സമരം നടത്തിയത് നിയമനങ്ങളുടെ മെല്ലെപ്പോക്കിനും ഉദ്യോഗസ്ഥ പുനർവിന്യാസത്തിലൂടെയുള്ള അപ്രഖ്യാപിത നിയമന- നിരോധനത്തിനും എതിരെ; ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ കോട്ടയം കളക്റ്റ്രേറ്റിനു മുൻപിൽ സംഘടിപ്പിച്ചത് ബൊമ്മയുമായുള്ള പ്രതീകാത്മക സമരം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ലാസ്റ്റ് ഗ്രേഡ് നിയമങ്ങൾ അനന്തമായി നീളുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ കോട്ടയം കളക്റ്റ്രേറ്റിനു മുൻപിൽ ധർണ്ണ നടത്തി. രാവിലെ മുതൽ ഉച്ചയ്ക്ക് 2 വരെ നടന്ന ധർണ്ണയിൽ 'ബൊമ്മ' ഉപയോഗിച്ചുള്ള പ്രതീകാത്മക സമരമാണ് നടന്നത്. നിയമനങ്ങളുടെ മെല്ലെപ്പോക്കിനും ഉദ്യോഗസ്ഥ പുനർ വിന്യാസത്തിലൂടെയുള്ള അപ്രഖ്യാപിത നിയമന- നിരോധനത്തിനും എതിരെയാണ് ധർണ്ണ നടത്തിയത്. ധർണ്ണയിൽ സംസ്ഥാന ഭാരവാഹികളായ ജ്യോതി ലക്ഷ്മി, പ്രിൻസ്, ജില്ല ഭാരവാഹികളായ വിഷ്ണു ഗോവിന്ദ്, രഞ്ജിത്ത്, വൈക്കം താലൂക്ക് പ്രതിനിധി സജിൻ എന്നിവർ സംസാരിച്ചു. ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതുമായി ബന്ധപ്പെട്ടു ഇന്നലെ മറുനാടൻ വാർത്ത നൽകിയിരുന്നു.
ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ട് ഇരുപത് മാസത്തോളമായെങ്കിലും നിയമനം ഇഴയുകയാണ്. മെയിൻ സപ്ലിമെന്റ്റി ലിസ്റ്റുകളിലായി 46,285 പേരുള്ള റാങ്ക് ലിസ്റ്റാണ് നിലവിൽ വന്നിരിക്കുന്നത്. എന്നാൽ 3219 പേർക്ക് മാത്രമാണ് ഇതുവരെ നിയമനഃശുപാർശ വന്നത്. പതിനാലു ജില്ലകളിലുമായി നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഇതുവരെ നടന്നത് ഏഴു ശതമാനം നിയമനഃശുപാർശ മാത്രമാണ്. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റുകൾ ഇതേ കാലാവധി പിന്നിട്ടപ്പോൾ 4145 പേർക്ക് നിയമനഃശുപാർശ ലഭിച്ചിരുന്നു. വളരെ കുറച്ച് പേർക്ക് മാത്രമാണ് റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിക്കുക എന്ന സൂചനകളാണ് നിയമനകാര്യത്തിൽ ഇപ്പോൾ പുറത്ത് വരുന്നത്. ഇതാണ് മറുനാടൻ നൽകിയ വാർത്തയിൽ ചൂണ്ടിക്കാട്ടിയത്.
ഏറ്റവും കൂടുതൽപേർക്ക് 374 പേർക്ക് നിയമന ശുപാർശ നൽകിയിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. ഏറ്റവും കുറഞ്ഞ നിയമനഃശുപാർശ വന്നത് 113 പേർ വയനാട് ജില്ലയിൽ നിന്നും. തിരുവനന്തപുരത്തിനൊപ്പം മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് നിയമനഃശുപാർശ 300 കടന്നത്. നിയമന ശുപാർശ വരാത്തത് കോട്ടയം ജില്ലക്കാരെയും അലട്ടുന്നുണ്ട്. 900 അധികം പേർ റാങ്ക് ലിസ്റ്റിൽ ഉണ്ടായിരിക്കെ 192 പേർക്ക് മാത്രമാണ് കോട്ടയം ജില്ലയിൽ നിന്നും നിയമന ശുപാർശ വന്നത്. നിയമനം നടത്താത്തതിൽ പ്രതിഷേധിച്ച് നാളെ കോട്ടയത്ത് ജില്ലാ ആസ്ഥാനത്ത് ഉദ്യോഗാർത്ഥികൾ ധർണ്ണ നടത്തുന്നുണ്ട്. 2021 ജൂൺ 29ന് നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയും. അവസരങ്ങളുടെ വാതിലുകൾ തങ്ങൾക്ക് മുന്നിൽ അടയുന്ന ഭീതിയിലാണ് ഉദ്യോഗാർത്ഥികൾ. ഇതോടെയാണ് നിയമനം ലഭിക്കുന്നതിനായിൽ പ്രക്ഷോഭ പരിപാടികളിലേക്ക് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നീങ്ങുന്നത്. സെക്രട്ടറിയെറ്റിനു മുൻപിൽ സമര പരിപാടികൾ നടത്തിയ ഉദ്യോഗാർത്ഥികൾ ഇപ്പോൾ പ്രക്ഷോഭം ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയാണ്. ഇതിന്റെ നിയമനനിരോധനം നിലനിൽക്കുകയും പുനരേകീകരണം നടപ്പാക്കിത്തുടങ്ങിയതുമാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികൾക്ക് വിനയായതെന്നാണ് ലഭിക്കുന്ന സൂചനകൾ.
സെക്രട്ടേറിയറ്റ് ലാസ്റ്റ് ഗ്രേഡ് നിയമനം വിവിധ വകുപ്പുകളിലേക്കുള്ള ലിസ്റ്റിൽ നിന്നും മാറ്റി ഉത്തരവിറക്കി. എന്നാൽ സെക്രെട്ടറിയേറ്റിൽ നിന്നും ജില്ലകളിലേക്കുള്ള ട്രാൻസ്ഫെറുകൾ തടഞ്ഞില്ല. അതുവഴി ജില്ലകളിലെ വേക്കൻസികൾ റാങ്ക് ഹോൾഡർമാർക്ക് നഷ്ടമായി. ഇതാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ളവർക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. പുതിയ തസ്തികകൾ പലതിലും താത്കാലിക നിയമനവുമായി. ഇത് പിന്നെ സ്ഥിരപ്പെടുത്താൻ സാധ്യതകളും ഏറെയാണ്. നിലവിലുള്ള ഒഴിവുകൾ എല്ലാം തന്നെ പുനർവിന്യാസം വഴിയായി. നിയമന നിരോധനവും തസ്തിക വെട്ടികുറക്കലും. ഇതോടെ അവസരങ്ങൾ പൂർണമായി നഷ്ടമായ അവസ്ഥയായി. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിൽ താൽക്കാലിക നിയമനങ്ങൾ നടക്കുന്നത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു തിരിച്ചടിയാകുന്നു. പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ താൽക്കാലിക നിയമനം നടത്താൻ പാടില്ലെന്നാണു നിയമം. എന്നാൽ ഇതൊക്കെ കാറ്റിൽപ്പറത്തിയാണ് താൽക്കാലിക നിയമനം നടക്കുന്നത്-ഏതൊക്കെ മറുനാടൻ വാർത്തയിൽ പറഞ്ഞിരുന്നു.
താത്ക്കാലിക തസ്തികകൾ ഒട്ടുവളരെ വിവിധ വകുപ്പുകളിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത് പിന്നെ സ്ഥിരമാക്കും. ഇത് പിഎസ്സിയെ ആശ്രയിക്കുന്ന ഒട്ടുവളരെ ഉദ്യോഗാർത്ഥികളുടെ ജോലി നഷ്ടമാക്കുന്ന കാര്യമാണ്. പക്ഷെ ഇത്തരം തസ്തികകൾ ലാസ്റ്റ് ഗ്രേഡിൽ സൃഷ്ടിക്കപ്പെടുന്നില്ല. ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ ആണെങ്കിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുമില്ല. ഉള്ള ഒഴിവുകൾ ഡിപ്പാർട്ട്മെന്റ് തലത്തിൽ തന്നെ നികത്തപ്പെടുകയും ചെയ്യുന്നു. ഇതോടെയാണ് നിയമനം നാമമാത്രമായി മാറിയത്. 2021 ജൂൺ 29 നു ഈ ലിസ്റ്റിന്റെ കാലാവധി കഴിയുമ്പോൾ തന്നെ പുതിയ ലിസ്റ്റ് വരും. അതോടെ ഈ ലിസ്റ്റിൽ ഉള്ളവർ പുറത്തുമാകും. ഇതാണ് കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ കയറിക്കൂടിയ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഉറക്കം നഷ്ടമാക്കുന്നത്. ഇത് മനസിലാക്കിയാണ് എല്ലാ ജില്ലകളിലേക്കും ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രതിഷേധം വ്യാപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്നു കോട്ടയത്ത് ധർണ്ണ നടന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍