വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ഹാജർ കണക്കുകൂട്ടിയതിൽ പിഴവുണ്ടോയെന്ന് പരിശോധിക്കുമെന്ന് കോളജ് പ്രിൻസിപ്പൽ; മരണത്തിന് താനോ കോളേജ് അധികൃതരോ ഉത്തരവാദികളല്ല; പരീക്ഷ എഴുതാൻ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ തന്നെ വന്ന് കണ്ടിട്ടില്ലെന്നും പ്രിൻസിപ്പൽ; കോളജ് അധികൃതർക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ; പരീക്ഷ എഴുതാൻ കഴിയാഞ്ഞതിനെ തുടർന്ന് ആത്മഹത്യ ചെയ്ത മലബാർ ക്രിസ്ത്യൻ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ ജസ്പ്രീത് സിംഗിനെ ചൊല്ലി വിവാദം
കെ വി നിരഞ്ജൻ
കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളെജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ ജസ്പ്രീത് സിംഗിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരുന്നു. എസ് എഫ് ഐയ്ക്ക് പിന്നാലെ ഇന്നലെ കോളെജിലേക്ക് കെ എസ് യു പ്രവർത്തകർ മാർച്ച് നടത്തി. ജലപീരങ്കി ഉൾപ്പെടെ ഉപയോഗിച്ചാണ് പൊലീസ് മാർച്ചിനെ നേരിട്ടത്. ഇതേ സമയം ആത്മഹത്യയുമായി ബന്ധപ്പെട്ട് കുട്ടിയുടെ ഹാജർ നില കണക്കുകൂട്ടിയതിൽ പിഴവുണ്ടോയെന്ന് പരിശോധിക്കാൻ സ്റ്റാഫ് കൗൺസിൽ നിർദ്ദേശിച്ചതായി കോളജ് പ്രിൻസിപ്പൽ ഗോഡ്വിൻ സാംരാജ് പറഞ്ഞു. പരീക്ഷ എഴുതാൻ സാധിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യചെയ്തതിൽ കോളജിലെ എല്ലാവർക്കും വലിയ ദുഃഖമുണ്ട്. എന്നാൽ പുറമേ പ്രചരിക്കുന്നരീതിയിൽ അതിന് താനോ മറ്റുള്ളവരോ ഉത്തവരാദികളല്ല. ജസ്പ്രീതിന് നാലാം സെമസ്റ്ററിൽ 62 ശതമാനം മാത്രമാണ് ഹാജരുണ്ടായിരുന്നത്. അതിനാൽ ഡബിൾ കണ്ടോനേഷൻ അടച്ചാണ് നാലാം സെമസ്റ്റർ പരീക്ഷ ഏഴുതിയത്. ഡബിൾ കണ്ടോനേഷൻ ഒരിക്കൽ അവകാശപ്പെട്ടാൽ ഡിഗ്രികാലയളവിൽ വീണ്ടും ഇതിന് സാധിക്കില്ല. ഇക്കാരണത്താലാണ് ആറാം സെമസ്റ്ററിൽ വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാൻ സാധിക്കാതിരുന്നത്.
ഈ സെമസ്റ്ററിൽ കോളജിലെ 11 ഡിപ്പാർട്ട് മെന്റുകളിൽ നിന്നുമായി 15 വിദ്യാർത്ഥികൾ സെമസ്റ്റർ ഔട്ടാവുകയും നാല് വിദ്യാർത്ഥികൾ കോളജ് ഔട്ടാകുകയും ചെയ്തിട്ടുണ്ട്. അറ്റൻഡൻസ് ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിച്ചശേഷം ജസ്പ്രീത് പരാതിയുമായി കോളജ് പ്രിൻസിപ്പലിനെയോ ഗ്രിവൻസ് സെല്ലിനെയോ സമീപിച്ചിട്ടില്ല. ജസ്പ്രീത് യൂണിവേഴ്സിറ്റിയിലേക്ക് പ്രത്യേകം അപേക്ഷനൽകിയശേഷം കുട്ടിയുടെ മുൻ കൺടോണേഷൻ വിവരങ്ങൾ ആവശ്യപ്പെട്ട് കോളജിലേക്ക് മെയിൽ വന്നിരുന്നു. ഇതിന് മറുപടിയും നൽകി. ഒരോ വിദ്യാർത്ഥിക്കും അവരുടെ ഹാജർ അറിയുന്നതിനുള്ള മാർഗം കോളജ് ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥിക്ക് ആറാം സെമസ്റ്റിൽ 47 ശതമാനം ഹാജരാണ് ഉണ്ടായിരുന്നതെന്നും എൻസിസിയുടേയും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളുടെയും പരമാവധി ഹാജർ നൽകിയിട്ടും 67 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. അതേസമയം പരീക്ഷ എഴുതാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാപിതാക്കളാരും തന്നെ വന്നുകണ്ടിട്ടില്ലെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
നേരത്തെ കോളെജ് മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ജസ്പ്രീത് സിംഗിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. തന്റെ മകൻ ആത്മഹത്യ ചെയ്യുവാൻ കാരണം ക്രിസ്ത്യൻ കോളെജിന്റെ മനുഷ്യത്വമില്ലാത്ത നടപടിയാണെന്ന് പിതാവ് മന്മോഹൻ സിങ് ആരോപിച്ചിരുന്നു. 68 ശതമാനം ഹാജരുള്ള തന്റെ മകനെ പരീക്ഷ എഴുതുവാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പല പ്രാവശ്യം കോളജിനെ സമീപിച്ചെങ്കിലും അംഗീകരിക്കുവാൻ അവർ തയാറായില്ല. ഒടുവിൽ യൂണിവേഴ്സിറ്റിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്ന് പിതാവ് പറഞ്ഞു. എന്നാൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് കോളെജ് പ്രിൻസിപ്പൽ ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്.
പിതാവ് കരഞ്ഞു കാലുപിടിച്ച് പറഞ്ഞിട്ടും മാനേജ്മെന്റ് ധിക്കാരപരമായ സമീപനം സ്വീകരിച്ചുവെന്നാണ് സഹോദരിമാരുടെ ആരോപണം. വല്യമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ജസ്പ്രീത് കുടുംബസമേതം പഞ്ചാബിൽ പോയിരുന്നു. തിരിച്ചുവരുമ്പോൾ പൗരത്വ സമരത്തെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കിയതിനാൽ യാത്ര നടത്തുവാൻ കഴിഞ്ഞില്ല. ഇത് മൂലം അവസാന സമയം ഒരാഴ്ച്ചത്തെ ഹാജർ നഷ്ടമായി. ഈ കാര്യം കോളേജ് അധികാരികളെ അറിയിച്ചെങ്കിലും അവർ അംഗീകരിക്കുവാൻ തയ്യാറായില്ലെന്നാണ് സഹോദരിമാരായ ബൽവിന്ദ് കൗറും ഗുർപ്രീത് കൗറും ആരോപിക്കുന്നത്.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളെജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ജസ്പ്രീത് സിങ്. ഉത്തർപ്രദേശിൽ നിന്ന് കോഴിക്കോട്ട് വന്ന് ഹോട്ടൽ ബിസിനസ്സ് നടത്തുന്ന കുടംബത്തിലെ അംഗം. മാതാപിതാക്കളും രണ്ടു സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ഈ വിദ്യാർത്ഥി. പഠനത്തോടൊപ്പം അച്ഛന്റെ ഹോട്ടലിൽ സഹായത്തിനും പോവുമായിരുന്നു ജസ്പ്രീത്. എൻ സി സി കാഡറ്റ് എന്ന നിലയിലും കോളജിൽ സജീവമായിരുന്നു. സിവിൽ സർവ്വീസ് ആയിരുന്നു ലക്ഷ്യം. പരീക്ഷ എഴുതുകാൻ കഴിയില്ലെന്ന് ബോധ്യമായതോടെയാണ് കഴിഞ്ഞ ഞായറാഴ്ച ജസ്പ്രീത് ആത്മഹത്യ ചെയ്തത്.
ജസ്പ്രീത് കലാലയങ്ങളിലെ ഇരട്ടനീതിയുടെ ഇരയെന്ന് യുവമോർച്ച
കോഴിക്കോട് : വിദ്യാർത്ഥി സംഘടന നേതാക്കൾക്കും യൂനിയൻ നേതാക്കൾ നിർദ്ദേശിക്കുന്നവർക്കും പരിധിവിട്ട ഹാജർ ഇളവുകളും മറ്റു സഹായങ്ങളും ചെയ്യുന്ന കോളേജധികൃതരും യൂനിവേഴ്സിറ്റിയും ജസ്പ്രീതിന് നീതി നിഷേധിച്ചെന്നും യൂനിവേഴ്സിറ്റിയുടെയും പ്രിൻസിപ്പാളിന്റെയും ഇരട്ടനീതിയുടെ ഇരയാണ് ജസ്പ്രീതെന്നും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി.പ്രകാശ്ബാബു പറഞ്ഞു. ജസ്പ്രീതിനേക്കാൾ ഹാജർ കുറവായ ചില സംഘടന നേതാക്കളെ പരീക്ഷ എഴുതാൻ മലബാർ ക്രിസ്ത്യൻ കോളജിൽ കോളജിൽ സമ്മർദ്ദത്തിന് വഴങ്ങി പ്രിൻസിപ്പലും യൂനിവേഴ്സിറ്റിയും അനുവദിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കുറ്റമറ്റ അന്വേഷണം നടത്തി കറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജസ്പ്രീതിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍