Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുരേന്ദ്രൻ ബസ് കാത്ത് നിന്നത് മണിക്കൂറുകൾ; അറുപത് വയസുകാരൻ കുഴഞ്ഞ് വീണത് മിന്നൽ പണിമുടക്ക് നൽകിയ ദുരന്തം തന്നെ; കാച്ചാണിക്കാരന്റെ മരണത്തോടെ മിന്നൽ പണിമുടക്കുകൾക്കെതിരെ പ്രതിഷേധാഗ്നിയുമായി മലയാളികൾ; കിഴക്കേകോട്ടയിൽ സാധാരണക്കാരന്റെ ജീവൻ എടുത്തത് പൊലീസുകാരുടെയും കെഎസ്ആർടിസി യൂണിയൻ നേതാക്കളുടെയും മർക്കടമുഷ്ടി; മണിക്കൂറുകൾ നഗരം നിശ്ചലമായത് അറിയാതെ പിണറായി സർക്കാരും; സുരേന്ദ്രന്റെ ജീവനെടുത്തത് ആരുടെ പിടിവാശി?

സുരേന്ദ്രൻ ബസ് കാത്ത് നിന്നത് മണിക്കൂറുകൾ; അറുപത് വയസുകാരൻ കുഴഞ്ഞ് വീണത് മിന്നൽ പണിമുടക്ക് നൽകിയ ദുരന്തം തന്നെ; കാച്ചാണിക്കാരന്റെ മരണത്തോടെ മിന്നൽ പണിമുടക്കുകൾക്കെതിരെ പ്രതിഷേധാഗ്നിയുമായി മലയാളികൾ; കിഴക്കേകോട്ടയിൽ സാധാരണക്കാരന്റെ ജീവൻ എടുത്തത് പൊലീസുകാരുടെയും കെഎസ്ആർടിസി യൂണിയൻ നേതാക്കളുടെയും മർക്കടമുഷ്ടി; മണിക്കൂറുകൾ നഗരം നിശ്ചലമായത് അറിയാതെ പിണറായി സർക്കാരും; സുരേന്ദ്രന്റെ ജീവനെടുത്തത് ആരുടെ പിടിവാശി?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാധാരണ മനുഷ്യന് പോലും താങ്ങാനാകാത്ത ചൂടാണ്. ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ തന്നെ വെയിൽ നേരിട്ടേൽക്കരുത് എന്നാണ്. അങ്ങനെയൊരു കാലാവസ്ഥയിലാണ് തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് ഒരു അറുപത് വയസുകാരൻ മണിക്കൂറുകളോളം ഒരു ബസ് കിട്ടുമോ എന്ന പ്രതീക്ഷയിൽ നിന്നത്. ട്രേഡ് യൂണിയൻ എന്ന അഹങ്കാരം നിയമങ്ങളെ കാറ്റിൽ പറത്തിയപ്പോൾ ആ അരുപതുകാരന്റെ ജീവൻ ഡബിൾബെല്ലടിച്ച് പോയത് സമരവും ചൂടും ഒന്നുമില്ലാത്ത ലോകത്തേക്കാണ്. കാച്ചാണി
സ്വദേശി സുരേന്ദ്രൻ(60) ആണ് മരിച്ചത്. കിഴക്കേകോട്ടയിൽ വച്ചാണ് സുരേന്ദ്രന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.മണിക്കൂറുകളായി സുരേന്ദ്രൻ ബസ് കാത്തുനിൽക്കുകയായിരുന്നു.

കിഴക്കേക്കോട്ടയിൽ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് സുരേന്ദ്രൻ കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ പിന്നീട് പൊലീസ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രധാന റോഡുകളിലെല്ലാം കെഎസ്ആർടിസി ബസുകൾ നിർത്തിയിട്ടിരുന്നതിനാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും താമസമുണ്ടായി.

അഞ്ച് മണിക്കൂറോളം കത്തുന്ന ചൂടിൽ നിർത്തിയത് കെഎസ്ആർടിസി യാത്രക്കാരെ മാത്രമായിരുന്നില്ല. വിവിധ ആവശ്യങ്ങൾക്കായി തലസ്ഥാന നഗരത്തിലേക്കെത്തിയ എല്ലാവരും നിരനിരയായി നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസുകൾക്ക് പിന്നിൽ കുടുങ്ങി. മണിക്കൂറുകളോളം നഗരം നിശ്ചലമായിട്ടും പ്രശ്‌നം പരിഹരിക്കാൻ സർക്കാരോ ബദൽ സംവിധാനത്തിലൂടെ ഗതാഗതം സുഗമമാക്കാൻ പൊലീസിനോ കഴിഞ്ഞില്ല. ഭരണസിരാകേന്ദ്രത്തിന്റെ തൊട്ട് മുന്നിൽ വരെ വാഹനങ്ങളുടെ നിര നീണ്ട് കിടന്നിട്ടും മുഖ്യനും മന്ത്രിമാരും പാർട്ടി നേതാക്കളും ഒന്നുമറിഞ്ഞില്ല. അല്ലെങ്കിൽ അറിഞ്ഞതായി നടിച്ചില്ല.

കാത്തുനിൽപ്പ് കൂടിയതോടെ പലരും പ്രതികരിച്ച് തുടങ്ങി. എന്നാൽ നടുറോഡിൽ നിൽക്കുന്ന ട്രാഫിക് പൊലീസുകാർക്ക് പോലും എന്താണ് ചെയ്യേണ്ടതെന്ന നിശ്ചയമില്ലായിരുന്നു. എറ്റിഒ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിൽ എടുത്തതിനെതിരെയാണ് കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം ഉണ്ടായത്. കാര്യങ്ങൾ കൈവിട്ട് പോയതോടെ നിയമം മറക്കാൻ പൊലീസും തയ്യാറായി. അറസ്റ്റ് ചെയ്ത എടിഒയെ സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ പൊലീസ് തയ്യാറായതോടെയാണ് കെഎസ്ആർടിസി ജീവനക്കാർ സമരം അവസാനിപ്പിച്ച് ബസിൽ കയറാൻ തയ്യാറായത്.

നഗരത്തെ നിശ്ചലമാക്കി കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരം അഞ്ച് മണിക്കൂറോളം പിന്നിട്ടപ്പോഴാണ് അവസാനിപ്പിക്കാൻ ധാരണയായത്. ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള സ്പെഷ്യൽ ബസ് സർവീസിനെ ചൊല്ലിയായിരുന്നു കെ.എസ്.ആർ.ടി.സി മിന്നൽ പണിമുടക്ക് ആരംഭിച്ചത്. സംഭവത്തിൽ അറസ്റ്റ് ചെയ്ത ഡി.ടി.ഒയെ സ്റ്റേഷൻ ജാമ്യത്തിൽ വിടും എന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം പിൻവലിക്കാൻ യൂണിയൻ നേതാക്കൾ തീരുമാനിച്ചത്.നൂറുകണക്കിനാളുകളാണ് അപ്രതീക്ഷിതമായ മിന്നൽ പണിമുടക്കിനെ തുടർന്ന് നടുറോഡിൽ കുടുങ്ങിയത്. കെ.എസ്.ആർ.ടി.സി സമരം പിൻവലിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധം തുടരുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസുകൾ ആദ്യം നീക്കിയിട്ട് മറ്റ് വാഹനങ്ങൾ പോയാൽ മതി എന്ന നിലപാടിലായിരുന്നു യാത്രക്കാർ.

രോഗികളടക്കമുള്ള നൂറുകണക്കിനാളുകളാണ് അപ്രതീക്ഷിതമായ മിന്നൽ പണിമുടക്കിനെ തുടർന്ന് നടുറോഡിൽ കുടുങ്ങിയത്. അക്ഷമരായ യാത്രക്കാർ തമ്പാനൂരിൽ റോഡ് ഉപരോധിച്ചു. കിഴക്കേക്കോട്ട ഡിപ്പോക്ക് സമീപത്തെ റോഡിൽ യാത്രക്കാരും കുത്തിയിരുന്ന് പ്രതിഷേധിച്ചു. മറ്റ് വാഹനങ്ങളും യാത്രക്കാർ തടഞ്ഞു. കെഎസ്ആർടിസി സമരം പിൻവലിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. കെഎസ്ആർടിസി ബസുകൾ ആദ്യം സർവീസ് നടത്തിയിട്ട് മറ്റ് വാഹനങ്ങൾ പോയാൽ മതി എന്ന നിലപാടിലാണ് യാത്രക്കാർ. പ്രതിഷേധിക്കുന്ന യാത്രക്കാരെ അനുനയിപ്പിച്ച് ഗതാഗത കുരുക്ക് നീക്കാൻ പൊലീസുകാർ ശ്രമിക്കുന്നുണ്ട്.

സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്തെന്ന് ആരോപിച്ചാണ് സർവീസുകൾ ജീവനക്കാർ നിർത്തിവച്ചത്. ആറ്റുകാൽ ക്ഷേത്രത്തിലേക്ക് സൗജന്യമായി സമാന്തര സർവ്വീസ് നടത്തിയ സ്വകാര്യ ബസ് കെഎസ്ആർടിസി എടിഒ തടഞ്ഞു. സ്വകാര്യ ബസ്സിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരെ എടിഒ മർദ്ദിച്ചതായും പരാതിയുണ്ട്. ഈ സംഭവത്തിൽ എടിഒയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സമരം തുടങ്ങിയത്. എറ്റിഒ സാം ലോപ്പസ്, ഡ്രൈവർ സുരേഷ്, ഇൻസ്പെക്ടർ രാജേന്ദ്രൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആദ്യം സിറ്റി സർവ്വീസുകളാണ് നിർത്തിവെച്ചതെങ്കിലും പിന്നീട് തമ്പാനൂരിൽ നിന്നുള്ള ദീർഘദൂര സർവ്വീസുകളും ജീവനക്കാർ നിർത്തിവെച്ചു. യാത്രക്കാർ പലരും ബസിൽ കയറിയെങ്കിലും ബസ്സെടുക്കാൻ ജീവനക്കാർ തയ്യാറാകുന്നില്ല. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മുന്നിൽ കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധിക്കുകയാണ്. കിഴക്കേക്കോട്ടയിൽ നിന്ന് ആറ്റുകാലിലേക്ക് സ്വകാര്യ ബസുകൾ അനധികൃതമായി സർവീസ് നടത്തുന്നുവെന്നാണ് കെഎസ്ആർടിസി ജീവനക്കാർ ആരോപിക്കുന്നത്. ഒപ്പം സിറ്റി ഡിപ്പോയിലെ സർവീസുകളെല്ലാം നിർത്തിവെച്ചു. കിഴക്കേകോട്ടയിൽ ബസുകൾ നിർത്തി ഇട്ടാണ് ജീവനക്കാർ ഫോർട്‌സ്റ്റേഷൻ ഉപരോധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP