ഒഴിവുകൾ മിക്കതും പുനർവിന്യാസം വഴി; അകമ്പടിയായി നിയമന നിരോധനവും തസ്തിക വെട്ടികുറയ്ക്കലും; ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ വകുപ്പ് മേധാവികൾ കള്ളക്കളി തുടരുമ്പോൾ നിയമന ശുപാർശ നടത്താതെ പിഎസ് സിയുടെ അലംഭാവം; പാരയായി കണക്കിലേറെയുള്ള ആശ്രിത നിയമനവും; പിഎസ് സി ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലുള്ളത് 46,285 പേർ; നിയമനം ലഭിച്ചത് മൂവായിരത്തി അഞ്ഞൂറിൽ താഴെപേർക്ക് മാത്രം; റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ ബാക്കിയുള്ളത് ഒരു വർഷവും; നാളെ കോട്ടയത്ത് ജില്ലാ ആസ്ഥാനത്തേക്ക് മാർച്ച്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പിഎസ് സി ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ ഇഴയുന്നതിൽ ഉദ്യോഗാർത്ഥികൾ ആശങ്കയിൽ. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ട് ഇരുപത് മാസത്തോളമായെങ്കിലും നിയമനം ഇഴയുകയാണ്. മെയിൻ സപ്ലിമെന്റ്റി ലിസ്റ്റുകളിലായി 46,285 പേരുള്ള റാങ്ക് ലിസ്റ്റാണ് നിലവിൽ വന്നിരിക്കുന്നത്. എന്നാൽ 3219 പേർക്ക് മാത്രമാണ് ഇതുവരെ നിയമനഃശുപാർശ വന്നത്. പതിനാലു ജില്ലകളിലുമായി നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഇതുവരെ നടന്നത് ഏഴു ശതമാനം നിയമനഃശുപാർശ മാത്രമാണ്. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റുകൾ ഇതേ കാലാവധി പിന്നിട്ടപ്പോൾ 4145 പേർക്ക് നിയമനഃശുപാർശ ലഭിച്ചിരുന്നു. വളരെ കുറച്ച് പേർക്ക് മാത്രമാണ് റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിക്കുക എന്ന സൂചനകളാണ് നിയമനകാര്യത്തിൽ ഇപ്പോൾ പുറത്ത് വരുന്നത്.
ഏറ്റവും കൂടുതൽപേർക്ക് 374 പേർക്ക് നിയമനഃശുപാർശ നൽകിയിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. ഏറ്റവും കുറഞ്ഞ നിയമനഃശുപാർശ വന്നത് 113 പേർ വയനാട് ജില്ലയിൽ നിന്നും. തിരുവനന്തപുരത്തിനൊപ്പം മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് നിയമനഃശുപാർശ 300 കടന്നത്. നിയമന ശുപാർശ വരാത്തത് കോട്ടയം ജില്ലക്കാരെയും അലട്ടുന്നുണ്ട്. 900 അധികം പേർ റാങ്ക് ലിസ്റ്റിൽ ഉണ്ടായിരിക്കെ 192 പേർക്ക് മാത്രമാണ് കോട്ടയം ജില്ലയിൽ നിന്നും നിയമന ശുപാർശ വന്നത്. നിയമനം നടത്താത്തതിൽ പ്രതിഷേധിച്ച് നാളെ കോട്ടയത്ത് ജില്ലാ ആസ്ഥാനത്ത് ഉദ്യോഗാർത്ഥികൾ ധർണ്ണ നടത്തുന്നുണ്ട്. 2021 ജൂൺ 29ന് നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയും. അവസരങ്ങളുടെ വാതിലുകൾ തങ്ങൾക്ക് മുന്നിൽ അടയുന്ന ഭീതിയിലാണ് ഉദ്യോഗാർത്ഥികൾ. ഇതോടെയാണ് നിയമനം ലഭിക്കുന്നതിനായിൽ പ്രക്ഷോഭ പരിപാടികളിലേക്ക് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നീങ്ങുന്നത്. സെക്രട്ടറിയെറ്റിനു മുൻപിൽ സമര പരിപാടികൾ നടത്തിയ ഉദ്യോഗാർത്ഥികൾ ഇപ്പോൾ പ്രക്ഷോഭം ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയാണ്. ഇതിന്റെ നിയമനനിരോധനം നിലനിൽക്കുകയും പുനരേകീകരണം നടപ്പാക്കിത്തുടങ്ങിയതുമാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികൾക്ക് വിനയായതെന്നാണ് ലഭിക്കുന്ന സൂചനകൾ.
സെക്രട്ടേറിയറ്റ് ലാസ്റ്റ് ഗ്രേഡ് നിയമനം വിവിധ വകുപ്പുകളിലേക്കുള്ള ലിസ്റ്റിൽ നിന്നും മാറ്റി ഉത്തരവിറക്കി. എന്നാൽ സെക്രെട്ടറിയേറ്റിൽ നിന്നും ജില്ലകളിലേക്കുള്ള ട്രാൻസ്ഫെറുകൾ തടഞ്ഞില്ല. അതുവഴി ജില്ലകളിലെ വേക്കൻസികൾ റാങ്ക് ഹോൾഡർമാർക്ക് നഷ്ടമായി. ഇതാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ളവർക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. പുതിയ തസ്തികകൾ പലതിലും താത്കാലിക നിയമനവുമായി. ഇത് പിന്നെ സ്ഥിരപ്പെടുത്താൻ സാധ്യതകളും ഏറെയാണ്. നിലവിലുള്ള ഒഴിവുകൾ എല്ലാം തന്നെ പുനർവിന്യാസം വഴിയായി. നിയമന നിരോധനവും തസ്തിക വെട്ടികുറക്കലും. ഇതോടെ അവസരങ്ങൾ പൂർണമായി നഷ്ടമായ അവസ്ഥയായി. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിൽ താൽക്കാലിക നിയമനങ്ങൾ നടക്കുന്നത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു തിരിച്ചടിയാകുന്നു. പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ താൽക്കാലിക നിയമനം നടത്താൻ പാടില്ലെന്നാണു നിയമം. എന്നാൽ ഇതൊക്കെ കാറ്റിൽപ്പറത്തിയാണ് താൽക്കാലിക നിയമനം നടക്കുന്നത്.
താത്ക്കാലിക തസ്തികകൾ ഒട്ടുവളരെ വിവിധ വകുപ്പുകളിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത് പിന്നെ സ്ഥിരമാക്കും. ഇത് പിഎസ്സിയെ ആശ്രയിക്കുന്ന ഒട്ടുവളരെ ഉദ്യോഗാർത്ഥികളുടെ ജോലി നഷ്ടമാക്കുന്ന കാര്യമാണ്. പക്ഷെ ഇത്തരം തസ്തികകൾ ലാസ്റ്റ് ഗ്രേഡിൽ സൃഷ്ടിക്കപ്പെടുന്നില്ല. ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ ആണെങ്കിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുമില്ല. ഉള്ള ഒഴിവുകൾ ഡിപ്പാർട്ട്മെന്റ് തലത്തിൽ തന്നെ നികത്തപ്പെടുകയും ചെയ്യുന്നു. ഇതോടെയാണ് നിയമനം നാമമാത്രമായി മാറിയത്. 2021 ജൂൺ 29 നു ഈ ലിസ്റ്റിന്റെ കാലാവധി കഴിയുമ്പോൾ തന്നെ പുതിയ ലിസ്റ്റ് വരും. അതോടെ ഈ ലിസ്റ്റിൽ ഉള്ളവർ പുറത്തുമാകും. ഇതാണ് കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ കയറിക്കൂടിയ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഉറക്കം നഷ്ടമാക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളിൽ നിരവധി ലാസ്റ്റ് ഗ്രേഡ് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. പക്ഷെ അതൊന്നും പിഎസ് സിയിലേക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. ഇതും ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടമാക്കുന്നു.
ആശ്രിത നിയമനവും ഉദ്യോഗാർത്ഥികൾക്ക് പാരയായി മാറുകയാണ്. കണക്കിലധികം പേരെയാണ് ആശ്രിത നിയമനം വഴി വിളിച്ചെടുക്കുന്നത്. ഇതും റാങ്ക് ലിസ്റ്റിലുള്ളവരുടെ സാധ്യത കെടുത്തുന്നു. നിശ്ചിത ശതമാനം ഒഴിവുകളാണ് ആശ്രിത നിയമനം വഴി നടത്തേണ്ടത്. ഈ കണക്കുകൾ ലംഘിച്ചാണ് നിയമനം നടക്കുന്നത്. ആശ്രിത നിയമനം നടത്തിയ ശേഷമുള്ള ഒഴിവുകളാണ് ഡിപ്പാർട്ട്മെന്റുകൾ പിഎസ്സിക്ക് വിടുന്നത്. എന്നാൽ പിഎസ് സിയിലും അലംഭാവം നടക്കുന്നുണ്ട്. റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ നിയമനഃശുപാർശ നൽകുന്നതിലാണ് പിഎസ്സിയുടെ അലംഭാവം പ്രത്യക്ഷമാകുന്നത്. പല ജില്ലകളിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് ഒരു മാസമെങ്കിലും കഴിഞ്ഞേ നിയമന ശുപാർശ തയാറാക്കൂ. ചില വകുപ്പുകളിൽ നിന്നു റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽ കേന്ദ്ര ഓഫിസിൽ നിന്നു വിശദീകരണം ലഭിച്ച ശേഷമേ നിയമനഃശുപാർശ നൽകാൻ കഴിയൂ.
ഇതിന്റെ പേരിൽ മാസങ്ങളോളം നിയമനഃശുപാർശ തടഞ്ഞു വയ്ക്കാറുണ്ട്. ഇതും ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി നൽകുന്നു. ജോലിക്കാര്യത്തിൽ പ്രതീക്ഷയുടെ ചെറുനാമ്പുകൾ പോലും ബാക്കിയാകുന്നില്ല എന്നതാണ് ഉദ്യോഗാർത്ഥികളെ നിരാശയിലേക്ക് തള്ളിവിടുന്നത്. കഴിഞ്ഞ തവണ സെക്രട്ടറിയെറ്റിനു മുൻപിൽ സമരം സംഘടിപ്പിച്ചപ്പോൾ ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. ലാസ്റ്റ് ഗ്രേഡ് നിയമനം നടക്കാത്ത കാര്യം നിയമസഭയിൽ ഉന്നയിക്കും എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതാണ് ഇവർക്ക് ആശ്വാസകരമാകുന്നത്. പക്ഷെ ഇതുവരെ പ്രശ്നം നിയമസഭയിൽ ഉന്നയിക്കപ്പെട്ടിട്ടില്ല.
Stories you may Like
- ജോയിന്റ് കൗൺസിൽ നേതാക്കളെ രക്ഷിക്കാൻ മന്ത്രി തലത്തിൽ ഇടപെടൽ
- അഞ്ച് ബില്ലും രണ്ട് ഓർഡിനൻസും പാസാക്കിയേക്കും
- അഖിൽ സജീവിനെ തേനിയിൽ നിന്നും അറസ്റ്റ് ചെയ്ത് പത്തനംതിട്ട പൊലീസ്
- അർധരാത്രി ഒഴിവ് റിപ്പോർട്ട് ചെയ്തു; ജോലി നഷ്ടമായ നിഷ ബാലകൃഷ്ണന് നീതി
- കിഫ്ബിയിൽ ജോലിക്ക് ഇമെയിൽ ഉത്തരവുമായി വന്നയാളിനെ തിരിച്ചയച്ചത് 'ദീപു'!
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍