ഒരേസമയം രണ്ടുനഴ്സിങ് വിദ്യാർത്ഥിനികളോട് പ്രണയം; ജാതകത്തെ പഴി പറഞ്ഞ് ഒരാളെ ഒഴിവാക്കിയെങ്കിലും വിവാഹശേഷവും വശീകരിച്ച് ഒപ്പം കൂട്ടി; ഭാര്യയെ കൂടാതെ ആർഭാടജീവിതം കാട്ടി കൂടെ പാർപ്പിച്ചത് കോളേജ് വിദ്യാർത്ഥിനിയും പിഅർഡി ജീവനക്കാരിയും അടക്കം നാല് യുവതികളെ; മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ നിന്നും പണം തട്ടി മുങ്ങിയ വ്യാജ മാധ്യമപ്രവർത്തകൻ ബിനുമാത്യുവിനെ തേടി ഇനി ക്രൈംബ്രാഞ്ചും
പ്രകാശ് ചന്ദ്രശേഖർ
മൂവാറ്റുപുഴ: അപകീർത്തികരമായ വാർത്ത പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്വകാര്യ ആശുപത്രി ഉടമയിൽ നിന്നും പണം കൈപ്പറ്റിയ സംഭവം സംമ്പന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മൂവാറ്റുപുഴ പൊലീസ് ചാർജ്ജ് ചെയ്ത കേസ്സ് ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ഉത്തരവിറങ്ങി. മാധ്യമ പ്രവർത്തകൻ ചമഞ്ഞ് ഇടുക്കി ശാന്തൻപാറ വള്ളക്കാകുടിയിൽ ബിനു മാത്യു, മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രി ഉടമ ഡോ.സബൈനോട് 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഇതിന്റെ ആദ്യഗഡുവായി പതിനായിരം രൂപ കൈപ്പറ്റിയെന്നുമാണ് പൊലീസ് കേസ്സ്.
ആശുപത്രിയിലെത്തി ബിനുമാത്യു പണം വാങ്ങുന്ന വീഡിയോ ദൃശ്യം സഹിതമാണ് ഡോ.സബൈൻ മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയത്. 4 മാസത്തോളമായി ലോക്കൽ പൊലീസ് നടത്തിവന്നിരുന്ന അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുള്ളത്. എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ടീമിനാണ് അന്വേഷണച്ചുമതല.കഴിഞ്ഞ ദിവസം ഇത് സംമ്പന്ധിച്ച ഉത്തരവിറങ്ങി.
ആശുപത്രിയിൽ അനധികൃതമായി അണ്ഡവിൽപ്പനയും വാടകയ്ക്ക് ഗർഭാശയം തരപ്പെടുത്തലും മറ്റും നടക്കുന്നുണ്ടെന്നും ഇത് തെളിയിക്കുന്ന ദൃശ്യങ്ങൾ കൈവശം ഉണ്ടെന്നും വെളിപ്പെടുത്തിയാണ് ബിനുമാത്യു തന്നെ സമീപിച്ചതെന്നാണ് ഡോ.സബൈൻ പൊലീസിന് നൽകിയി പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്. ആശുപത്രിയിലെത്തി ബിനു ഹോസ്പിറ്റൽ ഉടമ ഡോക്ടർ സബൈനുമായി സംസാരിക്കുന്നതും പിന്നീട് പണം വാങ്ങി പോക്കറ്റിലിട്ട് മടങ്ങുന്നതുമായ വീഡിയോ ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്.
വാർത്ത തയ്യാറാക്കിയിട്ടുണ്ടെന്നും 10 മിനിട്ടിനുള്ളിൽ പുറം ലോകത്തെത്തിക്കാൻ കഴിയുമെന്നുമായിരുന്നു ഡോക്ടർ സബൈന്റെ മുമ്പാകെ ഇയാളുടെ ഭീഷിണി. വാർത്തയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതാണെന്ന് വ്യക്തമാക്കി ഈ ഘട്ടത്തിൽ ആശുപത്രിയുടെ ഉൾഭാഗങ്ങൾ ഉൾപ്പെടുന്ന ഏതാനും ദൃശ്യങ്ങളും ഇയാൾ തന്നെ കാണിച്ചിരുന്നതായി ഡോക്ടറെ വെളിപ്പെടുത്തിയിട്ടുണ്ട്. നിയമപ്രകാരമല്ലാതെ ഇവിടെ യാതൊന്നും നടക്കുന്നില്ലന്ന് രേഖകൾ സഹിതം താൻ ബിനുവിനെ ബോദ്ധ്യപ്പെടുത്തിയെന്നും തുടർന്ന് ബിനു മടങ്ങുകയായിരുന്നെന്നും പിന്നീട് വിവരം താൻ പൊലീസിൽ അറിയിക്കുകയും അവർ നിർദ്ദേശിച്ച പ്രകാരം ബിനുവിന്റെ നീക്കങ്ങൾ രഹസ്യമായി മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നെന്നും ഡോക്ടർ സബൈൻ മറുനാടനോട് വ്യക്തമാക്കി.
നേരിൽക്കണ്ടതിന് ശേഷം ബിനുതന്നെ വീണ്ടും വിളിച്ചെന്നും വാർത്ത പുറത്തുവിടുന്നില്ലെന്നും മാസങ്ങളായി ഇത് തയ്യാറാക്കുന്നതിനായി താനും മറ്റുചിലരും പ്രവർത്തിച്ചുവരികയായിരുന്നെന്നും, ഇതിനായി ചെലവായ തുക തരണമെന്നാണ് ഈ ഘട്ടത്തിൽ ഇയാൾ ആവശ്യപ്പെട്ടതെന്നും ഡോക്ടർ പറയുന്നു. ഇതിന് ശേഷം അപ്രതീക്ഷിതമായി ബിനു ആശുപത്രിയിലെത്തി തന്നെക്കണ്ട് പണം ആവശ്യപ്പെട്ടെന്നും ഇയാളെ കുടുക്കാൻ തെളിവ് ആവശ്യമായിരുന്നതിനാൽ പണം നൽകുന്നത് രഹസ്യമായി മൊബൈൽ ക്യാമറയിൽ ചിത്രീകരിക്കുകയായിരുന്നെന്നുമാണ് ഡോക്ടർ വ്യക്തമാക്കുന്നത്.
സംഭാഷണം വ്യക്തമല്ലെങ്കിലും ബിനു പണം വാങ്ങി പോക്കറ്റിലിടുന്ന ദൃശ്യം വിഡിയോയിൽ വ്യക്തമാണ്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ബിനുവും ഭാര്യയും ഇയാളുമായി അടുപ്പമുള്ള കോളേജ് വിദ്യാർത്ഥിനിയടക്കം 4 യുവതികളെയും കാണാതായിട്ടുണ്ട്.
ബെംഗളൂരുവിലും കേരളത്തിലെ വിധി ജില്ലകളിലും പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെക്കുറിച്ച് യാതൊരുവിവരവും ലഭിച്ചില്ല. വാട്സാപ് ,ഫെയിസ്ബുക്ക് തുടങ്ങിയ ആപ്ലിക്കേഷനുകളൊന്നും ബിനുമാത്യു ഉപയോഗിക്കുന്നില്ലന്നും ടെലഗ്രാം മാത്രമാണ് ഇയാൾ ഇപ്പോൾ ഉപയോഗിക്കുന്നതെന്നും ഇതുവഴി കൈമാറുന്ന വിവരങ്ങൾ ചോർത്താൻ കഴിയുന്ന സാങ്കതിക വിദ്യ നിലവിൽ ഉപയോഗത്തിലില്ലന്നുമാണ് പൊലീസ് ഭാഷ്യം.
കുറ്റവാളിയെത്തേടിയുള്ള അന്വേഷണത്തിനിടെ ഇത്രയും കബളിപ്പിക്കപ്പെടുന്നത് ഇത് ആദ്യമായിട്ടാണെന്നാണ് അന്വേഷണ സംഘത്തിലെ ഒട്ടുമിക്ക ഉദ്യോഗസ്ഥരുടെയും വിലയിരുത്തൽ. ശാന്തൻപാറയാണ് സ്വദേശമെങ്കിലും കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി കോലഞ്ചേരിയാണ് ബിനുവിന്റെ തട്ടകം ഇവിടെ വീട് വാടകയ്ക്കെടുത്ത് താമിസിച്ചുവരികയായിരുന്നു ഇയാൾ. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഈ വീട്ടിൽ പരിശോധനയ്ക്കെത്തുമ്പോൾ പ്രതിഷേധമുയർത്തി ഇയാളുടെ സ്ഥാപനത്തിലെ ജിവനക്കാരിയായിരുന്ന രശ്മി ഉണ്ണിയും സ്ഥലത്തുണ്ടായിരുന്നെന്നും ഇവർ കതക് വലിച്ചടച്ചതിനെത്തുടർന്ന് തന്റെ കൈക്ക് പരിക്കേറ്റെന്നും ഈ സംഭവത്തിൽ ഇവർക്കെതിരെ കേസ്സെടുത്തിട്ടുണ്ടെന്നു മൂവാറ്റുപുഴ ഐ ടി എം സൂഫി അറിയിച്ചു.
ഭാര്യ പാല സ്വദേശിനി എൽസിറ്റിനെകൂടാതെ കോതമംഗലത്തുനിന്നുള്ള പ്രവാസിയായ നഴ്സ് ബിജി, ആലുവയിൽ ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന കോളേജ് വിദ്യാർത്ഥിനി ആന്മരിയ, തിരുവനന്തപുരത്ത് പി ആർ ഡി യിലെ താൽക്കാലിക ജീവനക്കാരിയിരുന്ന കെസിയ, കോലഞ്ചേരിയിലെ ഓഫീസ് ജിവനക്കാരി രശ്മി ഉണ്ണി എന്നിവർ ബിനുവിനൊപ്പമുണ്ടെന്നാണ് മൂവാറ്റുപുഴ പൊലീസിന്റെ അന്വേഷണത്തിൽ വ്യകത്മായിട്ടുള്ളത്.
രശ്മി ഉണ്ണിയെയും കെസിയയെയും ആന്മരിയയെയും ഇയാൾ പ്രണയം നടിച്ച്് വശത്താക്കുകയായിരുന്നെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ബിജിയുമായി ഭാര്യയോടെന്നപോലെ തന്നെ അടുപ്പമാണ് ബിനുവിനുണ്ടായിരുന്നതെന്നാണ് ഇവരുടെ ഭർത്താവിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. ഈ ബന്ധത്തെച്ചോല്ലി താൻ ഇപ്പോൾ ഭാര്യയിൽ നിന്നും അകന്നുകഴിയുകയാണെന്നും ബിജിയുടെ ഭർത്താവ് പൊലീസിനെ അറിയിച്ചിട്ടുണ്ട്.
കോതമംഗലം.ആലുവ,പൂത്തൻകുരിശ് സ്റ്റേഷനുകളിൽ ബന്ധുക്കളുടെ പരാതികളെത്തിയതോടെയാണ് കാണാതായ മൂന്നുയുവതികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. കെസിയ വീട്ടുകാരുമായി തെറ്റി ഒറ്റയ്ക്കുതാമസിച്ചുവരികയായിരുന്നെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. കാണാതായ ഈ 4 പേരും ബിനുവിനൊപ്പമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. തമിഴ്നാട്,കർണ്ണാടക എന്നിവിടങ്ങിലെ വിവധ കേന്ദ്രങ്ങളിലും തിരുവനന്തപുരത്തും കോട്ടയത്തുമെല്ലാം ഇവർ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പിതാവ് നേരത്തെ മരണമടഞ്ഞതിനെത്തുടർന്ന് ബന്ധുക്കളുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന ഇഞ്ചൂർ സ്വദേശിനിയെ വീട്ടിലെ സാഹചര്യം മുതലെടുത്ത് ബിനു വലയിലാക്കുകയായിരുന്നെന്നാണ് സൂചന. ആലുവ യൂ സി കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന മകളെ ബിനു തട്ടിക്കൊണ്ടുപോയതായിട്ടാണ് മാതാവ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. ബിനുവിന്റെ ഭാര്യയും കോതമംഗലത്തുനിന്നും അപ്രത്യക്ഷയായ നേഴ്സും ഒരുമിച്ച് പഠിച്ചവരായിരുന്നെന്നും പഠിക്കുന്ന കാലത്ത് കോതമംഗലം സ്വദേശിനിയെയും ഇപ്പോഴത്തെ ഭാര്യയെയും ഒരേസമയം പ്രണയിച്ചിരുന്നെന്നും വിവാഹക്കാര്യമെത്തിയപ്പോൾ ജാതക പ്രശനം ഉയർത്തി കോതമംഗലം സ്വദേശിനിയെ തഴയുകയായിരുന്നെന്നുമാണ് ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേണത്തിൽ പുറത്തുവന്നിട്ടുള്ള വിവരം.
കോതമംഗലം സ്വദേശിനി വിവാഹിതയായെങ്കിലും ബിനുവുമായുള്ള ബന്ധം തുടർന്നിരുന്നെന്നും പണം തട്ടിയ സബൈൻ ആശുപത്രിയിലെ വിവരങ്ങൾ ചോർത്താൻ ഈ യുവതിയെ ഇയാൾ ഉപയോഗിച്ചിരുന്നെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ആഡംബര ജീവിതം നയിച്ചിരുന്ന ബിനു താൻ മനോരമ ലേഖകൻ ആണെന്നാണ് ഇടക്കാലത്ത് കോതമംഗലം സ്വദേശിനിയെ വിശ്വസിപ്പിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.താൻ വീട്ടിലുണ്ടായിരുന്ന അവസരത്തിൽ ബിനുവിന്റെ മൊബൈലിൽ നിന്നും ഭാര്യയ്ക്ക് കോളെത്തിയിരുന്നെന്നും ബിനു മനോരമ എന്നാണ് പേര് കോൾസലിസ്റ്റിൽ പേര് കണ്ടതെന്നും ബിജിയുടെ ഭർത്താവ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരു ഓൺലൈൻ ന്യൂസ്സ് പോർട്ടൽ നടത്തുന്നുണ്ടെന്നും ഇതുവഴി വാർത്ത പുറത്തുവിടുമെന്നുമായിരുന്നു ബിനുമാത്യുവിന്റെ ഭീഷണി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്. പുത്തൻകുരിൽ നടിയുടെ വീട്ടിൽ അത്താഴം കഴിക്കാനെത്തുകയും തുടർന്ന് നാട്ടുകാർ തടഞ്ഞുവയ്ക്കുകയും ചെയ്ത എസ് ഐയിൽ നിന്നും സംഭവത്തിന്റെ എക്സ്ക്ലൂസിവ് ദൃശ്യം കൈയിലുണ്ടെന്നും പുറത്തുവിടാതിരിക്കാൻ ലക്ഷങ്ങൾ വേണന്നും ബിനു ആവശ്യപ്പെട്ടതായുള്ള വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
പിതാവ് മരണപ്പെട്ട ഇഞ്ചൂർ സ്വദേശിനിയെ വലയിലാക്കി 10 ലക്ഷരൂപ തട്ടുന്നതിനും ബിനു ശ്രമിച്ചിരുന്നതായിട്ടുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. വീടും സ്ഥലവും പണയപ്പെടുത്തി 10 ലക്ഷം രൂപ നൽകിയാൽ ബിനസ്സിൽ പങ്കാളിയാക്കാമെന്നും ഇതുവഴി നല്ലൊരുതുക വീട്ടിലേയ്ക്ക് ലഭിക്കുമെന്നും വെളിപ്പെടുത്തി ഇയാൾ പെൺകുട്ടിയുടെ മാതാവിനെ സമീപിച്ചിരുന്നു. ആലോചിക്കാമെന്നറിയിച്ച് മാതാവ് ഇയാളെ മടക്കി. പിന്നീട് കുടുംബാംഗങ്ങളുമായി ആലോചിച്ചപ്പോൾ ഇത്തരത്തിലൊരു നീക്കം വേണ്ടെന്ന് അഭിപ്രായമുയർന്നതിനാൽ മാതാവ് ഈ വഴിക്കുള്ള നീക്കം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. വാർത്ത കൊടുക്കുമെന്ന് ഭീഷിണിപ്പെടുത്തി ഹൈറേഞ്ചിലെ കഞ്ചാവ് വിൽപ്പനക്കാരനിൽ നിന്നും ബിനു 5000 രൂപ കൈപ്പറ്റിയതായും മുവാറ്റുപുഴ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ കണ്ടെത്താൻ പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്