പൊതുസമൂഹവും കൈവിട്ട കെഎസ്ആർടിസിയെ സർക്കാരും ഉപേക്ഷിക്കുന്നു; മിന്നൽ പണിമുടക്ക് അപമാനകരമായ സമരാഭാസമെന്ന കടകംപള്ളിയുടെ പ്രസ്താവനക്ക് പിന്നാലെ സമരക്കാരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി; പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി സർക്കാർ; എസ്മ ബാധകമാക്കണമെന്ന് കളക്ടർ; ഭരണവും സമരവുമെന്ന പതിവ് പണി പാളിയതോടെ ജീവനക്കാരെ കൈവിട്ട് പ്രതിച്ഛായ കാക്കാൻ സിപിഎമ്മും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെഎസ്ആർടിസി കെഎസ്ആർടിസി തൊഴിലാളികൾ ബസുകൾ തിരുവനന്തപുരം നഗരത്തിൽ നടുറോഡിൽ നിരത്തിയിട്ട് മിന്നൽ പണിമുടക്ക് നടത്തിയ സംഭവത്തിൽ കർശന നടപടിക്കൊരുങ്ങി സർക്കാർ. സമരത്തിനെതിരെ പൊതുവികാരം ശക്തമായ സാഹചര്യത്തിലാണ് ട്രേഡ് യൂണിയനെ കൈവിട്ടും തല്ക്കാലം പ്രതിച്ഛായ സംരക്ഷിക്കാൻ സർക്കാർ ഒരുങ്ങുന്നത്. കെഎസ്ആർടിസിയിൽ എസ്മ ബാധകമാക്കണമെന്നാണ് കളക്ടറുടെ പ്രാഥമിക റിപ്പോർട്ട്. അന്തിമ റിപ്പോർട്ട് ശനിയാഴ്ച സമർപിക്കും.
കെഎസ്ആർടിസിയുടെ മിന്നൽ സമരത്തിനെതിരെ ജനരോഷം ശക്തമാകുന്ന സാഹചര്യത്തിലാണ് കർശന നടപടിയിലേക്ക് സർക്കാർ നീങ്ങുന്നത്. തലസ്ഥാനത്തെ അഞ്ച് മണിക്കൂർ ദുരിതത്തിലാക്കിയ മിന്നൽ പണിമുടക്കിൽ പങ്കെടുത്ത കെഎസ്ആർടിസി ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടിക്കാണ് സർക്കാർ ഒരുങ്ങുന്നത്. റോഡിൽ ബസ് നിരത്തി ഗതാഗത സ്തംഭനം ഉണ്ടാക്കിയ ജീവനക്കാരുടെ പട്ടിക നൽകാൻ കളക്ടർ പൊലീസിനോട് ആവശ്യപ്പെട്ടു.
പല പരാതികളിലായി ഇതിനകം 6 കേസുകൾ കെഎസ്ആടിസി ജീവനക്കാർക്കെതിരെ തമ്പാനൂർ ,ഫോർട്ട് സ്റ്റേഷനുകളിൽ എടുത്തിട്ടുണ്ട്. ഗതാഗതസ്തംഭനത്തിനിടെ കുഴഞ്ഞുവീണ സുരേന്ദ്രന്റെ അസ്വാഭാവിക മരണത്തിനും കേസുണ്ട്. ബസ്സുകൾ കൂട്ടത്തോടെ റോഡിൽ നിർത്തി ഇറങ്ങിപ്പോയ ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടെയും പട്ടിക ശേഖരിച്ചു വരികയാണ്. മിന്നൽ പണിമുടക്ക് തെറ്റെന്നാണ് കലക്ടറുടെ പ്രാഥമിക റിപ്പോർട്ട് .അന്തിമ റിപ്പോർട്ടിന്ശേഷമാകും ജീവനക്കാർക്കെതിരായ നടപടി.
അന്വേഷണച്ചുമതലയുള്ള കലക്ടർ കെ.ഗോപാലകൃഷ്ണൻ കിഴക്കേക്കോട്ടയിലും പഴവങ്ങാടിയിലും ഇന്ന് തെളിവെടുപ്പ് നടത്തി. കെഎസ്ആർടിസി ജീവനക്കാർ പൊലീസിനെ കയ്യേറ്റം ചെയ്തതോടെയാണ് എടിഒയെയടക്കം കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം . പൊലീസ് ഭീഷണിപ്പെടുത്തി കസ്റ്റഡിയിലെടുത്തുവെന്നാണ് കെഎസ്ആർടിസി ജീവനക്കാർ നൽകിയ മൊഴി. പൊലീസിനോട് കലക്ടർ സിസി ടിവിദൃശ്യങ്ങൾ ആവശ്യപ്പെട്ടു. സമരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച സുരേന്ദ്രന്റെ മൃതദേഹം ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്തു. വൈകിട്ടോടെ വിതുരയിലെ സുരേന്ദ്രന്റെ അച്ഛന്റെ വീട്ട് വളപ്പിൽ സംസ്ക്കരിച്ചു.
കെഎസ്ആർടിസി മിന്നൽ പണിമുടക്ക് ഇന്ന് നിയമസഭയേയും പ്രക്ഷുബ്ദമാക്കിയിരുന്നു. കെഎസ്ആർടിസി മിന്നൽ പണിമുടക്കിനെ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. മുഖ്യമന്ത്രി സഭയിലുണ്ടായിട്ടും നോട്ടിസിനു മറുപടി പറയാത്തത് പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി. മുഖ്യമന്ത്രിക്കു പകരം മറുപടി പറഞ്ഞ കടകംപള്ളി സുരേന്ദ്രൻ, അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയ പ്രതിപക്ഷ അംഗം എം.വിൻസെന്റിനെ ആക്ഷേപിച്ചതായി ആരോപിച്ചു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
തലസ്ഥാനം നേരിട്ട ദുരിതത്തിനു ഗതാഗത മന്ത്രിയോ മുഖ്യമന്ത്രിയോ മറുപടി പറയണമെന്നു വിൻസെന്റ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മറുപടി പറയാതെ ഒളിച്ചോടുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനത്തെ അനാഥരാക്കി. ഫോൺ കോൾ കൊണ്ട് ഒരു മിനിട്ടിൽ പരിഹരിക്കേണ്ട വിഷയമാണ് സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് ആറു മണിക്കൂർ നീണ്ടത്. സർക്കാരിന്റെ നിഷ്ക്രിയത്വം കലാപ സമയത്തെ ഡൽഹി ഭരണകൂടത്തെ ഓർമിപ്പിക്കുകയാണ്. ആറു മണിക്കൂർ കലാപമുണ്ടായപ്പോൾ ചെറുവിരൽ അനക്കാത്ത കലക്ടറെയാണ് അന്വേഷണം ഏൽപ്പിച്ചിരിക്കുന്നത്. സമാനതകളില്ലാത്ത സംഭവത്തിൽ അന്വേഷണം നടത്തണമെന്നും വിൻസെന്റ് ആവശ്യപ്പെട്ടു.
നടന്നത് അപമാനകരമായ സമരാഭാസമാണെന്നു മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകി. വിഷയത്തിന്റെ ഗൗരവം സർക്കാരിനു ബോധ്യമുണ്ട്. അടിയന്തരപ്രമേയം അവതരിപ്പിക്കാൻ മുൻനിരക്കാരില്ലേ, പിൻനിരക്കാരനായ വിൻസെന്റിനെ ഗൗരവമുള്ള വിഷയം ഉന്നയിക്കാൻ ചുമതലപ്പെടുത്തിയത് എന്തിനാണെന്ന മന്ത്രിയുടെ ചോദ്യം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. അവർ പ്രതിഷേധവുമായി നടത്തളത്തിലേക്കിറങ്ങി. സീറ്റുകളിൽ ഇരിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഒടുവിൽ പ്രതിപക്ഷ നേതാവ് ഇടപെട്ടാണ് അംഗങ്ങളെ പിന്തിരിപ്പിച്ചത്.
അടിയന്തരപ്രമേയ നോട്ടിസ് നൽകിയത് മുഖ്യമന്ത്രിക്കാണെന്നും സഭയിലെ ഓഫിസിലുണ്ടായിട്ടും അദ്ദേഹം സഭാ നടപടികളിൽ പങ്കെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇത്രയും പ്രശ്നമുണ്ടായിട്ടും തിരുവനന്തപുരത്തിന്റെ ചുമതലയുള്ള മന്ത്രി ആറു മണിക്കൂർ എവിടെ ആയിരുന്നെന്നും അദ്ദേഹം ചോദിച്ചു. വിൻസെന്റിന് എതിരേയുള്ള പരാമർശം മന്ത്രി പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സഭയിൽ എല്ലാ എംഎൽഎമാർക്കും ഒരേ അവകാശമാണെന്ന് വിഷയത്തിലിടപെട്ടുകൊണ്ട് സ്പീക്കർ പറഞ്ഞു. വിൻസെന്റിനെ ആക്ഷേപിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ മന്ത്രി കടകംപള്ളി, കുറച്ചുകൂടി ഗൗരവമുള്ള നേതാക്കൾ പ്രമേയം അവതരിപ്പിക്കണം എന്നേ ഉദ്ദേശിച്ചുള്ളൂ എന്ന് ആവർത്തിച്ചത് വീണ്ടും പ്രതിപക്ഷ ബഹളത്തിനിടയാക്കി.
സർക്കാർ ലാഘവത്തോടെയല്ല വിഷയത്തെ കണ്ടതെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. കെഎസ്ആർടിസി ബസുകൾ തലങ്ങും വിലങ്ങും ഇട്ട് ഡ്രൈവർമാർ ഇറങ്ങിപ്പോയതാണ് പ്രശ്നം വഷളാക്കിയത്. ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ജേക്കബ് സാം ലോപ്പസ് ഐഎൻടിയുസി നേതാവാണ്. സിഐടിയു നേതാവ് അവിടെ ഉണ്ടായിരുന്നില്ല. നിസാര കാര്യത്തിന് ജനങ്ങളെ ബന്ദിയാക്കി. ഇതിൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, പ്രതിപക്ഷം ഉന്നയിച്ച മിക്ക ആരോപണങ്ങൾക്കും മന്ത്രിക്കു മറുപടി ഉണ്ടായിരുന്നില്ല. ആരോപണ പ്രത്യാരോപണങ്ങൾക്കൊടുവിൽ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപോയി.
കഴിഞ്ഞ കുറേ നാളുകളായി ഭരണവും സമരവും എന്ന അടവ് നയമാണ് കെഎസ്ആർടിസിയിൽ സിപിഎം സ്വീകരിക്കുന്നത്. ഗതാഗത വകുപ്പും കെഎസ്ആർടിസിയും ഭരിക്കുന്നത് ഇടത് മുന്നണിയാണ്. കെഎസ്ആർടിസി മാനേജ്മെന്റ് കമ്മിറ്റിയിൽ സിഐടിയു-സിപിഎം നേതാക്കളും ഉണ്ട്. എന്നാൽ, ശ്മ്പളവും പെൻഷനും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താതെ തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിഷേധങ്ങൾ നടത്തുകയാണ് സിഐടിയു-സിപിഎം നേതാക്കൾ. ഇത് മറ്റ് സംഘടനകൾ ചർച്ചയാക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ഭരണത്തിന്റെ വീഴ്ച്ചയായും തൊഴിലാളികളുടെ ധാർഷ്ട്യമായും പൊതുസമൂഹം ചൂണ്ടിക്കാണിക്കുന്ന മിന്നൽ പണിമുടക്ക്. മിന്നൽപണിമുടക്കിന്റെ ഉത്തരവാദിത്തം അതിൽ പങ്കെടുത്ത തൊഴിലാളികളുടെ തലയിൽ കെട്ടിവെച്ച് തൽക്കാലം തലയൂരാനാണ് സർക്കാർ ശ്രമം.
Stories you may Like
- കെഎസ്ആർടിസിയിൽ മുഖ്യമന്ത്രി ഇടപെടുമോ?
- ഒരു ദിവസം ലാഭിച്ചത് 3.66 ലക്ഷം രൂപ; എല്ലാ ജില്ലകളിലും ഉടനെന്ന് കെഎസ്ആർടിസി
- കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ബിജു പ്രഭാകർ
- ഇപ്പോൾ നന്നായില്ലെങ്കിൽ കെഎസ്ആർടിസി ഒരിക്കലും നന്നാകില്ലെന്ന് ബിജു പ്രഭാകർ
- തലശേരി, പാനൂർ മേഖലകളിൽ പ്രഖ്യാപിച്ച മിന്നൽ ബസ് സമരം പിൻവലിച്ചു
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്