വേലായുധൻ നായരിൽ നിന്ന് അമ്മ വാങ്ങിയ വസ്തു; വിറ്റ ആളിന്റെ മകന്റെ പേര് ബൈജു എന്ന് മനസ്സിലാക്കി ഗൂഢാലോചന തുടങ്ങി; അച്ചനും തനിക്കും വിളിപ്പേര് ഉണ്ടെന്ന് സർട്ടിഫിക്കറ്റുണ്ടാക്കി അടിച്ചെടുത്തത് പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിലുള്ള കോടികൾ വില വരുന്ന കെട്ടിടം; വിദേശത്തുള്ള സഹോദരിയും സഹോദരനും തട്ടിപ്പ് കണ്ടെത്തിയപ്പോൾ വകവരുത്താനും ക്വട്ടേഷൻ; തിരുവനന്തപുരത്തെ പ്രമുഖ വ്യാപാരിയുടെ തന്ത്രങ്ങൾ പൊളിച്ച് പൊലീസ്; പൊന്നമ്പലം സ്റ്റീൽസ് ഉടമ ബൈജു വസന്തിനെ അഴിക്കുളിലാക്കി കൂടത്തായി മോഡൽ ഓപ്പറേഷൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വ്യാജ ആധാരമുണ്ടാക്കി വസ്തു തട്ടിയെടുത്ത കേസിൽ വ്യാപാരിയും രണ്ട് ആധാരം എഴുത്തുകാരും അറസ്റ്റിലാകുമ്പോൾ പൊലീസ് പൊളിച്ചത് കൂടത്തായി മോഡലിലെ കൂട്ട കൊലപാതക ശ്രമം. പ്രമുഖ വ്യാപാരിയും പൊന്നമ്പലം സ്റ്റീൽസ് ഉടമയുമായ വഴുതക്കാട് ആർടെക് മീനാക്ഷി ഫ്ളാറ്റിൽ ബൈജു വസന്ത്, വ്യാജ ആധാരം തയ്യാറാക്കിയ ചാല സബ് രജിസ്ട്രാർ ഓഫീസിനടുത്ത് എഴുത്താഫീസ് നടത്തുന്ന ആറ്റുകാൽ പാടശേരി ചന്ദ്രകുമാർ, കോട്ടയ്ക്കകത്ത് എഴുത്താഫീസ് നടത്തുന്ന ആനയറ ശ്രീഹരി വീട്ടിൽ എസ് ശ്രീകുമാർ എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടത്തായിയിൽ ജോളി ജോസഫ് സ്വത്ത് തട്ടിപ്പിന് നടത്തിയ അതേ വഴിയിലൂടെയായിരുന്നു ബൈജു വസന്തിന്റെ യാത്ര. ഇതാണ് പൊലീസ് പൊളിച്ചത്.
ബൈജുവിന്റെ സഹോദരി ബിനുവസന്തിന്റെ പരാതിയിലാണ് അറസ്റ്റ്. ബൈജുവിനും സഹോദരിമാരായ ബിനുവസന്ത്, ബിന്ദുവസന്ത് എന്നിവർക്കുമായി മൂവരുടെയും അമ്മൂമ്മ ധനനിശ്ചയാധാരപ്രകാരം കൂട്ടവകാശത്തിൽ ചാല സബ് രജിസ്ട്രാർ ഓഫീസ് മുഖേന രജിസ്റ്റർ ചെയ്തുനൽകിയ വസ്തുവാണ് തട്ടിയെടുത്തത്. പഴവങ്ങാടി ഗണപതി കോവിലിന് സമീപത്തെ ലക്ഷങ്ങൾ വിലവരുന്ന മൂന്നുനില കെട്ടിടം അടങ്ങുന്ന വസ്തുവാണ് വ്യാജ ധനനിശ്ചയാധാരം ചമച്ച് ബൈജുവിന്റെ മകളുടെ പേരിലേക്ക് മാറ്റിയത്. ബിന്ദുവസന്ത് വർഷങ്ങളായി വിദേശത്തായതിനാൽ അവർ വസ്തുവിന്റെയും കെട്ടിടത്തിന്റെയും കാര്യങ്ങളിൽ ഇടപെടാറില്ലായിരുന്നു.
ബിനു വസന്തിനും സഹോദരങ്ങളായ ബൈജു വസന്തിനും ബിന്ദു വസന്തിനും കൂടി തൈക്കാട് വില്ലേജ് പരിധിയിൽ 1053/1984ാം നമ്പർ ധനനിശ്ചയാധാര പ്രകാരം 1.740 സെന്റ് വസ്തു 1984ൽ മാതാവ് ലീല എഴുതി നൽകിയിരുന്നു. ഈ സമയം മക്കൾ പ്രായപൂർത്തിയാകാത്തതിനാൽ പിതാവ് സേതുനാഥിന്റെ കൈവശമായിരുന്നു വസ്തു. 2014 ജനുവരിയിൽ സേതുനാഥ് മരിച്ചു. ഇതോടെ ബിനു വസന്തും ബൈജു വസന്തും സഹോദരി ബിന്ദു വസന്തും ചേർന്നാണ് ഈ വസ്തുവിലെ കെട്ടിടവാടക വാങ്ങിയിരുന്നത്. 2018ൽ വസ്തു കരമടവ് സംബന്ധിച്ച് ബിനു വസന്തിന് ചില സംശയങ്ങളുണ്ടായി. ഇതാണ് നിർണ്ണായകമായത്.
വസ്തുവിന്റെ രേഖകൾ കാണണമെന്ന് ബിനു സഹോദരൻ ബൈജുവിനോടാവശ്യപ്പെട്ടെങ്കിലും അത് നൽകിയില്ല. തുടർന്ന് നടത്തിയ അന്വേഷണമാണ് കള്ളി പുറത്തു കൊണ്ടു വന്നത്. വ്യാജ രേഖകൾ ചമച്ച് ബൈജു വസ്തു തട്ടിയെടുത്ത് മകൾ റിയാസെന്നിന്റെ പേരിലാക്കിയതായി വ്യക്തമായി. തട്ടിപ്പ് തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയ ബൈജു ബിനുവിനെയും മകളെയും അപായപ്പെടുത്താൻ ശ്രമിച്ചതായും ഫോർട്ട് പൊലീസിൽ പരാതിയുണ്ട്. സത്യം മനസ്സിലാക്കിയ എല്ലാവരേയും വകവരുത്താനായിരുന്നു നീക്കം. ഇതിനിടെയാണ് പൊലീസ് ഇടപെടൽ വരുന്നത്.
ബൈജു വസ്തു തട്ടിയെടുത്തത് 2018ലാണ്. മാതാവ് ലീല വേലായുധൻനായർ എന്നയാളിൽ നിന്നായിരുന്നു ഈ വസ്തു വാങ്ങിയത്. വേലായുധൻ നായർക്ക് ബൈജു എന്ന ഒരു മകനുമുണ്ടായിരുന്നു. ഇത് മനസിലാക്കിയ ബൈജു വസന്ത് പിതാവ് സേതുനാഥിന് വേലായുധൻനായർ എന്നും തനിക്ക് ബൈജുവെന്നും വിളിപ്പേരുണ്ടെന്ന് വ്യാജരേഖ ചമച്ചു. ഇപ്രകാരം അമ്മ ലീല ജീവിച്ചിരിക്കെത്തന്നെ പിതാവും മാതാവും മരണപ്പെട്ടെന്നും ബൈജു ഏക മകനും ഏക പിന്തുടർച്ചാവകാശിയുമാണെന്നും രേഖപ്പെടുത്തി. മുന്നാധാരങ്ങൾ കൈമോശം വന്നെന്നും അതുസംബന്ധിച്ച് പത്രപരസ്യം നൽകിയിട്ടുണ്ടെന്നും കാട്ടിയാണ് വ്യാജ ആധാരം ചമച്ചത്.
2014ൽ പിതാവ് മരിച്ചതോടെ മൂത്തമകനെന്നനിലയിൽ രേഖകൾ കൈവശമാക്കിയ ബൈജു സഹോദരങ്ങളറിയാതെ വില്ലേജ്, കോർപറേഷൻ രേഖകളിൽ അവകാശം തന്റേത് മാത്രമാക്കുകയായിരുന്നു. അതിനുശേഷം വസ്തുവിന്റെ യഥാർഥ ആധാരങ്ങൾ ഒളിപ്പിച്ച്ാണ് ആധാരം നഷ്ടപ്പെട്ടതായി പത്രപരസ്യം നൽകിയതെന്നും പൊലീസ് കണ്ടെത്തി. വ്യാജരേഖകളിലൂടെ ആൾമാറാട്ടം നടത്തി ആധാരം തയ്യാറാക്കിച്ച് ചാല സബ് രജിസ്ട്രാർ ഓഫീസ് മുഖേന 2018ൽ രജിസ്റ്റർ ചെയ്ത് വസ്തു മകൾക്ക് കൈമാറുകയായിരുന്നു. സംഭവത്തിൽ പ്രതികൾ സമാന തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.
ഫോർട്ട് പൊലീസ് ഇൻസ്പെക്ടർ എ കെ ഷെറി, സബ് ഇൻസ്പെക്ടർ എസ് വിമൽ, സബ് ഇൻസ്പെക്ടർ സജു എബ്രഹാം, സബ് ഇൻസ്പെക്ടർ ജയ ബി, എസ്സിപിഒമാരായ സാബു, ബിനു എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പരാതികളുടെ അടിസ്ഥാനത്തിൽ വ്യാജധനനിശ്ചയാധാരം കഴിഞ്ഞമാസം 29ന് റദ്ദാക്കി.പൊലീസ് കേസെടുത്തതിനെത്തുടർന്ന് ഭാര്യസന്ധ്യ ശങ്കറും മകൾ റിയാസെന്നും ഇംഗ്ലണ്ടിലേക്കു കടക്കാൻ ശ്രമിച്ചിരുന്നു.
Stories you may Like
- കമ്പനിയെ നയിക്കാൻ പ്രാപ്തിയില്ല, ബൈജു രവീന്ദ്രനെ ഡയറക്ടർ ബോർഡിൽ നിന്നും മാറ്റണം
- ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്ത് പ്രമുഖ നിക്ഷേപകർ
- ബൈജൂസിൽ സ്ഥാപകൻ ബൈജു രവീന്ദ്രനെ പുറത്താക്കാൻ നീക്കം
- കണ്ണൂരു നിന്നുള്ള ശതകോടീശ്വരൻ ഊരാക്കുടുക്കിൽ
- മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍