വീണയ്ക്കായി കാട്ടിൽമേക്കതിൽ ക്ഷേത്രത്തിൽ ശത്രുസംഹാരപൂഷ്പാജ്ഞലി നേർന്നപ്പോൾ പ്രിയപ്പെട്ട രജിത്തണ്ണന് വേണ്ടി കാടാമ്പൂഴയിൽ ശത്രുസംഹാര പൂജ നടത്തി രജിത്ത്ഫാൻസ്; ഹൗസിനെ പാട്ടുപാടി ഉറക്കാൻ അമൃതയും അഭിരാമിയും'; പുറത്ത് നിന്ന് അകത്തെത്തിയപ്പോൾ അലക്സാൻട്രയെ തേച്ച് സുജോ'; ഹൗസിന് പുറത്തെ പ്രണയം പരിശുദ്ധമെന്നും സുജോയുടെ കുറ്റസമ്മതം; നാസ്തിക ജീവിതത്തിന്റെ പൊള്ളുന്ന ഓർമകളുമായി മതംവിട്ട മൊഞ്ചത്തി ജെസ്ല; ബിഗ്ബോസിൽ കളികൾ വേറെ ലെവൽ!
മറുനാടൻ ഡെസ്ക്
മോഹൻലാൽ അവതാരകനായ ബിഗ്ബോസ് ഷോ ഓരോ ദിവസവും കടന്ന് പോകുന്നത് സംഭവമഹുലമായ കഥാ സന്ദർഭങ്ങളിലൂടെയാണ്. എലിമിനേഷനും വൈൽഡ് കാർഡ് എൻട്രിയും അങ്ങനെ തകൃതിയായി ഷോ മുന്നോട്ട് പോകുകയാണ്. ബിഗ്ബോസിലെ പ്രേക്ഷകരുടെ ചർച്ച ഡോ രജിത് കുമാറും ഫുക്രുവും തമ്മിലുള്ള തല്ലും, യുക്തിവാദി നേതാവായ ജെസ്ലമാടശ്ശേരിയുടെ ബൗധിക സംവാദങ്ങളും എല്ലാം തന്നെയാണ്.
ബിഗ്ബോസ് ഹൗസിൽ നിന്ന് ചെങ്കണ്ണ് വന്ന് പുറത്തേക്ക് പോയ മത്സരാർത്ഥികളായ സുജോയും അലക്സാൻട്രയും അടക്കമുള്ളവർ കഴിഞ്ഞാഴ്ച വൈൽഡ് എൻട്രിയിലൂടെ തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ ചർച്ചയാകുന്നത് ഹൗസിലെ പലവിധ പ്രശ്നങ്ങൾ തന്നെയാണ് .സുജോയുമായി തനിക്ക് പ്രത്യേകമായൊരു അടുപ്പം തോന്നുന്നുണ്ടെന്ന് അലക്സാൻഡ്രയും പറഞ്ഞിരുന്നു.
ഒടുവിൽ കുറ്റസമ്മതം നടത്തി സുജോ!.. അലക്സാൻട്രെയ തേച്ച്!
നേരത്തെ സാൻഡ്രയെ ഇഷ്ടമായിരുന്നുവെന്നും ഇപ്പോൾ വെറുപ്പാണ് തോന്നുന്നതെന്നുമായിരുന്നു ഇടയ്ക്ക് സുജോ പറഞ്ഞത്. ഇതോടെ ബിഗ്ബോസ് രണ്ടാം സീസണിലെ ഇണക്കുരുവികൾ തമ്മിൽ തെറ്റിയോ എന്നാണ് പ്രേക്ഷകരുടെ നിഗമനം. ചേർന്നിരിക്കാറുള്ള സുജോ ഇപ്പോൾ അലക്സാൻട്രെയെ മൈൻഡ് അടിക്കുന്നില്ല. അത് മാത്രമല്ല ഭീഷണി കലർന്ന സ്വരത്തിൽ അലക്സാട്രയോട് ഒരു മുന്നറിയിപ്പും നൽകി. അതാണ് ഇപ്പോൾ പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
സുജോയുടെ കസിനായ പവൻ എത്തിയതോടെയാണ് സഞ്ജനയെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. സഞ്ജന സുജോയുടെ ഗേൾഫ്രണ്ടാണെന്നും തങ്ങളുടെ സുഹൃത്താണെന്നും മഞ്ഞ ജാക്കറ്റ് തന്നത് സഞ്ജനയാണെന്നുമൊക്കെ പവൻ പറഞ്ഞിരുന്നു. സഞ്ജന തന്റെ പെൺസുഹൃത്ത് മാത്രമായിരുന്നുവെന്നായിരുന്നു തുടക്കത്തിൽ സുജോ പറഞ്ഞത്. എന്നാൽ പിന്നീട് താരം തന്നെ അത് മാറ്റിപ്പറയുകയായിരുന്നു. മത്സരത്തിലെ നിലനിൽപ്പിനായി ലവ് ട്രാക്ക് സ്വീകരിക്കുകയായിരുന്നു താനും സാൻഡ്രയുമെന്നും അത് പാളിപ്പോയെന്നുമൊക്കെ പിന്നീട് താരം പറഞ്ഞിരുന്നു. സഞ്ജന-സുജോ ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ കഴിഞ്ഞ ദിവസവും നടന്നിരുന്നു.
കണ്ണിന് അസുഖം ബാധിച്ചതിനെത്തുടർന്ന് ബിഗ് ബോസ് ഹൗസിൽ നിന്നും സുജോ മാത്യുവിനേയും മാറ്റിയിരുന്നു. അടുത്തിടെയായിരുന്നു താരം തിരികെ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. പൂർവ്വാധികം ശക്തിയോടെ മത്സരത്തിലേക്ക് തിരിച്ചെത്തിയ സുജോയ്ക്ക് സാൻഡ്രയെ കാണുമ്പോൾ ദേഷ്യം വരുന്നതായാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ കണ്ടത്. സ്മോക്കിങ് റൂമിൽ വെച്ച് സുജോ സാൻഡ്രയോട് ദേഷ്യപ്പെടുകയും ചെയ്തിരുന്നു. സാൻഡ്രയെ കാണുമ്പോൾ മാറിനടക്കുന്നതിനെക്കുറിച്ചും മിണ്ടാതിരിക്കുന്നതിനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു.
ട്രാക്ക് വിട്ട് പിടിക്കാൻ ജെസ്ലയുടെ ഉപദേശം
സഞ്ജനയെക്കുറിച്ചും ആ ബന്ധം സീരിയസാണെന്നും സുജോ രജിത്തിനോട് പറഞ്ഞിരുന്നു. ബെഡ്റൂമിൽ വച്ചായിരുന്നു ഇരുവരും ഇതേക്കുറിച്ച് സംസാരിച്ചത്. മെല്ലെയായിരുന്നു സുജോ സംസാരിച്ചത്. തനിക്ക് സഞ്ജനയുടെ കാര്യത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു രജിത് പറഞ്ഞത്. അവൾ നല്ല കുട്ടിയാണ്, കൂർഗാണ് സ്വദേശം, അവൾക്ക് ജോലിയുണ്ട് തുടങ്ങി സഞ്ജനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും സുജോ രജിത്തുമായി പങ്കുവെച്ചിരുന്നു.സാൻഡ്രയുമായി സംസാരിക്കാനായി രജിത്തും എത്തിയിരുന്നു. സുജോയുമായി എന്താണ് പ്രശ്നമെന്നായിരുന്നു രഘു ചോദിച്ചത്. ഇവരുടെ ബന്ധത്തെക്കുറിച്ചും ചോദിച്ചിരുന്നു. നിന്നെയോ അവനെയോ മോശമാക്കുന്ന ഒരു കാര്യത്തിനും താൻ നിൽക്കില്ലെന്നും രഘു പറഞ്ഞിരുന്നു. ആ ലവ് ട്രാക്ക് വിട്ടേക്കെന്നായിരുന്നു ജസ്ല സാൻഡ്രയോട് പറഞ്ഞത്.
മതം വിട്ട പെണ്ണ് യുക്തിവാദിയായ കഥ..! വെളിപ്പെടുത്തി ജസ്ല
ഇസ്ലാം മതം ഉപേക്ഷിച്ചു യുക്തിവാദിയായ വ്യക്തിയാണ് ജെസ്ല എന്നതാണ്. മതങ്ങളിലെ തെറ്റുകളെ കുറിച്ച് ജെസ്ല പരസ്യമായി പ്രസംഗിച്ചിരുന്നു. അങ്ങനെയാണ് സമൂഹമാധ്യമങ്ങളിൽ ജെസ്ല ഇത്ര ശ്രദ്ധിക്കപ്പെട്ടത്.ഇപ്പോൾ ഇതാ താൻ മതം ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കുകയാണ് ജെസ്ല. ബിഗ് ബോസിന്റെ ഇന്നലത്തെ എപ്പിസോഡിലാണ് ജെസ്ല ഇത് പറഞ്ഞത്. അലസാൻഡ്രയോടാണ് ജെസ്ല ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുന്നത്. മതം ഉപേക്ഷിക്കാൻ തനിക്ക് വ്യക്തമായ കാരണമുണ്ടെന്നാണ് ജെസ്ല പറയുന്നു.മലപ്പുറത്തെ സാധാരണ വീട്ടിൽ ജനിച്ചുവളർന്ന പെൺകുട്ടിയാണ് താനെന്ന് ജെസ്ല പറഞ്ഞു. ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങളാണ് തന്നെ മതം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചതെന്നും യുക്തിവാദത്തിലേക്ക് നയിച്ചതെന്നും ജെസ്ല പറഞ്ഞു.
തനിക്ക് ഏറെ ഇഷ്ടമുള്ള ആളായിരുന്നു ഉമ്മൂമ്മയെന്ന് ജെസ്ല പറയുന്നു. എന്നാൽ, ഉമ്മൂമ്മ മരിച്ചപ്പോൾ തനിക്ക് അവരെ കാണാൻ സാധിച്ചില്ല. മരണ സമയത്ത് ഉമ്മൂമ്മയെ കാണാൻ കഴിഞ്ഞില്ല. മയ്യത്ത് കാണാൻ അനുവദിച്ചില്ല. ഫ്ളാഷ് മോബിൽ പങ്കെടുത്തതിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ടിരുന്ന സമയമായിരുന്നു അതെന്ന് ജെസ്ല പറഞ്ഞു. മതത്തെ വിമർശിക്കുന്ന, മതത്തിലെ തെറ്റുകളെ ചൂണ്ടിക്കാണിക്കുന്ന ജെസ്ല മയ്യത്ത് കണ്ടാൽ ഉമ്മൂമ്മക്ക് ബർക്കത്ത് കിട്ടില്ലെന്ന് അമ്മാവന്മാർ ഉൾപ്പെടെയുള്ളവർ നിലപാടെടുത്തതാണ് അതിനു കാരണമെന്നും ജെസ്ല പറഞ്ഞു.
അനിയനൊപ്പം ബെംഗളുരുവിൽ താമസിക്കുന്ന സമയമായിരുന്നു അത്. ഉമ്മൂമ്മയുടെ മരണം വീട്ടുകാർ അനിയനെ മാത്രം അറിയിച്ചു. ജെസ്ലയെ അറിയിച്ചില്ല. ഉമ്മൂമ്മ അസുഖമായി ആശുപതിയിൽ കിടന്നപ്പോഴും അമ്മാവന്മാരും മതവിശ്വാസികളും അവളെ ഉമ്മൂമ്മയെ കാണാൻ അനുവദിച്ചില്ല. ഉമ്മൂമ്മയെ കാണാനുള്ള ആഗ്രഹം കൊണ്ട് പർദ്ദയണിഞ്ഞു വന്നിട്ടും വീട്ടുകാരും വിശ്വാസികളും സമ്മതിച്ചില്ലെന്ന് ജെസ്ല പറഞ്ഞു. ഇതു പറയുമ്പോൾ ജെസ്ല കരയുന്നുണ്ടായിരുന്നു. വലിയ സങ്കടത്തിലാണ് ജെസ്ല ഇക്കാര്യങ്ങളെല്ലാം വിവരിച്ചത്.
ഇതെല്ലാം തനിക്കു വലിയ വിഷമങ്ങളുണ്ടാക്കിയെന്ന് ജെസ്ല പറയുന്നു. ഇതോടെയാണ് ജെസ്ല മതം ഉപേക്ഷിക്കുന്നതും പിന്നീട് യുക്തിവാദിയാകുന്നതും. ഫ്ളാഷ് മോബ് അവതരിപ്പിച്ചതിന്റെ പേരിൽ ജെസ്ലയ്ക്ക് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ അടക്കം ജെസ്ലയ്ക്കു വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ബിഗ് ബോസ് രണ്ടാം സീസൺ തുടങ്ങിയപ്പോൾ അടുത്ത പേളിഷ് കപ്പിൾസിനെ കണ്ടെക്കാനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും. സുജോ മാത്യുവും അലക്സാൻഡ്രയും പ്രണയത്തിലാണെന്ന റിപ്പോർട്ടുകളും ഇതിനിടയിൽ പുറത്തുവന്നിരുന്നു. വൈൽഡ് കാർഡ് എൻട്രിയിലൂടെ പവൻ ജിനോ തോമസ് എത്തിയതോടെയാണ് കഥ മാറിയത്.
വീണയ്ക്കും രജിത് കുമാറിനും ശത്രുസംഹാര പൂജയുമായി ഫാൻസ്!
വീണയുടെ ആരാധകരിൽ ഒരാൾ താരത്തിനായി കാട്ടിൽമേക്കതിൽ ക്ഷേത്രത്തിൽ പോയതും പുഷ്പാഞ്ജലി കഴിപ്പിച്ചതിന്റെയും വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലാണ് ഇരു ഫാൻസും തമ്മിൽ ഏറ്റുമുട്ടിയത്. രാവിലെ അമ്പലത്തിൽ പോയി വീണച്ചേച്ചിക്കു വേണ്ടി പ്രാർത്ഥിച്ചു. വീണേച്ചിക്കു എതിരായി പോസ്റ്റ് ഇടുന്നവരും കമന്റ് ഇടുന്നവരും ഒക്കെ ഒന്ന് സൂക്ഷിച്ചോ. അകത്തും പുറത്തും ഒക്കെ അസൂയക്കാരും ശത്രുക്കളും ആയതു കൊണ്ട് ശത്രുസംഹാരപുഷ്പാഞ്ജലിയാണ് വീണയ്ക്കായി നടത്തിയത്. വോട്ട് മാത്രം പോരല്ലോ താൻ പാതി ദൈവം പാതി എന്നല്ലേ..നന്നായി മത്സരിച്ചു ഇറങ്ങട്ടെ.അതിനാണ് പുഷ്പാഞ്ജലി നടത്തിയത് എന്നായിരുന്നു ആരാധകന്റെ വിശദീകരണം.
എന്നാൽ ഇത് കണ്ട രജിത് ഫാൻസ് വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഞങ്ങളുടെ അണ്ണന് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകാതെ ഇരിക്കാൻ കാടാമ്പുഴ ക്ഷേത്രത്തിലാണ് ശത്രുസംഹാരപുഷ്പാഞ്ജലി അർപ്പിച്ചത് എന്നാണ് രജിത്തിന്റെ ആരാധകർ പറയുന്നത്. എന്തായാലും ഇരുകൂട്ടരുടെയും 'ശത്രുസംഹാരപുഷ്പാഞ്ജലി' മാറ്റർ സോഷ്യൽ മീഡിയയിൽ കൊടുമ്പിരികൊണ്ട ചർച്ചയ്ക്കാണ് വഴിവച്ചത്. എന്നാൽ രജിത് ഫാൻസ് വയലന്റ് ആയതോടെ വീണയ്ക്കായി പ്രത്യക്ഷപ്പെട്ട പോസ്റ്റ് വേഗം തന്നെ സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷമായി!
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്