Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദിലീപിന് അനുകൂലമായി ആദ്യം മൊഴി നൽകിയത് റിമി ടോമി? നടനെതിരെ മൊഴി കൊടുക്കാൻ വലിയ സമ്മർദ്ദം തന്റെ മേലുണ്ടെന്ന് വിചാരണ കോടതിയെ റിമി അറിയിച്ചെന്ന വാദം ചർച്ചയാകുന്നത് 'മോളിവുഡിൽ'; ഇടവേള ബാബുവിന് മുമ്പ് പ്രോസിക്യൂഷനെ ഞെട്ടിച്ചത് സൂപ്പർ പെർഫോർമറോ? ആക്രമണത്തിന് ഇരയായ നടിയുമായി ഒരു ബന്ധവുമില്ലെന്ന് പരസ്യമായി പറഞ്ഞ നടിയും അവതാരകയും ഗായികയുമായ റിമിയെ സാക്ഷിയാക്കിയത് തിരിച്ചടിയായോ? 'സിനിമാക്കാരെ' വിശ്വസിക്കാൻ കൊള്ളില്ലെന്ന തിരിച്ചറിവിൽ മലയാളികളും

ദിലീപിന് അനുകൂലമായി ആദ്യം മൊഴി നൽകിയത് റിമി ടോമി? നടനെതിരെ മൊഴി കൊടുക്കാൻ വലിയ സമ്മർദ്ദം തന്റെ മേലുണ്ടെന്ന് വിചാരണ കോടതിയെ റിമി അറിയിച്ചെന്ന വാദം ചർച്ചയാകുന്നത് 'മോളിവുഡിൽ'; ഇടവേള ബാബുവിന് മുമ്പ് പ്രോസിക്യൂഷനെ ഞെട്ടിച്ചത് സൂപ്പർ പെർഫോർമറോ? ആക്രമണത്തിന് ഇരയായ നടിയുമായി ഒരു ബന്ധവുമില്ലെന്ന് പരസ്യമായി പറഞ്ഞ നടിയും അവതാരകയും ഗായികയുമായ റിമിയെ സാക്ഷിയാക്കിയത് തിരിച്ചടിയായോ? 'സിനിമാക്കാരെ' വിശ്വസിക്കാൻ കൊള്ളില്ലെന്ന തിരിച്ചറിവിൽ മലയാളികളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെ കുഴക്കുന്ന മൊഴി ആദ്യം നൽകിയത് ഗായിക റിമി ടോമിയോ? കോടതിയിൽ സ്വന്തം അഭിഭാഷകനൊപ്പം എത്തി മൊഴി നൽകിയ റിമി ടോമി ദിലീപിന് അനുകൂലമായാണ് കോടതിയിൽ നിലപാട് എടുത്തതെന്നാണ് സൂചന. സിനിമാ വൃത്തങ്ങളിലാണ് ഇതു സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നത്. പ്രോസിക്യൂഷന് അനുകൂലമായാണ് റിമി ടോമി മൊഴി നൽകിയതെന്നാണ് പൊതുവേ ഏവരും വിലയിരുത്തപ്പെട്ടത്. പ്രോസിക്യൂഷനും ഇതു സംബന്ധിച്ച നിലപാടുകളൊന്നും പുറത്തു പറഞ്ഞില്ല. ഇതിനിടെയാണ് ഇടവേള ബാബു കൂറുമാറിയതായി പ്രോസിക്യൂഷൻ സൂചനകൾ നൽകിയത്. ഇതിന് പിന്നാലെയാണ് ഇടവേള ബാബുവിന് മുമ്പ് തന്നെ കോടതിയിൽ റിമി ടോമി ദിലീപിന് അനുകൂലമായ നിലപാട് എടുത്തുവെന്ന് സിനിമാ കേന്ദ്രങ്ങളിൽ ചർച്ച സജീവമാകുന്നത്.

നടിയെ ആക്രമിച്ച കേസിനെ ഏറെ പ്രാധാന്യത്തോടെയാണ് സിനിമാക്കാർ എടുത്തിട്ടുള്ളത്. ദിലീപിനെ ശിക്ഷിച്ചാലും വെറുതെ വിട്ടാലും അത് സിനിമയിലെ സമവാക്യങ്ങളെ ബാധിക്കുമെന്ന് ഏവരും കരുതുന്നു. ഇതിനിടെയാണ് മഞ്ജു വാര്യരും മറ്റും എത്തി തുടക്കത്തിൽ ദിലീപിന് എതിരെ മൊഴി നൽകിയത്. ഗൂഢാലോചന തെളിയുമെന്ന സ്ഥിതിയും വന്നു. ഇതിനിടെയാണ് കുഞ്ചാക്കോ ബോബൻ മൊഴി നൽകാനെത്താതെ മാറി നിന്നത്. ആദ്യ ദിവസം കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഇതോടെ അടുത്ത ദിവസം അവധി അപേക്ഷ നൽകി കുഞ്ചാക്കോ മാറി നിന്നു. ഇതിന് പിന്നാലെയാണ് റിമി ടോമി മൊഴി കൊടുക്കാനെത്തിയത്. പിന്നാലെ ഇടവേള ബാബുവും. റിമി ടോമിയുടേതും മൊഴി മാറ്റമായിരുന്നോ എന്ന ചോദ്യത്തോട് പ്രോസിക്യൂഷൻ പ്രതികരിച്ചിട്ടില്ല. രഹസ്യ വിചാരണയാണ് ഇക്കാര്യത്തിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ പ്രതികളും വാദി ഭാഗവും മൗനത്തിലാണ്.

ഇടവേള ബാബുവിന്റേതാണ് ആദ്യ കൂറുമാറ്റമെന്നാണ് ഉയരുന്ന വിലയിരുത്തൽ. ഇതിനിടെയാണ് റിമി ടോമിയാണ് ആദ്യം ദിലീപിന് അനുകൂലമായി മൊഴി കൊടുത്തതെന്ന് സിനിമാക്കർ പറയുന്നത്. ദിലീപിനെതിരെ മൊഴി കൊടുക്കാൻ തന്റെ മേൽ വലിയ സമ്മർദ്ദം ഉണ്ടെന്ന് പോലും ജഡ്ജി ഹണി എം വർഗ്ഗീസിന് മുന്നിൽ റിമി പറഞ്ഞതായാണ് സിനിമാക്കർ പറയുന്നത്. ഗൂഢാലോചന വാദത്തിൽ ദിലീപിനെ തള്ളി പറയാതെയാണ് റിമി കോടതി വിട്ടതെന്നാണ് ലഭിക്കുന്ന സൂചന. അതായത് നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റത്തിന്റെ തുടക്കം അവിടെ നിന്നാണ്. അക്രമത്തിന് ഇരയായ നടിയും റിമി ടോമിയും തമ്മിലെ പ്രശ്‌നങ്ങളും വളരെ പ്രാധാന്യത്തോടെ സോഷ്യൽ മീഡിയ ചർച്ച ചെയ്തതാണ്. ഇത് മുഖവിലയ്‌ക്കെടുക്കാതെ റിമിയെ സാക്ഷിയാക്കിയത് പ്രോസിക്യൂഷന് വിനയായി എന്ന തരത്തിലാണ് ചർച്ചകൾ ഇപ്പോൾ

നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച രാത്രിയിൽ റിമി ടോമി കേസിൽ അറസ്റ്റിലായ ദിലീപുമായി ഫോണിൽ സംസാരിച്ചുവെന്ന റിപ്പോർട്ടുകൾ നേരത്തെ ചർച്ചയായിരുന്നുു. ദിലീപിനേയും കാവ്യയേയും രണ്ടു വട്ടമാണ് റിമി ഫോണിൽ വിളിച്ചതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് രാത്രി ഒമ്പതിനും 11 നും ഇടയിൽ റിമി, ദിലീപിനേയും കാവ്യയേയും രണ്ടു തവണ ഫോണിൽ വിളിച്ചിരുന്നു. അന്നു തന്നെ വൈകിട്ട് 5നും രാത്രി 12.30നും ദിലീപിനേയും വിളിച്ചിരുന്നതായി പൊലീസിന് തെളിവുകൾ ലഭിച്ചു. ഫെബ്രുവരി 17നായിരുന്നു ആക്രമണം. ഇക്കാര്യം വാർത്തയായത് അടുത്ത ദിവസം രാവിലേയും. ഇതെല്ലാം സംശയങ്ങൾക്ക് ഇട നൽകി. എന്നാൽ കേസിന് ബലം നൽകാൻ റിമിയെ സാക്ഷിയാക്കുകയായിരുന്നു പൊലീസ് ചെയ്തത്.

എല്ലാവരുമായി പെട്ടന്ന് സൗഹൃദത്തിലാകുന്ന പ്രകൃതക്കാരിയാണ് റിമി ടോമി. ഇങ്ങോട്ട് മിണ്ടാത്തവരെ അങ്ങോട്ട് പോയി മിണ്ടിക്കും. എന്നാൽ ഈ സ്വഭാവം കൊണ്ട് തിരിച്ചടി കിട്ടിയതോടെ റിമി സുഹൃത്തുക്കളുടെ എണ്ണം കുറച്ചു. ഒരുപാട് സുഹൃത്തുക്കളുണ്ടാവുന്നത് ഇഷ്ടമുള്ള കാര്യമാണെങ്കിലും ഇപ്പോൾ സുഹൃത്തുക്കൾ കുറവാണെന്ന് റിമി പറഞ്ഞു.റിമി ടോമിയുടെ ഉറ്റസുഹൃത്തുക്കളിൽ ചിലരായിരുന്നു ആക്രമിക്കപ്പെട്ട നടി, കാവ്യ മാധവൻ തുടങ്ങിയവരൊക്കെ. സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് മൂവരും വിദേശത്ത് അടിച്ചു പൊളിച്ച ചിത്രങ്ങളൊക്കെ നവമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. എന്നാൽ ഒരു സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദവും ദിലീപിന്റെ ദാമ്പത്യവും തകർന്നത് എന്നതും സിനിമാ ലോകത്തെ പരസ്യമായ രഹസ്യമാണ്. ഈ സ്റ്റേജ് ഷോ കഴിഞ്ഞ് വരുമ്പോഴേക്കും കാവ്യയും റിമിയും ആക്രമണത്തിന് ഇരയായ നടിക്ക് ശത്രുക്കളായി കഴിഞ്ഞിരുന്നു.

ആദ്യമൊക്കെ സമയം കിട്ടുമ്പോഴൊക്കെ അക്രമത്തിന് ഇരയായ നടി വീട്ടിൽ വരികയും, ആ കുട്ടിയുടെ വാട്ടിലെക്ക് വീട്ടിലേക്ക് താൻ പോകുകയുമൊക്കെ ചെയ്യുന്ന ശീലമുണ്ടായിരുന്നു. പിന്നീട് അത് നഷ്ടപ്പെട്ടു. വലിയ ശത്രുക്കളൊന്നുമല്ല. കാണുമ്പോൾ ഒരു ഹായ് പറയുന്ന നിലയിലേക്ക് ഒതുങ്ങിപ്പോയി എന്ന് റിമി ടോമി തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാൽ കാവ്യ മാധവൻ ഇപ്പോഴും റിമി ടോമിയുടെ ഉറ്റസുഹൃത്ത് തന്നെയാണ്. മീശാമാധവൻ എന്ന കാവ്യമാധവൻ ചിത്രത്തിൽ പാടിക്കൊണ്ടാണ് റിമിയുടെ തുടക്കം. അന്ന് തുടങ്ങിയ സൗഹൃദമാണ് കാവ്യയും റിമിയും തമ്മിൽ. അത് ഇന്നും തുടരുന്നു. കാവ്യ, റിമി പോലുള്ള തന്റെ ജെനറേഷൻ സുഹൃത്തുക്കളിൽ നിന്ന് തെറ്റിപ്പിരിഞ്ഞ അക്രമത്തിന് ഇരയായ നടി മുതിർന്ന നായികമാരുമായി അടുപ്പത്തിലായി. മഞ്ജു വാര്യർ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, പൂർണിമ എന്നിവരുടെ സൗഹൃദ വലയത്തിലേക്ക് ആക്രമണത്തിന് ഇരയായ നടി എത്തിപ്പെട്ടതും ഈ വിദേശ പരിപാടിക്ക് ശേഷമാണ്

ആ വിദേശ ഷോയിൽ ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് ആക്രമിക്കപ്പെട്ട നടി മഞ്ജുവിനോട് പറഞ്ഞുകൊടുത്തു എന്നാതാണ് ദിലീപിന് നടിയോട് വൈരാഗ്യം തോന്നാൻ കാരണം. ഇത് തെളിയിക്കാൻ കൂടിയാണ് റിമി ടോമിയെ കേസിൽ സാക്ഷിയാക്കിയത്. നേരത്തെ റിമി ടോമി കോതമംഗലം മജിസ്‌ട്രേട്ട് കോടതി മുൻപാകെയാണ് രഹസ്യമൊഴി നൽകിയത്. നടീനടന്മാരുടെ സംഘടനയായ 'അമ്മ'യുടെ താരനിശയുടെ റിഹേഴ്സൽ ക്യാംപിൽ നടൻ ദിലീപും ഉപദ്രവത്തിന് ഇരയായ നടിയുമായി വാക്കേറ്റമുണ്ടായതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ചുള്ള മൊഴിയും സ്റ്റേജ് ഷോകൾക്കു വേണ്ടി ദിലീപുമൊത്തുള്ള വിദേശയാത്രകളുടെ വിശദാംശങ്ങളുമാണു റിമിക്ക് അറിയാവുന്നത്. അക്രമത്തിനിരയായ നടിയും കാവ്യയും റിമിയും സുഹൃത്തുക്കളായിരുന്നു. ഇതിനിടെയാണ് കാവ്യയും ദിലീപും തമ്മിലെ വഴിവിട്ട ബന്ധം ചർച്ചയായത്. അബാദ് പ്ലാസിയിലെ മീറ്റിംഗിനിടെ ഇവർ തമ്മിലെ ഇടപെടൽ നേരിട്ടു കണ്ടുവെന്ന് മഞ്ജു വാര്യരെ അറിയിക്കണമെന്ന് റിമിയോട് ആക്രമത്തിന് ഇരയായ നടി ആവശ്യപ്പെട്ടു.

എന്നാൽ താൻ നേരിട്ട് കാണാത്തതൊന്നും പറയാനാകില്ലെന്ന് നടിയോട് റിമി മറുപടിയും നൽകി. പൊലീസിനോട് ചോദ്യം ചെയ്യലിൽ ഈ സംഭവവും റിമി പറഞ്ഞിരുന്നു. വിചാരണയിൽ റിമി ഇക്കാര്യം പറയുമോ എന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ടാണ് മൊഴി മാറ്റാതിരിക്കാൻ പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ചില വിദേശ സ്റ്റേജ് ഷോകളിലും ദിലീപിനും കാവ്യയ്ക്കും ആക്രമത്തിനിരയായ നടിക്കുമൊപ്പം റിമിയും പങ്കെടുത്തിരുന്നു. അന്ന് അവിടെയുണ്ടായ പ്രശ്‌നങ്ങളും കേസ് അന്വേഷണത്തിൽ നിർണ്ണായക തെളിവുകളായി മാറിയിരുന്നു.

അമേരിക്കയിലെ കാവ്യ-ദിലീപ് സംഗമം തുറന്നുപറഞ്ഞ് റിമി: പൊലീസിന് റിമി നേരത്തെ നൽകിയ മൊഴി ഇങ്ങനെ

അമേരിക്കൻ യാത്രയിൽ കാവ്യയും ദിലീപും അടുപ്പം പുലർത്തിയെന്നാണ് റിമി ടോമിയുടെ മൊഴി. 2010ൽ ദിലീപേട്ടനും കാവ്യ, ആക്രമിക്കപ്പെട്ട നടി, കാവ്യ, നാദിർഷാ എന്നിവരുമൊത്ത് ദിലീപ് ഷോയ്ക്കും ഞാൻ അമേരിക്കയിൽ പോയിരുന്നു. പല ദിവസങ്ങളിലായിരുന്നു ഷോ.

അന്ന് കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും എന്റെ അമ്മയും എന്നോടൊപ്പം ഇല്ലായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്ട് ആയതിനാൽ അവർക്ക് കൂടിക്കാഴ്‌ച്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. അമേരിക്കയിൽ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങൾക്ക് പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയിലെ ഷോ തീർന്ന അവസാന ദിവസം രാത്രി കാവ്യ മാധവൻ അവളുടെ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു. അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി.

കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി. കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമിൽനിന്ന് തിരികെ പോയി. 2012 ഫെബ്രുവരി 12ന് മഞ്ജു ചേച്ചിയും സംയുക്ത വർമയും ഗീതു മോഹൻ ദാസും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിൽ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനേപ്പറ്റിയും എനിക്കറിയാം. ആക്രമിക്കപ്പെട്ട നടി അമേരിക്കൻ ട്രിപ്പിൽ വച്ച് നടന്ന കാര്യങ്ങളേക്കുറിച്ച് എല്ലാം മഞ്ജു ചേച്ചിയോട് പറഞ്ഞു.

ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച് മഞ്ജു ചേച്ചിയോട് എല്ലാം തുറന്ന് പറയണമെന്നും ഞാൻ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാൻ ചില കാര്യങ്ങൾ പറഞ്ഞു. തുടർന്ന് ദിലീപേട്ടനും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ പ്രശ്നങ്ങളുണ്ടായതായി അറിയാം. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപേട്ടന് അടുത്ത ബന്ധമായിരുന്നുവെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അവർ ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. എന്നാൽ ദിലീപ് ഇടയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് കൊച്ചുവർത്തമാനം പറയുന്നത് ഇഷ്ടമല്ല എന്ന് അവർ എന്നോട് പറഞ്ഞിട്ടുണ്ട്. - റിമി തന്റെ മൊഴിയിൽ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP