കള്ളപ്പണ വിവാദ സമയത്ത് വ്യവസായ ഗ്രൂപ്പിൽ നിന്നും ക്വട്ടേഷന്‍ ആവശ്യപ്പെട്ടത് രണ്ട് കോടി; ഐപിഎസുകാർ എല്ലാം പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് ഇടനിലക്കാരായി; രണ്ടരക്കോടിയിൽ അധോലോക നായകന് നൽകിയത് 50 ലക്ഷം മാത്രം; വിമാനത്തിൽ ഇരുന്ന് കർണ്ണാടകയിലെ ജോയിന്റ് കമ്മീഷണർമാരോട് പറഞ്ഞത് ഐ പി എസുകാരുടെ ചതിയുടെ കഥ; ഇപ്പോഴും സർവ്വീസിലുള്ള പൊലീസ് ഏമാന്മാരുടെ ക്രിമിനൽ ബുദ്ധിയെ കുറിച്ച് കേട്ട് ഞെട്ടിയത് പാണ്ടെയും പട്ടേലും; ദാവൂദിനെ വിരട്ടിയ രവി പൂജാരിയെ കബളിപ്പിച്ചത് കേരളാ പൊലീസിലെ ഉന്നതർ
മറുനാടൻ മലയാളി ബ്യൂറോ
ബംഗളുരു: അധോലോക നായകൻ രവി പൂജാരിയെ വഞ്ചിച്ച കേരളാ പൊലീസിലെ രണ്ട് ഉന്നതരുടെ കഥ കേട്ട് ഞെട്ടി കർണ്ണാടക പൊലീസിലെ ഉന്നതർ. എഡിജിപി റാങ്കിലുള്ള രണ്ട് പേരാണ് രവി പൂജാരിയെ കൊണ്ടു വരാനായി കർണ്ണാടകയിൽ നിന്ന് പോയത്. ഇവരോട് വിമാനയാത്രയ്ക്കിടെ തന്നെ രവി പൂജാരി പലതും പറഞ്ഞു. ഇന്ത്യയിൽ നിരവിധി ക്വട്ടേഷനുകൾ ഏറ്റെടുത്തു. ഇതേ കുറിച്ചൊന്നും വ്യക്തമായി ഓർമ്മ പോലും രവി പൂജാരിക്കില്ല. ക്വട്ടേഷൻ ഏറ്റെടുത്ത് കഴിഞ്ഞ് അത് നടപ്പാക്കുന്നു അത്രമാത്രം. ഇതിനിടെയാണ് രവി പൂജാരിയെ പറ്റിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥ കർണ്ണാടക പൊലീസിനോട് വള്ളി പുള്ളി തെറ്റാതെ പൂജാരി പറഞ്ഞത്. കർണ്ണാടക പൊലീസിലെ ജോയിന്റ് കമ്മീഷണർമാരായ അമർ പാണ്ടെയും സന്ദീപ് പട്ടേലുമാണ് രവി പൂജാരിയെ ഇന്ത്യയിൽ എത്തിച്ചത്. ഇരുവരും എഡിജിപിമാരാണ്.
കേരളത്തിൽ പല ക്വട്ടേഷനുകളും രവി പൂജാരി ഏറ്റെടുത്തിട്ടുണ്ട്. എല്ലാം കോടികളുടേത്. പലതും പണം വാങ്ങി കൊടുക്കാനുള്ള ക്വട്ടേഷനുകൾ. ഇതിലൊന്നിൽ രവി പൂജാരി ഇടപെട്ടത് അറിഞ്ഞാണ് കേരളത്തിലെ രണ്ട് ഓഫീസർമാർ രവി പൂജാരിയെ തേടിയെത്തുന്നത്. ഈ കേസ് തങ്ങൾ ഇടപെടാമെന്നും പൈസ വാങ്ങി നൽകാമെന്നും വാഗ്ദാനം ചെയ്തു. അങ്ങനെ ആ വിഷയം അവസാനിപ്പിച്ചു. പ്രശ്നം തീർന്നതോടെ രണ്ട് പക്ഷവും കമ്മീഷൻ പൊലീസുകാർക്ക് കൈമാറി. എന്നാൽ ഈ പണത്തിന്റെ ഭാഗം രവി പൂജാരിക്ക് മാത്രം കൊടുത്തില്ല. രവി പൂജാരിയെ അങ്ങനെ ഈ രണ്ട് പൊലീസുകാരും ചതിച്ചു. ഇത് കടുത്ത വിശ്വാസ വഞ്ചനയാണെന്ന് രവി പൂജാരി പറയുന്നു. ഇവരിൽ ഒരു പൊലീസുകാരൻ 50 ലക്ഷം രൂപ മാത്രമാണ് തനിക്ക് നൽകിയതെന്നാണ് രവി പൂജാരി പറയുന്നത്. കേരളത്തിൽ തന്റെ ആളുകൾ സജീവമാണെന്നും രവി പൂജാരി കർണ്ണാടക പൊലീസിനെ അറിയിച്ചിട്ടുണ്ട്.
സംഭവം നടന്നത് പത്തുവർഷം മുൻപ് ആണെന്നും കള്ളപ്പണ വിവാദമുണ്ടായിരുന്ന ഒരു വ്യവസായ ഗ്രൂപ്പിൽ നിന്നും രണ്ടരക്കോടി രൂപയായിരുന്നു താൻ ആവശ്യപ്പെട്ടതെന്നും ഈ വിഷയത്തിൽ ഇടനിലക്കാരായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് രണ്ടുകോടി രൂപ തട്ടിയതെന്നും തനിക്ക് വെറും അൻപത് ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും രവി പൂജാരി അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നൽകിയതായാണ് റിപ്പോർട്ട്.സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ചോദ്യം ചെയ്യുന്ന എല്ലാ ഏജൻസികളോടും രവി പൂജാര വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
രവി പൂജാരിയെ കേരളത്തിലെ രണ്ട് ഐപിഎസുകാർ വഞ്ചിച്ചുവെന്ന വിവരം കർണ്ണാടക പൊലീസ് കേന്ദ്ര സർക്കാരിനെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര ഇന്റലിജൻസും ഇക്കാര്യം ആഭ്യന്തര വകുപ്പിനെ അറിയിച്ചു. ഇത് കേരളത്തേയും അറിയിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന സൂചന. മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം അറിഞ്ഞിട്ടുണ്ട്. ഈ പൊലീസുകാരെ എന്തു ചെയ്യണമെന്ന കാര്യത്തിൽ മുഖ്യമന്ത്രിക്ക് തീരുമാനം എടുക്കാനുമാകുന്നില്ല. കേരളാ പൊലീസിലെ അഴിമതിയെ കുറിച്ച് സിഎജി റിപ്പോർട്ട് വലിയ വിവാദമുണ്ടാക്കി. അതിന് പിന്നാലെ രവി പൂജാരി വിഷയം കൂടി ചർച്ച ചെയ്യാൻ ഇടത് സർക്കാർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ പൊലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടാനാണ് സാധ്യത. അതിനിടെ രവി പൂജാരിക്കെതിരെ പുതിയ കേസുകളൊന്നും എടുക്കാൻ കേരളാ പൊലീസിന് കഴിയുകയുമില്ല.
രവി പൂജാരിക്കു കേരള പൊലീസിലെ ചില ഉദ്യോഗസ്ഥരുമായി ഇടപാടുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടർന്നു കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കേരള പൊലീസ് സംഘം ബെംഗളൂരുവിൽ എത്തിയിരുന്നു. ഭീകരവിരുദ്ധ സേനാ തലവൻ അനൂപ് കുരുവിള ജോൺ, കൊല്ലം അഡീഷനൽ എസ്പി ജോസി ചെറിയാൻ എന്നിവരാണു സംഘത്തിലുള്ളത്. രവി പൂജാരിയെ ചോദ്യം ചെയ്യുന്ന കർണാടക പൊലീസിന്റെ സഹകരണത്തോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനാണു ശ്രമം. എന്നാൽ ചോദ്യം ചെയ്യാൻ പോലും കഴിഞ്ഞില്ല. രവി പൂജാരിയെ ഉടനെ കേരളത്തിലേക്കു കൊണ്ടുവരാൻ കഴിയില്ലെന്നാണു സൂചന. ഇയാളുടെ പേരിൽ വിവിധ സംസ്ഥാനങ്ങളിലായി 170 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കർണാടകയിൽ മാത്രം 97 കേസുണ്ട്. കേരളത്തിൽ നിലവിൽ ഒരെണ്ണം മാത്രം ഉള്ളതിനാൽ രവി പൂജാരിയെ ഉടനെ വിട്ടുകിട്ടാനിടയില്ല.
രവി പൂജാരിയുടെ മൊഴി ഔദ്യോഗികമായി രേഖപ്പെടുത്തിയ ശേഷമാകും പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ തുടർനടപടികൾ. കേരളത്തിലെ മറ്റു ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. അധോലോക കുറ്റവാളി രവി പൂജാരി കേരളത്തിലേക്ക് ആയുധങ്ങൾ കടത്തിയെന്ന് പൊലീസിനു വിവരം ലഭിച്ചു. മുംബൈയിൽനിന്ന് മംഗലാപുരത്ത് എത്തിച്ച ആയുധങ്ങൾ വടക്കൻ കേരളത്തിലെ ക്രിമിനൽ സംഘങ്ങൾ വഴി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തതായാണ് ചോദ്യം ചെയ്യലിൽ മനസിലായത്. കേരളത്തിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ പദ്ധതികൾ തയാറാക്കുന്നതിനിടയിലാണ് രവി പൂജാരി സെനഗലിൽ പിടിയിലായത്.
കർണാടക പൊലീസിന്റെ കസ്റ്റഡിയിലുള്ള രവി പൂജാരിയെ ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ.തച്ചങ്കരി ചോദ്യം ചെയ്തിരുന്നു. രവി പൂജാരിയുടെ പേരിലുള്ള കേസുകളുടെ വിശദാംശങ്ങൾ മനസിലാക്കാൻ ഭീകരവിരുദ്ധ സേനാ തലവൻ അനൂപ് കുരുവിള ജോണിനെയും കൊല്ലം അഡീഷനൽ എസ്പി ജോസി ചെറിയാനെയും ബെംഗളൂരുവിലേക്ക് അയച്ചിട്ടുണ്ട്. രവി പൂജാരിയുടെ പേരിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസ് അന്വേഷിച്ചത് ജോസി ചെറിയാനാണ്. രവി പൂജാരിയെ ഉടനെ കേരളത്തിലേക്കു കൊണ്ടുവരാൻ കഴിയില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. രവി പൂജാരിയുടെ പേരിൽ വിവിധ സംസ്ഥാനങ്ങളിലായി 170 കേസുകളെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
കർണാടകയിൽ 97 കേസുണ്ട്. മഹാരാഷ്ട്രയിൽ അറുപതോളം കേസുകളുണ്ട്. ഈ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ രവിയെ ചോദ്യം ചെയ്തു വരികയാണ്. കേരളത്തിൽ ഒരു കേസ് മാത്രം ഉള്ളതിനാൽ ഉടനെ വിട്ടുകിട്ടാനിടയില്ല. രവി പൂജാരിയെ വീണ്ടും ചോദ്യം ചെയ്യുന്നതിനും കാലതാമസം ഉണ്ടാകും. നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിൽ കടവന്ത്രയിലുള്ള സലൂണിൽ 2018 ഡിസംബർ 15ന് വെടിവയ്പ്പുണ്ടായതോടെയാണ് രവി പൂജാരിയുടെ പേര് കേരളത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നത്. വെടിവയ്പ്പിനു പിന്നിൽ രവി പൂജാരിയുടെ സംഘമാണെന്നാണ് പൊലീസ് നിഗമനം.
കർണാടകയിലെ ഉഡുപ്പിയാണ് രവി പൂജാരിയുടെ ജന്മസ്ഥലം. മുംബൈ അധോലോക തലവനായിരുന്ന ഛോട്ടാ രാജന്റെ സംഘത്തിൽ പ്രവർത്തിച്ചതോടെയാണ് കുപ്രസിദ്ധനായത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍