Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃക്കാക്കര നഗരസഭ നിന്റെ ....... വകയാണോ? ജാതി പറഞ്ഞും പൂരപ്പാട്ട്; വാടകയ്ക്ക് വീടെടുത്ത് ഫ്രിഡ്ജും സാധനങ്ങളും കടത്തിയ മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും ഫോമിലേക്ക് ഉയർന്നു; പുതിയ ബ്യൂട്ടി പാർലറിന് ലൈസൻസ് നൽകാൻ സാങ്കേതിക തടസ്സമുണ്ടെന്ന് പറഞ്ഞ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരെ കൈകാര്യം ചെയ്തത് തെറി അഭിഷേകവുമായി; സിനിമാക്കാരുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് വീണ്ടും വിവാദത്തിൽ; ജൂലി ജൂലിയൻ ഓടി രക്ഷപ്പെടുമ്പോൾ

തൃക്കാക്കര നഗരസഭ നിന്റെ ....... വകയാണോ? ജാതി പറഞ്ഞും പൂരപ്പാട്ട്; വാടകയ്ക്ക് വീടെടുത്ത് ഫ്രിഡ്ജും സാധനങ്ങളും കടത്തിയ മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും ഫോമിലേക്ക് ഉയർന്നു; പുതിയ ബ്യൂട്ടി പാർലറിന് ലൈസൻസ് നൽകാൻ സാങ്കേതിക തടസ്സമുണ്ടെന്ന് പറഞ്ഞ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരെ കൈകാര്യം ചെയ്തത് തെറി അഭിഷേകവുമായി; സിനിമാക്കാരുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് വീണ്ടും വിവാദത്തിൽ; ജൂലി ജൂലിയൻ ഓടി രക്ഷപ്പെടുമ്പോൾ

ആർ പീയൂഷ്

കൊച്ചി: തൃക്കാക്കര നഗരസഭാ ഓഫീസിൽ മദ്യപിച്ചെത്തിയ യുവതിയുടെ പൂരപ്പാട്ട്. നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടറെയുൾപ്പെടെയുള്ള ജീവനക്കാരെയാണ് ഹണിട്രാപ്പിൽ യുവാവിനേയും ദുബായിക്കാരനേയും ചതിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജൂലി ജൂലിയൻ അസഭ്യം പറഞ്ഞത്. ഇവർ പുതുതായി തുടങ്ങാൻ ഉദ്ദേശിക്കുന്ന ബ്യൂട്ടിപാർലറിന്റെ ലൈസൻസ് സംബന്ധമായ തർക്കത്തിനിടെയാണ് അസഭ്യം പറഞ്ഞത്. പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ഇവർ ഓടി രക്ഷപെട്ടു. എന്നാൽ ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജൂലി ജൂലിയൻ ഹണിട്രാപ്പ് കേസിൽ ജയിൽവാസം കഴിഞ്ഞതിന് ശേഷം പുതുതായി ആരംഭിക്കാൻ തുടങ്ങുന്ന ബ്യൂട്ടി പാർലറിന്റെ ലൈസൻസിന്റെ വിവരം അന്വേഷിക്കാൻ തൃക്കാക്കര നഗര സഭാ ഓഫീസിലെത്തി. ആരോഗ്യ വിഭാഗത്തിലായിരുന്നു ഫയൽ. സാങ്കേതിക പ്രശ്നങ്ങൾ മൂലം ലൈസൻസ് നൽകുവാൻ കഴിയില്ലെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ബി.ദിലീപ് പറഞ്ഞു. ഈ കാരണം ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയെന്നും പറഞ്ഞു. തനിക്ക് ലൈസൻസ് വേണമെന്നും ആവിശ്യമില്ലാതെ നിഷേധിക്കുകയാണെന്നും പറഞ്ഞ് ഇവർ ബഹളം വയ്ക്കാൻ തുടങ്ങി. ബഹളം വച്ച് ശല്യപ്പെടുത്തരുതെന്ന് ദിലീപ് പറഞ്ഞതോടെ ജൂലി ദിലീപിന് നേരെ കേട്ടാൽ അറയ്ക്കുന്ന വാക് പ്രയോഗം നടത്തുകയായിരുന്നു. കൂടാതെ മറ്റ് ജീവനക്കാരെ അസഭ്യം പറഞ്ഞ് അപമാനിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്തു.

താൻ ജയിലിൽ നിന്നും വരികയാണ് എന്ന് പറഞ്ഞായിരുന്നു പരാക്രമം കാട്ടിയത്. വൈസ് ചെയർമാന്റെ ചേംബറിൽ കയറിയും അസഭ്യം പറഞ്ഞു. ഇതോടെയാണ് കൗൺസിലർമാർ ഒത്തുകൂടി ഇവർക്കൊപ്പം ഉണ്ടായിരുന്ന വിജീഷ് എന്ന യുവാവിനെ തടഞ്ഞ് വച്ചത്. നഗരസഭാ അധികൃതർ അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര പൊലീസ് എത്തിയപ്പോഴേക്കും ജൂലി ഓടി രക്ഷപെട്ടു. നഗരസഭാ സെക്രട്ടറി പി.എസ് ഷിബുവിന്റെ പരാതിയിൽ ജൂലിക്കെതിരെയും വിജീഷിനെതിരെയും പൊലീസ് കേസെടുത്തു. ഓഫീസിൽ കയറി അസഭ്യം പറയൽ, ഔദ്യോഗിക ജോലി തടസപ്പെടുത്തൽ, ഹെൽത്ത് ഇൻസ്പെക്ടറെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് യുവതിയിക്കെതിരെ പരാതിയിലുള്ളത്.

ഫെബ്രുവരിയിലാണ് യുവാവിനെ വാടക വീട്ടിലേക്കു വിളിച്ചു വരുത്തി ബലം പ്രയോഗിച്ചു നഗ്‌ന ചിത്രമെടുത്തു ബ്ലാക്‌മെയിലിങ്ങിലൂടെ പണവും കാറും മൊബൈൽ ഫോണുകളും തട്ടിയെടുത്ത കേസിൽ ജൂലിയും സുഹൃത്തും പിടിയിലായത്. സീപോർട്ട് എയർപോർട്ട് റോഡിൽ കലക്ടറേറ്റിനു സമീപം ബ്യൂട്ടി പാർലർ നടത്താനെന്ന പേരിൽ വീട് വാടകയ്‌ക്കെടുത്തായിരുന്നു തട്ടിപ്പ്. മാമംഗലം പൊറ്റക്കുഴി ചെറിയ പട്ടാരപ്പറമ്പിൽ ജൂലി ജൂലിയൻ (37), സുഹൃത്ത് കാക്കനാട് അത്താണി കൃഷ്ണ വിലാസത്തിൽ കെ.എസ്.കൃഷ്ണകുമാർ (രഞ്ജിഷ് 33) എന്നിവരാണ് അറസ്റ്റിലായത്.

ബിസിനസുകാരനായ യുവാവാണ് ഇവരുടെ കെണിയിൽപെട്ടത്. ജൂലിയുടെ ക്ഷണപ്രകാരം യുവാവും ഗൾഫിൽ നിന്നെത്തിയ ബന്ധു കൂടിയായ മറ്റൊരു യുവാവും ഒരുമിച്ചാണ് വാടക വീട്ടിലെത്തിയത്. ഇവർ ജൂലിയുമായി സംസാരിക്കുന്നതിനിടെ ജൂലിയുടെ കൂട്ടാളികളായ മറ്റു മൂന്നു പേർ പുറമേ നിന്ന് എത്തുകയായിരുന്നു. അനാശാസ്യ നടപടിക്ക് എത്തിയതാണെന്ന് ആരോപിച്ച് ഇവർ യുവാക്കളെ മർദിച്ചു. സദാചാര പൊലീസിനെ പോലെയാണ് ഇവർ പെരുമാറിയത്. രോഗിയാണെന്നു പറഞ്ഞതിനാൽ ഗൾഫിൽ നിന്നെത്തിയ യുവാവിനു കാര്യമായി മർദനമേറ്റില്ല.

ബിസിനസുകാരനെ നഗ്‌നനാക്കി ജൂലിയോടൊപ്പം കട്ടിലിൽ ഇരുത്തി വിഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതു പുറത്തു വിടാതിരിക്കാൻ 5 ലക്ഷം രൂപ സംഘം ആവശ്യപ്പെട്ടു. കൈവശം പണമില്ലെന്നും പിന്നീടു തരാമെന്നും യുവാക്കൾ പറഞ്ഞെങ്കിലും സംഘം വഴങ്ങിയില്ല. ഗൾഫുകാരന്റെ പഴ്‌സിൽ നിന്നു എടിഎം കാർഡ് പിടിച്ചു വാങ്ങി. കാറും മൊബൈൽ ഫോണുകളും കൈവശപ്പെടുത്തിയ ശേഷമാണ് യുവാക്കളെ വിട്ടയച്ചത്. എടിഎം കാർഡ് ഉപയോഗിച്ചു പല സമയത്തായി 50,000 രൂപ പിൻവലിച്ചു. പിന്നീട് കൂടുതൽ തുക ആവശ്യപ്പെട്ടു. ഇതിനിടെ യുവാക്കളുടെ ഏതാനും സുഹൃത്തുക്കൾക്കു വീഡിയോയിലെ രംഗങ്ങൾ ജൂലി അയച്ചു കൊടുത്തു.

ഇതോടെയാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് വൈറ്റിലയിലെ ബ്യൂട്ടിപാർലറിൽ നിന്നാണ് ജൂലിയെ പിടികൂടിയത്. ജൂലി നൽകിയ വിവരത്തെ തുടർന്നു രഞ്ജിഷിനെയും അറസ്റ്റ് ചെയ്തു. ശേഷിക്കുന്ന രണ്ടു പ്രതികൾ കേരളം വിട്ടെന്നാണ് സൂചന. ജൂലി വാടകയ്‌ക്കെടുത്ത വീട്ടിൽ നിന്നു വീട്ടുപകരണങ്ങൾ കടത്തിയതിനു കഴിഞ്ഞ മാസം പൊലീസ് കേസെടുത്തിരുന്നു. 6 മാസം മുമ്പാണ് പൊയ്യച്ചിറയിൽ ഇവർ വീടു വാടകയ്‌ക്കെടുത്തത്. 25,000 രൂപ പ്രതിമാസം വാടക നിശ്ചയിച്ചിരുന്നു.

എന്നാൽ വാടക കൊടുത്തില്ല. പിന്നീട് ഫ്രിഡ്ജ് ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ ജൂലി കടത്തിക്കൊണ്ടു പോയി. ഇതോടെ വീട്ടുടമ ഉടമ ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP