വിശേഷങ്ങൾ അറിയാൻ വന്നതാണ് എന്ന് പറഞ്ഞപ്പോൾ ഇതല്ലേ ഏറ്റവും വലിയ വിശേഷം എന്ന് പുഞ്ചിരിയോടെ സ്വീകരണം; പെട്ടെന്നൊരു ദിവസമാണ് എന്നെ ഇഷ്ടമാണെന്നും ഒന്നിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടെന്നും പറയുന്നത്; ഏതൊരാണിനെ പോലെയും ഒരു പെണ്ണിന്റെ നാവിൽ നിന്നും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ; അവശതകൾ കാട്ടാൻ വീഡിയോ കോൾ ചെയ്തിട്ടും ചേട്ടനൊപ്പമാണ് എന്റെ ജീവിതം എന്ന് മറുപടി; ഇരിങ്ങാലക്കുടയിലെ വീട്ടിൽ അപൂർവ പ്രണയത്തിന്റെ കഥ പറഞ്ഞ് പ്രണവും ഷഹനയും
ആർ പീയൂഷ്
തൃശൂർ: അരയ്ക്ക് കീഴ്പ്പോട്ട് പൂർണ്ണമായും തളർന്ന് പോയ ചെറുപ്പക്കാരനെ ജീവിത പങ്കാളിയായി സ്വീകരിച്ച പത്തൊൻപതുകാരിയുടെ വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. മുൻ നിര മാധ്യമങ്ങളും പ്രധാന വാർത്തയായി നൽകുകയും ചെയ്തു. പ്രണവിന്റെയും ഷഹനയുടെും വിവാഹ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയായിരുന്നു. വിവാഹ ശേഷം ഇരുവരെയും കണ്ട് വിശേഷങ്ങൾ അറിയാൻ ഞങ്ങൾ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള കൊമ്പിഞ്ഞാമയ്ക്കൽ താഴേപറമ്പിലെ പ്രണവിന്റെ വീട്ടിലെത്തി. വിവാഹം കഴിഞ്ഞ ഒരു വീട്ടിലെ വലിയ ആളും ആരവവുമുള്ള ഒരന്തരീക്ഷമായിരുന്നില്ല അവിടെ. എങ്കിലും അവിടെ സന്തോഷം അലതല്ലുന്നുണ്ടായിരുന്നു.
വീട്ടിലേക്ക് സ്വീകരിച്ചത് പ്രണവിന്റെ സഹോദരി ആതിരയായിരുന്നു. എറണാകുളത്ത് സി.എ വിദ്യാർത്ഥിയായ ആതിര പ്രണവിന്റെ വിവാഹത്തോടനുബന്ധിച്ച് വീട്ടിലെത്തിയതായിരുന്നു. അമ്മ സുനിലയും ഏതാനും ബന്ധുക്കളും സ്വീകരണമുറിയിലുണ്ടായിരുന്നു. സങ്കടക്കടൽ ഉള്ളിലൊതുക്കിയ ആ മാതാവിന്റെ കണ്ണുകളിൽ ഒരു തിളക്കം കാണുന്നുണ്ടായിരുന്നു. തൊട്ടടുത്ത മുറിയിലാണ് പ്രണവുള്ളത് എന്ന് പറഞ്ഞു. ആ മുറിയിലേക്ക് കടന്നപ്പോൾ ആദ്യം കണ്ടത് തന്റെ പ്രിയതമന്റെ കാലുകൾ ഉഴിഞ്ഞു കൊടുക്കുന്ന ഷഹനെയാണ്. കിടക്കുന്നതിനാൽ കാലുകളിൽ ഒരു മരവിപ്പ് വരും അത് മാറാൻ വേണ്ടിയാണ് കാലുകൾ അമർത്തി കൊടുക്കുന്നത് എന്ന് ആതിര പറഞ്ഞു. പ്രണവിനും ഷഹനയ്ക്കും വിവാഹ ആശംസ നേർന്നു കൊണ്ട് ഞങ്ങളെ പരിചപ്പെടുത്തി. വിശേഷങ്ങൾ അറിയാൻ വന്നതാണ് എന്ന് പറഞ്ഞപ്പോൾ ഇതല്ലേ ഏറ്റവും വലിയ വിശേഷം എന്ന് പുഞ്ചിരിയോടെ പ്രണവ് പറഞ്ഞു.
പ്രണയത്തെ പറ്റിയായിരുന്നു ആദ്യം പ്രണവ് സംസാരിച്ചത്. അപകടത്തിന് ശേഷം വലിയ നിരാശയായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായതോടെ അത് പാടെ മാറി. പിന്നെ സുഹൃത്തുക്കൾ എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടാകും. പുറത്തുകൊണ്ടുപോകും, ഉത്സവങ്ങൾക്കും വിവാഹങ്ങൾക്കുമൊക്കെ കൊണ്ടു പോകും. അതിനിടയ്ക്കാണ് സോഷ്യൽ മീഡിയയിലൂടെ ഷഹന എന്നെ കാണുന്നതും പിന്നീട് നമ്പർ സംഘടിപ്പിച്ച് എന്നെ വിളിക്കുകയും ചെയ്യുന്നത്. എനിക്ക് നല്ല മെന്റൽ സപ്പോർട്ട് തരുന്നുണ്ടായിരുന്നു. പെട്ടെന്നൊരു ദിവസമാണ് എന്നെ ഇഷ്ടമാണെന്നും ഒന്നിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടെന്നും പറയുന്നത്. ഏതൊരാണിനെ പോലെയും ഒരു പെണ്ണിന്റെ നാവിൽ നിന്നും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ.
പക്ഷേ എന്റെ കുറവുകൾ ഞാൻ തന്നെ മനസ്സിലാക്കണമല്ലോ. പരമാവധി ഞാൻ എതിർത്തു. എന്റെ അവശതകൾ മനസ്സിലാക്കി കൊടുക്കാൻ വീഡിയോ കോൾ ചെയ്ത് എല്ലാം കാണിച്ചു കൊടുത്തു. എന്നാൽ പറ്റില്ല..ചേട്ടനൊപ്പമാണ് എന്റെ ജീവിതം എന്ന് പറഞ്ഞ് കൂടുതൽ ചേർന്നു നിൽക്കുകയായിരുന്നു. ഷഹന വിടാൻ ഭാവമില്ലെന്ന് മനസ്സിലായതോടെയാണ് അനിയത്തി ആതിരയോട് ഈ വിവരം പറയുകയും ഫോണിൽ സംസാരിപ്പിച്ചതും. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല എന്നു തന്നെയായിരുന്നു ഷഹനയുടെ മറുപടി. ഒടുവിൽ ആരോടും പറയാതെ ഇങ്ങ് പോരുകയായിരുന്നു എന്ന് പ്രണവ് പറഞ്ഞു. പ്രണവിന്റെ വാക്കുകൾ കേട്ട് അരികെ അൽപ്പം ലജ്ജയോടെ തലകുനിച്ച് നിന്ന് പ്രണവിന്റെ നെറ്റിത്തടത്തിൽ വാൽസല്യത്തോടെ കൈവിരലുകൾ പായിക്കുകയായിരുന്നു ഷഹന.
പക്ഷേ എന്റെ കുറവുകൾ ഞാൻ തന്നെ മനസ്സിലാക്കണമല്ലോ. പരമാവധി ഞാൻ എതിർത്തു. എന്റെ അവശതകൾ മനസ്സിലാക്കി കൊടുക്കാൻ വീഡിയോ കോൾ ചെയ്ത് എല്ലാം കാണിച്ചു കൊടുത്തു. എന്നാൽ പറ്റില്ല..ചേട്ടനൊപ്പമാണ് എന്റെ ജീവിതം എന്ന് പറഞ്ഞ് കൂടുതൽ ചേർന്നു നിൽക്കുകയായിരുന്നു. ഷഹനെ വിടാൻ ഭാവമില്ലെന്ന് മനസ്സിലായതോടെയാണ് അനിയത്തി ആതിരയോട് ഈ വിവരം പറയുകയും ഫോണിൽ സംസാരിപ്പിച്ചതും. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല എന്നു തന്നെയായിരുന്നു ഷഹനയുടെ മറുപടി. ഒടുവിൽ ആരോടും പറയാതെ ഇങ്ങ് പോരുകയായിരുന്നു എന്ന് പ്രണവ് പറഞ്ഞു. പ്രണവിന്റെ വാക്കുകൾ കേട്ട് അരികെ അൽപ്പം ലജ്ജയോടെ തലകുനിച്ച് നിന്ന് പ്രണവിന്റെ നെറ്റിത്തടത്തിൽ വാൽസല്യത്തോടെ കൈവിരലുകൾ പായിക്കുകയായിരുന്നു ഷഹന.
ചേട്ടന്റെ ഫെയ്സ് ബുക്കിലെ വീഡിയോകൾ കണ്ടാണ് ആദ്യം ഇഷ്ടം തോന്നിയതെന്നാണ് ഷഹന പറഞ്ഞത്. പരിമിതികളുണ്ടായിട്ടും എപ്പോഴും ചിരിയോടെ എല്ലാകാര്യങ്ങളും ചെയ്യുന്നത് കണ്ടതും ഇഷ്ടം കൂടാൻ കാരണമായി. ഒപ്പം ജീവിക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ ഒരുപാടെതിർത്തു. പരിമിതികളൊന്നും എനിക്ക് പ്രശ്നമല്ല എന്ന് തീർത്തു പറഞ്ഞു. മറ്റൊരു കാമുകിയുണ്ടെന്ന് പറഞ്ഞു. സുഹൃത്തിനെ കൊണ്ട് ഫോണിൽ വിളിച്ച് ചീത്ത വിളിപ്പിച്ചു. ഞാൻ പിന്നോട്ടില്ല എന്നു തന്നെ പറഞ്ഞു. എന്റെ കൂട്ടുകാരികൾ പോലും പറഞ്ഞു നിനക്ക് ഒരു ബാധ്യതയാകുമെന്നൊക്കെ. എന്നാൽ മനസ്സിൽ തോന്നിയ ഇഷ്ടം മാറ്റാൻ ഒരുക്കമല്ലായിരുന്നു. വീട്ടിൽ ഞാൻ പ്രണവ് ചേട്ടനുമായി ഫോണിൽ സംസാരിക്കുന്നത് അറിയുകയും വലിയ പ്രശ്നങ്ങളായി. എന്റെ വിവാഹം ഉടനെ നടത്താൻ തീരുമാനിച്ചു. ഇതോടെയാണ് അവിടെ നിന്നും ഇറങ്ങി പോന്നത്. കയ്യിൽ ആകെ കരുതിയിരുന്നത് 500 രൂപയാണ്. അതുമായി തൃശൂരിൽ വന്നിറങ്ങുകയും പ്രണവ് ചേട്ടന്റെ ഒരു സഹോദരന്റെ വീട്ടിലേക്ക് പോകുകയുമായിരുന്നു. ആദ്യമായി എന്റെ പ്രണവ് ചേട്ടനെ കാണുന്നത് എവിടെ വച്ചാണ്. എല്ലാവരും എന്നെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു. എനിക്ക് ഒരു ജീവിതമുണ്ടെങ്കിൽ അത് ചേട്ടന്റെ ഒപ്പമായിരിക്കും എന്നു തന്നെ ഉറപ്പിച്ചു പറഞ്ഞു. അങ്ങനെയാണ് അടുത്ത ദിവസം വിവാഹം കഴിക്കാൻ തീരുമാനമായത്.
പ്രണവിന്റെ സഹോദരി ആതിര ഏറെ പറഞ്ഞു നോക്കി പിൻതിരിയാൻ. ചേട്ടന്റെ പ്രശ്നങ്ങളെല്ലാം ഞാൻ ഷഹനയോട് പറഞ്ഞു. എന്നാൽ ഇനിയൊരു പിൻവാങ്ങൽ ഇല്ലാ എന്നാണ് പറഞ്ഞതെന്ന് ആതിര പറയുന്നു. ഒരു ദിവസം തന്നെ ചേട്ടനെ നോക്കണമെങ്കിൽ നല്ല കായിക ക്ഷമത വേണം. അമ്മയ്ക്ക് മാത്രമേ ചേട്ടനെ ഇപ്പോൾ കാണുന്ന രീതിയിൽ നോക്കാൻ കഴിയൂ. പ്രഥമിക കൃത്യങ്ങൾ പോലും കിടക്കയിലാണ് നിർവ്വഹിക്കാറ്. അതൊക്കെ വിശദമായി പറഞ്ഞു കൊടുത്തപ്പോഴും ഒരു മനം മാറ്റവുമില്ലാതെ ഷഹന പറഞ്ഞു തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലാ എന്ന്. ഷഹന വന്നത് ചേട്ടന് നല്ല മാറ്റം ഉണ്ടാവും എന്ന് തന്നെയാണ് വിശ്വാസം. സ്നേഹിക്കാനും കാത്തിരിക്കാനും ഒരാൾ വരുമ്പോൾ മാനസികമായി ഒരു ഊർജ്ജം ഉണ്ടാവും. അത് ചേട്ടൻ ഈ അവസ്ഥയിൽ നിന്നും മാറാൻ ഇടവരുത്തും. സന്തോഷം മാത്രമേയുള്ളൂ എന്നും ആതിര പറഞ്ഞു.
വിതുമ്പി കരഞ്ഞുകൊണ്ടാണ് പ്രണവിന്റെ മാതാവ് സുനിത ഷഹനയോടുള്ള സ്നേഹം പറഞ്ഞത്. എഴുന്നേൽക്കാനാവാത്ത മോനെ പറ്റി കുറേ പറഞ്ഞിട്ടും അവനെ മതി എന്ന് തന്നെയാണ് പറഞ്ഞത്. എന്ത് പറഞ്ഞാണ് നന്ദി പറയേണ്ടത് എന്നറിയില്ല. സന്തോഷം ഉണ്ടെങ്കിലും ഉള്ളിൽ സങ്കടം തന്നെയാണ്. വാക്കുകൾ കിട്ടാതെ സുനിതയുടെ ശബ്ദം ഇടറി...
ഇങ്ങനെയൊരു വിവാഹം നടക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല എന്നാണ് പ്രണവിന്റെ കമന്റ്. സുഹൃത്തുക്കളുടെ കല്യാണത്തിന് ട്രോളിറക്കി കളിയാക്കുമ്പോൾ തനിക്ക് കല്യാണ ട്രോൾ വരില്ല എന്നായിരുന്നു വിശ്വാസം. എന്നാൽ എനിക്കും ഇതോടെ ട്രോൾകിട്ടി എന്ന് ചിരിയോടെ പ്രണവ് പറഞ്ഞു.
സൗന്ദര്യത്തിലും പണത്തിലും ജാതിയിലുമല്ല സ്നേഹം അളക്കേണ്ടത്. മനസ്സാണ് കാണേണ്ടത് എന്നും ഒരു ജോലി നേടിയ ശേഷം ശിഷ്ടകാലം പ്രണവിനൊത്ത് സന്തോഷത്തോടെ കഴിയണമെന്നുമാണ് ആഗ്രഹം എന്നും ഷഹന പറയുമ്പോൾ അവളുടെ കണ്ണിൽ ഒരു പ്രതീക്ഷയുടെ നാളം കെടാതെ നിൽപ്പുണ്ടായിരുന്നു. തന്റെ സ്നേഹം കൊണ്ട് പ്രണവിനെ എഴുന്നേറ്റിരുത്താൻ സാധിക്കുമെന്ന്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്