ആരും ഒറ്റയ്ക്ക് പോകാൻ ഭയക്കുന്ന വഴികളിലൂടെയാണ് മരണത്തിനു തൊട്ടു മുൻപുള്ള നിമിഷങ്ങളിൽ ദേവനന്ദ സഞ്ചരിച്ചിരിക്കുന്നത്; കാണാതായി ഒരു മണിക്കൂറിനുള്ളിൽ ദേവനന്ദ മരിച്ചിട്ടുണ്ടെന്നതും വിരൽ ചൂണ്ടുന്നതു കൊലപാതകത്തിലേക്ക്; സിഐഡി നായ പോയ വഴിയേ ദേവനന്ദ പോകില്ല; കുട്ടിയെ ആരോ കടത്തിക്കൊണ്ടു പോയത് തന്നെ; ദേവനന്ദയുടേതു കൊലപാതകമെന്ന് ഉറച്ച് വിശ്വസിച്ച് ഇളവൂരുകാർ; ഇത്തിക്കരയാറിലൂടെ ഒഴുകുന്നത് ദുരൂഹത
എം മനോജ് കുമാർ
കൊല്ലം: ദേവനന്ദയുടെ മരണം മുങ്ങിമരണമെന്നുള്ള അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നെങ്കിലും ഇപ്പോഴും മുറുകി നിൽക്കുന്നത് മരണം കൊലപാതകമാണെന്ന വാദം തന്നെ. ഇത്തിക്കരയാറിലെ ആ മരണം മുങ്ങിമരണം എന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആരും തള്ളിക്കളയുന്നില്ല. പക്ഷെ മുങ്ങി മരണത്തിലേക്ക് നയിച്ച സംഭവവികാസമെന്ത്? കുട്ടി ഒരിക്കലും ആ വഴികളിൽ കൂടി ഒറ്റയ്ക്ക് പോകില്ല. ആരും ഒറ്റയ്ക്ക് പോകാൻ ഭയക്കുന്ന വഴികളിലൂടെയാണ് മരണത്തിനു തൊട്ടു മുൻപുള്ള നിമിഷങ്ങളിൽ ദേവനന്ദ സഞ്ചരിച്ചിരിക്കുന്നത്. കാണാതായി ഒരു മണിക്കൂറിനുള്ളിൽ ദേവനന്ദ മരിച്ചിട്ടുണ്ട്. ഈ വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ടും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കാണാതായ ഈ മണിക്കൂറിൽ ദേവനന്ദ പോയെന്നു പൊലീസ് നായ റീന ചൂണ്ടിക്കാണിക്കുന്ന സ്ഥലങ്ങളിൽ ദേവനന്ദ ഒറ്റയ്ക്ക് പോകില്ല. ആരോ ദേവനന്ദയെ കടത്തിക്കൊണ്ടു പോയതാണ്. ബന്ധുക്കളും നാട്ടുകാരും ഈ വാദത്തിൽ ഉറച്ചു നിൽക്കുന്നു.
എന്തുകൊണ്ട് ദേവനന്ദ ഈ വഴിയിൽക്കൂടി പോകില്ല. പഞ്ചായത്ത് അംഗം ഉഷ ആ വഴിയെക്കുറിച്ച് പറയുന്ന കാര്യങ്ങൾ ഇങ്ങനെ: ദേവനന്ദ അവസാനം പോയ ആ വഴികളിൽകൂടി ഒറ്റയ്ക്ക് പോകാൻ എനിക്ക് കൂടി പേടിയാണ്. ഒറ്റയ്ക്ക് ഞാൻ ആ വഴിയിൽ കൂടി ഒരിക്കലും സഞ്ചരിക്കില്ല. ആ രീതിയിലാണ് ആ വഴി കിടക്കുന്നത്. ദേവനന്ദയുടെ വീടിരിക്കുന്ന സ്ഥലം പൊതുവേ വിജനമായ സ്ഥലമാണ്. ആ വീട് കഴിഞ്ഞാൽ പിന്നെ അധികം വീടുകളില്ല. വിജന പ്രദേശമാണ്. പുഴയും അതിനോട് ചേർന്നുള്ള പ്രദേശങ്ങളുമാണ്. അങ്ങോട്ട് ആർക്കും പോകേണ്ടി വരുന്നില്ല. ജനവാസം തീരെ കുറഞ്ഞ ഇലവൂരിലെ ഇടമാണ് ഇത്. പകൽ പോലും ആളില്ലാത്ത സ്ഥലമാണിത്. ദേവനന്ദയുടെ വീട് കഴിഞ്ഞാൽ പിന്നെയുള്ളത് വിരലിൽ എണ്ണാവുന്ന വീടുകളാണ്. അതിൽ മിക്കതിലും ആൾ താമസവുമില്ല. വിജനമായ പ്രദേശം എന്ന് തന്നെ പറയാം. ആ ഭാഗത്തേക്ക് ആർക്കും പോകേണ്ട ആവശ്യം വരുന്നില്ല.
ആർക്കെങ്കിലും അപ്പുറത്തുള്ള ക്ഷേത്രത്തിലേക്ക് പോകണമെങ്കിൽ മാത്രമേ ആ വഴി വല്ലവരും പോവുകയള്ളൂ. വർഷത്തിലൊരിക്കൽ മിന്നൂർക്കുളം മാടൻ നട ക്ഷേത്രത്തിൽ സപ്താഹം നടക്കും. സപ്താഹം വരുന്ന സമയത്ത് മാത്രമാണ് ഈ വഴിയിലൂടെ ആരെങ്കിലും പോകാറ്. അത് തന്നെ ദുർലഭവുമായി മാത്രം. അവർക്ക് പോകാൻ വേണ്ടിയാണ് ഇക്കര നിന്ന് അക്കരെയിലേക്ക് പാലം ഇടുന്നത്. അത് തന്നെ താത്കാലിക പാലം. ഇപ്പോൾ തന്നെ അവിടെയുള്ളത് സപ്താഹത്തിനായി ക്ഷേത്രത്തിൽ പോകാൻ ഇടുന്ന നടപ്പാലം മാത്രമാണ്. ദേവനന്ദയെ പോലുള്ള ഒരു കുട്ടി ഒരിക്കലും പൊന്തയും കാടും നിറഞ്ഞ ഈ വഴിയിലൂടെ പോകില്ല. റബ്ബർ തോട്ടവും കാടുമാണ് അവിടെയുള്ളത്. ഈ വഴിയിലൂടെ ദേവനന്ദ ഒരിക്കലും പോവുകയോ ഈ വഴിയിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്ത് മരണത്തെ പുല്‍കുകയോ ചെയ്യില്ല. അതുകൊണ്ട് തന്നെയാണ് മരണം സാധാ മരണമല്ല കൊലപാതകമാണെന്ന് ചൂണ്ടിക്കാണിക്കുന്നത്-ഉഷ പറയുന്നു.
ഏഴു വയസ്സുകാരി ദേവനന്ദ മുങ്ങിമരിച്ചതാണെന്നുള്ള അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് വന്നിരിക്കുന്നത്. ദേവനന്ദയുടെ ശരീരം ജീർണിച്ചു തുടങ്ങിയിരുന്നു. വയറ്റിൽ ചെളിയുടെയും വെള്ളത്തിന്റെയും അംശം കണ്ടെത്തി. മൃതദേഹം കണ്ടെടുക്കുന്നതിന് 1820 മണിക്കൂറുകൾക്കിടയ്ക്കാണു മരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇനി ലഭിക്കാനുള്ളത് ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലമാണ്. അതേസമയം ഇന്നു ഫോറൻസിക് സംഘം സ്ഥലം സന്ദർശിക്കുന്നുണ്ട്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴികൾ പൊലീസ് വീണ്ടുമെടുത്തിട്ടുണ്ട്. എന്തെങ്കിലും വൈരുധ്യം ഈ മൊഴികളിൽ കണ്ടേക്കും എന്ന പ്രതീക്ഷയിലാണ് പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും സംശയം വെറുതെ എഴുതി തള്ളാൻ നിലവിലെ ഘട്ടത്തിൽ പൊലീസ് തയ്യാറല്ല.
പകൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ ഇളവൂരുകാർ മടിക്കുന്ന സ്ഥലമാണ് എന്ന് വാർഡ് മെമ്പർ കൂടി സാക്ഷ്യപ്പെടുത്തുമ്പോൾ ദേവനന്ദ ഒരിക്കലും ഒറ്റയ്ക്ക് പോകില്ലെന്ന് പൊലീസും ഇപ്പോൾ സംശയിക്കുകയാണ്. ഈ രീതിയിലുള്ള പ്രതികരണങ്ങൾ തന്നെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മറുനാടനോട് പങ്കുവെച്ചതും. അതായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് അല്ല ദേവനന്ദയുടെ മരണത്തിന് മുന്നിലുള്ള പ്രശ്നമെന്നു പൊലീസും ഇപ്പോൾ കണക്കുകൂട്ടുകയാണ്. ആരോ ദേവനന്ദയെ എടുത്ത് ആറ്റിലേക്ക് എറിഞ്ഞു. കൊലപ്പെടുത്തണം എന്ന ലക്ഷ്യത്തോടെ. അതാര്? അത് കണ്ടുപിടിച്ചേ മതിയാവൂ.
അല്ലെങ്കിൽ ദേവനന്ദ ഒറ്റയ്ക്ക് നടന്നു ആറ്റിലേക്കുള്ള വഴിയേ പോയി. അങ്ങിനെ ഒരു നിഗമനത്തിൽ എത്തുകയാണെങ്കിൽ അത് ശാസ്ത്രീയമായി തെളിയിക്കേണ്ടി വരും. എന്തായാലും ദേവനന്ദയുടെ മരണം ഒരുപാട് സങ്കീർണ്ണതകളാണ് കേരളാ പൊലീസിനു മുന്നിൽ ഉയർത്തുന്നത്. ഇത് ഒരു സാധാ കേസല്ല. തെളിയിക്കാൻ അത്യന്തം വിഷമകരമായ കേസ്. പക്ഷെ ഈ രീതിയിൽ വരുന്ന ആദ്യ കേസും. ഇത് തെളിയിച്ചേ അടങ്ങൂ എന്നാണ് കേരളാ പൊലീസിൽ നിന്നും ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന നിർബന്ധബുദ്ധി. മിടുക്കന്മാരുള്ള അന്വേഷണ സംഘം ഉൾച്ചേർന്ന പൊലീസ് സംഘമാണ് കേരളത്തിലേത്. സമാന കേസുകളും അന്വേഷണ സംഘം പഠിക്കുന്നുണ്ട്.
ഒരു നിശബ്ദ കൊലയാളി ദേവനന്ദയുടെ മരണത്തിനു പിന്നിലുണ്ട് എന്ന നിഗമനം തന്നെയാണ് ശക്തി പ്രാപിക്കുന്നത്. ആ നിശബ്ദ കൊലയാളി ആര്? ഇതാണ് ദേവനന്ദയുടെ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിനു മുന്നിലുള്ളത്. തത്ക്കാലത്തെക്കെങ്കിലും ദേവനന്ദ ആറ്റിലേക്ക് ഒറ്റയ്ക്ക് നടന്നു പോയി എന്ന സംശയം പൊലീസ് പിന്നാമ്പുറത്തേക്ക് മാറ്റുകയാണ്. ദേവനന്ദയുടെ മരണത്തിൽ ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകമാണ്.
ഇത് തങ്ങൾ കണ്ടെത്തിയിരിക്കും എന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മറുനാടനോടുള്ള പ്രതികരണം. എല്ലാ സാധ്യതകളും ഞങ്ങളുടെ മുന്നിലുണ്ട്. എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും സംശയങ്ങളും. ഇതിലെവിടെയോ സത്യമുണ്ട്. ആ സത്യം കണ്ടുപിടിക്കുമ്പോൾ ആ നിശബ്ദ കൊലയാളി തെളിഞ്ഞു വരും. ഒരു തെളിവ്. എല്ലാ കൊലപാതകങ്ങളിലും ദൈവം അവശേഷിപ്പിക്കുന്ന ഒരു തെളിവ്. ആ തെളിവിനായാണ് പൊലീസ് സംഘം തിരയുന്നത്.
ആ സത്യത്തിലേക്ക് സഞ്ചരിക്കാനുള്ള വഴികളും മൊഴികളും ഇപ്പോൾ അന്വേഷണ സംഘത്തിനു മുന്നിലുണ്ട്. ഇനിയുള്ള ദിവസങ്ങൾ പൊലീസ് പറയുന്നത് പോലെ ദേവനന്ദയുടെ മരണത്തിൽ നിർണ്ണായകമാണ്. എന്തായാലും ഉദ്യേഗത്തോടെ കേരളം കാത്തിരിക്കുന്നു, ദേവനന്ദയുടെ മരണത്തിനു പിന്നിലെന്ത് എന്ന്? താമസിയാതെ തന്നെ അത് തെളിഞ്ഞെക്കും. ആ രീതിയിലുള്ള അന്വേഷണമാണ് അന്വേഷണ സംഘം ദേവനന്ദയുടെ മരണത്തിൽ നടത്തുന്നത്.
Stories you may Like
- ലക്ഷക്കണക്കിന് ആളുകളുടെ മനസിലെ ഏറ്റവും മികച്ച ബാലനടി ദേവനന്ദ
- ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കല്ലേ പുരസ്കാരം നൽകാനാകൂ;
- വിവാദങ്ങളിലേക്ക് കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ': അഭിലാഷ് പിള്ള
- 12 വയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു
- ഫിലിം ക്രിട്ടിക്സ് അവാർഡ്: നടൻ കുഞ്ചാക്കോ ബോബൻ, നടി ദർശന രാജേന്ദ്രൻ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍