വിഴിഞ്ഞത്തിന് താൽപ്പര്യവുമായി മോദിയുടെ സുഹൃത്ത്; തുറമുഖ നിർമ്മാണത്തിന് ടെൻഡർ നൽകിയത് അദാനി മാത്രം; ആവശ്യപ്പെടുന്നത് 1625 കോടിയുടെ ഗ്രാന്റ്; കേരളത്തിന്റെ സ്വപ്ന പദ്ധതിയക്ക് വീണ്ടും ജീവൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ടെൻഡർ നിർദ്ദേശങ്ങളുമായി ഒരു കമ്പനി മാത്രം. അദാനി പോർട്സ് ലിമിറ്റഡ് ആണ് ടെൻഡർ സമർപിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായ ഇന്ത്യൻ ബഹുരാഷ്ട കമ്പനിയാണ് അദാനി. ടെൻഡർ സമർപ്പണത്തിനുള്ള സമയം 5.30 ന് സമാപിച്ചു. ടെൻഡർ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ് സമിതി പരിഗണിക്കും.
7525 കോടി രൂപയുടെ ടെണ്ടറാണ് അദാനി ഗ്രൂപ്പ് സമർപ്പിച്ചത്. മൊത്തം തുകയിൽ 4089 കോടി രൂപ അദാനി ഗ്രൂപ്പ് മുടക്കും. 1635 കോടി രൂപ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് നൽകണം. ഇന്നായിരുന്നു ടെൻഡർ നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന ദിവസം. ഒറ്റ കമ്പനിമാത്രമാണ് ടെൻഡർ സമർപ്പിച്ചത്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനിയാണ് അദാനി ഗ്രൂപ്പ്. അവസാന മണിക്കൂറിലായിരുന്നു ടെൻഡർ നൽകൽ. നേരത്തേ ടെൻഡർ സമർപ്പിക്കാനുള്ള അവസാന ദിവസമായിട്ടും ആരും സമീപിക്കാതിരുന്നതിനേത്തുടർന്ന് സമയം നീട്ടി നൽകുകയായിരുന്നു.
അദാനി ഗ്രൂപ്പ് സമർപ്പിച്ച ടെണ്ടർ ചീഫ് സെക്രട്ടറി അധ്യക്ഷനും തുറമുഖ വകുപ്പ് സെക്രട്ടറി, വിഴിഞ്ഞം പോർട്ട്സ് ലിമിറ്റഡ് സിഇഒ എന്നിവർ അംഗങ്ങളുമായ എംപവേർഡ് സമിതി പരിഗണിച്ച് തുടർ നടപടികൾ തീരുമാനിക്കും. ഒരു ടെണ്ടർ മാത്രമുള്ള സ്ഥിതിക്ക് റീ ടെണ്ടർ ക്ഷണിക്കണോ അതോ അദാനി ഗ്രൂപ്പിനെ തന്നെ നിർമ്മാണ ചുമതല ഏൽപ്പിക്കണോ എന്നീ കാര്യങ്ങളിലും സമിതിയാണ് തീരുമാനിക്കുക. തുടർന്ന് സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കും. അദാനിയെ കൂടാതെ ഗാമൺ ഇന്ത്യ, എസാർ പോർട്സ്, എസ്.ആർ.ഇ.ഐ ഫഒ.എച്ച്.എൽ കൺസോർഷ്യം, ഹുണ്ടായി കൺസോർഷ്യം എന്നീ കമ്പനികളാണ് വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണവും നടത്തിപ്പും ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് ടെണ്ടർ രേഖകൾ വാങ്ങിയിരുന്നത്. ഇതിനിടെ അദാനി കമ്പനി നാലു കോടി രൂപ മുടക്കി വിഴിഞ്ഞത്ത് സാങ്കേതിക പഠനം നടത്തിയിരുന്നു.
1635 കോടിയുടെ ഗ്രാന്റാണ് തുറമുഖ നിർമ്മാണത്തിന് അദാനി ആവശ്യപ്പെടുന്നത്. മൊത്തം പദ്ധതി തുകയുടെ നാൽപ്പത് ശതമാനമാണ് ഇത്. ഒറ്റ ടെൻഡറുള്ളതിനാൽ കൂടുതൽ ചർച്ചകൾക്കും ശ്രമിക്കും. അതിന് ശേഷമാകും കരാർ ഉറപ്പിക്കുക. അതോടെ തുറമുഖ നിർമ്മാണവും തുടങ്ങും. മൊത്തം 7525 കോടി രൂപയാണ് ആദ്യ ഘട്ട നിർമ്മാണത്തിനുള്ള പദ്ധതി ചെലവ്. ഇതിൽ 818 കോടി രൂപ വയബലിറ്റി ഫണ്ടായി കേന്ദ്ര സർക്കാർ നൽകും. ഇത് പതിനഞ്ച് വർഷത്തിന് ശേഷം തിരിച്ചു നൽകണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്താണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഗുജറാത്ത് കേന്ദ്രീകരിച്ചുള്ള ഈ ബിസിനസുകാരനെ വിഴിഞ്ഞം പദ്ധതി ഏൽപ്പിക്കുന്നതിൽ വൈരുദ്ധ്യമുണ്ട്.
ഇടത് സർക്കാരിന്റെ കാലത്ത് നടന്ന ടെൻഡറിലും അദാനി പങ്കെടുത്തിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ പദ്ധതിയുടെ ഭാഗമാകാൻ അന്നത്തെ കോൺഗ്രസിന്റെ നേതൃത്വത്തിലെ യുപിഎ സർക്കാർ അനുവദിച്ചില്ല. അങ്ങനെ ടെൻഡർ സമർപ്പിച്ചത് ഒരു കമ്പനി മാത്രമായി ചുരുങ്ങി. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 1991ൽതന്നെ രൂപം നൽകിയിരുന്നു. കടലിന്റെ സ്വാഭാവികമായ ആഴവും അന്താരാഷ്ട്ര കപ്പൽചാലുമായുള്ള സാമീപ്യവുമാണ് വിഴിഞ്ഞത്തിന്റെ ഏറ്റവും വലിയ ആകർഷണീയത. കൊളംബോ അടക്കമുള്ള തുറമുഖങ്ങളെക്കാൾ ഉയരാനുള്ള സാധ്യതയും ഏറെയായിരുന്നു. പക്ഷേ തുടക്കം മുതൽ പദ്ധതിക്ക് എതിർപ്പുകൾ വീണു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വന്നപ്പോൾ കടൽ നികത്തി തുറമുഖം നിർമ്മിക്കാനും പദ്ധതി തയാറാക്കി. ചില നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഏറ്റെടുത്ത കമ്പനി പിന്നീട് പിന്മാറുകയായിരുന്നു.
അതിന് ശേഷമാണ് അന്താരാഷ്ട്ര ടെൻഡറിലേക്ക് പോയത്. ഇതിന് മൂമ്പ് അന്താരാഷ്ട്ര ടെൻഡറുകളാണ് വിളിച്ചത്. മൂന്നിന്റെയും ഫലം ഒന്നുതന്നെയായിരുന്നു.ആദ്യ ടെൻഡറിൽ യോഗ്യത നേടിയ കമ്പനിക്ക് ചൈനീസ് പങ്കാളിയെ ചൊല്ലിയായിരുന്നു പ്രശ്നം. യോഗ്യത നേടിയ കമ്പനിക്ക് സുരക്ഷാ അനുമതി ലഭിച്ചില്ല. ടെൻഡർ റദ്ദാക്കി വീണ്ടും വിളിച്ചു. ലാൻകോ കൊണ്ടപ്പള്ളി എന്ന കമ്പനിയാണ് യോഗ്യതനേടിയത്. എന്നാൽ സൂം എന്ന കമ്പനി തങ്ങൾക്കാണ് അർഹതയെന്ന് കാട്ടി നിയമനടപടി തുടങ്ങി. കരാർ കിട്ടിയ കമ്പനിയും പിന്മാറിയതോടെ വീണ്ടും ടെൻഡറിലേക്ക് പോയി. ഇതിനിടെ നിക്ഷേപ സംഗമം അടക്കം പല നടപടികളും സർക്കാർ സ്വീകരിച്ചു. വിഴിഞ്ഞത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ശ്രമം തുടങ്ങി. റോഡ്റെയിൽ ബന്ധത്തിനും നടപടിയായി. കുടിവെള്ളം, വൈദ്യുതി എന്നിവക്കും പദ്ധതിയുണ്ടാക്കി.
മൂന്നാമതും അന്താരാഷ്ട്ര ടെൻഡർ വിളിച്ചപ്പോൾ രണ്ട് കമ്പനികളാണ് അന്തിമഘട്ടത്തിലെത്തിയത്. ഇതിൽ വെൽപ്സൺ കൺസോർട്ടിയത്തിന് മാത്രമാണ് സുരക്ഷാഅനുമതി ലഭിച്ചത്. അന്ന് സുരക്ഷാ അനുമതി നിഷേധിച്ചത് അദാനി ഗ്രൂപ്പിനായിരുന്നു. ഇതോടെ അന്ന് ഒരു കമ്പനി മാത്രമായി മത്സരം ഇല്ലാതായി. സാമ്പത്തിക ടെൻഡർ തുറന്നപ്പോൾ ഇവർ 479.5 കോടി രൂപ ഗ്രാന്റ് ആവശ്യപ്പെട്ടു. പിന്നീട് 399.5 കോടിയായി കുറക്കാൻ തയാറായിട്ടും സർക്കാറിന് സ്വീകാര്യമായില്ല. തൊടു ന്യായങ്ങൾ പറഞ്ഞാണ് അന്ന് അദാനി പോർടിന് ടെൻഡറിൽ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുമായുള്ള സൗഹൃദമെന്ന രാഷ്ട്രീയ കാരണവും അദാനി ഗ്രൂപ്പിന് വിനയായിയെന്ന് വിലയിരുത്തലുണ്ടാകുന്നത്. ഇതെല്ലാം മോദി പ്രധാനമന്ത്രിയായപ്പോൾ മാറി.
നാലാം ടെൻഡറിന്റെ ആദ്യഘട്ടത്തിൽ എട്ടുലക്ഷം രൂപ ചെലവിൽ ദർഘാസ് രേഖകൾ വാങ്ങിയ മൂന്ന് കമ്പനികൾ (അദാനി പോർട്സ്, എസ്സാർ പോർട്സ്, സ്രേ ഒ.എച്ച്.എൽ കൺസോർഷ്യം) ടെൻഡർ സമർപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ എല്ലാവരും വിട്ടുനിന്നു. ഇതോടെയാണ് ആശങ്ക സജീവമായത്. അന്താരാഷ്ട്ര ലോബിയുടെ ഇടപെടലാണ് ഇതിന് കാരണമെന്ന് വാദമുയർന്നു. ഇതോടെ ഇതോടെ തുറമുഖ നിർമ്മാണത്തിന്റെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താൽപ്പര്യ പ്രകാരമെന്ന രീതിയിൽ കേരളം ചില ഇടപെടൽ നടത്തി. അതാണ് ഫലം കാണുന്നത്. ടെൻഡർ നൽകേണ്ട അവസാന തീയതിയിൽ ആരും എത്തിയില്ല. ഇതേ തുടർന്നാണ് ആരും ടെൻഡറിൽ പങ്കെടുക്കാത്തതിൽ ഞെട്ടിയെന്ന് തുറമുഖമന്ത്രി പറഞ്ഞത്. അദാനി ഗ്രൂപ്പിന് തുറമുഖ നിർമ്മാണ് ഏൽപ്പിക്കാനുള്ള ഒത്തുകളിയാണ് ഇതെന്ന് മറുനാടൻ മലയാളി അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.
പിന്നീട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് അദാനി പോർട് ഉടമയുമായി സംസാരിക്കുമെന്നും വ്യക്തമാക്കി. ഇതെല്ലാം സമ്മതിക്കുയും ചെയ്തു. ഈ ചർച്ചയോടെ കംമ്പോട്ടാഷ് നിയമത്തിൽ ഇളവിന് മനസ്സ് കൊണ്ട് കേന്ദ്രം സമ്മതിച്ചു. ആദ്യമായി തുറമുഖത്തിന് വയബിലിറ്റി ഗ്യാപ് ഫണ്ടും നൽകാമെന്ന് അറിയിച്ചു. ഏതായാലും വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകാൻ ഇത്തരം ഇടപെടലുകൾ അനിവാര്യവുമായിരുന്നു. അതാണ് മുഖ്യമന്ത്രി നടത്തിയതും. ടെൻഡർ പലതവണ നീട്ടിക്കൊടുത്തിട്ടും ആരും നൽകിയില്ല. ആരും ടെൻഡറിൽ പങ്കെടുത്തില്ലെന്ന് മുഖ്യമന്ത്രിക്കും തുറമുഖ മന്ത്രിക്കും അറിയാമായിരുന്നു. എന്നാൽ അന്നൊന്നും ആരുമായും സംസാരിക്കാനോ കേരളത്തിന്റെ നിലപാട് വിശദീകരിക്കാനോ തയ്യാറായില്ല. തുറമുഖ നിർമ്മാണത്തിന് ആർക്കും താൽപ്പര്യമില്ലെന്ന് വരുത്താൽ സർക്കാരിന് കഴിഞ്ഞു. അതിന് ശേഷം ടെൻഡർ ഒരുമാസം കൂടി നീട്ടി. അദാനിയുമായി മുഖ്യമന്ത്രി സംസാരിച്ചു. എല്ലാ ഉറപ്പും നൽകി. പിന്നീട് ടെൻഡർ തുറന്നപ്പോൾ അദാനി മാത്രം. ഇതോടു കൂടി ടെൻഡറിൽ ഒരു കമ്പനി മാത്രമേ ഉള്ളൂവെങ്കിലും പൊതു താൽപ്പര്യം ഉയർത്തി അവർക്ക് തന്നെ നൽകാൻ കഴിയും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു ആദാനിയുമായുള്ള ചർച്ച. കബോട്ടാഷ് നിയമത്തിന്റെ ഇളവുമായി ബന്ധപ്പെട്ട അവ്യക്തതയാണ് പിന്മാറ്റത്തിന് കാരണമെന്ന് അദാനി ഗ്രൂപ്പ് ചർച്ചയിൽ മുഖ്യമന്ത്രിയെ അറിയിച്ചു. ഇക്കാര്യം പരിഹരിക്കുമെന്ന് കമ്പനിക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി. കബോട്ടാഷ് നിയമത്തിലെ ഇളവ് ഇപ്പോൾ പ്രസക്തമായ വിഷയമല്ല. പദ്ധതി പ്രവർത്തനം തുടങ്ങുമ്പോൾ മാത്രമാണ് കബോട്ടാഷ് നിയമത്തിൽ ഇളവ് വേണ്ടിവരുന്നത്. എങ്കിലും ഇക്കാര്യം നേരത്തെ തന്നെ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ സംസ്ഥാന സർക്കാർ പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നുവെന്നും പ്രധാനമന്ത്രി ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കബോട്ടാഷ് നിയമത്തിൽ ഇളവ് കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെയാണ് ടെൻഡറിൽ പങ്കെടുക്കാൻ അദാനി ഗ്രൂപ്പ് തയ്യാറായത്. ഇതോടെ വിഴിഞ്ഞം പദ്ധതിക്ക് ജീവൻ വയ്ക്കും.
കേരളത്തോട് ചേർന്ന കുളച്ചലിൽ തുറമുഖ നിർമ്മാണത്തിനുള്ള കേന്ദ്രത്തിന്റെ ശ്രമം വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാവിക്ക് വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ അദാനിയുടെ സാന്നിധ്യം വിഴിഞ്ഞത്തിന് ഗുണകരമാകും. കേന്ദ്ര ഉപരിതകപ്പൽ ഗതാഗത സഹമന്ത്രി പൊൻ രാധാകൃഷ്ണൻ മുൻകൈയെടുത്താണ് കുളച്ചലിലെ തുറമുഖം വികസിപ്പിക്കാൻ ശ്രമം നടത്തുന്നത്. ഇതാണ് വിഴഞ്ഞത്തിന് വെല്ലുവിളിയാകുന്നതെന്ന വാദവുമുണ്ട്. ഈ സാഹചര്യത്തിൽ അദാനിയെ ഒപ്പം നിറുത്തിയാൽ പ്രധാനമന്ത്രിയുടെ പിന്തുണ ലഭിക്കും. കംബോട്ടാഷ് നിയമങ്ങളിലടക്കം വിഴിഞ്ഞത്തിന് ആനുകൂല്യം ലഭിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ അദാനിയുടെ ടെൻഡർ മന്ത്രിസഭാ യോഗം അംഗീകരിക്കുമെന്നാണ് സൂചന.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്