നഗരം മുഴുവൻ സ്തംഭിപ്പിച്ച കെഎസ്ആർടിസി ജീവനക്കാരുടെ ഹുങ്ക് ഗാരേജിലെ ബസുകളം റോഡിൽ ഇറക്കി; ക്ഷമ നശിച്ച ജനം കൈവെക്കുമെന്ന അവസ്ഥ വന്നിട്ടും നടുറോഡിൽ ബസിട്ട് മർക്കട മുഷ്ടി; സർവീസുകൾ മുടക്കികൊണ്ടുള്ള സമരത്തിൽ നഷ്ടമായത് ഒരു ജീവനും ലക്ഷങ്ങളുടെ വരുമാനവും; പൊതുജനത്തെ വലച്ച മിന്നൽ മണിമുടക്കിൽ ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്നു മുഖ്യമന്ത്രി; ജീവൻ പൊലിഞ്ഞതിൽ കേസെടുത്തു മനുഷ്യാവകാശ കമ്മീഷനും; ആനവണ്ടിയെ കുത്തുപാള എടുപ്പിക്കുന്നവരുടെ ധാർഷ്ട്യത്തിന്റെ കൊമ്പൊടിയുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആനവണ്ടിയെ കുളംതോണ്ടുന്നതിൽ മുഖ്യപങ്കുവഹിക്കുന്നത് അതിലെ ജീവനക്കാർ തന്നെയാണെന്ന ആക്ഷേപം കാലങ്ങളായി നിലനിൽക്കുന്നതാണ്. ഇക്കാര്യം ഒരിക്കൽ കൂടി അടിവരയിടുന്ന സംഭവത്തിനാണ് ഇന്നലെ തിരുവനന്തപുരം നഗരം സാക്ഷ്യം വഹിച്ചത്. സ്വകാര്യ ബസിന്റെ അനധികൃതർ സർവീസ് ജില്ലാ ട്രാൻസ്പോർട് ഓഫിസർ (ഡിടിഒ) ജേക്കബ് സാം ലോപ്പസ് തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തിൽ പൊലീസ് ഇടപെട്ടതോടെയാണ് കെഎസ്ആർടിസി ജീവനക്കാരുടെ യൂണിയൻ കരുത്തിന്റെ ഈഗോ ഹർട്ടായാത്. ഇതോടെ നടുറോഡിൽ ബസ്നിർത്തിയിട്ട് പ്രതിഷേധിക്കുന്ന ധാഷ്ട്യത്തിലേക്ക് ഇത് വഴിമാറി. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും ഒരു ജീവൻ കുരുതി കൊടുക്കുകയും ചെയ്തതോടെയാണ് ഈ മർക്കട മുഷ്ടി അവസാനിപ്പിക്കാൻ കെഎസ്ആർടിസി ജീവനക്കാർ തയ്യാറായത്. പൊരിയുന്ന വെയിലിൽ നിന്നു യാത്രക്കാർ വലഞ്ഞതും അടക്കം ഒരു ജീവൻ നഷ്ടമാകുകയും ചെയ്ത സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മിന്നൽ പണിമുടക്കിൽ ലക്ഷങ്ങളുടെ നഷ്ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടായത.
കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ സമരത്തിനെതിരെയാണ് ആർടിഒയുടെ റിപ്പോർട്ടു നൽരകിയത്. വാഹനങ്ങൾ ഉപയോഗിച്ച് ഗതാഗതം തടസപ്പെടുത്തിയത് തെറ്റാണ്. ഗാരേജിൽ കിടന്ന ബസുകൾ പോലും റോഡിലിറക്കിയാണു ഗതാഗതം തടസ്സപ്പെടുത്തിയത്. സ്വകാര്യ ബസിന്റെ നിയമലംഘനം ചോദ്യം ചെയ്ത രീതിയും തെറ്റാണ്. ഗതാഗതം തടസ്സപ്പെടുത്തിയതിന് ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആർടിഒ റിപ്പോർട്ടിൽ സൂചിപ്പിച്ചു.
കെഎസ്ആർടിസി മിന്നൽ പണിമുടക്കിൽ ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനു നിർദ്ദേശം നൽകി. ബസുകൾ നിരത്തിൽ നിർത്തിയിട്ടതും ഗതാഗതം സ്തംഭിപ്പിച്ചതും തെറ്റാണ്. ഇത്തരം പ്രവണതകൾ അതീവ ഗൗരവത്തോടെ കാണണം. കലക്ടറുടെ റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കെഎസ്ആർടിസി - പൊലീസ് തർക്കത്തിൽ തിരുവനന്തപുരം കലക്ടർ അന്വേഷണം തുടങ്ങി. കെഎസ്ആർടിസി എംഡിയോടും പൊലീസ് കമ്മിഷണറോടും സംസാരിച്ചു. മിന്നൽ സമരങ്ങളോ പൊതുനിരത്തു കയ്യേറിയുള്ള സമരങ്ങളോ അനുവദിക്കില്ലെന്ന് കലക്ടർ പറഞ്ഞു. വ്യാഴാഴ്ച യൂണിയൻ പ്രതിനിധികളെ കണ്ടശേഷം മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകും.
സ്വകാര്യബസിന്റെ ക്രമക്കേട് തടഞ്ഞ ഡിടിഒ ഉൾപ്പെടെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ചാണു കെഎസ്ആർടിസി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്. കിഴക്കേകോട്ട, തമ്പാനൂർ, നെടുമങ്ങാട് ഡിപ്പോകളിലെ ജീവനക്കാർ പണിമുടക്കിയതോടെ സർവീസുകൾ നിലച്ചു. കിഴക്കേക്കോട്ടയിൽ റോഡിൽ കെഎസ്ആർടിസി ബസുകൾ നിരനിരയായി നിർത്തിയിട്ടതോടെ ഗതാഗതക്കുരുക്കിൽ നഗരം നിശ്ചലമായി. പൊലീസും കെഎസ്ആർടിസി ജീവനക്കാരും തമ്മിലുള്ള ചർച്ചകൾ ഫലംകാണാതെ വന്നതോടെ സമരം മണിക്കൂറുകൾ പിന്നിടുകയായിരുന്നു.
വൈകിട്ടു മൂന്നു മണിയോടെയാണു സർവീസ് പുനഃരാരംഭിച്ചത്. വൈകിട്ട് അഞ്ചോടെ ജീവനക്കാരെ ജാമ്യത്തിൽ വിട്ടയച്ചപ്പോഴേക്കും ആയിരങ്ങൾ വലയുകയും ഒരു യാത്രക്കാരന്റെ ജീവൻ പൊലിയുകയും ചെയ്തിരുന്നു. പൊലീസുകാരെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ചിട്ടില്ലെന്നു മോചിതനായ ഡിടിഒ സാം ലോപ്പസ് പറഞ്ഞു. രാവിലെ ചട്ടം ലംഘിച്ച സ്വകാര്യബസുകാരെ സഹായിക്കാനാണു പൊലീസ് ശ്രമിച്ചത്. സുരേന്ദ്രന്റെ മരണം ദൗർഭാഗ്യകരമാണ്. ബസ് നിരത്തിയിട്ടുള്ള സമരത്തോടു യോജിപ്പില്ലെന്നും സാം പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാരുടെ ധാഷ്ട്യത്തിന്റെ രക്തസാക്ഷിയായി സുരേന്ദ്രൻ
കെഎസ്ആർടിസി ജീവനക്കാരുടെ ധാഷ്ട്യത്തിൽ രക്തസാക്ഷിയായി മാറുകയായിരുന്നു കാച്ചാണി സ്വദേശി സുരേന്ദ്രൻ. തലസ്ഥാനത്തെ സ്തംഭിപ്പിച്ച കെഎസ്ആർടിസി മിന്നൽ പണിമുടക്കിനിടെ, ഗതാഗതക്കുരുക്കിൽപെട്ട യാത്രക്കാരൻ ചികിത്സ കിട്ടാതെ മരിക്കുകയായിരുന്നു. കിഴക്കേകോട്ട സ്റ്റാൻഡിൽ ദീർഘനേരം ബസ് കാത്തിരുന്ന കുമാരപുരം ചെന്നിലോട് പാറുവിള വീട്ടിൽ ടി.സുരേന്ദ്രനാണു (65) കുഴഞ്ഞുവീണു മരിച്ചത്. സമീപത്തുണ്ടായിരുന്ന ഒരു സ്ത്രീ പ്രഥമശുശ്രൂഷ നൽകാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഗവ. ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
വഴിനീളെ ബസുകൾ നിർത്തിയിട്ടുണ്ടായ 5 മണിക്കൂർ ഗതാഗതസ്തംഭനം പരിഹരിക്കാൻ പൊലീസും ഇടപെടാൻ സർക്കാരും സമരം പിൻവലിക്കാൻ കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനകളും മടിച്ചുനിന്നു. എല്ലാവരുടെയും വാശിയുടെ ഇരയായി ഒരു യാത്രക്കാരന്റെ ജീവൻ പൊലിഞ്ഞതോടെയാണു സമരം പിൻവലിച്ചത്. പൊലീസുമായി സംഘർഷമുണ്ടാക്കിയെന്ന പേരിൽ 3 കെഎസ്ആർടിസി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു ജാമ്യമില്ലാ വകുപ്പുകൾ ചുമത്താനൊരുങ്ങിയെങ്കിലും, സംഘടനാ നേതാക്കളുടെയും കെഎസ്ആർടിസി മാനേജ്മെന്റിന്റെയും സമ്മർദത്തെ തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സ്വകാര്യ ബസിനെതിരെ നടപടിയെടുത്തിട്ടില്ല. കുമാരപുരം സ്വദേശിയായ സുരേന്ദ്രൻ ഇപ്പോൾ കാച്ചാണി ഇറയൻകോട്ടാണു താമസം.
കിഴക്കേകോട്ടയിൽ നിന്ന് ആറ്റുകാലിലേക്കു സ്വകാര്യ ബസ് ആളെ കയറ്റുന്നതു ജില്ലാ ട്രാൻസ്പോർട് ഓഫിസർ (ഡിടിഒ) ജേക്കബ് സാം ലോപ്പസ് തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് സ്വകാര്യ ജീവനക്കാർ പ്രതിഷേധിച്ചു. ഇതോടെ ഡിടിഒയുടെ എതിർപ്പ് കണക്കാക്കാതെ പൊലീസ് സ്വകാര്യ ബസ് വിട്ടയയ്ക്കുന്നു. പൊലീസും കെഎസ്ആർടിസി ജീവനക്കാരുമായി തർക്കം. സ്വകാര്യ ബസ് ജീവനക്കാരുടെ വാഗ്വാദം. തങ്ങളെ ആക്രമിക്കാൻ കെഎസ്ആർടിസി ഉദ്യോഗസ്ഥർ ശ്രമിച്ചതായി പൊലീസ്. ബലപ്രയോഗത്തിലൂടെ ഡിടിഒയെ ജീപ്പിൽ കയറ്റി പൊലീസ് കൊണ്ടുപോകുന്നു. കൺട്രോളിങ് ഇൻസ്പെക്ടർ ബി.രാജേന്ദ്രൻ, മറ്റൊരു ഉദ്യോഗസ്ഥൻ കെ. സുരേഷ്കുമാർ എന്നിവരും അറസ്റ്റിൽ. സംഘർഷത്തിൽ പരുക്കേറ്റ സ്റ്റേഷൻ മാസ്റ്റർ സി.എസ്. അനിൽ കുമാർ, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ വി. ശിവകുമാർ എന്നിവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. തുടർന്നാണ മിന്നൽ പണിമുടക്ക് തുടങ്ങിയത്. ഇതോടെ ഗതാഗതം പൂർണായും സ്തംഭിക്കുന്ന അവസ്ഥവന്്നു.
മിന്നൽ പണിമുടക്കിനെതിരെ കടുത്ത ജനരോഷം ഉയർന്നതോടെ കർശന നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനു നിർദ്ദേശം നൽകി. ബസുകൾ നിരത്തിൽ നിർത്തിയിട്ടതും ഗതാഗതം സ്തംഭിപ്പിച്ചതും ഗുരുതര കൃത്യവിലോപമായി കാണണം. കലക്ടറുടെ റിപ്പോർട്ടിൽ അതിവേഗം നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാ സംഭവങ്ങളും അന്വേഷിക്കാൻ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി ശശീന്ദ്രൻ അറിയിച്ചു. പൊലീസിന്റെ ഭാഗത്തു വീഴ്ച ഉണ്ടോ എന്നും അന്വേഷിക്കും. പണിമുടക്കിനെക്കുറിച്ചു ട്രാൻസ്പോർട്ട് കമ്മിഷണറും അന്വേഷണത്തിന് ഉത്തരവിട്ടു.
പണിമുടക്കിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തു. കെഎസ്ആർടിസി മാനേജിങ് ഡയറക്ടറും സിറ്റി പൊലീസ് കമ്മിഷണറും മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടറും സിറ്റി പൊലീസ് കമ്മിഷണറും വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് 18-ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്