Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

താമസം പിതാവിനൊപ്പം, അമ്മയേയും സഹോദരിയേയും കാണാൻ അഞ്ചാം ക്ലാസുകാരൻ പൊരിവെയിലത്ത് നടന്നത് പത്ത് കിലോമീറ്റർ: ദാഹം സഹിക്കാതായപ്പോൾ വഴിവക്കിലെ വീട്ടിൽ നിന്നു വെള്ളം വാങ്ങി കുടിച്ചശേഷം വീണ്ടും നടത്തം; വഴി തെറ്റിയതോടെ കുട്ടി എത്തിയത് ക്ഷേത്രസമീപത്തേക്ക്; ഒടുവിൽ സംഭവിച്ചത്

താമസം പിതാവിനൊപ്പം, അമ്മയേയും സഹോദരിയേയും കാണാൻ അഞ്ചാം ക്ലാസുകാരൻ പൊരിവെയിലത്ത് നടന്നത് പത്ത് കിലോമീറ്റർ: ദാഹം സഹിക്കാതായപ്പോൾ വഴിവക്കിലെ വീട്ടിൽ നിന്നു വെള്ളം വാങ്ങി കുടിച്ചശേഷം വീണ്ടും നടത്തം; വഴി തെറ്റിയതോടെ കുട്ടി എത്തിയത് ക്ഷേത്രസമീപത്തേക്ക്; ഒടുവിൽ സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അമ്മയേയും സഹോദരിയേയും കാണാൻ സ്‌കൂളിൽ നിന്ന് ആരും അറിയാതെ ഇറങ്ങിപ്പോയ പത്ത് വയസുകാരൻ പൊരിവെയിലത്ത് നടന്നത് പത്ത് കിലോമീറ്റർ. മാതാപിതാക്കൾ വേർപിരിഞ്ഞതിനാൽ അച്ഛനൊപ്പം താമസിക്കുന്ന പത്തുവയസ്സുകാരൻ അമ്മയെ കാണാൻ സ്‌കൂളിൽ നിന്ന് ആരുമറിയാതെ ഇറങ്ങി പൊരിവെയിലത്തു നടന്നതു 10 കിലോമീറ്റർ നടന്നത്. വഴി തെറ്റി ചാത്തന്നൂർ മാമ്പള്ളിക്കുന്നം ചേന്നമത്ത് ക്ഷേത്രത്തിനു സമീപം എത്തിയ കുട്ടിയെ നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പൂയപ്പള്ളിയിലെ ഒരു സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെയാണ് ഇന്നലെ വൈകിട്ട് ഏഴോടെ ചാത്തന്നൂർ ചേന്നമത്ത് കണ്ടെത്തിയത്.

ദമ്പതികൾ വേർപിരിഞ്ഞതോടെ മകൾ അമ്മയ്‌ക്കൊപ്പം ചാത്തന്നൂർ കുമ്മല്ലൂരിലും മകൻ അച്ഛനൊപ്പം പൂയപ്പള്ളിയിലുമാണു കഴിയുന്നത്. ഇന്നലെ സ്‌കൂളിൽ കലാപരിപാടികൾ ആയിരുന്നു. ഇതിനിടെയാണ് അമ്മയെയും സഹോദരിയെയും കാണാൻ ആരോടും പറയാതെ കുട്ടി സ്‌കൂൾ വിട്ട് ഇറങ്ങിയത്. ഉച്ചഭക്ഷണം പോലും കഴിക്കാതെ പൊരിവെയിലിൽ കിലോമീറ്ററുകൾ നടന്നു. ദാഹം സഹിക്കാതായപ്പോൾ വഴിവക്കിലെ വീട്ടിൽ നിന്നു വെള്ളം വാങ്ങി കുടിച്ചശേഷം നടത്തം തുടർന്നു. സന്ധ്യയോടെ വഴിതെറ്റി ക്ഷേത്ര പരിസരത്ത് എത്തുകയായിരുന്നു.

ഇവിടെ വെള്ളം കുടിച്ചു ചുറ്റിപ്പറ്റി നിൽക്കുന്നതു കണ്ട് നാട്ടുകാർക്കു സംശയം തോന്നി. വിവരം അറിഞ്ഞു പൊലീസ് കുട്ടിയെ ചാത്തന്നൂർ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. അമ്മ താമസിക്കുന്ന സ്ഥലത്തെക്കുറിച്ചു വ്യക്തമായ വിവരം നൽകാൻ കുട്ടിക്ക് അറിയില്ലായിരുന്നു. ബാഗ് പരിശോധിച്ചപ്പോൾ സ്‌കൂളിനെക്കുറിച്ചുള്ള വിവരം ലഭിച്ചു. ഈ സമയം ബന്ധുക്കൾ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി പൂയപ്പള്ളി സ്റ്റേഷനിൽ എത്തിയിരുന്നു. വിശന്നു വലഞ്ഞ കുട്ടിക്ക് ജ്യൂസ് ഉൾപ്പെടെ ആഹാരവും പൊലീസ് വാങ്ങി നൽകി. രാത്രി ബന്ധുക്കൾക്കൊപ്പം വിട്ടു. കുട്ടികളെ കാണാനില്ലെന്ന പരാതികൾ സംസ്ഥാനത്തുടനീളം ലഭിക്കുമ്പോഴാണ് ആശങ്ക പരത്തി ചാത്തന്നൂരിൽ ആരോടും പറയാതെ കുട്ടി ഇറങ്ങി നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP