മാർ ഇവാനിയസ് കോളേജിൽ നിന്ന് ട്രാവൽ ആൻഡ് ടൂറിസം വിദ്യാർത്ഥികൾ സ്റ്റഡി ടൂറിന് പോയതുകൊറോണ പടർന്ന് പിടിക്കുന്ന ബാങ്കോക്കിൽ! തിരുവനന്തപുരത്ത് നിന്നുള്ള പിജി വിദ്യാർത്ഥികളെ തായ് ലണ്ടിൽ നിന്ന് തിരിച്ചെത്തിക്കാൻ കഴിയുമോ എന്ന ആശങ്ക സജീവമാക്കി കോവിഡ് 19; 50 അംഗ സംഘത്തിന്റെ യാത്രാക്കഥ കേട്ട് ഞെട്ടി ആരോഗ്യ വകുപ്പ്; തിരിച്ചെത്തിയാലും എല്ലാവരേയും 'ഐസുലേഷനിൽ' ആക്കും
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണ വൈറസ് ബാധിതമായ ബാങ്കോക്കിലേക്ക് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥി സംഘം സ്റ്റഡി ടൂറിനു പോയത് വിവാദമാകുന്നു. രണ്ടു ദിവസം മുൻപാണ് വിദ്യാർത്ഥി സംഘം ബാങ്കോക്കിന് തിരിച്ചത്. ഇവർ നിലവിൽ ബാങ്കോക്കിലാണ്. ബാങ്കോക്ക് ഉൾപ്പെടുന്ന തായ് ലണ്ട് കൊറോണ ബാധിത രാജ്യമാണ്.
കൊറോണ ബാധിത രാജ്യങ്ങളിൽ സന്ദർശനം നടത്തരുതെന്ന് നിർദ്ദേശമുള്ളപ്പോൾ തന്നെയാണ് മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥി സംഘം ബാങ്കോക്കിലേക്ക് തിരിച്ചത്. ട്രാവൽ ആൻഡ് ടൂറിസം ബാച്ചിലെ പിജി വിദ്യാർത്ഥികളാണ് ബാങ്കോക്കിൽ പോയത്. ഇനിയും രണ്ടു ദിവസം കഴിഞ്ഞു മാത്രമേ ഇവർ തിരികെ എത്തുകയുള്ളൂ. ലോകത്തു പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരിക്കെ തന്നെയാണ് കേരളത്തിലെ വിദ്യാർത്ഥി സംഘം ബാങ്കോക്കിലേക്ക് തിരിച്ചിരിക്കുന്നത്. കേരള വിദ്യാർത്ഥി സംഘത്തിന്റെ ബാങ്കോക്ക് യാത്ര ആരോഗ്യവകുപ്പ് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതർ സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ വിദ്യാർത്ഥികൾ തിരിച്ചെത്തിയാലും വീട്ടിലേക്ക് പോകാൻ അനുവദിക്കില്ല. വൈറസ് ബാധയില്ലെന്ന് ഉറപ്പിച്ച ശേഷമേ വീട്ടിലേക്ക് അയയ്ക്കൂ.
വിദ്യാർത്ഥി സംഘത്തിനു തിരികെ എത്താൻ കഴിയുമോ എന്ന സംശയവും ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നുള്ള ഫ്ളൈറ്റുകൾ ഇപ്പോൾ കൂട്ടത്തോടെ റദ്ദ് ചെയ്യപ്പെടുകയാണ്. ഡൽഹി , ബാങ്കോക്ക്, സിങ്കപ്പുർ റൂട്ടിൽ ഉൾപ്പെടെ 54 രാജ്യാന്തര റൂട്ടുകളിലെ ഫ്ളൈറ്റുകൾ വിസ്താര റദ്ദാക്കിയിട്ടുണ്ട്. മുംബൈ-സിങ്കപ്പുർ ഫ്ളൈറ്റുകളും, ഡൽഹി-സിങ്കപ്പുർ ഫ്ളൈറ്റുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. വിദ്യാർത്ഥി സംഘമുള്ള ബാങ്കോക്കിലെ ഫ്ളൈറ്റാണ് വിസ്താര റദ്ദ് ചെയ്തിരിക്കുന്നത്. നിരവധി രാജ്യങ്ങൾ രാജ്യാന്തര യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തന്നെയാണ് ഫ്ളൈറ്റുകൾ റദ്ദ് ചെയ്യപ്പെടുന്നതും.
കൊറോണ ഭീതി കാരണം കേരളവും അതി ജാഗ്രതയിലാണ്. മൂന്നു പേർക്ക് കേരളത്തിൽ വൈറസ് ബാധ ഉണ്ടായി. ഇവർക്കൊപ്പം ചൈനയിൽ നിന്നു വന്ന 79 പേർക്കു കൂടി രോഗം ഉണ്ടായേക്കാം എന്നാണ് ആരോഗ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത് ഈ കാര്യത്തിലുള്ള ആശങ്ക തന്നെയാണ്. ഈ ആശങ്ക സംസ്ഥാനത്ത് പടരുമ്പോൾ തന്നെയാണ് വിദ്യാർത്ഥി സംഘത്തിന്റെ ബാങ്കോക്ക് യാത്രയും വന്നിരിക്കുന്നത്.
വിദ്യാർത്ഥി സംഘം ബാങ്കോക്കിൽ ആണുള്ളത് എന്ന് മാർ ഇവാനിയോസ് പ്രിൻസിപ്പാൾ ജോർജ് മറുനാടൻ മലയാളിയോട് സമ്മതിച്ചു. രണ്ടു ദിവസം മുൻപാണ് സംഘം ബാങ്കോക്കിന് തിരിച്ചത്. നിലവിൽ ഇവർ ബാങ്കോക്കിലാണ് ഉള്ളത്. രണ്ടു ദിവസം കഴിഞ്ഞാൽ ഇവർ തിരികെ എത്തും-പ്രിൻസിപ്പാൾ പറഞ്ഞു. കൊറോണ ബാധയുടെ കാര്യം പറഞ്ഞപ്പോൾ, ബാങ്കോക്ക് ഉൾപ്പെടുന്ന തായ്ലണ്ട് കൊറോണ ബാധിത രാജ്യമാണെന്ന് പറഞ്ഞപ്പോൾ ആ രണ്ടാം സ്റ്റെപ്പിലേക്ക് നിങ്ങൾ പോകരുത് എന്നാണ് പ്രിൻസിപ്പാൾ മറുപടി പറഞ്ഞത്. കേരളത്തിലെ വിദ്യാർത്ഥി സംഘത്തിന്റെ ബാങ്കോക്ക് യാത്ര ആരോഗ്യവകുപ്പ് അധികൃതരെയും ഞെട്ടിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞില്ല. ഈ കാര്യം അന്വേഷിക്കും എന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോക്ടർ സരിത ആർ.എൽ. മറുനാടനോട് പറഞ്ഞത്.
സംഭവത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. തായ്ലണ്ട് കൊറോണ ബാധിത രാജ്യമാണ്. അവിടെ കുട്ടികൾ എങ്ങിനെ എത്തുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ മറുനാടനോട് ചോദിച്ചത്. കൊറോണ ബാധിത രാജ്യങ്ങളിലേക്ക് വിസയില്ല. പിന്നെങ്ങിനെ ബാങ്കോക്കിലേക്ക് വിദ്യാർത്ഥി സംഘം എത്തും? ഈ യാത്ര ആരോഗ്യവകുപ്പ് അന്വേഷിക്കും. ഇപ്പോൾ തന്നെ വിജിലൻസ് വിംഗിന് ഈ വിവരം കൈമാറും. ആരൊക്കെ എപ്പോൾ പോയെന്നും എങ്ങിനെ ഇവർക്ക് വിസ ലഭിച്ചു എന്നൊക്കെ അന്വേഷിക്കും. യാത്രയ്ക്ക് അനുവാദം നൽകിയതിനെക്കുറിച്ചും അന്വേഷണം വരും. വിദ്യാർത്ഥി സംഘം എയർപോർട്ടിൽ എത്തിയാൽ തന്നെ അവരെ പരിശോധനയ്ക്ക് വിധേയമാക്കും. ഇവരെ ക്വാറന്റെനു വിധേയമാക്കുകയും ചെയ്യും. വിദ്യാർത്ഥി സംഘം എത്തിയാൽ ആദ്യ പരിശോധനകൾ എയർപോർട്ടിൽ വച്ചു തന്നെ നടത്തും. ഏതെങ്കിലും രീതിയിലുള്ള ഇൻഫെക്ഷൻ ഇവർക്ക് ബാധിച്ചോ എന്ന് പരിശോധിക്കും. ഇവർ വീട്ടിൽ എത്തിയാൽ ഞങ്ങൾ പറയുന്ന സമയം വരെ വീടിനകത്തെ മുറിയിൽ നിന്നും പുറത്തിറങ്ങരൂത് എന്ന നിർദ്ദേശം നൽകും. ഇവർക്ക് കൊറോണ ബാധിത ലക്ഷണങ്ങൾ കണ്ടാൽ ഐസൊലെഷനു വിധേയമാക്കും-ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
കൊറോണ ഭീതി പടർന്നതിനെ തുടർന്ന് കേരളത്തിൽ അതിജാഗ്രതയാണ്. അതിന്റെ ഭാഗമായി തന്നെയാണ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപനവും നടത്തിയത്. 14 ജില്ലകളിലും ജാഗ്രതാ സമിതി രൂപീകരിച്ചിട്ടുണ്ട്. നടപടികൾ പേടിപ്പിക്കാനല്ല, കരുതലാണെന്നാണ് ആരോഗ്യമന്ത്രി പ്രതികരിച്ചത്. ചൈനയിലെ വുഹാനിൽനിന്നു തിരിച്ചെത്തിയ ഒരു വിദ്യാർത്ഥിക്കുകൂടി തിങ്കളാഴ്ച നോവൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെയും രാജ്യത്തെയും മൂന്നാമത്തെ കൊറോണ ബാധ കേസാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയിൽ ആശങ്കയ്ക്കു വകയില്ല. ഈ വിദ്യാർത്ഥിയുമായി ബന്ധപ്പെട്ട അഞ്ച് പേരും നിരീക്ഷണത്തിലാണ്. തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് നേരത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നു പേരും സഹപാഠികൾ ആണെന്നാണു വിവരം. ഇവർ ഒരുമിച്ചാണ് ചൈനയിൽനിന്നു തിരിച്ചത്.
രോഗം ബാധിച്ചയുടൻ ജീവൻ അപകടത്തിലാകുന്ന വിധം മാരകമല്ല കൊറോണ വൈറസ്. നന്നായി വിശ്രമിച്ച് ഐസലേഷൻ നിരീക്ഷണം കഴിഞ്ഞാൽ ആരോഗ്യം വീണ്ടെടുക്കാം; മറ്റുള്ളവർക്കു പകരുന്നത് തടയുകയും ചെയ്യാം. കൊറോണവൈറസ് ബാധയിൽനിന്നു നമ്മുടെ നാടിന്റെ രക്ഷാകവചം ആരോഗ്യവകുപ്പിന്റെ ജാഗ്രതയാണെന്നാണ് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. . രോഗബാധിത പ്രദേശങ്ങളിൽ നിന്നു വന്നവരെ കണ്ടെത്താൻ വിമാനത്താവളങ്ങളിലും മറ്റും മികച്ച സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ചൈനയിൽ നിന്നു യാത്ര ചെയ്യുന്നവർക്കുള്ള ഓൺ ലൈൻ വീസ (ഇ വീസ) സേവനം ഇന്ത്യ നിർത്തിവച്ചു. ചൈനീസ് പാസ്പോർട്ടുള്ള പൗരന്മാർക്കും അവിടെ താമസിക്കുന്ന വിദേശികൾക്കും തൽക്കാലത്തേക്ക് ഇ വീസ അനുവദിക്കില്ല. മുൻപ് അനുവദിച്ച ഇ വീസകൾക്കും സാധുതയുണ്ടാവില്ല. കൊറോണ വൈറസ് ബാധിച്ചു ചൈനയിൽ മരിച്ചവരുടെ എണ്ണം 300 പിന്നിട്ടു.
13 വരെ ചൈനയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം പൊട്ടിപ്പുറപ്പെട്ട ഹ്യുബെ പ്രവിശ്യ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. കൊറോണ ഭീതി മൂലം ടോക്യോ ഒളിമ്പിക്സ് മാറ്റിവച്ചേക്കാൻ സാധ്യതയെന്ന് വാർത്തയാണ് ഇപ്പോൾ ജപ്പാനിൽ നിന്നും വരുന്നത്. ജപ്പാൻ ഒളിമ്പിക്സ് മന്ത്രി സീക്കോ ഹാഷിമോട്ടോയുടെ വാക്കുകൾ തന്നെയാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. ഒളിമ്പിക്സിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് വൈറസ് ഭീതി ഉടലെടുക്കുന്നത്. ഇതെല്ലാം തന്നെ കൊറോണ ഭീതി ലോകത്തെ എങ്ങനെയൊക്കെ ബാധിച്ചു എന്നതിന്റെ തെളിവുകളായി നിലനിൽക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്