ശ്രീദേവി ജോലി ചെയ്ത് അധ്വാനിച്ച് ജീവിക്കട്ടേ.... അച്ഛൻ ഒട്ടും തന്നെ ഇതൊന്നും ശ്രദ്ധിക്കുന്ന ആളല്ല... വർഷത്തിൽ ഒരിക്കലേ വരൂ. പോകുമ്പോൾ ഒരു കുഞ്ഞുണ്ടാകണം; അച്ഛന്റെ ജോലി എന്ന് പറയുന്നത് ഇത് മാത്രമാണെന്നാണ് പുള്ളി കരുതിയിരിക്കുന്നത്; ശ്രീദേവി സംഭവമെന്നാൽ രണ്ട് പേരെ സന്തോഷകരമായി പാർട്ടിയിൽ നിന്ന് പുറത്താക്കിയ സംഭവം! വീടുദാന ചടങ്ങിനിടെ യുവതിയേയും ഭർത്താവിനെയും അവഹേളിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; കൈതമുക്കിലെ മണ്ണ് തിന്നൽ വീണ്ടും വിവാദമാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വീടുദാന ചടങ്ങിനിടെ ഗുണഭോക്താവായ യുവതിയേയും ഭർത്താവിനെയും അവഹേളിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്ത് ദാരിദ്ര്യത്തെ തുടർന്ന് കുട്ടി മണ്ണു തിന്നെന്ന വിവാദത്തിലായ കുടുംബത്തെയാണ് അവർക്ക് വീട് കൈമാറുന്ന ചടങ്ങിൽ കടകംപള്ളി അവഹേളിച്ചത്. രണ്ടു പാർട്ടി പ്രവർത്തകരുടെ പണി കളഞ്ഞതാണ് വീട്ടമ്മ എന്നാണ് കടകംപള്ളി പൊതുചടങ്ങിൽ പറഞ്ഞു തുടങ്ങിയത്.
രണ്ട് പേരെ സന്തോഷകരമായി പാർട്ടിയിൽ നിന്ന് പുറത്താക്കിയ സംഭവമാണ് ശ്രീദേവി സംഭവമെന്നത് ഈ സന്ദർഭത്തിൽ ഓർമിക്കാതിരിക്കാൻ നിർവ്വാഹകമില്ല. ശ്രീദേവിക്ക് നല്ല ആരോഗ്യമെല്ലാം ഉണ്ട്. ആരോഗ്യം ഉണ്ട് എന്ന കാര്യത്തിൽ നിങ്ങൾക്കെല്ലാം സംശയമില്ലല്ലോ? ശ്രീദേവി ജോലി ചെയ്ത് അധ്വാനിച്ച് ജീവിക്കട്ടേ.... അയാൾ അയാളുടെ വഴിക്ക് പോകട്ടേ.. അച്ഛൻ ഒട്ടും തന്നെ ഇതൊന്നും ശ്രദ്ധിക്കുന്ന ആളല്ല.അയാൾ മഹാ കുഴപ്പക്കാരനാണ്. വർഷത്തിൽ ഒരിക്കലേ വരൂ. പോകുമ്പോൾ ഒരു കുഞ്ഞുണ്ടാകണം. വേറെ ഒരു ഉത്തരവാദിത്തമൊന്നുമില്ല. അച്ഛന്റെ ജോലി എന്ന് പറയുന്നത് ഇത് മാത്രമാണെന്നാണ് പുള്ളി കരുതിയിരിക്കുന്നത്,-മന്ത്രി പറഞ്ഞു.
കൈതമുക്കിലാണ് കുട്ടികൾ മണ്ണ് തിന്ന സംഭവമുണ്ടായത്. അന്ന് ശിശുക്ഷേമ സമിതിയുടെ ജനറൽ സെക്രട്ടറിയായ എസ് പി ദീപക്കിനും വഞ്ചിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയായ വിമലിനുമാണ് പാർട്ടിയിൽ അച്ചടക്ക നടപടിയുണ്ടായത്. മണ്ണ് തിന്നുവെന്ന സംഭവം പിണറായി സർക്കാരിന് വലിയ അവമതിപ്പുണ്ടാക്കി. ഇതിന് കാരണം ദീപക്കാണെന്നാണ് സിപിഎം വിലയിരുത്തിയത്. ഇതേ തുടർന്ന് ദീപക്കിനെ പാർട്ടി തരംതാഴ്ത്തി. വിമലിനെ ലോക്കൽ കമ്മറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. ദീപക്കും വിമലും കടകംപള്ളിയുമായി ഏറെ അടുപ്പമുള്ള നേതാവാണ്. ദീപക്കിനെ കടകംപള്ളിയുടെ അതിവിശ്വസ്തന്മാരിൽ ഒരാളായാണ് ഏവരും വിലയിരുത്തിയിരുന്നത്. ഇതിന്റെ അമർഷമാണ് വീട് ദാന ചടങ്ങിൽ കടകംപള്ളി വാക്കുകളിലൂടെ രേഖപ്പെടുത്തിയതെന്നാണ് വിലയിരുത്തൽ.
എന്നാൽ ഒരു കുടുംബത്തെ പൊതുവേദിയിൽ ഇങ്ങനെ കളിയാക്കാമോ എന്നതാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം. തീർത്തും അവഹേളിക്കലായിരുന്നു മന്ത്രിയുടെ പരമാർശമെന്നാണ് അഭിപ്രായം ഉയരുന്നത്. കൈതമുക്ക് റെയിൽവേ പുറമ്പോക്കിൽ താമസിച്ചിരുന്ന കുടുംബത്തിലെ കുട്ടികൾ വിശപ്പുമൂലം മണ്ണു വാരി തിന്നുവെന്ന ദീപക്കിന്റെ പരാമർശമാണു വിവാദത്തിന് കാരണം. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ടു ദീപക് നടത്തിയ പരാമർശം സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു.
ദീപക്കിനോടു വിശദീകരണം തേടണമെന്നു പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് ദീപക്കിനെതിരേ നടപടി വേണമെന്നു സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാൻ പാർട്ടി ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തലിന് പിന്നാലെ വൃത്തിഹീനമായ സാഹചര്യത്തിലാണ് കൈതമുക്കിലെ കുടുംബം താമസിച്ചിരുന്നതെങ്കിലും കുട്ടികൾക്ക് മണ്ണു വാരി തിന്നേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന സംസ്ഥാന ബാലവകാശ കമ്മിഷന്റെ കണ്ടെത്തലുകളെ അംഗീകരിക്കുന്ന നിലപാടുമായി ശിശുക്ഷേമ സമിതി രംഗത്തെത്തിയിരുന്നു.
കുട്ടിയുടെ അമ്മ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കമ്മിഷൻ ചെയർമാൻ പി സുരേഷ് വ്യക്തമാക്കിയിരുന്നു. കുട്ടികൾ മണ്ണു തിന്നു എന്ന വാർത്ത തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെണാണ് ശിശുക്ഷേമ സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ എസ്പി ദീപക് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. വിഷയം വളച്ചൊടിച്ച് സർക്കാരിനെതിരെ ഉപയോഗിക്കുന്നു. ശിശുക്ഷേമ സമിതിക്ക് ഇതിൽ പ്രതിഷേധമുണ്ട്. ഈ സാഹചര്യത്തിൽ മണ്ണ് തിന്നൽ വിവാദത്തിൽ നിന്നും മാധ്യമങ്ങൾ ഒഴിഞ്ഞു മാറണമെന്നാണ് ശിശുക്ഷേമ സമിതിയുടെ ആവശ്യമെന്നും വാർത്താക്കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതോടെ വിവാദങ്ങൾ ഒഴിവാകുമെന്ന് ദീപക് കരുതിയെങ്കിലും ഇന്നലെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റും ദീപക്കിനെതിരേ നടപടി ആവശ്യപ്പെട്ടതോടെയാണ് അദ്ദേഹം രാജിവയ്ക്കാൻ തയ്യാറായത്.
കുട്ടികൾ വിശപ്പ് സഹിക്കാനാകാതെ മണ്ണ് വാരിത്തിന്നതായ വാർത്തകൾ തെറ്റെന്ന് അമ്മ ശ്രീദേവി വിശദീകരിക്കുകയും ചെയ്തു. കുട്ടികളിൽ ഒരാൾക്ക് മണ്ണ് തിന്നുന്ന ശീലമുണ്ട്. എത്ര ശ്രമിച്ചിട്ടും മാറ്റാനാകുന്നില്ല. കളിക്കുന്നതിനിടയിൽ മണ്ണ് തിന്നത് ഉദ്യോഗസ്ഥർ കണ്ടതാണ് തെറ്റിദ്ധാരണയ്ക്ക് കാരണം. പട്ടിണിമൂലം കുട്ടികൾ മണ്ണ് വാരിത്തിന്നതായ പ്രചാരണത്തിൽ ദുഃഖമുണ്ടെന്നും ശ്രീദേവി ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് പറഞ്ഞിരുന്നു.
'കുട്ടികളെ അച്ഛൻ കുഞ്ഞുമോൻ നിരന്തരം ഉപദ്രവിക്കുമായിരുന്നു. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ശിശുക്ഷേമ സമിതിയോട് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്. കുട്ടികൾ പട്ടിണി കിടന്നിട്ടില്ല. നഗരസഭ വീടും ജോലിയും നൽകിയതിൽ സന്തോഷമുണ്ട്. 630 രൂപ ദിവസ വേതനത്തിൽ 15 ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കാനാണ് നിർദ്ദേശം. ഫ്ളാറ്റ് ലഭിച്ചാൽ കുട്ടികളെ എല്ലാവരെയും ഒപ്പം നിർത്താനാണ് ആഗ്രഹമെ'ന്നും ശ്രീദേവി പറഞ്ഞിരുന്നു. എൽഡിഎഫ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള നുണപ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ് ശ്രീദേവിയുടെ വെളിപ്പെടുത്തൽ എന്ന് ദേശാഭിമാനിയും എഴുതി. അത്തരത്തിലൊരു കുടുംബത്തെയാണ് മന്ത്രി പൊതുവേദിയിൽ കളിയാക്കുന്നത്.
കുട്ടികൾക്ക് പൂർണ വളർച്ചയുണ്ടെന്ന് ഡോക്ടർമാരുടെ സംഘം സാക്ഷ്യപ്പെടുത്തി. ഭക്ഷണം എത്തിച്ചിരുന്നത് ഡിവൈഎഫ്ഐ കുട്ടികൾക്ക് ഭക്ഷണമില്ലാത്ത സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികളും പറഞ്ഞു. ഗൃഹനാഥൻ കുടുംബത്തിന് ചെലവിന് പണം നൽകിയിരുന്നില്ല. പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ ആവശ്യമായ ഭക്ഷണ സാമഗ്രികൾ എല്ലാ മാസവും എത്തിച്ചിരുന്നു. അയൽക്കാരും സഹായിച്ചു. മുമ്പും കുടുംബത്തെ ഉപദ്രവിച്ചതിന് കുഞ്ഞുമോനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രദേശത്തെ സിപിഐ എം-- ഡിവൈഎഫ്ഐ പ്രവർത്തകരാണ് മുൻകൈയെടുത്തത്. അപ്പോഴൊന്നും സ്ഥലത്തെ ബിജെപി കൗൺസിലർ കോമളവല്ലിയോ എംഎൽഎ വി എസ് ശിവകുമാറോ സഹായിച്ചില്ലെന്നും ദേശാഭിമാനി എഴുതിയിരുന്നു.
കുടുംബത്തിന്റെ ദയനീയാവസ്ഥ പുറത്തുവന്നതുമുതൽ ശ്രദ്ധേയമായ ഇടപെടലാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടത്. മുതിർന്ന നാല് കുട്ടികളെയും ശിശുക്ഷേമ സമിതി ഏറ്റെടുത്തു. നഗരസഭ കുടുംബത്തിന് വീടും ശ്രീദേവിക്ക് ജോലിയും നൽകി. മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ശ്രീദേവിയെയും ഇളയ കുട്ടികളെയും പൂജപ്പുര മഹിളാ മന്ദിരത്തിലേക്ക് മാറ്റി. ഇവരുടെ സൗകര്യത്തിനായി അമ്മയെയും കുട്ടികളെയും വെള്ളനാട്ടെ സ്വകാര്യ സ്ഥാപനത്തിലേക്ക് മാറ്റാനും തീരുമാനിച്ചു. കുടുംബത്തിന് റേഷൻ കാർഡും നൽകി. അതിന് ശേഷമാണ് സ്വന്തമായി വീട് വച്ചു നൽകിയത്.
Stories you may Like
- രക്തസാക്ഷി ഫണ്ട് മുക്കിയെന്ന പരാതിയിൽ തിരുവനന്തപുരത്തെ നേതാവിനെതിരെ സിപിഎം നടപടി
- വീട് നിർമ്മാണത്തിന്റെ മറവിൽ വൻതോതിൽ മണ്ണ് മാറ്റി; 16.01 ലക്ഷം രൂപ പിഴ
- ജയലളിതയുടെ വീടിനായി സഹോദരന്റെ മക്കൾ തമ്മിൽ തർക്കം; സ്വാതന്ത്ര്യ ദിനത്തിൽ സംഭവിച്ചത്
- ദീപക്കും രമ്യയും അപകടനില തരണം ചെയ്തു
- മരണത്തെ മുഖാമുഖം കണ്ട ആ രണ്ടുമണിക്കൂർ വിനോദ് ഓർത്തെടുക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്