ജ്യോതി രാധികാ വിജയകുമാർ! കേരളത്തിന്റെ മതേതര-രാഷ്ട്രീയ പൊതുമണ്ഡലത്തിനു അവഗണിക്കാനാവാത്ത പ്രതീക്ഷയായി വളരുന്ന് പേരാണത്; ജനങ്ങളോട് സംവദിക്കാനും, പൊതുപ്രവർത്തനം നടത്താനും സ്ഥാനമാനങ്ങൾ അനിവാര്യമല്ലെന്ന നിലപാടുകാരി; ചാനൽ മുറികളിൽ നിന്ന് നേതാക്കന്മാർ ഉടലെടുക്കുന്ന കാലത്താണ് പൊളിറ്റിക്കൽ ഗിമ്മിക്കുകൾ അപ്രസക്തമാക്കി സ്ഥാനമാനങ്ങളില്ലാത്ത ഒരു ഓർഗാനിക് ലീഡർ ഉയർന്നുവരുന്നത്; ജ്യോതി വിജയകുമാറിനെ കുറിച്ച് സുധാ മേനോൻ എഴുതുന്നു
സുധാ മേനോൻ
ജ്യോതി രാധികാ വിജയകുമാർ! കഴിഞ്ഞ കുറച്ചു നാളുകൾ ആയി നമ്മുടെ തെരുവുകളെ സജീവമാക്കിയ പ്രതിരോധ സമരങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പേരാണിത്. കേരളത്തിന്റെ മതേതര-രാഷ്ട്രീയ പൊതുമണ്ഡലത്തിനു അവഗണിക്കാനാവാത്ത പ്രതീക്ഷയായി ജ്യോതി വളരുകയാണ്. കാസർകോഡ് മുതൽ പൂന്തുറ വരെ, തെരുവുകളിൽ നിന്നു തെരുവുകളിലേക്ക് , രാത്രിയും, പകലുമെന്നില്ലാതെ, നിരന്തരം യാത്ര ചെയ്തുകൊണ്ട്, സ്ത്രീകളും കുട്ടികളും മുതിർന്നവരും അടങ്ങുന്ന ജനാവലിയോടു, പൗരത്വഭേദഗതി നിയമത്തെക്കുറിച്ച്, ഇന്ത്യ എന്ന ആശയത്തെ വീണ്ടെടുക്കേണ്ടതിനെക്കുറിച്ച്, ബഹുസ്വരതയെക്കുറിച്ചു, ഭരണഘടനയുടെ ഭാവിയെക്കുറിച്ച് ഒക്കെ ജ്യോതി സ്വതസിദ്ധമായ ശൈലിയിൽ, ആർജ്ജവത്തോടെ സംസാരിക്കുമ്പോൾ അത് കേരളത്തിലെ യുവരാഷ്ട്രീയ പ്രവർത്തകർക്കിടയിൽ ഒരു പുതിയ ഭാവുകത്വമാണ് രൂപപ്പെടുത്തുന്നത്.
ജ്യോതിയുടെ ജൈവികവും, നൈതികവും, ഉറച്ച പ്രത്യയ ശാസ്ത്രബോധ്യത്തിൽ ഊന്നിയതുമായ ഇടപെടലുകൾ ഒരർത്ഥത്തിൽ രാഷ്ട്രീയ കേരളത്തിലെ സ്ത്രീകൾക്കിടയിൽ അപൂർവമായി മാത്രം കാണുന്ന ഒന്നാണ്. കേരളത്തിന്റെ പൊതു മണ്ഡലത്തിൽ വ്യക്തമായ മേല്‍ക്കോയ്മയുള്ള ഇടതുപക്ഷ ഇക്കോസിസ്റ്റത്തിന്റെ സംരക്ഷണത്തിനു പുറത്താണ് ജ്യോതി. എന്നിട്ടും കക്ഷി രാഷ്ട്രീയഭേദമന്യേ പൊതുസമൂഹത്തിന്റെ ആദരവിന് ജ്യോതിയെ അർഹയാക്കുന്നതു അവരുടെ നിലപാടുകളിലെ വ്യക്തതയും, സമൂഹത്തോടുള്ള ആത്മാർത്ഥമായ പ്രതിബദ്ധതയുമാണ്.
അധികാരത്തോടും സ്ഥാനമാനങ്ങളോടും ഉള്ള നിർമമത രാഷ്ട്രീയത്തിലും പൊതുപ്രവർത്തന രംഗത്തും പൊതുവേ അപൂർവമാണ്. ജ്യോതി രാധികാ വിജയകുമാർ സമാനതകൾ ഇല്ലാത്ത പൊതുപ്രവർത്തക ആകുന്നതു ഇവിടെയാണ്. കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ ഭാഗമാണെങ്കിൽ കൂടി ജ്യോതി ഇപ്പോൾ കോൺഗ്രസ്സിന്റെ ഒരു ഔദ്യോഗിക പദവിയിലും ഇല്ല. ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ല. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോയില്ല. KPCC ലിസ്റ്റും, ഹൈക്കമാണ്ട് ഇടപെടലുകളും, ഗ്രൂപ്പ് വഴക്കുകളും ഒന്നും ജ്യോതിയെ ബാധിക്കുന്നതേയില്ല. കോൺഗ്രസ്സിൽ പലപ്പോഴും നേതാക്കന്മാരെ സൃഷ്ടിച്ചതും നിലനിർത്തിയതും രക്ഷാകർത്തിത്വ രാഷ്ട്രീയത്തിന്റെ വൈയക്തികവും സാമൂഹ്യവുമായ തലങ്ങൾ ആണ്. അല്ലാതെ ആര്‍ജ്ജവമുള്ള നിലപാടുകൾ അല്ല. ജ്യോതി ഈ പരമ്പരാഗത ചട്ടക്കൂടിൽ നിന്നും പൂർണ്ണമായി പുറത്തു കടന്ന ഒരു സ്ത്രീ ആണ്. ജനങ്ങളോട് സംവദിക്കാനും, പൊതുപ്രവർത്തനം നടത്താനും സ്ഥാനമാനങ്ങൾ അനിവാര്യമല്ല എന്നാണ് എന്നും ജ്യോതിയുടെ നിലപാട്. ജ്യോതി വിശ്വസിക്കുന്നത് നൈതികവും മതനിരപേക്ഷവുമായ ഒരു ലിബറൽ transformative പൊളിറ്റിക്സിൽ ആണ്.
ഓരോ രാഷ്ട്രീയപ്രവർത്തകരും സ്വയം പരിവർത്തനത്തിനു വിധേയമായിക്കൊണ്ട് പൊതുവിടങ്ങളെ കൂടുതൽ ജനാധിപത്യവല്ക്കരിക്കുകയും മതേതരവല്ക്കരിക്കുകയും ആണ് ചെയ്യേണ്ടത് എന്ന് ജ്യോതി വിശ്വസിക്കുന്നു. കോൺഗ്രസ്സ് പാർട്ടിയിലെ യുവതലമുറയെ അങ്ങനെ കൂടുതൽ സ്ത്രീപക്ഷവും ജനപക്ഷവും, മതേതരവും ആക്കാനുള്ള എളിയ ശ്രമങ്ങൾ ആണ് ജ്യോതിയുടെ ഓരോ ചെറിയ ചുവടുവെയ്പ്പും. യുവാക്കളുമായുള്ള സംവാദങ്ങളിൽ ഒക്കെ അത് കൃത്യമായി ജ്യോതി പറയുന്നുമുണ്ട്.അതുകൊണ്ടാണ് യുവാക്കളും വിദ്യാർത്ഥികളും ജ്യോതിയുടെ പ്രസംഗങ്ങളും ക്ലാസ്സുകളും അത്രമേൽ ഇഷ്ടപ്പെടുന്നത്. അത് നേരിട്ട് കണ്ടു ബോധ്യപ്പെട്ടതുകൊണ്ടാണ് ഇത് എഴുതുന്നത്. കോണ്ഗ്രെസിലെ ബൂത്ത് തല കുടുംബസംഗമം മുതൽ ജില്ലാ-സംസ്ഥാന യോഗങ്ങളിൽ വരെ, മുസ്ലിംലീഗ് മുതൽ പുകാസ വരെയുള്ളവരുടെ പൗരത്വഭേദഗതി നിയമ വിരുദ്ധ സമ്മേളനങ്ങളിൽ ജ്യോതി ഒഴിവാക്കാനാവാത്ത സാന്നിധ്യമായത് അതിഗംഭീരമായ പ്രസംഗങ്ങളിലൂടെയും, നിലപാടുകളിലെ വിട്ടുവീഴ്ച്ചയില്ലായ്മയും കൊണ്ടാണ്. ശബരിമല വിഷയത്തിലായാലും, പൗരത്വഭേദഗതി നിയമത്തെകുറിച്ച് ആയാലും ജ്യോതിയുടെ നിലപാട് എപ്പോഴും ഭരണഘടനാമൂല്യങ്ങളിൽ ഊന്നി നിന്നുകൊണ്ടായിരുന്നു.
നമ്മുടെ രാഷ്ട്രീയ ഭൂമികയിൽ, കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ആണത്ത ഉൽഘോഷണങ്ങളും പിതൃബിംബങ്ങളും, പൗരുഷപ്രകടനങ്ങളും അരങ്ങുതകർക്കുമ്പോൾ ആണ് ജ്യോതി പെണ്മയുടെ രാഷ്ട്രീയവുമായി വേറിട്ട് നില്‍ക്കുന്നത്. ഏഴു വയസ്സുകാരനായ മകനെയും കൂട്ടിയാണ് ജ്യോതി പല വേദികളിലും പ്രസംഗിക്കുന്നത്. കേരളരാഷ്ട്രീയത്തിലെ അപൂർവവും ചേതോഹരവുമായ കാഴ്ച ആണത്. ജ്യോതിയുടെ വേറിട്ട രാഷ്ട്രീയഭാഷയുടെ, വ്യവഹാരത്തിന്റെ പ്രസക്തി ഇവിടെയാണ്.
കേരളത്തിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തിലെ വേദിയിലും, അരങ്ങിലും നിന്നും അകന്നുപോകുന്ന സ്ത്രീകളെ തിരിച്ചു കൊണ്ടുവരാനും, അതുവഴി ലിംഗനീതിയുടെ രാഷ്ട്രീയം കൂടുതൽ ചർച്ച ചെയ്യപ്പെടാനും ഇത്തരം ഇടപെടലുകൾക്ക് കഴിയും. പ്രതിരോധ സംഗമങ്ങളിലെ വർദ്ധിച്ചു വരുന്ന സ്ത്രീ പങ്കാളിത്തം അതാണ് കാണിക്കുന്നത്.
രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്ന് പറഞ്ഞത് ബിസ്മാർക്ക് ആണ്. പക്ഷേ, സത്യാനന്തര കാലത്ത് രാഷ്ട്രീയം അതോടൊപ്പം പ്രകടനപരതയുടെകൂടി കലയാണ്. അതുകൊണ്ടാണ് ഉറച്ച നിലപാടുകളെക്കാൾ, നീതിബോധത്തെക്കാൾ, ജനങ്ങളോടുള്ള പ്രതിബദ്ധതയേക്കാൾ ഏറെ കൃത്യസമയത്ത്, ബുദ്ധിപൂർവം പ്ലാൻ ചെയ്യപ്പെടുന്ന 'പൊളിറ്റിക്കൽ മാർക്കറ്റിങ് ' പലപ്പോഴും രാഷ്ട്രീയ വിജയികളെയും നേതാക്കന്മാരെയും സൃഷ്ടിക്കുന്നതും.ചാനൽ മുറികളിൽ നിന്ന് നേതാക്കന്മാർ ഉടലെടുക്കുന്ന ഒരു കാലത്താണ്, ഇത്തരം പൊളിറ്റിക്കൽ ഗിമ്മിക്കുകളെ ഒക്കെ പാടെ അപ്രസക്തം ആക്കികൊണ്ടു തെരുവിൽ നിന്നും, ജനപക്ഷത്തു നിന്നും ഒരു പാർട്ടിയുടെയും ഔദ്യോഗിക സ്ഥാനങ്ങളിൽ ഇല്ലാത്ത ഒരു ഓർഗാനിക് ലീഡർ ആയി ജ്യോതി ഉയർന്നു വരുന്നത്. അതോടൊപ്പം അക്കാദമിക രംഗത്തെ മികവും പ്രൊഫഷണലിസവും ജ്യോതിയുടെ മാത്രം പ്രത്യേകതകളാണ് . സിവിൽ സർവീസ് കോച്ചിങ് രംഗത്തെ പ്രഗത്ഭയായ അദ്ധ്യാപികയായും, മോക്ക് ഇന്റർവ്യൂകളിലെ വിഷയ വിദഗ്ധയായും, ദൂരദർശൻ ആങ്കർ ആയും, മിടുക്കിയായ വക്കീൽ ആയും ജ്യോതി നമുക്ക് മുന്നിൽ നിവർന്നു നിൽക്കുന്നുണ്ട്. സർവോപരി പ്രസംഗത്തിലെ അസാധാരണ മികവ് പരിഭാഷയിലും പുലർത്തുന്ന പ്രതിഭയാണ് ജ്യോതി. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പ്രസംഗങ്ങൾ ജ്യോതി പരിഭാഷപെടുത്തിയത് അത്രമേൽ മനോഹരവും വൈകാരികവുമായിട്ട് ആയിരുന്നു. കേരള രാഷ്ട്രീയ മണ്ഡലത്തിൽ മറ്റൊരു സ്ത്രീക്കും അവകാശപ്പെടാൻ കഴിയാത്ത സാന്നിദ്ധ്യമാണത്, ജ്യോതിക്കു മാത്രം അവകാശപെട്ടത്.
ജ്യോതി ഉയർത്തിപ്പിടിക്കുന്ന transformative politics ആണ് കോൺഗ്രസ്സിന്റെ നിലനിൽപ്പിന് ഇക്കാലത്ത് ഏറ്റവും അനിവാര്യം. അത് അവർ തിരിച്ചറിയുമെന്നു പ്രതീക്ഷിക്കാം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍