രക്ഷതേടി ചൈനക്കാർ ടണലുകളിലേക്കും രോഗാണു നാശിനികൾ സ്പ്രേ ചെയ്യുന്ന ട്രക്കുകളിലേക്കും ഓടുന്നു; അണുവിമുക്തമാക്കുന്ന പുകയടിക്കുന്ന മെഷീനുകളും വ്യാപകമായി പ്രയോഗിക്കുന്നു; ആഴ്ച്ചകളായി തടവുപുള്ളികളെ പോലെ കഴിയുന്നത് ലക്ഷങ്ങൾ; പഠനം ഓൺലൈനിലേക്ക് മാറി; ആളുകളെ ട്രാക്കു ചെയ്യാൻ ഏർപ്പെടുത്തിയ ക്യാമറാ നിരീക്ഷണവും പാളി; മുഖം മറച്ചെത്തുന്നവരിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാധ്യമല്ലാത്തതിനാൽ ആ രീതിയും പരാജയം; കൊറോണയ്ക്ക് മുന്നിൽ ചൈനാക്കാർ തോറ്റു മടങ്ങുന്നത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
ബീജിങ്: ലോകത്ത് തോൽവികൾ ഇഷ്ടപ്പെടാത്ത ജനങ്ങളുടെ കൂട്ടത്തിലാണ് ചൈനാക്കാർ. എന്നാൽ, കൊറോണ ബാധിച്ചതോടെ ചൈനക്ക് തങ്ങളുടെ പരമ്പരാഗത ശീലങ്ങളെല്ലാം പൊളിച്ചെഴുതേണ്ടി വന്നു. കൊറോണ ഭീതിയിൽ വലയുന്ന ജനതയാണ് ഇന്ന് ചൈനക്കാർ. അവർ അതിജീവനത്തിന് വേണ്ടി കഠിനമായി ശ്രമിക്കുന്നു. സാമ്പത്തികമായി വൻ തകർച്ചയെ നേരിട്ട ചൈനയിൽ ഭീതിപ്പെടുത്തുന്ന കാഴ്ച്ചകളാണ് എങ്ങും. കോവിഡ് 19 ഭീതിയിൽ നിന്നും രക്ഷപെടാനായി പല മാർഗങ്ങളും പരീക്ഷിക്കുകയാണ് ചൈനാക്കാർ.
കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച ചൈനയിൽ തന്നെയാണ് പല പ്രതിരോധ മാർഗങ്ങളും ആദ്യം പരീക്ഷിക്കപ്പെടുന്നത്. രോഗാണുക്കളെ പരമാവധി കൊല്ലുന്ന ശുചീകരണ ടണലുകളും രോഗാണു നാശിനികൾ സ്പ്രേ ചെയ്യുന്ന ട്രക്കുകളുമൊക്കെ ഇതിൽ പെടുന്നു. പക്ഷേ, ഇതുകൊണ്ടൊന്നും കൊറോണയിൽ നിന്നും പൂർണ്ണമായും രക്ഷപ്പെടാനാവില്ലെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. ഓട്ടോമാറ്റിക് കാർവാഷ് പോലുള്ള ഈ സംവിധാനത്തിനുള്ളിൽ കയറി നിന്നാൽ മനുഷ്യന്റെ ദേഹത്തെ രോഗാണുക്കളിൽ 99 ശതമാനവും നശിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനീസ് നഗരമായ ചോങ്ക്വിങിലാണ് ഈ ടണൽ സ്ഥാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് ഭീതിയിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗമായാണ് ഈ ഉപകരണത്തെ കാണുന്നത്.
ചൈനയിലെമ്പാടും രോഗാണു നാശിനികൾ സ്പ്രേ ചെയ്യുന്ന ട്രക്കുകളും അണുവിമുക്തമാക്കുന്ന പുകയടിക്കുന്ന മെഷീനുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാൽ ഇത്തരം മുൻകരുതൽ നടപടികൾ കൊണ്ട് കൊറോണയിൽ നിന്നും രക്ഷപ്പെടാനാകുമോ? ഇല്ലെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. വുഹാൻ നഗരത്തിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 ബാധിച്ച് 2943 പേരാണ് ചൈനയിൽ മാത്രം മരിച്ചത്. ലോകമാകെ മരണ സംഖ്യ 3100 കവിഞ്ഞു. രോഗം ബാധിച്ചവരുടെ എണ്ണം 90000ത്തിലേറെ വരും. 76 രാജ്യങ്ങളാണ് കൊറോണ ബാധ പടർന്നുപിടിച്ചിരിക്കുന്നത്. കൊറോണ സംഹാരതാണ്ഡവമാടിയ വുഹാനിൽ ജനങ്ങൾ ഇപ്പോഴും വീടുകളിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറായിട്ടില്ല. ഓരോ ജനവാസകേന്ദ്രങ്ങളോടും പുറത്തു നിന്നുള്ളവരോട് അകലം പാലിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
സ്വയം അടച്ചിട്ട വീടുകളിലാണ് ഇവിടെ ജനതയൊന്നാകെ കഴിയുന്നത്. ഈ സ്വയം തടവ് ആഴ്ച്ചകൾ നീണ്ടതിനാൽ അതിന്റെ പ്രശ്നങ്ങളുമുണ്ട്. കോവിഡ് 19 വ്യാപകമായ പടർന്ന മേഖലകളിൽ അണുനാശിനികൾ തെളിക്കുന്നുമുണ്ട്. ഷാൻഹായിലെ ഒരു കമ്പനി 99 ശതമാനം വൈറസുകളേയും നശിപ്പിക്കുന്ന ഒരു പാസേജ് വേ നിർമ്മിച്ചിട്ടുണ്ട്. ബ്ലീച്ചിംങ് പൗഡർ നിർമ്മിക്കുന്ന കമ്പനികൾ ആവശ്യക്കാർക്ക് സാധനങ്ങൾ എത്തിക്കാനായി രാപ്പകലില്ലാതെ പ്രവർത്തിക്കുകയാണ്. എന്നാൽ ഇത്തരം അണുനാശിനികൾ കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു തെളിവുമില്ല.
ഇത്തരം അണുനാശിനികൾ കൊണ്ട് ശരീരത്തിനുള്ളിലെത്തിയ വൈറസിനെ ഒന്നുംചെയ്യാനാവില്ല. മാത്രമല്ല ഇത്തരം അണുനാശിനി പ്രയോഗങ്ങൾക്ക് പരമാവധി 24 മണിക്കൂർ വരെയാണ് ആയുസ്. നിശ്ചിത സമയം കഴിഞ്ഞാൽ വീണ്ടും അണുനശീകരണം നടത്തേണ്ടി വരും. ഭൂരിഭാഗം ചൈനക്കാരും ഇത്തരം അണുനാശിനികളേക്കാൾ പ്രായോഗികമായ മറ്റൊരു മാർഗമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വാതിലടച്ച് വീടുകൾക്കകത്ത് തന്നെയിരിക്കുക എന്ന മാർഗം.
അതേസമയം ചൈനയിലെ ബെയ്ജിങിന്റെ വ്യാപകമായ നിരീക്ഷണ ക്യമറകൾ പരാജയപ്പെട്ട കാലം കൂടെയായിരുന്നു കൊറോണാ വൈറസിന്റെ ആഗമന ഘട്ടം. ക്രിമിനലുകൾക്കെതിരെ കെണിയൊരുക്കാൻ എന്ന വ്യാജേന ചില മേഖലകളിലെ പൗരന്മാരെ മുഴുവൻ നിരീക്ഷിക്കാനായി ഫെയ്സ് ഡിറ്റെക്ഷൻ സോഫ്റ്റ്വെയർ ഉപയോഗിക്കുകയാണ് ചൈന ചെയ്തത്. എന്നാൽ, കൊറോണാവൈറസ് ബാധിച്ചതോടെ ആളുകൾ മുഖാവരണങ്ങൾ ധരിക്കാൻ തുടങ്ങിയതെ പണി പാളി! ഇതോടെയാണ് ചൈന പുതിയ മാർഗങ്ങൾ തേടാൻ നിർബന്ധിതരായതെന്നാണ് പറയുന്നത്. ആളുകളുടെ ഡിജിറ്റൽ ചുവടുവയ്പ്പുകൾ പിന്തുടരാനാണ് ഇപ്പോൾ ചൈന ശ്രമിക്കുന്നത്. ഒരാൾ എവിടെ പോയാലും അയാളെക്കുറിച്ച് സർക്കാർ അറിയും.
ട്രെയിനുകളിലും മറ്റിടങ്ങളിലും ഉഗ്യോഗസ്ഥരെത്തി ആളുകളുടെ പേരും, ദേശീയ ഐഡി നമ്പറും, അവർ അടുത്തകാലത്ത് എവിടെയെല്ലാം പോയി എന്നതും എല്ലാം എഴുതിയെടുക്കുന്ന രീതിയും തുടങ്ങിയിട്ടുണ്ട്. ചില നഗരങ്ങളിൽ പൊതു ഗതാഗതം ഉപയോഗിക്കണമെങ്കിൽ ഒരു ആപ് ഫോണിൽ ഇൻസ്റ്റോൾ ചെയ്തേ മതിയാകൂ എന്ന നിബന്ധനയും കൊണ്ടുവന്നിട്ടുണ്ട്. കൊറോണാവൈറസ് പോയാൽ പോലും സോഫ്റ്റ്വെയർ തങ്ങളുടെ ഫോണിൽ നിലനിൽക്കില്ലെ എന്നാണ് ചില ചൈനക്കാരുടെ ഭീതി.
2017ൽ തന്നെ നിരീക്ഷണത്തിൽ അഗ്രഗണ്യരാണ് തങ്ങളെന്ന് ചൈന സ്ഥാപിച്ചിരുന്നു. അന്നുതന്നെ 170 ദശലക്ഷം സിസിടിവി രാജ്യത്തുടനീളം സ്ഥാപിച്ചിരുന്നു. 2020 അവസാനം ആകുമ്പോഴേക്ക് 400 മില്ല്യൻ സിസിടിവികൾ സ്ഥാപിക്കാനാണ് ചൈനയുടെ ലക്ഷ്യം. ചൈനയുടെ ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റത്തിന് 60,000 പേർക്കിടയിൽ നിന്ന് ഒരാളെ തിരിച്ചറിയാനാകും. എന്നാൽ ആ സംവിധാനമാണ് കൊറോണ മൂലം ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.
കൊറോണ ഭീതിയിൽ പഠനമെല്ലാം ഓൺലൈനിലേക്കു മാറ്റിയിരിക്കുകയാണ് ചൈനയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട അവധിയും കൊറോണയുമെല്ലാം കാരണം ഈവർഷം കാര്യമായി ക്ലാസുകൾ നടന്നിട്ടില്ല. ജനുവരിമുതൽ പല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരുന്നു. കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതോടെ മറ്റു രാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ നാട്ടിലേക്കു മടങ്ങി. അനിശ്ചിതമായി അവധി നീണ്ടതോടെയാണ് ഓൺലൈനായി ക്ലാസുകൾ പുനരാരംഭിക്കാൻ പല കോളേജുകളും തീരുമാനിച്ചത്.
മെഡിക്കൽ കോളേജുകളിൽ പലതിലും ക്ലാസുകൾ തുടങ്ങിയിട്ട് ഒരാഴ്ചയായി. ടൈം ടേബിൾ അനുസരിച്ചുതന്നെ ക്ലാസുകൾ നടക്കുന്നുണ്ടെന്ന് യി ചാങ് സിറ്റിയിലെ മലയാളിയായ മെഡിക്കൽ വിദ്യാർത്ഥി പറഞ്ഞു. പടിഞ്ഞാറൻ ഹുബെയ് പ്രവിശ്യയിൽ ഉൾപ്പെടുന്നതാണ് യി ചാങ് സിറ്റി. ക്ലാസിന്റെ സമയം വിദ്യാർത്ഥികളെ മുൻകൂട്ടി അറിയിക്കും. ഈ സമയത്ത് വിദ്യാർത്ഥികൾ ഓൺലൈനിലുണ്ടാകണം. ചൈനീസ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് പഠനം. പവർ പോയന്റ് അവതരണങ്ങളെല്ലാമായി രസകരമാണ് ക്ലാസുകൾ. വിദ്യാർത്ഥികൾ പ്രത്യേക ഐ.ഡി. ഉപയോഗിച്ചാണ് ലോഗിൻ ചെയ്യുന്നത്. ക്ലാസിൽ പങ്കെടുക്കാത്തവർക്ക് ഹാജർ നഷ്ടമായതായി രേഖപ്പെടുത്തുന്നുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.
തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി ചൈനയിൽനിന്ന് ജനുവരി അവസാനത്തോടെ നാട്ടിലെത്തിയതാണ്. വുഹാൻ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിയാണ്. സമീപപ്രദേശങ്ങളിൽ കൊറോണ ബാധ സ്ഥിരീകരിച്ചപ്പോൾത്തന്നെ കോളേജ് അധികൃതർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരം നൽകിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഹോസ്റ്റലിൽത്തന്നെയാണ് ഇവർ കഴിച്ചുകൂട്ടിയത്. നാട്ടിലെത്തിയിട്ടും ദിവസങ്ങളോളം നിരീക്ഷണത്തിലായിരുന്നു. ''എല്ലാവർക്കും ഞങ്ങളെ കാണുമ്പോൾ പേടിയാണ്. നമ്മൾകാരണം ആർക്കും പ്രശ്നമുണ്ടാകരുതെന്നോർത്ത് ദിവസങ്ങളോളം വീടിനകത്തു തന്നെയായിരുന്നു. ഈ അടുത്ത ദിവസങ്ങളിലാണ് പുറത്തിറങ്ങിത്തുടങ്ങിയത്'' - വിദ്യാർത്ഥി പറഞ്ഞു.
Stories you may Like
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
- ഭൂപടം പുതുക്കുന്നത് പതിവു രീതി, അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം
- ചൈന തിരിച്ചുവരവില്ലാത്ത വിധം തകർന്നെന്ന് ഫിനാൻഷ്യൽ ടൈംസ്
- ഇന്ത്യയിൽ നിന്നുള്ള അവസാന മാധ്യമപ്രവർത്തകനും രാജ്യം വിടണമെന്ന് ചൈന
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍