഡ്മിനസ്ട്രേറ്ററായി നിയമിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി ബാങ്ക് ഗുരുതരമായ ഭരണപ്രശ്നങ്ങൾ നേരിടുകയായിരുന്നെന്നും ഇതാണ് ധനസ്ഥിതി മോശമാകാൻ കാരണമെന്നും ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.
യേസ് ബാങ്കിന്റെ നിക്ഷേപകർ പരിഭ്രമിക്കേണ്ടതില്ലെന്നും അവരുടെ താൽപര്യങ്ങൾ പൂർണമായും സംരക്ഷിക്കുമെന്നും ആർബിഐ വ്യക്തമാക്കി. അടുത്ത ഏതാനും ദിവസങ്ങൾക്കം ബാങ്കിന്റെ പുനഃസംഘടനയ്ക്കായി കേന്ദ്രസർക്കാരിന്റെ അംഗീകാരത്തോടെ പദ്ധതി കൊണ്ടുവരും. മൊറട്ടോറിയം കാലാവധിയായ 30 ദിവസം തീരും മുമ്പേ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കും. അതുകൊണ്ട് തന്നെ നിക്ഷേപകർക്ക് വലിയ ബുദ്ധിമുട്ട് ദീർഘനാളത്തേക്ക് ഉണ്ടാവുകയില്ല.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നയിക്കുന്ന കൺസോർഷ്യത്തിന്റെ മൂലധനനിക്ഷേപത്തോടെ യേസ് ബാങ്കിനെ രക്ഷിച്ചെടുക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയെന്നാണ് സൂചന. കഴിഞ്ഞ ഡിസംബറിൽ, ഗ്ലോബൽ നിക്ഷേപക റേറ്റിങ് ഏജൻസിയായ മൂഡീസ് യേസ് ബാങ്കിന്റെ റേങ്ങിങ് വെട്ടിക്കുറച്ചിരുന്നു, ആസ്തി മൂല്യത്തിലും മൂലധനനിക്ഷേപത്തിലും വന്ന ഇടിവാണ് റേറ്റിങ് കുറയ്ക്കാൻ കാരണം. വിദേശ നിക്ഷേപകരായ ജെസി ഫ്ളവേഴ്സ് ആൻഡ് കമ്പനി, ടിൽഡൻ ക്യാപ്പിറ്റൽ, ഓക്ക് ഹിൽ അഡ് വൈസേഴ്സ്, സിൽവർ പോയിന്റ് ക്യാപിറ്റൽ എന്നിവരിൽ നിന്ന് നിക്ഷേപക വാഗ്ദാനങ്ങൾ കിട്ടിയെന്ന് യേസ് ബാങ്ക് കഴിഞ്ഞ മാസം അവകാശപ്പെട്ടിരുന്നു. നവംബറിൽ മറ്റുപല പേരുകളും ഇതുപോലെ ബാങ്കിന്റെ ബോർഡ് വെളിപ്പെടുത്തിയെങ്കിലും അവയെല്ലാം നിരസിക്കുകയായിരുന്നു.
മുംബൈയിലെ പ്രമുഖ സഹകരണ ബാങ്കായ പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോപ്പറേറ്റീവ് ബാങ്കിന് മേൽ നിയന്ത്രണമേർപ്പെടുത്തി ആറ് മാസം കഴിയുമ്പോഴാണ് യേസ് ബാങ്കിനെ ആർബിഐ പിടികൂടുന്നത്.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളായ ഐഎൽ&എഫ്എസ്, ദേവൻ ഹൗസിങ് ഫിനാൻസ്, അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കാപിറ്റൽ, എസ്സെൽ ഗ്രൂപ്പ് തുടങ്ങിയവയാണ് വായ്പാ തിരിച്ചടവിൽ വലിയ വീഴ്ച വരുത്തിയിരുന്നു. യസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയ്ക്കാണ് ഈ കമ്പനികൾ കൂടുതൽ പണം തിരികെ നൽകാനുള്ളത്. എൻബിഎഫ്സി കിട്ടാക്കടത്തിൽ പെട്ട യേസ് ബാങ്കിന്റെ റാങ്കിങ്, ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് താഴ്ത്തിയത് ഈ പശ്ചാത്തലത്തിലായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍